2026 ജൂലൈ 11, ശനിയാഴ്‌ച

 

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന്റ്റെ  ചരിത്രവും  വളർച്ചയും  പ്രധാന മന്ത്രി  മോദിയുടെ  ഓസ്‌ട്രേലിയാ സന്ദർശനവും.



കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഓസ്‌ട്രേലിയയിൽ ഏറ്റവും വേഗത്തിൽ വളർന്ന കുടിയേറ്റ സമൂഹങ്ങളിൽ ഒന്നാണ് ഇന്ത്യൻ സമൂഹം. ഇന്ന് ഇന്ത്യയിൽ ജനിച്ചവരും ഇന്ത്യൻ വംശജരുമായ ഏകദേശം പത്ത് ലക്ഷത്തോളം ആളുകൾ ഓസ്‌ട്രേലിയയിൽ താമസിക്കുന്നു. 2025-ലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ജനിച്ച 9.7 ലക്ഷത്തിലധികം ആളുകൾ ഓസ്‌ട്രേലിയയിൽ ജീവിക്കുന്നു. ആദ്യമായി, ഇന്ത്യ യുണൈറ്റഡ് കിംഗ്ഡത്തെ മറികടന്ന് ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ വിദേശജന്മരാജ്യമായി മാറുകയും ചെയ്തു.

ഇന്ത്യൻ സമൂഹത്തിന്റെ വളർച്ച വെറും ജനസംഖ്യാ വർധന മാത്രമല്ല. ഓസ്‌ട്രേലിയയുടെ സമ്പദ്‌വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യരംഗം, വിവരസാങ്കേതികവിദ്യ, ഗവേഷണം, വ്യാപാരം, കല, കായികം, പൊതുസേവനം എന്നിവിടങ്ങളിലെല്ലാം ഇന്ത്യൻ സമൂഹം നിർണായക പങ്കുവഹിക്കുന്നു. ഇന്ന് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സാമ്പത്തിക, വിദ്യാഭ്യാസ, സാംസ്കാരിക ബന്ധങ്ങളുടെ ഏറ്റവും ശക്തമായ പാലമാണ് ഇന്ത്യൻ പ്രവാസി സമൂഹം.

ചരിത്രപശ്ചാത്തലം

ഓസ്‌ട്രേലിയയുമായുള്ള ഇന്ത്യയുടെ ബന്ധം പുതിയതല്ല. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കാലത്ത് ഇന്ത്യയും ഓസ്‌ട്രേലിയയും ഒരേ സാമ്രാജ്യത്തിന്റെ ഭാഗങ്ങളായിരുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ ഇന്ത്യൻ നാവികർ (Lascars), ഒട്ടകപരിപാലകർ (Afghan Cameleers എന്നറിയപ്പെട്ടിരുന്ന സംഘത്തിൽ ഇന്ത്യയിൽ നിന്നുള്ളവരും ഉണ്ടായിരുന്നു), ചെറുകിട വ്യാപാരികൾ, കർഷക തൊഴിലാളികൾ തുടങ്ങിയവർ ഓസ്‌ട്രേലിയയിലെത്തി.

എന്നാൽ 1901-ൽ നടപ്പിലാക്കിയ White Australia Policy ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റത്തെ ശക്തമായി നിയന്ത്രിച്ചു. അതിനാൽ ഇന്ത്യൻ സമൂഹത്തിന്റെ വളർച്ച വളരെ പരിമിതമായി.

1973-ൽ ഈ നയം അവസാനിപ്പിക്കുകയും ബഹുസാംസ്കാരിക (Multicultural) നയം സ്വീകരിക്കുകയും ചെയ്തതോടെ സ്ഥിതി മാറി. പ്രത്യേകിച്ച് 1990-കൾക്ക് ശേഷം വിദഗ്ധ തൊഴിലാളികൾ, ഡോക്ടർമാർ, നഴ്‌സുമാർ, എഞ്ചിനീയർമാർ, ഐ.ടി. വിദഗ്ധർ, ഗവേഷകർ, സർവകലാശാലാ വിദ്യാർത്ഥികൾ എന്നിവരുടെ വലിയ ഒഴുക്കാണ് ഓസ്‌ട്രേലിയയിലേക്ക് ഉണ്ടായത്.

ജനസംഖ്യയുടെ അതിവേഗ വളർച്ച

ഇന്ത്യൻ സമൂഹത്തിന്റെ വളർച്ച ഓസ്‌ട്രേലിയൻ കുടിയേറ്റ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഭവങ്ങളിലൊന്നാണ്.

  • 2000-ൽ ഇന്ത്യയിൽ ജനിച്ചവർ ഏകദേശം 90,000 പേർ മാത്രമായിരുന്നു.

  • 2015-ൽ അത് ഏകദേശം 4.5 ലക്ഷം ആയി.

  • 2021 സെൻസസിൽ 6.73 ലക്ഷം ഇന്ത്യയിൽ ജനിച്ചവരുണ്ടായിരുന്നു.

  • 2025-ഓടെ ഈ എണ്ണം 9.71 ലക്ഷത്തിലധികമായി, ഇന്ത്യ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ വിദേശജന്മ സമൂഹമായി മാറി.

വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ്, ക്വീൻസ്ലാൻഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ത്യൻ സമൂഹം ഏറ്റവും കൂടുതലുള്ളത്. മെൽബൺ, സിഡ്നി, ബ്രിസ്ബൻ എന്നിവ ഇന്ത്യൻ സംസ്കാരത്തിന്റെ പ്രധാന കേന്ദ്രങ്ങളായി വളർന്നു. ഹിന്ദി, പഞ്ചാബി, മലയാളം, തമിഴ്, തെലുങ്ക്, ഗുജറാത്തി തുടങ്ങിയ നിരവധി ഇന്ത്യൻ ഭാഷകൾ ഇന്ന് ഓസ്‌ട്രേലിയയിലെ വീടുകളിൽ സംസാരിക്കപ്പെടുന്നു. മലയാളം സംസാരിക്കുന്നവരുടെ എണ്ണവും ഗണ്യമായി വർധിച്ചിരിക്കുന്നു.

വിദ്യാഭ്യാസ രംഗത്തെ സംഭാവന

ഓസ്‌ട്രേലിയൻ സർവകലാശാലകളിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാർത്ഥി സമൂഹങ്ങളിൽ ഒന്നാണ് ഇന്ത്യൻ വിദ്യാർത്ഥികൾ.

എഞ്ചിനീയറിംഗ്, മെഡിസിൻ, നഴ്സിംഗ്, ഇൻഫർമേഷൻ ടെക്നോളജി, അക്കൗണ്ടിംഗ്, ബിസിനസ് മാനേജ്മെന്റ്, ശാസ്ത്രഗവേഷണം തുടങ്ങിയ മേഖലകളിൽ അവർ ശ്രദ്ധേയമായ സാന്നിധ്യമാണ്. പഠനം പൂർത്തിയാക്കിയ ശേഷം ഇവരിൽ പലരും സ്ഥിരതാമസക്കാരായി മാറി ഓസ്‌ട്രേലിയയുടെ വിദഗ്ധ തൊഴിൽശക്തിയെ ശക്തിപ്പെടുത്തുന്നു.

ആരോഗ്യരംഗത്തെ സംഭാവന

ഓസ്‌ട്രേലിയയിലെ ആശുപത്രികൾ, പ്രാദേശിക ആരോഗ്യകേന്ദ്രങ്ങൾ, വയോജന പരിചരണ സ്ഥാപനങ്ങൾ എന്നിവയിൽ ഇന്ത്യൻ വംശജരായ ഡോക്ടർമാരും നഴ്‌സുമാരും ആരോഗ്യപ്രവർത്തകരും നിർണായക പങ്ക് വഹിക്കുന്നു.

ഗ്രാമപ്രദേശങ്ങളിലെയും വിദൂര പ്രദേശങ്ങളിലെയും ഡോക്ടർമാരുടെ കുറവ് പരിഹരിക്കുന്നതിൽ ഇന്ത്യൻ ഡോക്ടർമാർ നൽകിയ സേവനം ഏറെ വിലമതിക്കപ്പെടുന്നു. കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യൻ ആരോഗ്യപ്രവർത്തകരുടെ സേവനം ഓസ്‌ട്രേലിയൻ സമൂഹം പ്രത്യേകമായി അംഗീകരിച്ചു.

വിവരസാങ്കേതികവിദ്യയും ഗവേഷണവും

ഇന്ത്യൻ ഐ.ടി. വിദഗ്ധർ ഇന്ന് ഓസ്‌ട്രേലിയയിലെ ബാങ്കുകൾ, ടെലികമ്മ്യൂണിക്കേഷൻ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, സർവകലാശാലകൾ, സ്വകാര്യ കമ്പനികൾ എന്നിവിടങ്ങളിൽ പ്രധാന ഉത്തരവാദിത്വങ്ങൾ വഹിക്കുന്നു.

കൃത്രിമ ബുദ്ധി (AI), സൈബർ സുരക്ഷ, ഡാറ്റാ സയൻസ്, സോഫ്റ്റ്‌വെയർ വികസനം, മെഡിക്കൽ ഗവേഷണം തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ വംശജർ അന്തർദേശീയ നിലവാരത്തിലുള്ള സംഭാവനകൾ നൽകുന്നു.

ചെറുകിട വ്യാപാരവും സംരംഭകത്വവും

ഇന്ത്യൻ സമൂഹം ആയിരക്കണക്കിന് ചെറുകിട-ഇടത്തരം സംരംഭങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യൻ ഭക്ഷണശാലകൾ, സൂപ്പർമാർക്കറ്റുകൾ, ജ്വല്ലറികൾ, ഫാർമസികൾ, ഗതാഗത സ്ഥാപനങ്ങൾ, അക്കൗണ്ടിംഗ് സേവനങ്ങൾ, ഐ.ടി. കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് നികുതി വരുമാനവും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിൽ ഇന്ത്യൻ സംരംഭകർ നിർണായക പങ്കുവഹിക്കുന്നു.

സാംസ്കാരിക സ്വാധീനം

ഓണം, ദീപാവലി, ഹോളി, പൊങ്കൽ, വൈശാഖി, ഈദ്, ക്രിസ്തുമസ് എന്നിവ ഇന്ന് ഓസ്‌ട്രേലിയയിലെ പ്രധാന നഗരങ്ങളിൽ വലിയ ആഘോഷങ്ങളായി മാറിയിരിക്കുന്നു.

ഇന്ത്യൻ സംഗീതം, നൃത്തം, സിനിമ, യോഗ, ആയുർവേദം, ഇന്ത്യൻ ഭക്ഷണരീതികൾ എന്നിവ ഓസ്‌ട്രേലിയൻ സമൂഹത്തിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നു. മെൽബൺ, സിഡ്നി, പെർത്ത്, ബ്രിസ്ബൻ എന്നിവിടങ്ങളിൽ നടക്കുന്ന ഇന്ത്യൻ സാംസ്കാരികോത്സവങ്ങളിൽ എല്ലാ സമൂഹങ്ങളിലുമുള്ള ആളുകൾ പങ്കെടുക്കുന്നു.

ഇന്ത്യ–ഓസ്‌ട്രേലിയ ബന്ധം

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. വ്യാപാരം, ഉന്നതവിദ്യാഭ്യാസം, വിനോദസഞ്ചാരം, ഗവേഷണം, പ്രതിരോധ സഹകരണം, സാംസ്കാരിക കൈമാറ്റം തുടങ്ങിയ മേഖലകളിൽ ഈ സമൂഹം ഒരു ശക്തമായ പാലമായി പ്രവർത്തിക്കുന്നു. ഓസ്‌ട്രേലിയൻ സർക്കാർ ഇന്ത്യൻ പ്രവാസി സമൂഹത്തെ ഇന്ത്യയുമായുള്ള ദീർഘകാല സാമ്പത്തിക-സാമൂഹിക ബന്ധങ്ങളുടെ പ്രധാന ശക്തിയായി വിശേഷിപ്പിച്ചിട്ടുണ്ട്.

പ്രൈം മിനിസ്റ്റർ നരേന്ദ്ര മോദിയുടെ ഓസ്ട്രേലിയ സന്ദർശനം 

ഇന്ത്യഇൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ ദിവസങ്ങളിലെ ഓസ്‌ട്രേലിയൻ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.   സിഡ്‌നിയിലുള്ള ക്യുഡോസ് ബാങ്ക് അരീനയിലും (Qudos Bank Arena) മെൽബണിലെ മാർവൽ സ്റ്റേഡിയത്തിലും  (Marvel Stadium)) നരേന്ദ്ര മോഡിയും  ഓസ്‌ട്രേലിയൻ പ്രൈം മിനിസ്റ്റർ  അൽബേനസിയു.പങ്കെടുത്ത റാലിയിൽ   ഇന്ത്യൻ  കുടിയേറ്റക്കാരുടെയും  സ്വദേശിയരായ  ഓസ്‌ട്രേലിയക്കാരുടെ  വൻപിച്ച  ജനപങ്കാളിത്തം ഇതു പ്രകടമാക്കുന്നതുമാണ് .
ഈ സന്ദർശനം ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധത്തിലുണ്ടാക്കിയ സ്വാധീനവും, പ്രവാസി സമൂഹത്തിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഉണ്ടായ അനുകൂല-പ്രതികൂല പ്രതികരണങ്ങളും താഴെ പറയുന്ന രീതിയിൽ സംഗ്രഹിക്കാം:

1. ഉഭയകക്ഷി ബന്ധത്തിലെ സ്വാധീനം (Impact on Bilateral Relations)

  • തന്ത്രപ്രധാനമായ പങ്കാളിത്തം: ചൈനയുടെ പസഫിക് മേഖലയിലെ സ്വാധീനം ചെറുക്കുന്നതിനായി രൂപീകരിച്ച 'ക്വാഡ്' (Quad) സഖ്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കി.
  • സാമ്പത്തിക-വ്യാപാര കരാറുകൾ: സമഗ്ര സാമ്പത്തിക സഹകരണ കരാർ (CECA) കൂടുതൽ വേഗത്തിലാക്കാനും, ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കാനും ഈ സന്ദർശനം സഹായിച്ചു.
  • പ്രതിരോധ സഹകരണം: സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനായി ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിലുള്ള സംയുക്ത പരിശീലനങ്ങളും വിവരങ്ങൾ കൈമാറലും കൂടുതൽ ശക്തമാക്കി.

2. ഇന്ത്യൻ സമൂഹത്തിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമുള്ള അനുകൂല പ്രതികരണങ്ങൾ (Positive Responses)

  • റോക്ക് സ്റ്റാർ പരിവേഷം: സിഡ്നിയിലെയും മെൽബണിലെയും സ്റ്റേഡിയങ്ങളിൽ പതിനായിരക്കണക്കിന് പ്രവാസി ഇന്ത്യക്കാരാണ് മോദിയെ സ്വീകരിക്കാൻ എത്തിയത്. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് മോദിയെ "ദി ബോസ്" (The Boss) എന്നാണ് പ്രശംസിച്ചത്.
  • പ്രവാസി നയതന്ത്രം (Diaspora Diplomacy): ഓസ്‌ട്രേലിയയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ വളർച്ചയെയും സ്വാധീനത്തെയും ഈ സന്ദർശനം ആഗോളതലത്തിൽ ഉയർത്തിക്കാട്ടി. സിഡ്നിയിലെ ഹാരിസ് പാർക്ക് എന്ന പ്രദേശം "ലിറ്റിൽ ഇന്ത്യ" എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടു.
  • വിദ്യാഭ്യാസ-കുടിയേറ്റ ആനുകൂല്യങ്ങൾ: ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ഓസ്‌ട്രേലിയയിൽ കൂടുതൽ തൊഴിൽ-വിസ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള ചർച്ചകൾക്ക് ഇത് വഴിയൊരുക്കി.

3. ഉയർന്നുവന്ന നെഗറ്റീവ് പ്രതികരണങ്ങളും വിമർശനങ്ങളും (Negative Responses & Protests)

  • മനുഷ്യാവകാശ പ്രശ്നങ്ങൾ: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ, മാധ്യമ സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് ഓസ്‌ട്രേലിയൻ മാധ്യമങ്ങളിലും ചില മനുഷ്യാവകാശ സംഘടനകൾക്കിടയിലും കടുത്ത വിമർശനങ്ങൾ ഉയർന്നു.

  • കമ്മ്യൂണിറ്റിയിലെ ഭിന്നതകൾ: പ്രവാസി ഇന്ത്യൻ സമൂഹത്തിലെ എല്ലാവരും ഈ സന്ദർശനത്തെ അനുകൂലിച്ചില്ല. ചില സിഖ് സംഘടനകളും മോദി സർക്കാരിന്റെ നയങ്ങളെ എതിർക്കുന്ന മറ്റ് പ്രവാസി ഗ്രൂപ്പുകളും സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധ പ്രകടനങ്ങൾ നടത്തി.

  • ആഭ്യന്തര രാഷ്ട്രീയ വിമർശനം: ഇന്ത്യയിലെ രാഷ്ട്രീയ തർക്കങ്ങൾ പ്രവാസി സമൂഹത്തിലേക്ക് പടരുന്നതിനെക്കുറിച്ചും ഓസ്‌ട്രേലിയയിലെ ചില പ്രാദേശിക രാഷ്ട്രീയ നിരീക്ഷകർ ആശങ്ക പ്രകടിപ്പിച്ചു. 

. തീപ്ര വലതുപക്ഷ  പ്രതിഷേധം :

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനത്തിനിടെ തീവ്ര വലതുപക്ഷ (Far-Right) കുടിയേറ്റ വിരുദ്ധ ഗ്രൂപ്പുകൾ മെൽബണിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

 മോണിംഗ് ഹെറാൾഡ് (The Sydney Morning Herald) റിപ്പോർട്ട് ചെയ്തതനുസരിച്ച്, മോദി പങ്കെടുത്ത മെൽബണിലെ മാർവൽ സ്റ്റേഡിയത്തിന് പുറത്തും ചെറിയൊരു കൂട്ടം നിയോ-നാസി (Neo-Nazi) അനുകൂലികളും വലതുപക്ഷ പ്രവർത്തകരും ഓസ്‌ട്രേലിയൻ പതാകകളും കുടിയേറ്റ വിരുദ്ധ ബാനറുകളുമായി പ്രതിഷേധിച്ചിരുന്നു. "മോദി സ്വന്തം നാട്ടിലേക്ക് മടങ്ങുക, ബാക്കിയുള്ളവരെയും കൂടെക്കൂട്ടുക" (Modi Go Home and take the rest with you) എന്നെഴുതിയ ബോർഡുകൾ ഇവർ ഉയർത്തിപ്പിടിച്ചു.


.ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ പ്രതികരണം:


 സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയ ഇന്ത്യൻ പ്രവാസി സമൂഹം ഈ വലതുപക്ഷ പ്രതിഷേധങ്ങളെ പാട്ടുകളും വാദ്യമേളങ്ങളും കൊണ്ട് പൂർണ്ണമായി പ്രതിരോധിച്ചു. അവരെ അവഗണിച്ചുകൊണ്ട് "വി ലവ് മോദി" (We love Modi) എന്ന മുദ്രാവാക്യങ്ങളുമായി ഇന്ത്യൻ കമ്മ്യൂണിറ്റി രംഗത്തെത്തുകയും ചെയ്തു. 

ഓസ്‌ട്രേലിയൻ പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർ ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയക്കാർ ഈ വലതുപക്ഷ അതിക്രമത്തെ ശക്തമായി അപലപിച്ചു. ഇന്ത്യ ഓസ്‌ട്രേലിയയുടെ വളരെ പ്രധാനപ്പെട്ട ഒരു പങ്കാളിയാണെന്നും ഇത്തരം പെരുമാറ്റങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കാൻ അനുവദിക്കില്ലെന്നും ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ (Nine News) റിപ്പോർട്ട് ചെയ്തു.

2026 ജൂൺ 21, ഞായറാഴ്‌ച


ഒരു ഞായറാഴ്ച്ചയും wisdam (16:12) വചനങ്ങളും .  

ഇന്ന്  ഒരു ഞായറാഴ്ച്ച രാവിലെ അനുഭവപ്പെട്ട തണുത്ത കാറ്റും, ചെവിയിലേക്ക് ഒഴുകിയെത്തിയ കിളികളുടെ കളകളാരാവവും ഒരു പുതിയ ദിവസത്തിന്റെ മനോഹരമായ ഒരു തുടക്കമായി.മനസ്സിന് കുളിർമയേകുന്ന ഈ പ്രഭാതം ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നായി അനുഭവപ്പെട്ടു.
ഞങ്ങളുടെ കൊച്ചുമകനും മകൻ അനുപും അതിരാവിലെ തന്നെ ഒരു ക്രിക്കറ്റ് മാച്ചിനായി  മേൽബോൻ സിറ്റിയിലേക്ക് രാവിലെ തന്നെ പോയിരുന്നു.

രാവിലെ അനുപുന്റെ ഭാര്യ കിറ്റിയോടൊപ്പം ഭാര്യയും കൊച്ചുമകളുമൊത്തു  ഞാൻ മെൽബര്നിലെ സൗത്ത്മോറാങ്ങിലുള്ള സെന്റ് ഫ്രാൻസിസ് ചർച്ചിൽ പോകുകയുണ്ടായി.ശീതകാലമായിരുന്നെങ്കിലും ഇന്നത്തെ പ്രഭാതം നല്ല സൂര്യപ്രകാശമുള്ള മനോഹരമായ ഒരു ദിവസമായിരുന്നു. കാലാവസ്ഥ ഏറെ സുഖകരവു മായിരുന്നു.

സെന്റ് ഫ്രാൻസിസ് ചർച്ച് ഒരു ലാറ്റിൻ കത്തോലിക്കാ ദേവാലയമാണ്. വളരെ കാലം മുൻപ് ഓസ്ട്രേലിയയിൽ ഏത്തിയ ഇറ്റാലിയൻ കുടിയേറ്റക്കാരാണ് ഈ മനോഹരമായ ഈ ദേവാലയം ഇവിടേ സ്ഥാപിച്ചത്. ഇന്ന് പള്ളിയിൽ വലിയൊരു ജനക്കൂട്ടമുണ്ടായിരുന്നു. ചുരുക്കം യൂറോപ്യൻ വംശജർക്കൊപ്പം പല രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരും കുടുംബങ്ങളും പള്ളിയിലെ പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു, വിവിധ ഭാഷകളും സംസ്കാരങ്ങളും ഉള്ളവർ ഒരേ ഇടത്ത് സമാധാനത്തോടെ ഒന്നിച്ചുകൂടുന്നത് കാണുന്നത് ഏറെ ഹൃദ്യമായിരുന്നു.

ഞാൻ ഒരു പുരാതന കത്തോലിക്കാ കുടുംബത്തിലാണ്  ജനിച്ചതെങ്കിലും 
മതത്തിന്റെ ചട്ടക്കൂടിനപ്പുറം — 
ഈ വിശ്വത്തിലും പ്രകൃതിയിലും നമ്മെ ചുറ്റിപ്പറ്റിയിരിക്കുന്ന അത്ഭുതകരമായ ഒരു ശക്തിയായിട്ടാണ്  ഞാൻ ദൈവത്തെ കാണുന്നത്. ജീവിതത്തിന്റെ ഒഴുക്കിലും പ്രകൃതിയുടെ നിശ്ശബ്ദതയിലും മനുഷ്യബന്ധങ്ങളുടെ സ്നേഹത്തിലും ഞാൻ ആ ദൈവിക സാന്നിധ്യം അനുഭവിക്കുന്നു.

അതിനാൽ തന്നെ പള്ളിയിൽ പോകുമ്പോൾ, അത് വെറും മതാചാരത്തിൽ പങ്കെടുക്കുന്നതായി ഞാൻ കാണുന്നില്ല. മറിച്ച്, എന്റെ ഉള്ളിലേക്ക് നോക്കാനും, ശാന്തത കണ്ടെത്താനും, നന്ദി പ്രകടിപ്പിക്കാനുമുള്ള ഒരു അവസരമായാണ് ഞാൻ അത് അനുഭവിക്കുന്നത്.

വിശുദ്ധ കുർബാനയും പ്രാർത്ഥനയും വളരെ ഭംഗിയായി നടന്നു.  വിയറ്റ്നാംകാരനായ  പുരോഹിതന്റെ  ഹൃസ്വമായ സന്ദേശവും ഇടയ്ക്കിടെ ഉണ്ടായ ഹൃദ്യവും ശാന്തവും സൃദ്ധിമധുരവുമായ സംഗീതവും മനസ്സിനെ വളരെ സ്പർശിച്ചു. ആ ശാന്തമായ അന്തരീക്ഷം സമാധാനവും ആത്മസംതൃപ്തിയും നൽകിയ 
 ഒരു മണിക്കൂർ സമയം ഞങ്ങൾക്ക് വളരെ വിലപ്പെട്ട അനുഭവമായിരുന്നു. നമ്മുടെ പരലോകസ്ഥരായ മാതാപിതാക്കളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്നേഹത്തോടെയും നന്ദിയോടെയും ഓർക്കാനും  കഴിഞ്ഞു.  അതോടൊപ്പം നമ്മുടെ മക്കളെയും കുടുംബത്തയും കുറിച്ചും നന്ദിയോടെ ചിന്തിക്കുകയും സമാധാനവും ശാന്തവുമായ യുദ്ധമില്ലാത്ത ഒരു ലോകത്തിനായി  ആഗ്രഹിക്കുകയും ചെയ്തു.

ആരാധന കഴിഞ്ഞ് പള്ളിയിൽ നിന്ന് മടങ്ങുമ്പോൾ, മനസ്സിൽ ഒരുതരം ആഴമുള്ള സമാധാനവും സന്തോഷവും നിറഞ്ഞിരുന്നു. അത് മതത്തിന്റെ പരിധികൾക്കപ്പുറം, ജീവിതത്തോടും പ്രകൃതിയോടും മനുഷ്യബന്ധങ്ങളോടുമുള്ള നന്ദിയുടെയും സ്നേഹത്തിന്റെയും ഒരു മനോഹര അനുഭവമായിഅനുഭവപെടുകയും ചെയ്തു..

പള്ളിയിൽ നിന്ന ഇറങ്ങിയശേഷം  കിറ്റി ഞങ്ങളെ അടുത്തുള്ള  വലംപൂരി സാരി എക്സിബിഷൻ ഹാളിൽ കൊണ്ടുപോയി. ഇന്ത്യയിലെയും ശ്രീലെങ്കയിലയും വിത്യസ്തമായ തരത്തിലുള്ള സാരികൾക്കൊപ്പം മലയാളിസ്ത്രീകളുടെ ഓണം സ്പെഷ്യൽ സാരികളും അവിടെ വിൽപ്പനക്കായി പ്രദർശിപ്പിച്ചിരുന്നു.

വീട്ടിൽ എത്തിയപ്പോൾ പെട്ടന്ന് രാവിലത്തെ വാട്സ്ആപ്പ് മെസ്സേജുകൾ നോക്കി ഗുഡ് മോർണിംഗ് മെസ്സേജുകൾ അയച്ച സുഹൃത്തുക്കൾക്ക് ഗ്രീറ്റിംഗ്സ്  തിരിച്ചും അയച്ചു. 

അമേരിക്കയിലെ സിയറ്റിൽ നീന്നും ആസ്റ്റർ 
അലാസ്‌കയിലെക്കുള്ള 7 ദിവസത്തെ ഹോലൻഡ് -അമേരിക്കൻ ഗ്രീൻ ഹൗസ് ക്രൂസ് യാത്രയുടെ കുറെ ഫോട്ടോകളും വീഡിയോ ക്ലിപ്പുകളും പോസ്റ്റ് ചെയ്തത്   വാച്ച് ചെയ്തു.
ഞങ്ങളുടെ മകൾ ആസ്റ്ററും ഭർത്താവ് മനോജ്യും  അവരുടെ രണ്ടു പെൺകുട്ടികളുമായി  ഇപ്പോൾ ഒരു മാസത്തെ കാനഡ -അമേരിക്കൻ  ടൂറിലാണ്.

പെട്ടന്നാണ് എനിക്കു ഒരു ഫോൺ കാൾ വന്നത്. നോക്കിയപ്പോൾ അത് ഇപ്പോൾ സൗത്ത് ആഫ്രിക്കയിലുള്ള എന്റെ ഒരു അടുത്ത സുഹൃത്തിന്റെ ആണന്നു മനസിലായി.
എന്നെപ്പോലെ എന്റെ കസിൻ ബ്രദർ ചാക്കോ സാർ വഴിയാണ് അദ്ദേഹവും എത്തിയോപിയിൽ വന്നത്.  ഒരുവർഷം കഴിഞ്ഞു ഈ സുഹൃത്തു നൈജീരിയയിലാണ് അദ്ധ്യാപനായി ജോലിചെയ്തത്.  ഞങ്ങൾ പിന്നീട് നൈജീറിയയിൽ  വച്ച് അദേഹത്തിന്റെ  വളെരെ അടുത്ത സൗഹൃദം  പുലർത്തിയിരുന്നു. നല്ല ഒരു അദ്ധ്യാപകനും മനുഷ്യസ്നേഹിയുമായിരുന്നു അദ്ദേഹം..പിന്നീട്  കുറെ വർഷങ്ങൾക്കുശേഷം 
 ഞങ്ങൾ ലേസോതോയിലേക്കും പിന്നീട് സൗത്ത ആഫ്രിക്കയിലേക്കും അദ്ധ്യാപകരായി പോയപ്പോൾ അദ്ദേഹവും കുടുംബവും  ഇന്ത്യയിൽ ചെന്നൈയിലേക്കും പോയി. കുറെ വർഷങ്ങൾക്കു ശേഷം അവരും മൂന്നു പെൺകുട്ടികളുമായി ലേസോതോയിലും അവിടെനിന്നും സൗത്ത് ആഫ്രിക്കയിലും അഫ്യാപകരായിഎത്തി . ഇപ്പോൾ  അവർ അവരുടെ മൂന്നു പെൺകുട്ടികളും ഭർത്താക്കന്മാരും അവരുടെ കുട്ടികളും ഒത്തു നല്ല നിലയിൽ സൗത്ത് ആഫ്രിക്കയിൽ താമസിക്കുന്നു.

കുറച്ചു കാലമായി ഓരോ കാരണങ്ങളാൽ എനിക്കു പല അടുത്ത സുഹൃത്തുക്കളെയും കോൺടാക്ട് ചെയ്യാൻ കഴിഞ്ഞില്ല. അതിൽ ഒരാളാണ് ഈ സുഹൃത്തും.  കോൾ കിട്ടിയ സന്തോഷത്തിൽ ഞാൻ അദ്ദേഹത്തെ അഭിവാദനം ചെയ്ത് വാചാലമായി സംസാരിച്ചു തുടങ്ങിയപ്പോൾ  മറുപടി പറഞ്ഞത് സുഹൃത്തിന്റെഭാര്യയായിരിന്നു, വളരെ വേദനയോടെ.രണ്ടു മൂന്നാഴച്ചക്കുമുൻപ്   അദ്ദേഹത്തിന് ഒന്നുരണ്ടു പ്രാവശ്യം അറ്റക്ക് വന്നതും വളരെ അവശനായി ഒരു വശം തളർന്നു ആശുപത്രിയിൽ കഴിയുന്ന കാര്യവും അവർ  എന്നോട്  ഒരുവിധം പറഞ്ഞു.  അങ്ങനെ വലിയ സന്തോഷത്തോടെ ആരംഭിച്ച ദിവസവും  ആ ഫോൺ സന്നേശവും എന്നെ നിശബ്‍ദനാക്കി.  എന്റെ ആശ്വാസവാക്കുകൾ കേൾക്കാൻ നിൽക്കാതെ അവർ എന്നോട് ഒന്നു മാത്രം പറഞ്ഞു നിർത്തി. 
"സുഹൃത്തിനുവേണ്ടി പ്രാർഥിക്കണം, പ്രാർഥിക്കുമ്പോൾ മറക്കാതെ  Wisdom(16:12) ചൊല്ലി പ്രാർഥിക്കണം."

എന്റെ മടുപാടി കാത്തു നിൽക്കാതെ അവർ ഫോൺ താഴെ വച്ചു.  വീട്ടിൽ സൂക്ഷിച്ചിരുന്ന മലയാളം ബൈബിൾ തുറന്നു ജ്ഞാന പുസ്ത്തകം (Wisdom) 16:12 വായിച്ച നോക്കി.

“അവരെ സുഖപ്പെടുത്തിയത് ഔഷധസസ്യങ്ങളോ ലേപനങ്ങളോ ആയിരുന്നില്ല; സർവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ്, കർത്താവേ, അവരെ സുഖപ്പെടുത്തിയത്.”

പതുക്കേ  അത് എനിക്കു മനപാഠമായി.
പിന്നെയും ഞാൻ  പല  പലപ്രാവശ്യം അത്  ആവർത്തിക്കുകയും ചെയ്തു.  സത്യത്തിൽ  അവർക്കുവേണ്ടി മറ്റൊന്നും ചെയ്യാനും ഈ  അവസരത്തിൽ  എനിക്ക്  സാധിക്കുകയുമില്ല.   അവരുടെ വിശ്വാസം പോലെ പ്രിയപ്പെട്ട സുഹൃത്ത് പതുക്കെ  സുഖം പ്രാപിക്കിക്കുമെന്നും  ഇനിയും  കാണാൻ  സാധിക്കുമെന്നും  പ്രത്യാശിക്കുന്നു . 





2026 മാർച്ച് 28, ശനിയാഴ്‌ച

ഒരുഹോശാന ഞായർകൂടി ആഘോഷിക്കുമ്പോൾ......




 




ക്രിസ്തു വിന്റെ ജീവിതത്തിലെ ഏറ്റവും സ്മരണീയമായ ഓർമ്മ ദിവസമാണ് പാം സൺ‌ഡേ(ഓശന ഞായറാഴ്ച്ച )എന്ന്  എനിക്കു തോന്നുന്നു. ഇസ്രായലിലെ പാർശ്വ വൽക്കരിപ്പെട്ട ജനതയുടെ  വിമോചനത്തിന്റെ നായകനായി അന്ന് അദ്ദേഹം ഉയർത്തപ്പെടുകയായിരുന്നു . ഏതൊരു  വിപ്ലവാകരിയുടെയും സാമൂഹിക പരിഷ്കാർത്താവിന്റെയും ജീവിതത്തിലെ  ഏറ്റവും സന്തോഷകരമായ നിമിഷം അവന്റെ ജനം അവനെ പൂർണമായും തിരിച്ചറിയുന്നതാണല്ലോ?ഈ തിരിച്ചറിവാണല്ലോ അദ്ദേഹത്തിന്റെ ശത്രുക്കളെ പ്രകോപിപ്പിച്ചതും പിന്നീട് ഒരു കുരിശുംമരണത്തിലേക്ക്  അദ്ദേഹത്തെ എത്തിച്ചതും.


2000 വർഷങ്ങൾക്കുശേഷവും  ലോകം ഇന്നും ആ സത്യം തിരിച്ചറിയുന്നു എന്നതാണ്  അദ്ദേഹത്തിന്റെ  മഹത്വം.

ഓസ്ട്രേലിയയിലെ മെൽബനിലുള്ള  സൈന്റ്റ്‌ ഫ്രാൻസിസ് കാത്തോലിക്ക ലാറ്റിൻ ദേവാലയത്തിലാണ്  ഞങ്ങൾ കുട്ടികളുമൊത്തു ഈ വർഷത്തെ ഹോശന ഞായർ ആഘോഷിച്ചത്. ഇറ്റലി യിൽ നിന്നും വർഷങ്ങൾക്കുമുൻപ് കുടിയേറിയ കത്തോലിക്കാ വിശ്വാസികളാണ്  ഈ മനോഹരമായ ദേവാലയം ഇവിടെ പണികഴിപ്പ്പിച്ചത്. ഇറ്റലിയിൽ നിന്നുള്ള ഒരു പുരോഹിതനാണ് ഇവിടുത്തെ വികാരി. ഇന്ത്യക്കാരനായ മറ്റൊറു വൈദീകനും  ഇവിടെയുണ്ട്. ഇപ്പോൾ  പള്ളിയിലെത്തുന  വിശ്വാസികളിൽ ബഹുഭൂരിപഷവും ഇന്ത്യ, ശ്രീലങ്ക, വിയറ്റ്നാം, ഫിലിപ്പയൻസ് പോലുള്ള രാജ്യങ്ങളിൽ നിന്നും അടുത്ത കാലത്തു ഇവിടെ കുടിയേറിയ ഇമ്മീഗ്രന്റ്സ് ആണ്..

പക്ഷേ  പാം സൺ‌ഡേ  ദിവസമായത് കൊണ്ടാവാം തദ്ദേശ വാസികളായ ധാരാളം വിശ്വാസികൾ ഇന്ന് പള്ളയിൽ വന്നിരുന്നു, അവരെല്ലാം  സീനിയർ സിറ്റിസൺസ് ആയിരുന്നു. മലയാളികൾ ഈ പ്രദേശത്തു ധാരാളം ഉണ്ടങ്കിലും അവരെല്ലാംതന്നെ ഇവിടുത്തെ സിറോ മലബാർ ചർച്ചിലും കനനായ കാത്തോലിക്കാ ചർച്ചിലുമാണ് ഇന്നത്തെ ഹോശന ആഘോഷിക്കുന്നത്. യാക്കോബക്കാർക്കും മാർതൊമ്മക്കാർക്കും അവരുടെയെല്ലാം മലയാളം പള്ളികളും പുരോഹിതന്മാരുമുണ്ട്. 


പാൻ മരത്തിന്റെ (palm tree)ഓലകൾ കൊണ്ട്   പള്ളി നന്നായിഅലങ്കരിച്ചുഹോശാനയുടെ  അന്തരീക്ഷം സ്രഷ്ടിച്ചിരുന്നു. 

 പലരും വിവധ തരം ഒലിവ് മര (olive )ശാഖ കളു മായിട്ടാണ് പലവിശ്വാസികളും പള്ളിയിലെത്തിയത്.സൃധിമധുരമായ പിന്നണി ഗാനത്തോടെ ഭക്തി നിർബരമായ കുർബാനകഴിഞ്ഞു സ്വന്തം കയ്യിലുള്ള ഒലിവ് കൊമ്പുകൾ പള്ളിയിലെ ഹോളി വാട്ടറിൽ മുക്കി ഓരോരുത്തരും യാത്രയായി. മരക്കൊമ്പുകൾ ഇല്ലാതെവന്ന ഞങ്ങൾ പള്ളിയിൽ ഉണ്ടായിരുന്ന ഒലിവ്  ശാഖകൾ എടുത്തുഹോളിവാട്ടറിൽ മുക്കി തിരിച്ചുപോന്നു.

പെസഹാ വ്യാഴാഴ്ച  അപ്പം ഉണ്ടാക്കാൻ  കുരുത്തോലയ്ക്കു പകരം ഈ പാൻ മരത്തിന്റെ ഇലകളാണ് ഇവിടെ ഞങ്ങൾക്ക്ഉ പയോഗിക്കേണ്ടത്. അതുകൊണ്ട് പള്ളിയിൽ നിന്ന്ഒരു പാൻ മരത്തിന്റെ ബ്രാഞ്ചും കളക്റ്റ് ച്യ്താണ് ഞങ്ങൾ പൊന്നത്.

കേരളത്തിലെ ഹോശാന പെരുന്നാൾ വേറിട്ട ഒരു  ആഘോഷമാണ്.  വീട്ടിലേക്കു മടങ്ങുബോൽ ആ ഓർമകൾ മനസ്സിൽ കടന്നുവന്നു. ഒരു പാടുപോലും വീഴാത്ത കുരുത്തോലാക്കായി പ്രാർത്ഥിക്കുകയും കാത്തിരിക്കുകയും ചെയ്ത ഒരു കുട്ടിക്കാലം!  അടുത്ത വർഷത്തെ ഭാഗ്യദോഷങ്ങൾ തനിക്കു കിട്ടുന്ന കുരുത്തോലയിൽ ഗുണിച്ചും ഹരിച്ചും നോക്കിയിരുന്നതും അതൊക്കെ സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്ന തുമായ കുരുത്തോല പ്പെരുന്നാൽ എനിക്കിവിടെ ഒരു ഓർമ്മ മാത്രമായി.

ആഫ്രിക്കയിൽ   ആടിയും പാടിയും അവിടുത്തെ  കറുത്ത സഹോദരങ്ങളോടൊപ്പമാണ് 37 വർഷത്തോളം ഞങ്ങൾ ഹോശാന ത്തിരുന്നാളുകൾ ആഘോഷിച്ചി രുന്നത് .  എത്തിയോപ്യയിൽ എത്തിയോപ്യൻ ഓർത്തഡോസ് ചർച്ചുകാരുടെ കൂടയും  നൈജീരിയയിൽ  കാത്തോലിക്  ചർച്ചിലും ആഗ്ലിക്കാൻ പള്ളിയിലും  ലേസോതോയിലും സൗത്ത് ആഫ്രിക്കയിലും കാത്തോലിക് പള്ളികളിലും അവരോടൊപ്പം ഒത്തുചേർന്നാണ് ഈ ദിവസം ആഘോഷിച്ചത്.

മതപരമായ വിശ്വാസങ്ങളിലും ആചാരങ്ങളിലും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉണ്ടെങ്കിലും ഹോശന പോലെയുള്ള ആഘോഷങ്ങൾക്ക്‌ കുട്ടികാലം മുതൽ ഞാൻ എല്ലാ വർഷവും പങ്കെടുത്തിരുന്നു.

സൗത്താഫ്രിക്കയിൽ നിന്നും സുഹൃത്തുക്കളോടൊപ്പം വർഷങ്ങൾക്കു മുൻപ്ത്തി  നടത്തിയ ഹോളിലൻഡ് യാത്രക്കിടയിൽ ഞങ്ങൾ   ക്രിസ്തു കഴുതപുറത്തു കയറി തന്റെ ആരാധകരോടൊപ്പം ആവേശകരമായി ഹോശന ആഘോഴിച്ച തെരുവുകൾ  കാണുകയുണ്ടായി  . യെറുസലേം ദേവാലയം മുതൽ യറുസലേം കോട്ടവരെ ഞങ്ങൾ ഒലി വുമരകോമ്പുകളുമായി  ഹോശാന ഗാനം പാടി അന്നു നടത്തിയ യാത്രയാണ് ജീവിതത്തിലെ ഏറ്റവും  അവിസ്മരണീയമായ ഹോശാന..

അന്നത്തെ ഞങ്ങളുടെ സുഹൃത്തുക്കൾ എല്ലാം ഇപ്പോൾ റിട്ടയേർഡ് ആയി സൗത്ത് ആഫ്രിക്കയിലും  ഇന്ത്യയിലും ഓസ്ട്രേലിയയിലും അമേരിക്കയുൾപ്പടെ ലോകത്തിന്റെ പാലാരാജ്യങ്ങളുമായി കുട്ടികളുമൊത്തു ജീവിക്കുന്നു. പലരും ഇതിനകം നാടുനീങ്ങി കഴിഞ്ഞു.!! 

ഹോശാന എന്നത് ഹീബ്രു ബൈബിളിൽ നിന്ന് ഉത്ഭവിച്ച ഒരു പദമാണ്. ക്രിസ്ത്യൻ ആരാധനയിൽ ആരാധനയും സ്തുതിയും പ്രകടിപ്പിക്കാൻ ഈ പദം ഉപയോഗിക്കുന്നു, 

സ്ഥാപിത മാനദണ്ഡങ്ങളെ വെല്ലുവിളിക്കുകയും സാമൂഹിക മാറ്റത്തിനായി വാദിക്കുകയും ചെയ്യുന്ന ഒരു നേതാവെന്ന നിലയിൽ യേശുവിൻ്റെ അംഗീകാരത്തെയും പിന്തുണയെയും പ്രതീകപ്പെടുത്താൻ "ഹോസാന"യ്ക്ക് കഴിയും. സ്‌നേഹത്തിനും നീതിക്കും സമത്വത്തിനും വേണ്ടി വാദിച്ച തൻ്റെ കാലത്തെ മത-രാഷ്ട്രീയ അധികാരികളെ വെല്ലുവിളിച്ച വിപ്ലവകാരിയായാണ്  യേശു.  യേശുവിൻ്റെ ജറുസലേമിലേക്കുള്ള പ്രവേശന വേളയിൽ ജനക്കൂട്ടം "ഹോസാന" വിളിച്ചത് അദ്ദേഹത്തിൻ്റെ നേതൃത്വത്തെയും ദൗത്യത്തെയും ആത്മീയവും സാമൂഹികവുമായ പരിവർത്തനം വരുത്തിയ വിപ്ലവകരമായി സ്ഥിരീകരിക്കുന്നതായി വ്യാഖ്യാനിക്കാം.

നിർഭാഗ്യവശാൽ   സ്നേഹത്തിന്റെയും മനുഷ്യ സ്നേഹത്തിന്റയും സന്ദേശവഹകനായി വന്നതുമൂലം സ്വന്തം ജീവിതം ബലിയർപ്പിക്കേണ്ടിവന്ന യേശുവിന്റെ നാട് ഇന്ന് വീണ്ടും അധികൃരമായ  മനുഷ്യഹത്യക്കും  വംശീയ ആക്രമണത്തിനുമുള്ള ഒരു പ്രദേശമായി മാറിയിരിക്കുകയാണ് എന്നത് നിർഭാഗ്യകരമാണ് . ലോകം മുഴുവൻ ഇന്ന് അതിന്റെ  കടുത്ത അസ്ഥിരതയിലും ഭയത്തിലും ഉൽക്കണ്ടയിലുമാണ്. ക്രിസ്തുവിന്റെ സ്നേഹത്തിനും പരസ്പര സഹായത്തിനും മനുഷ്യ പുരോഗതിക്കും പകരം ലോകം ഇപ്പോൾ  "ലാഭം"  മാത്രം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന കോര്പറേറ്റുയുടെയും ചില ഭരണാധികാരികളുടേയും നിയന്ത്രണാതീലാണ്.   അവരുടെ ലാഭകൊതിയും കച്ചവടത്താൽപ്പര്യങ്ങളുമാണ് ഇന്ന് ലോകം മുഴുവൻ നിയന്ത്രിക്കുന്നതെന്നാനാണ് നമുക്ക്കാണാൻ സാധിക്കുന്നത്. സഹജീവികളുടെ ജീവനും ജീവിതവും കുടുംബവും ഒന്നും അവർക്ക് ഒരു  ഒരു വിഷയമല്ല. 

ഇന്ന്ലോകം മുഴുവൻ ഹോശന ആഘോഴിക്കുമ്പോൾ ക്രിസ്തു ജനിക്കുകയും ജീവിക്കുകയും മരിക്കേണ്ടിവരുകയും ചെയ്ത വിശുദ്ധ ഭൂമിയിയിലെ ജനങ്ങൾക്ക് അതിനു സാധിക്കുന്നില്ലന്നുള്ളത്   നമുക്ക് കാണാതിരിക്കാൻ  സാധിക്കുകയില്ല!!

2026 ജനുവരി 23, വെള്ളിയാഴ്‌ച

റിട്ടയേർമെന്റ് കാലവും ഓർമകളും

   

(Durban beach)

ഇന്ന്ഞാൻ മകളുമൊത്തു്  രാവിലേ ഒരു ഒരുപ്രഭാതയാത്രയിലായിലായിരിന്നു. നടപ്പാതയിലൂടെ മനോഹരമായ പാർക്കുകളും പോണ്ടുകളും കടന്നു പ്രകൃതിയുടെ സൗന്ദര്യം നുകർന്നു ഉദയസൂര്യന്റെ  ഭംഗി ആസ്വദിച്ചു   ഇളം കാറ്റിലൂടെ   നടന്നു പോകുന്നത് വളരെ വേറിട്ട ഒരു അനുഭവമായി.     തിരക്കിനിടയിൽ  അൽപ്പം റിലാക്സ് ചെയ്യാനും  ഫ്രഷ് ആയി ചിന്തിക്കാനുമായി അവൾ എല്ലാദിവസവും  രാവിലെ ചെയ്യുന്ന ഒരു റീച്വലാണ്  ഈ യാത്ര.  ഞങ്ങൾ മക്കായിയിൽ എത്തിയിട്ട് ഒന്നുരണ്ടു മാസമായി.   ചക്കയും മാങ്ങായും തേങ്ങായും വാഴക്കുലയും  എല്ലാമുള്ള മനോഹരമായ ഒരു പ്രദേശനാണ്  ക്വീൻസ്‌ലാണ്ടിലുള്ള മക്കായ്. ലോകത്തിലെ ഏറ്റവും കൂടുതൽ കരിമ്പു കൃഷിചെയ്യുന്ന രണ്ടാമത്തെ പ്രദേശമാണ് ഓസ്ട്രേലിയയിലെ മക്കായി .ഇവിടെ ജില്ലാ ആശുപത്രിയിലാണ് ഞങ്ങളുടെ മകളും അവളുടെ ഭർത്താവും ജോലിചെയ്യുന്നത്.

 കൊച്ചു പേരക്കുട്ടികളമായി കുട്ടികളുടെ സ്കൂൾ അവധിക്കാലം ഞങ്ങൾ അടിച്ചു പൊളിച്ചു. എങ്കിലും കൊച്ചുമോളുടെ താൽപ്പര്യങ്ങൾക്കൊപ്പം അവളോടൊപ്പം മുഴുവൻ സമയവും കളിയ്ക്കാൻ സാധിക്കാത്തത്തിൽ അവൾക്ക് അൽപ്പം പരിഭവമുണ്ട്. മാത്രമല്ല രണ്ടു ദിവസം കഴിഞ്ഞു അപ്പച്ചനും അമ്മച്ചിയും മെൽബണിൽ പോകുകയാണെന്നും അവർക്ക് പരാധിയുണ്ട്.

മെൽബർണിലും ഇതുപോലെ രണ്ടുപേർ കാത്തിരുപ്പുണ്ട്.  മാക്കയിൽ നിന്നും മൂന്നുമണിക്കൂറിലധികം പ്ലെയിനിൽ യാത്ര ചെയ്തു വേണം മെൽബർണിൽ എത്താൻ.
 കൊച്ചുമക്കളുമൊത്തുള്ള  റിട്ടയേർമെന്റ് ജീവിതത്തിലെ  ദിവസങ്ങൾ വളരെ  മനോഹരമാണ്. അവരുമായി കളിക്കുമ്പോളാണ് നമ്മൾ ജീവിക്കുന്നത്.  "നിങ്ങൾ കുട്ടികളെ പോലെ ആകുവിൻ " എന്നു  ക്രിസ്തു ഒരിക്കൽ തന്റെ ശിഷ്യന്മാരാണ് പറഞ്ഞത് വെറുതെ അല്ല.
  എങ്കിലും കാലം കഴിയുബോൽ മക്കൾ ഓരോരുത്തരായി ഓരോകാലഘട്ടത്തിൽ അവരുടെ ജീവിതത്തിലേക്കു കടന്നുപോകുന്നു. അവരുടെ മക്കളും അവരുടെ ഭാവി ജീവിതത്തിലേക്കു  പതുക്കെ കടന്നു പോകേണ്ടിവരുമല്ലോ.  അതുകൊണ്ട്  
കുട്ടിക്കാലത്തെ  മാത്രമേ  നമുക്ക്  അവരെ കിട്ടുകയുള്ളു.

കുട്ടികളെ വിട്ട്പോകുന്നതിലും പുതിയ മാറ്റാങ്ങളെ നേരിടുന്നതിലും തീർച്ചയായും എനിക്കും  അൽപ്പം വിഷമം ഉണ്ടായിരുന്നു.അതുകൂടികരുതിയാവാം ഇന്ന് മകൾ എന്നെ അവളുടെ പ്രഭാത സവാരിക്കൂ കൂട്ടിയത്. യാത്രക്കിടയിൽ അവൾ എന്റെ പഴയ കൊച്ചുകുട്ടിയായി, സൗഹൃത്തായി പിന്നെ അദ്ധ്യാപികയും ഡോക്ടറും  ഒക്കെ ആയി മാറിക്കൊണ്ടിരുന്നു. 


ഇതിനിടയിലാണ്  ഞങ്ങളുടെ ചർച്ച ആഫ്രിക്കയിലേക്ക് മാറിയത്.  നൈജീരിയയിൽ ജനിച്ച അവൾ ലേസോതോയിലാണ് സ്കൂൾ ജീവിതം ആരംഭിച്ചതെങ്കിലും. സൗത്താഫിക്കയാണ് അവളെ രൂപപ്പെടുത്തിയതും വളർത്തി വലുതാക്കിയതും.  ആഫ്രിക്കൻ ജനതയും അവിടത്തെ ജീവിതവും ഇന്നും അവളുടെ ഓർമകളിൽ മനോഹരമായി മായാതെ  നിലനിൽക്കു ന്നു.
സൗത്ത് ആഫ്രിക്കയിലെ ധാരാളം ഇന്ത്യക്കാർ ജീവിക്കുന്ന മനോഹരമായ ഒരു നഗരമാണ് ഡർബൻ.  ഡിബാനിലെ ബീച്ച്  ലോകത്തിലെ ഏറ്റവും മനോഹരനായ ഒരു  കടൽത്തീരമാണ്.
ഒരിക്കൽ അവിടെ എത്തിയ ഒരാൾക്കും അവിടത്തെ ഓർമകൾ മറക്കാനാവില്ല.ഞങ്ങളുടെ മകൾ കുറേക്കാലം ഡർബൻ ബീച്ചിനടുത്തുള്ള  ഒരു ഹോസ്പിറ്റലിൽ ഡോക്ടർ ആയി ജോലിചെയ്തിരുന്നു.  ഞങ്ങൾ പഠിപ്പിച്ചിരുന്ന സ്കൂൾ 
നെൽസൺ മണ്ടേലയുടെ ജന്മനാടായ ട്രാൻസ്‌കൈ എന്ന "ബ്ലാക്ക് ഹോംലാൻഡിൽ" ആയിരുന്നെങ്കിലും റിട്ടയേർമെന്റിനുശേഷം കുറച്ചുകകാലം ഡാർബൻ നഗരത്തിലും  താമസിച്ചിരുന്നു.  ഡർബണിൽ ഒരു ജാപ്പാനീസ് കാർ കമ്പനിയിൽ ജോലിചെയ്തുകൊണ്ടിരുന്ന ഞങ്ങളുടെ മകനും കുടുംബവും  പിന്നീട് ഓസ്ട്രേലിയയിലേക്ക് പോയപ്പോൾ ആയിരുന്നു അത്.

"ആഫ്രിക്കയിലെ അനുഭവങ്ങളും ഓർമ്മകളും  എന്നോട്പറയുകയും തുടർന്നു എഴുത്തുകയും ചെയ്യുമോ? " ഞങ്ങളുടെ പ്രഭാത യാത്രക്കിടയിൽ മകൾ എന്നോട്  ആവശ്യപ്പെട്ടു. 

37 വർഷം  ജീവിതത്തിലെ സുവർണക്കഘട്ടം ഞങ്ങൾ അഫ്‌റിക്കയിലാണ്  സേവനം ചെയ്തു ജീവിച്ചത്അതിൽ 24 വർഷവും  സൗത്ത്   ആഫ്രിക്കയിലും . നാലുരാജ്യങ്ങളും 8 സ്കൂളുജളും. അവിടുത്തെജനങ്ങൾ അവരുടെജീവിതം വിപ്ലവങ്ങൾമലയാളി സുഹൃത്തുക്കൾ  കുട്ടികളുടെ വിദ്യഭ്യാസം അങ്ങനെ കഥകളും  ഓർമകളും നിരവധിയാണ്.

വേദനകളും ഓർമ്മകളും പറഞ്ഞാൽ കേൾക്കാൻ ആളെക്കിട്ടാ ത്തതാണ് 
 ഏറ്റവും വലിയ ഇന്നത്തെ ദുഃഖം എന്നു മദർ തെരേസ ഒരിക്കൽ പറഞ്ഞതായി വായിച്ചിരുന്നു റിട്ടയേർനെന്റ് കാലത്തു അത് കൂടുതൽ സത്യമാണെന്ന് തോന്നുന്നു.. ഏതായാലും ഞാൻ ആ കാര്യത്തിൽ ഭാഗ്യവാനാണ് എന്നു അറിഞ്ഞപ്പോൾ  മനസ്സിൽ വളരെ സന്തോഷം തോന്നി ജീവിതത്തിൽ  വളരെ ടച്ചിങ് ആയി   ഓർത്തു വച്ചിരുന്ന പല കാര്യങ്ങളും   പതുക്കെ അവളോട് പറയണം.  അത് അവളുടെകൂടി കഥ യാണ്‌.  അവൾ ആഗ്രഹിക്കുന്നതുപോലെ എനിക്കത് ഏഴുതൻ കഴിയാതെവന്നാൽ അവൾ അത് പൂർത്തിയാക്കാതിരിക്കില്ല.








.