2022 മാർച്ച് 17, വ്യാഴാഴ്‌ച
2021 നവംബർ 6, ശനിയാഴ്‌ച
കെ റെയിൽ പ്രോജക്റ്റും കേരളത്തിൻ്റെ കടക്കെണിയും (ii)
വികസനത്തിൻറെ പുതിയ പാഠങ്ങൾ .
ലോകത്ത് ഇതുവരെ ഏതാണ്ട് 26 കോടിയോളം ജനങ്ങളെ രോഗികളാക്കുകയും 50ലക്ഷത്തോളം പേരുടെ ജീവൻ അപഹരിക്കുകയും ചെയ്ത കോവിഡ് മഹാമാരി ഇപ്പോഴും ഒരു വെല്ലുവിളിപോലെ നമ്മുടെ ഇടയിൽ നിലനിൽക്കുകയാണല്ലോ? ശാസ്ത്രലോകത്തിന്റയും ആരോഗ്യപ്രവർത്തകരുടേയും ജനങ്ങളുടെ സഹകരണത്തോടെയുള്ള സർക്കാർ സംവിധാങ്ങളുടെയും കൂട്ടായ പ്രവർത്തന ങ്ങ്ളിലൂടേ ഒരു പരിധിവരെ ഈ മഹാമാരിയെ നേരിടാൻ നമുക്ക് സാധിക്കുന്നുണ്ടനുള്ളത് തീർച്ചയായും ആശ്വാസകരമാണ്.
2021 നവംബർ 1, തിങ്കളാഴ്‌ച
കെ റെയിൽ പ്രൊജക്റ്റും കേരളത്തിൻ്റെ കടക്കെണിയും (i )
ഗാന്ധിജിയും സ്വദേശ വൽക്കരണവും .
2021 സെപ്റ്റംബർ 23, വ്യാഴാഴ്‌ച
സെപ്റ്റംബർ പതിനൊന്നും കുറെ ഓർമകുറിപ്പുകളും (iii)
താലിബാൻറെ തിരിച്ചുവരവും അമേരിക്കയുടെവിടവാങ്ങലും
2014 ൽ ഏതാണ്ട് 300 ഓളം പെൺകുട്ടികളെ നൈജീരിയയിലെ ബോർണോ സ്റ്റേറ്റിലെ ചിബോക്സ് ഗേൾസ് സ്കൂളിൽ നിന്നും ബോക്കോഹറാം എന്ന ഭീകര സംഘടന തട്ടിക്കൊണ്ടുപോയ സംഭവം അന്ന് ലോകത്തെ മുഴുവൻ ഞ് ട്ടിച്ചിരുന്നു; സെപ്റ്റംബർ 11 അറ്റാക്കിനും അമേരിക്കപ്രഖ്യപിച്ച " War Against Terrorism " ത്തിനും ശേഷം ലോകത്താകെ ശക്തി പ്രാപിച്ച ഭീകര സംഘടനകളിൽ ഒന്നാണ് ആഫ്രിക്കയിലെ ബോക്കോഹറാം, 2002ൽ മുഹമ്മദ് യുസഫ് എന്ന ഒരുഭീകരനായിരുന്നു ആ സംഘടനക്ക് രൂപംകൊടുത്തത് .
1986 മുതൽ 1988 വരെ ഞങ്ങൾ നൈജീരിയയിലെ ഈ പ്രദേശത്തു അദ്ധ്യാപകരായി ജോലിചെയ്തിരുന്നു . ബഹുഭൂരിപഷം ജനങ്ങളും അവിടെ വളരെ സാധാരണക്കാരായ മുസ്ലിം മതവിശ്വാസികളായിരുന്നു.. അന്നൊക്കെ ആപ്രദേശം പൊതുവെ ശാന്തമായിരുന്നു എങ്കിലും 1984 ൽ അടുത്തുള്ള മറ്റൊരുസ്റ്റേറ്റിൽ ഒരു ഭീകരരുടെ കലാപത്തിൽ നിരവധിപേർ കൊല്ലപ്പെടുകയുണ്ടായി . ബൊക്കോഹറാമിന് ജനിച്ചു വളരാൻ അനുകൂലമായ ഒരു സാഹചര്യം കുറേകാലമായി ആ പ്രദേശത്തു നിലനിന്നിരുന്നു .
.
2021 സെപ്റ്റംബർ 18, ശനിയാഴ്‌ച
സെപ്റ്റംബർ പതിനൊന്നും ചില ഓര്മക്കുറിപ്പുകളും (ii)
സെപ്റ്റംബർ 11 അറ്റാക്കിന് ആസൂത്രണം നൽകിയ അൽ കൈട എന്ന ഭീകര സംഘടനയുടെ നേതാവ് ബിൻ ലാദൻ ഏതാണ്ട് 10 വർഷങ്ങൾക്ക് ശേഷം മെയ് 2, 2011 ൽ പാകിസ്ഥാനിലെ ഒരു ഒളിവ് സങ്കേതത്തിൽ വച്ച് വധിക്കപ്പെട്ടു. ഞങ്ങൾ അപ്പോൾ സൗത്താഫ്രിക്കയിലെ കുറെ സഹപ്രവർത്തകരുമൊത്തുള്ള ഒരു ഹോളി ലാൻഡ് യാത്രക്കിടയിലായിരുന്നു . ഇസ്രായേലിലെ നിന്നും ഈജിപ്റ്റ്ലേക്കുള്ള താബ ബോർഡർ ക്രോസ്ടിങ്നോട് അടുത്തുള്ള ഈലത് (Eilat) എന്ന നഗരത്തിലെ ഒരു ഹോട്ടൽ മുറിയിൽ വച്ചാണ് ഒരു ബ്രേക്കിങ് ന്യൂസ് ആയി ഈ വാർത്ത അറിഞ്ഞത്.
ഏതാണ്ട് 10 വർഷം നീണ്ടുനിന്ന അന്വഷണത്തിനോടുവിൽ പാക്കിസ്ഥാനിലെ ബിലാൽ ടൗണിലുള്ള ഒസാമ ബിൻ ലാഡന്റ് കോംപണ്ടിൽ എത്തിയാണ് അമേരിക്കൻ സൈന്യം അദ്ദേഹത്തെ വധിച്ചത്. അഫ്ഗാനിസ്ഥാനിൽ താവളമടിച്ചിരുന്ന ബിൻ ലാദൻ കൂടുതൽ സുരഷിതമായി ജീവിക്കാനാണ് പാക്കിസ്ഥാനിലേക്ക് താമസം മാറ്റിയത് .
അഫ്ഗാനിസ്ഥാനിലെ ആനുകാലിക രാഷ്ട്രീയ പശ്ചാത്തലം മനസ്സിലാക്കുമ്പോൾ മാത്രമേ അമേരിക്കക്ക് ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ നേരിടേണ്ടിവന്ന പരാജയത്തിന്റെ കാരണങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ കഴിയുകയുള്ളു .
1978 ൽ അഫ്ഗാനിസ്ഥാനിൽ People's Democratic Party(P D P) എന്ന ഒരു ഇടതുപക്ഷ പാർട്ടി ജനാധിപത്യത്തിലൂടെ അധികാരത്തിൽ വരുകയും അവിടെ നിലനിന്നിരുന്ന അസമത്വങ്ങൾക്കും അനാചാരങ്ങൾക്കു മെതിരെ വിപ്ലവകരമായ പല മാറ്റങ്ങൾക്കും തുടക്കം കുറിക്കുകയുണ്ടായി . .ഈ കാലത്തു അഫ്ഗാനിസ്ഥാനിലെ 90% പേരും നിരക്ഷരരും സ്വന്തമായി കൃഷിഭൂമി പോലും ഇല്ലാത്തവറും ആയിരുന്നു. പെൺകുട്ടികളുടെ പ്രായപൂർത്തിയാകാതെയുള്ള വിവാഹവും സ്ത്രീകളുടെ കുടുംബത്തിലെയും സമൂഹത്തിലെയും അവഗണയും അന്ന് അതികഠിനമായിരുന്നു .P D P ഗവണ്മെന്റിന്റെ മതനിരപേക്ഷ സോഷ്യലിസ്റ്റ്നി ലപാടുകളോട് പല മതപണ്ഡിതൻ മാരും കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു രംഗത്തു വരുകയും ചെയ്‌തു .തുടർന്ന് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള മുജാവുദിൻ ഗ്രൂപ്പുകളുടെയും അൽ കൈട സ്ഥാപകനായ ബിൻ ലാതന്റെയും പിന്തുണയോടെ അഫ്ഗാനിസ്ഥാനിലെ P D P ഗോവെര്ന്മേന്റിനെതിരെ കലാപം തുടങ്ങുകയുണ്ടായി.
1979 ൽ സോവ്യറ്റ് യൂണിയൻ പിഡിപി ഗോവെര്ന്മേന്റിനു നൽകിയ പിന്തുണയും സൈനീക സഹായവും അമേരിക്കയെയും അവരുടെ സഹയാത്രികരെയും ചോടുപ്പിച്ചു. ഈ കാലഘട്ടത്തിൽ അമേരിക്ക മുജാവുദീൻ ഗ്രുപ്പുകൾക്കും ബിൻ ലാദൻറെ നേതൃത്വത്തിലുള്ള അൽകൈദ ക്കും ആയുധങ്ങളും സാമ്പത്തിക സഹായങ്ങളും നൽകി അവരുടെ കലാപത്തിന് ശക്തി നൽകി .1986 ൽ അമേരിക്കയുടെ മിസൈലുകൾ സോവിയറ്റ് യൂ ണിയൻറെ ഹെലികോപ്റ്ററുകൾ തകർക്കുകയുണ്ടായി .
ആഭ്യന്തര പ്രശ്നങ്ങളും അഫ്ഗാനിസ്ഥാനിൽ നേരിട്ട വെല്ലുവിളികളും ഈ കാലഘട്ടത്തിൽ സോവിയറ്റ് യൂണിയനെ അഫ്ഗാനിസ്ഥാനിൽ നിന്നും പിന്മാറാൻ നിർബന്ധിതരാക്കി .അവസാനം 1989ൽ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാൻ വിട്ടുപോയി.
സോവിയറ്റ് പിന്മാറ്റത്തെത്തുടർന്ന്ഗവെർന്മെന്റും കലാപകാരികളുമായുള്ള ഏറ്റുമുട്ടൽ അതിരൂക്ഷമായി തുടർന്നു ; എങ്കിലും 1992 വിൽ അന്നത്തെ P D P യുടെ അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് ഡോക്ടർ നജീബുള്ളക്ക് സ്ഥാനത്യാഗം ചെയ്യേണ്ടിവന്നു .
1996 ൽ അധികാരത്തിലെത്തിയ താലിബാൻ ഗവണ്മെന്റ് U N കോമ്പൗണ്ടിൽ അഭയം തേടിയ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു കഠിനമായി പീഡിപ്പിക്കുകയും കല്ലെറിയുകയും കാബൂൾ നഗരത്തിന്റെ തെരുവിലൂടെ ഒരു മെലിട്ടറി ട്രാക്കിന്റെ പുറകിൽ കെട്ടിവലിക്കുകയും ചെയ്തു ,അതിനുശേഷം പരസ്യമായി വലിയ ജനക്കൂട്ടത്തിന്റെ മുൻപിൽ വച്ച് തൂക്കിക്കൊന്നു .
.താലിബാൻ സ്ത്രീകളെ ജോലികളിൽ നിന്നും പെൺകുട്ടികളെ സ്കൂളുകളിൽ നിന്നും മാറ്റിനിർത്തി . .ടെലിവിഷനും സംഗീതവും വീഡിയോയും നിരോധിച്ചു. ദിവസംതോറും പ്രാര്ഥിക്കാത്ത പുരുഷൻ മാരെ അടിക്കുകയും അവരുടെ താടി മീശ വടിച്ചുകളയുകയും ചെയ്തു.
അഫ്ഗാനിസ്ഥാനിൽ P D P ഗോവെർന്മേന്റിനെ പുറത്താക്കാനും താലിബാൻ അധികാരത്തിൽ എത്തുന്നതിനും ഇറാക്കിനെതിരെ നടന്ന ആക്രമണങ്ങൾക്കും അമേരിക്കയുമായി പൂർണമായി സഹകരിച്ചിരുന്നെങ്കിലും അമേരിക്കയും ഇസ്രയേലും തമ്മിലുള്ള അടുത്ത സഹൃതം ബിൻ ലാദനെ അമേരിക്കയുമായി അകറ്റാൻ കാരണമായി . സൗദി അറേബ്യായുടെ അതിർത്തികളിലും ഇറാക്കിലുമുള്ള അമേരിക്കൻ പട്ടാളക്കാരുടെ അമിതമായ സാന്നിത്യവും അമേരിക്ക ഇറക്കിനെതിരെ ഏർപ്പെടുത്തിയിരുന്ന തുടർച്ചയായ ഉപരോധനവും ക്രമേണ അയാളെ അമേരിക്കയുടെ ഒരു ശതൃവാക്കിമാറ്റുകയും ചെയ്തു .
1998 ൽ ആഫിക്കയിലെ ചില അമേരിക്കൻ എംബസികൾക്കുനേരെ ബിൻ ലാദൻ ആക്രമണം നത്തുകയും തുടർന്ന് അൽ കയിദയുടെ ഒളിത്താവളങ്ങളിലേക്കു അമേരിക്ക മിസൈൽ ആക്രമണങ്ങൾ നടത്തുകയും ചെയ്തു . ഇതേതുടർന്നുള്ള സംഘർഷങ്ങളുടെ കാലഘട്ടത്തിലാണ് ലോകത്തെത്തന്നെ ഞട്ടിച്ചുകൊണ്ടുള്ള 2001 ലെ സെപ്തംബര് 11 ഇരട്ടഗോപുര ആക്രമണം നടന്നത് . ഏതാണ്ട് 3000 ത്തോളം പേർ കൊല്ലപ്പെട്ട ഈ അറ്റാക്കിനു ശേഷമാണു അമേരിക്ക "വാർ എഗൈൻസ്റ് ടെററിസം " പ്രഖ്യപിച്ചു അൽഖയിദയുടെ സംരക്ഷകരായി കരുതിയിരുന്ന അഫ്ഗാനിസ്ഥാനിലെ താലിബാനെതീരെ തിരിഞ്ഞതും അവരെ അധികാരത്തിൽ നിന്നു പുറത്താക്കിയതും .തുടർന്ന് താലിബാൻ വിരുദ്ധ സൈന്യം കാബുളിലെത്തി നാറ്റോ സഖ്യത്തിന്റെ നിയന്ത്രണത്തിൽ പുതിയ ഒരു താൽക്കാലിക ഗോവെർന്മേന്റിനു രൂപം കൊടുത്തു .
2006 ൽ ഹമീദ് കസായി ഒരു പൊതുതെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുകയും നാറ്റോ സഖ്യത്തിന്റെ പിന്തുണയോടെ അഫ്ഗാനിസ്ഥാനിൽ ഭരണത്തിൽ എത്തുകയും ചെയ്തു ---===================================
താലിബാന്റെ തിരിച്ചുവരവും അമേരിക്കയുടെ വിടവാങ്ങലും (തുടരും )
,
.
2021 സെപ്റ്റംബർ 12, ഞായറാഴ്‌ച
സെപ്റ്റംബർ പതിനൊന്നും കുറെ ഓർമകുറിപ്പുകളും(1)
2021 ഏപ്രിൽ 21, ബുധനാഴ്‌ച
വിഷുവും ഈസ്റ്ററും കുറെ നാട്ടുവിശേഷങ്ങളും
ജാതിമത വിത്യാസമില്ലാതെ നാം കൊല്ലംതോറും ആഘോഴിക്കുന്ന നാട്ടിലെ ഓണം ,വിഷു, ക്രിസ്തുമസ്, ഈദ്, പൂരം തുടങ്ങിയ ആഘോഷങ്ങൾ ആർക്കാണ് വിസ്മരിക്കാൻ കഴിയുക. ലോകത്തിലെ വിനോദസഞ്ചാരികളുടെ ഭൂപടത്തിൽ കേരളത്തിൻ്റെ സ്ഥാനം വളരെ മുകളിലാണ് . അതുകൊണ്ടുതന്നെ ലക്ഷക്കണക്കിനു സഞ്ചാരികകൾ കൊല്ലം തോറും ഇവിടെ എത്തിചേരുകയും ഈ നാടിനെ സ്നേഹിക്കുകയും സമ്പന്നമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു .
നിർഭാഗ്യവശാൽ കോവിഡ് മഹാമാരി ലോകത്തിൽ മറ്റെവിടെയും എന്നപോലെ നമ്മുടെ നാടിൻ്റെയും ജന ജീവിതത്തെയും ഒരു പരിധി വരേയെങ്കിലും താറുമാറാക്കി . നിലനില്പിനുള്ള കൂട്ടായ ശ്രമങ്ങൾക്കിടയിൽ നമ്മുടെ പല ആഘോഷങ്ങളും വേണ്ടന്നുവയ്ക്കാൻനിർബന്ധിതരായിരിക്കുകയാണല്ലോ!!
ഒരു വർഷം മുൻപ് ഓസ്‌ട്രേലിയിൽ വിസിറ്റിംഗ് വിസയിൽ ഏത്തിയ ഞങ്ങൾക്ക് ഇവിടുത്തെ M.A.Q എന്ന മലയാളി സംഘടനയുടെ ഒരു സംഗമത്തിൽ പങ്കെടുത്തു മക്കളോടും കൊച്ചുമക്കളോടും ഒത്തു വിഭവസമുദ്ധമായ ഒരു "വിഷു - ഈസ്റ്റർ" സദ്യ കഴിക്കാൻ അവസരം കിട്ടി..അസോസിയേഷൻ മെമ്പർമാരുടെ വിസിറ്റിംഗ് മാതാപിതാക്കൾ എന്നനിലയിൽ ഞങ്ങൾക്ക് പ്രവേശനവും സദ്യയും ഫ്രീ ആയിരുന്നു. കോവിഡ് പ്രോട്ടോക്കോൾ എല്ലാം പാലിച്ചു വള രെ നന്നായി ഓർ ഗനൈസ് ചെയ്ത പാർട്ടി ആയിരുന്നു. ആഴ്ച്ചകൾക്കു മുൻപേ ബുക്ക് ചെയ്തിരുന്ന 360 പേർക്കുമാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളു . അതും രണ്ടു ടൈമിലാണ് അറേഞ്ച് ചയ്തിരുന്നതും .
വളരെ നല്ലനിലയിൽ ഇവിടെ ജോലിചെയ്യുന്ന ചെറുപ്പക്കാരും അവരുടെ കുടുംബങ്ങളുമായിരുന്നുമായിരുന്നു അവിടെ അധികം ഉണ്ടായിരുന്നത് . കേരളത്തിൽ നിന്നും ഇന്ത്യയിലെ മാറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെല്ലാമെത്തിയ മലയാളികളായ പലരെയും കാണാനും സംസാരിക്കാനും അവിടെവച്ചു സാധിച്ചു . ഇംഗ്ലണ്ടിൽ നിന്നും ന്യൂസീലൻഡിൽനിന്നും ആഫ്രിക്കയിൽ നിന്നുമെല്ലാമെത്തിയ വരും ഉണ്ടായിരുന്നു. മെഡിക്കൽ ഡോക്ടർസ് ,എഞ്ചിനിയേർസ്, ഐ റ്റി മേഖലയിലുള്ളവർ, നേഴ്സ്സ്മാർ തുടങ്ങിയ എല്ലാരംഗത്തും ഉള്ള നമ്മുടെ നാടിൻ്റെ മുഖ്യ ധാരയിലുള്ളവരുടെ ഒരു യുവജന സംഗമം എന്നുപറയുന്നതിൽ തെറ്റില്ല .
സൗത്താഫ്രിക്കയിലെ പീറ്റർ മാരിസ് ബർഗിൽ നിന്നും 20 വര്ഷം മുൻപ് എവിടെ എത്തിയ ഒരു ഡോക്ടറേയും ഇദി അമീൻറ്റെ കാലത്തു അദ്ധ്യാപകരായിരുന്ന മാതാ പിതാക്കളോടൊപ്പമെത്തിയ മറ്റൊരു ഡോക്ടറെയും ഭർത്താവിനേയും കാണാനും പരിചയപ്പെടാനും കഴിഞ്ഞു . അവർ പഠിച്ചതും വളന്നതും ഓസ്‌ട്രേലിയിൽ തന്നെ ആയിരുന്നു. വളരെക്കാലത്തെ വിദേശ വാസം നയിച്ച അവർ രണ്ടുപേരും ഇന്നും മലയാളം സംസാരിക്കാനും പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കാനും ഓടിനടന്നു ശ്രമിക്കുന്നുണ്ടായിരുന്നു .
ഇതിനിടയിൽ ഞങ്ങളുടെ നാടായ കാഞ്ഞങ്ങാടുനിന്നും ഇവിടെ എത്തിയ സുഹൃ ത്തിനെയും ഭാര്യയേയും കുട്ടികളുമൊത്തു ഇവിടെവച്ചു കണ്ടുമുട്ടി . രണ്ടുമൂന്നുമാസത്തെ വിസിറ്റിങ് വിസയിൽ മക്കളെക്കാണാൻ അവർ എത്തിയിട്ട് ഇപ്പോൾ ഒരുവർഷം കഴിഞ്ഞു . അവരുടെ രണ്ടുകുട്ടികളും മരുമക്കളും ഇവിടെ മെഡിക്കൽ ഡോക്ടർസ് ആയി ജോലിചെയ്യുന്നു .
.മലയാളി അസോസിയേഷൻ ഓഫ് ക്യുൻസ്ലാൻഡ് ( M I Q ) ഇവിടെ ആയിരക്കണക്കിന് മലയാളികളുടെ പങ്കാളിത്തമുള്ള വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് . കോവിഡ് ലോക്ക് ടൗൻ നിലവിൽ വന്ന കാലത്തു അവർ വീട്ടിൽ ഇരുന്നു വിഷമിക്കുന്ന നാട്ടിൽ നിന്നും വിസിറ്റെർസ് ആയി എത്തിയ മാതാപിതാക്കൾക്കായി കംപ്യൂട്ടറിൽ ഒരു സൂം പ്രോഗ്രാം നടത്തി .ഞങ്ങളും അതിൽ പങ്കെടുത്തിരുന്നു . കേരളത്തിൻ്റെ പല ഭാഗത്തുനിന്ന് എത്തിയ പലരുമായി സംസാരിക്കാനും സഹൃദങ്ങൾ ഉണ്ടാക്കാനും അത് പ്രയോജനപ്പെട്ടു .
ജൂൺ 5 നു M I Q ഒരു കലാസന്ധ്യക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു . വർഷം തോറും പബ്ലിഷ് ചെയ്‌തുകൊണ്ടിരിക്കുന്ന "ജാലകം" എന്ന പേരിലുള്ള ഓൺലൈൻ കല സാഹിത്യ വാര്ഷികപ്പതിപ്പിന്റ്റെ ഈ വർഷത്തെ കോപ്പി പ്രകാശനം ചെയ്യുന്നത്തിനുള്ള പണിപ്പുരയിലാണ് അവരിപ്പോൾ . കോവിഡ് ഒരു ഭീഷണിയായി മുൻപിലുണ്ടെങ്കിലും എല്ലാവരും ഇവിടെ ശുഭ പ്രതീക്ഷ യിലാണ് .




