2021, നവംബർ 6, ശനിയാഴ്‌ച

കെ റെയിൽ പ്രോജക്റ്റും  കേരളത്തിൻ്റെ കടക്കെണിയും (ii)

വികസനത്തിൻറെ പുതിയ പാഠങ്ങൾ .



ലോകത്ത് ഇതുവരെ ഏതാണ്ട് 26 കോടിയോളം ജനങ്ങളെ  രോഗികളാക്കുകയും  50ലക്ഷത്തോളം പേരുടെ ജീവൻ അപഹരിക്കുകയും ചെയ്ത കോവിഡ് മഹാമാരി ഇപ്പോഴും  ഒരു വെല്ലുവിളിപോലെ നമ്മുടെ ഇടയിൽ നിലനിൽക്കുകയാണല്ലോ?  ശാസ്ത്രലോകത്തിന്റയും ആരോഗ്യപ്രവർത്തകരുടേയും  ജനങ്ങളുടെ സഹകരണത്തോടെയുള്ള സർക്കാർ സംവിധാങ്ങളുടെയും  കൂട്ടായ പ്രവർത്തന ങ്ങ്ളിലൂടേ ഒരു പരിധിവരെ ഈ മഹാമാരിയെ  നേരിടാൻ നമുക്ക് സാധിക്കുന്നുണ്ടനുള്ളത്  തീർച്ചയായും ആശ്വാസകരമാണ്.


ഈ മഹാമാരികാലത്തു  ജോലി നഷ്ടപ്പെട്ടു ജീവിതം വഴിമുട്ടിയവരും  ഇവിടെ തൊഴിലൊന്നും  കിട്ടാനില്ലാതെ ചുറ്റികറങ്ങിനടന്നിരുന്നവരുമായ നിരവധി അഭ്യസ്ഥവിദ്യരുമായ  ചെറുപ്പക്കാരും ഇപ്പോൾ  വ്യാപകമായി   വികസിതരാജ്യങ്ങളിലെക്ക്  ചേക്കേറികൊണ്ടിരിക്കുകയാണല്ലോ?  
ഏതെങ്കിലും യൂണിവേഴ്സിറ്റിൽ സ്റ്റുഡന്റസ് ആയി പോകുന്നവരാണ്അവരിൽ അധികംപേരും . പഠിക്കുന്ന കാലത്തും പഠനശേഷവും അവിടെ ജോലിചെയ്ത് മെച്ചപ്പെട്ട ഒരു ജീവിതം കെട്ടിപ്പെടുക്കാൻ  കഴിയുമെന്നു അവർ കരുതുന്നു. അത്തരം തീരുമാനങ്ങൾ  എടുത്തു നാടുവിട്ട അവരുടെ പല സുഹൃത്തുക്കളും അവിടെ കുടുംബമായി ജോലിയൊക്കെ ചെയ്ത് സന്തോഷത്തോടെ ജീവിക്കുന്നതായി അവർ  മനസ്സിലാക്കിയിട്ടുണ്ട്.

 മികച്ച ആരോഗ്യ സംവിധാനങ്ങ
ളും  സമൂഹ്യ സംരക്ഷണവും  ഉള്ള പല വികസിത രാജ്യങ്ങളും മറ്റു അവികസിത രാജ്യങ്ങളിലെപ്പോലെതന്നെ  ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽത്തന്നെയാണ്.  ഈ മഹാമാരി എല്ലാവരുടേയും ബഡ്ജന്റ് താറുമാറാക്കി. സമ്പന്നമെന്നു  നാമെല്ലാം അറിയപ്പെടുന്ന ഈ രാജ്യങ്ങൾ എല്ലാം തന്നെ അവരുടെ ദേശിയവരുമാനത്തെക്കാൾ( GDP) വളരെ അധികം പണം കടമായി വാങ്ങിയാണ് അവരുടെ  പ്രൊജക്ടുകൾ പലതും  നടപ്പിലാക്കുന്നതെന്നത് , പ്രതിസന്ധികൾക്കിടയിലും  ജനങ്ങളുടെ ആരോഗ്യം വിദ്യാഭ്യാസം നാടിന്റെ വികസനം തുടങ്ങിയ വിവിധമേഖലകളിൽ  അവർ അവരുടെ  പ്രവർത്തങ്ങൾ  മാറ്റമില്ലാതെ തുടരുന്നുണ്ട്.


അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കേണ്ടതും  നവികരിക്കേണ്ടതും ഏതു രാജ്യത്തിന്റയും വികസനത്തിനും വ്യവസായിക വളർച്ചക്കും അത്യന്താവശ്യമാണല്ലോ.  വ്യവസായങ്ങൾ വികസിക്കുന്നതിലൂടെയാണ് ഈ രാജ്യങ്ങളിൽ ചെറുപ്പക്കാരായ ആളുകൾക്ക് കൂടുതൽ തെഴിൽ അവസരങ്ങൾ  ഉണ്ടാക്കാൻ  കഴിയുന്നതും  ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതനിലവാരം നേടാൻ  സാധിക്കുന്നതും .സ്വഭാവികമായും തെഴിലും മെച്ചപ്പെട്ട വിദ്യാഭ്യാസവും ആരോഗ്യവും സാമൂഹ്യസുരക്ഷയും  ഉള്ള ഒരു സമൂഹത്തിലാണല്ലോ ഒരു ജനതയ്ക്ക്  ആത്മാഭിമാനത്തോടയും  സന്തോഷത്തോടയും  ജീവിക്കാൻ കഴിയുക.

അത്തരം ഒരു സമൂഹത്തിൽ ടൂറിസം ഒരു പ്രധാന വരുമാനമാർഗമാവുകയും കായിക എന്റെർറ്റൈൻട്മെന്റ് സൗകര്യങ്ങൾ വർധിക്കുകയുംചെയ്യും  .
രാജ്യത്തിലെ സാമ്പത്തിക മേഖല വളരുമ്പോൾ  സർക്കാരിൻറെ  വരുമാനം വർധിക്കുകയും  കടമായി വാങ്ങിയ പണം ബുദ്ധിമുട്ടില്ലാതെ  അടച്ചു തീർക്കാൻ കഴിയുകയും ചെയ്യും .

സത്യത്തിൽ ഇതാണ് ലോകത്തിൽ എല്ലാ വികസിത രാജ്യങ്ങളിലും നടക്കുന്നതും.
ഏറ്റവും വലിയ സമ്പന്ന രാജ്യമായ അമേരിക്കയാണ്  ലോകത്തിലെ ഏറ്റവും വലിയ കടക്കാരിൽ ഒന്ന് . അത് ഇപ്പോൾ 19,23 trillian US ഡോളർ ആണ്  കടം വാങ്ങിയിരിക്കുന്നത് .  ഇതു  USA യുടെ GDP യുടെ 106% വരും 
മറ്റൊരു സാമ്പത്തിക ശക്തിയായ ജപ്പാന്റെ വിദേശകടം 9,087 trillian USD. അത് അവരുടെ GDP യുടെ 237,54% ആണത്രേ!
ഇന്ത്യയുടെ GDP യുടെ 69,04% ആണ് നമ്മുടെ വിദേശകടം   GDP യുടെ 6,88% മാത്രം കടമുള്ള അഫ്ഗാനിസ്ഥാനാണ് പട്ടികയിലെ ഏറ്റവും കുറച്ചുവിദേശകടം ഉള്ളതും അവികസിതവുമായ ഒരു രാജ്യം( ഒരു പക്ഷേ അവർക്ക് കടം ആരും കൊടുക്കാത്തതുകൊണ്ടുമാവാം ).

K Rail പദ്ധതിക്കു വേണ്ടി ഇപ്പോൾ ശ്രമിക്കുന്ന കേരളത്തിന്റെ ഇപ്പോഴത്തെ വിദേശകടം ഇവിടുത്തെ GDP യുടെ 35% മാത്രമാണെന്നത് തീർച്ചയായും നമുക്ക് ആശാസകരമാണ്.

മാറുന്ന ലോകത്തിനൊപ്പം വികസിതരാജ്യങ്ങളെപ്പോലെ  മുന്നേറാൻ നമ്മുടെ പുതിയ തലമുറക്ക് കെ റെയിൽ പദ്ധധി  തീർച്ചയായും ഉപകാരപ്പെടുമെന്ന് കരുതുന്നതിൽ തെറ്റില്ല.എല്ലാ രംഗത്തും  നമുക്ക് കൂടുതൽ വ്യവസായങ്ങളും  നിക്ഷേപങ്ങളും  തൊഴിൽ അവസരങ്ങളും  ഉണ്ടാവുമെന്നതിൽ സംശയമില്ല .അതിനു പുറമെ  നമ്മുടെ ഏറ്റവും വലിയ സമ്പത്തായ വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്ന നമ്മുടെ  വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ സ്വന്തം മണ്ണിലേക്ക്  തിരിച്ചു വിളിക്കാനും   നാടിന്റെ  പുരോഗതിക്കായി  പ്രയോജനപ്പെടുത്താനും സാധിച്ചേക്കാം. 

കോർപറേറ്റുകളുടേയും കമ്പ്യൂട്ടറിന്റയും ഇന്റർനെറ്റിന്റയും മറ്റ് വിവിധ സാങ്കേതിക വിദ്യകളുടയും എല്ലാം വളർച്ചയുടെ ഈ കാലത്തു  ലോകത്താകെമാനം  വന്നുകൊണ്ടിരിക്കുന്ന മാറ്റാങ്ങൾ നമുക്കും കണ്ടില്ലന്നു നടിക്കാൻ സാധ്യമല്ല . ഒറ്റപ്പെട്ട തുരുത്തുകളായി ഒരു രാജ്യത്തിനും ഇന്ന് നിലനിൽക്കാൻ നിവർത്തിയില്ല.ഏങ്കിലും ഗാന്ധിജിയുടെ പല ആശങ്ങളും ഇന്ത്യക്ക്  ഇന്നും  പ്രസക്തവും  പ്രചോതനകരവുമാണ് .  കാലോചിതമായ മാറ്റങ്ങളിലൂടെ അത് ഇന്ത്യയിൽ  നടപ്പിലാക്കേണ്ടതുതന്നെയുമാണ്‌. ചൈന ക്രമേണ  അവരുടെ   കൺഫ്യൂഷ്യനി സത്തിൽ നിന്നും  മാവോയിസത്തിലേക്കും  മാവോയിസത്തിൽ നിന്നും  ഡെങ്   സിയാവോ പെൻഗി ന്റ്റെ    ലിബറലൈസേഷൻ   നയത്തിലേക്കും മാറിയതുപോലെ. .'  






2021, നവംബർ 1, തിങ്കളാഴ്‌ച

 കെ റെയിൽ പ്രൊജക്റ്റും കേരളത്തിൻ്റെ കടക്കെണിയും (i )

ഗാന്ധിജിയും സ്വദേശ വൽക്കരണവും .


വടക്ക് കാസർഗോഡ് മുതൽ തെക്ക് തിരുവന്തപുരം വരെയുള്ള 532 കിലോമീറ്റർ  ദുരം  4  മണിക്കൂറിൽ കുറഞ്ഞ സമയം കൊണ്ട് സഞ്ചരിക്കാനുള്ള  കേരളാ സർക്കാറിന്റെ സ്വപ്നപദ്ധതിയാണ്  കെ റെയിൽ പ്രൊജക്റ്റ്.  ഇപ്പോൾ 10 മുതൽ 12 മണിക്കൂറുകളാണ് ഈ യാത്രക്ക് വേണ്ടത്. 
പ്രോജെക്റ്റിൻറ്റെ  സാമ്പത്തിക ബാധ്യതയെപ്പറ്റി മീഡിയയിലും പൊതുസമൂഹത്തിനിടയിലും ഇന്ന് വളരെ ചൂടേറിയ  വിവാദങ്ങൾ  നടന്നുകൊണ്ടിരിക്കുകയാ ണല്ലോ ? ഏതാണ്ട്  65000  കോടിരൂപാ  വിദേശ രാജ്യങ്ങളിൾ നിന്നും കടം വാങ്ങിനടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ സംരംഭത്തിൽ പൊതുസമൂഹം അവരുടെ സംശയങ്ങളും ഉൽക്കണ്ടയും പ്രകടിപ്പിക്കുമെന്നത്  തികച്ചും  സ്വാഭാവികമായ   കാര്യം തന്നെയാണ്

 .പൊതുവിദ്യാഭാസമേഖല,  ബഹുജനാരോഗ്യമേഖല,  മലയോര ഹൈവേ ,  തീരപ്രദേശ ഹൈവേ തുടങ്ങി നാടിൻെ  നിരവധി  മേഖലകളിൽ  അടിസ്ഥാന സൗകര്യങ്ങൾക്കായി  വരെയധികം പണം നമ്മൾ ഇതിനുമുമ്പുതന്നെ വിദേശ രാജ്യങ്ങളിൽനിന്നു,കടമായി  കൈപ്പറ്റിക്കഴിഞ്ഞിരിക്കുന്നു  എന്ന  കാര്യം ഇവിടെ എടുത്തുപറയേണ്ടതാണ് .
അടുത്ത തലമുറക്കു  ഒരു വലിയ ബാദ്ധ്യതയായി  കെ റെയിൽ പദ്ധതി മാറുമോ എന്ന്‌  ജനങ്ങൾ  സംശയിക്കുക  സ്വാഭാവികമാണ് .തൊഴിലും മറ്റു ജീവിതമാർഗങ്ങളും ഇല്ലാതെ  കോവിഡ് മഹാമാരിയുടെ വേദനകളുമായി കഴിയുന്ന ഒരു ജനതക്കു  പലകാരണങ്ങ്ൾകൊണ്ടും  ഇത്തരം സംരംഭങ്ങളെ  സ്വീകരിക്കാൻ എളുപ്പമാവില്ല   .

കുടുംബസ്വത്തുക്കൾ   പണയംവച്ചു കടംവാങ്ങി ചൂതുകളിച്ചും മദ്യവും മറ്റുലഹരിവസ്തുക്കളും കഴിച്ചും ലൗകീകാസക്തിയിൽ   ജീവിച്ചും തറവാടു നശിപ്പിച്ച ചില കരണവന്മാരെപ്പറ്റി യും  നമ്മൾ ധാരാളം  കേട്ടുവളർന്ന  വരാനാണല്ലോ  നമ്മളിൽ അധികം പേരും. അതുകൊണ്ടുതന്നെ പാപവും നരകവും പിശാചും പോലെ കടം വാങ്ങുന്നതും    കുട്ടിക്കാലം മുതൽ നമ്മെ ഭയപ്പെടുത്തുകയും   എപ്പോഴും മനസ്സിൽ കൊണ്ടുനടക്കുകയും ചെയ്തിരുന്നല്ലോ ?  

അതുകൊണ്ടുതന്നെയാണ്  ബ്രിട്ടീഷ് സാബ്രാജ്യത്തിനെതിരെ നടന്ന സ്വാതന്ദ്ര്യ സമരത്തിൽ ഗാന്ധിജി  വിദേശരാജ്യങ്ങളുടെ  ആശ്രയം ഇല്ലാതാക്കാനായി ഇന്ത്യയിലെ ജനങ്ങൾക്ക് ധരിക്കാനുള്ള ഖാദിവസ്ത്രം സ്വയം നെയ്തുണ്ടാക്കാനും ഉപ്പ് കടലിൽ പോയി സ്വയം ഉണ്ടാക്കാനും ഒക്കെ ജനങ്ങളെ പഠിപ്പിച്ചത് .  അലോപ്പതിചികിത്സ ഒഴിവാക്കി  ഇന്ത്യയുടെ ട്രഡിഷണൽ ആയ ചികിത്സാ രീതികളാണ് അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നതും . സ്വയം സമ്പൂർണമായ ഗ്രാമങ്ങൾ ആയിരുന്നല്ലോ  അദ്ദേഹത്തിൻ്റെ സാമ്പത്തികനായത്തിന്റെ  ആത്മാവ് .


തൻ്റെ  21  വർഷത്തെ  സൗത്ത്  ആഫ്രിക്കയിലെ ജീവിതത്തിനിടയിലാണല്ലോ ഗാന്ധിജി  തൻ്റെ  സത്യന്വഷണ പരിഷണങ്ങൾ നടത്തിയതും  ജീവിത വീക്ഷണം  രൂപപ്പെടുത്തിയതും.  1893 ജൂൺ 7 ലെ തണുപ്പുള്ള രാത്രിയിൽ ഒരു    ഇന്ത്യൻ  യൂവാവായിരുന്ന  ഗാന്ധി എന്ന  വക്കീലിനേ തൻ്റെ  ഫസ്റ്റ് ക്ലാസ്സിലുള്ള    ട്രയിൻ  യാത്രക്കിടയിൽ    പീറ്റേഴ്‌സ്ബർഗ് റെയിൽവേ സ്റ്റേഷനലിൽ വച്ചു "കൂലി " എന്നു വിളിച്ചു   മർദിച്ചു   ഇറക്കി വിട്ട   സംഭവമാണ്  അദ്ദേഹത്തെ പിനീട് ഒരു മഹാത്മാവായി മാറ്റിമറിച്ചത് ;  1904 അദ്ദേഹം ദുർബനിലെ Phoenex Settlementil നിർമ്മിച്ച  ആശ്രമത്തിൻറെ സ്മാരകം ഇപ്പോൾ  "സേവാഗ്രാം ആശ്രമം "  എന്ന പേരിൽ    സന്ദര്ശകർക്കായി നിലകൊള്ളുന്നുണ്ട്.

1906 ൽ സൗത്ത് ആഫ്രിക്കയിൽ ഇന്ത്യൻ  വംശക്കാർക്കെതിരായി 
 നിലവിൽ വന്ന ഒരു നിയമനിര്മാണത്തിനെതിരെയാണ്  അദ്ദേഹം തൻ്റെ  പ്രസിദ്ധമായ സത്യഗ്രഹ സമരം ആദ്യമായി   ആരംഭിച്ചത് .  തുടർന്ന് തുടർച്ചയായ ജനകിയസമരങ്ങളിലൂടെയാണ് അദ്ദേഹം സൗത്ത് ആഫ്രിക്കയിലെ ഇന്ത്യൻ വംശരുടെ  അവകാശങ്ങൾ പിടിച്ചുപറ്റിയതും ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയതും. സൗത്ത് ആഫ്രിക്കയിലെ വർണവിമോചനത്തിനെതിരായ സമരത്തിലും  ഗാന്ധിജിയുടെ ആശങ്ങൾ വളരെ അധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്.

2006 ൽ  ഇന്ത്യയുടെ  പ്രൈം മിനിസ്റ്റർ   ആയിരുന്ന  മൻമോഹൻ  സിംഗാണ്   സൗത്ത് ആഫ്രിക്കൻ പ്രസിഡന്റ്   താബോ ഇമ്പോക്കിയോടൊപ്പം  ഇന്ത്യക്കാരുടെയും ആഫ്രിക്കൻ വംശരുടേയും  നിറഞ്ഞു കവിഞ്ഞ ദർബൻ ക്രിക്കറ്റ്  സ്റ്റേഡിയത്തിൽ വച്ച്  സത്യാഗ്രഹ സമരത്തിന്റെ   സെഞ്ചുറി സെലിബ്രേഷൻസ്  ഉൽഘാടനം ചെയ്തത്. ആ നിറഞ്ഞ സദസിൽ  ഒരു ഭാഗത്തു കുട്ടികളുമൊത്തു ഞങ്ങൾക്കും  പങ്കെടുക്കാൻ ക്കഴിഞ്ഞു എന്നത് വളരെ  അഭിമാനത്തോടെ ഇന്നും ഓർക്കുന്നു .കൂടാതെ സേവാഗ്രാം ആശ്രമസ്മാരകവും  പീറ്റർമാരിസ്‌ബർഗിലെ  ഈ ചരിത്രത്തിൽ ഇടംപിടിച്ച റെയിൽവേ സ്റ്റേഷനും പിന്നിട് സന്നര്ശിക്കാൻ  ഞങ്ങൾക്ക്  അവസരം കിട്ടുകയും  ചെയ്‌തു . 
     

ഗാന്ധിജിയുടെ ജീവിത വീക്ഷണവും  അഹിംസാ സിദ്ധാധവും  മനുഷ്യസ്നേഹവും മതേതരമായ നിലപാടുകളും എല്ലാം അദ്ദേഹത്തെ ഇന്ത്യയുടെ   ഒരു രാഷ്ട്രപിതാവ് എന്നതിനുപുറമെ ഒരു ലോകആരാധ്യ പുരുഷനാക്കി മാറ്റുകയും ചെയ്‌തു .  ആകാലത്തുകോളോണിയലിസത്തിനെതിരെ ലോകത്താകെയുള്ള കോളനികളിൽ ഉയർന്നുവന്ന  ബഹുജനമുന്നേറ്റങ്ങൾക്കെല്ലാം ഗാന്ധിജിയും അദ്ദേഹത്തിൻ്റെ   സത്യാന്വഷനപരീക്ഷനങ്ങളും  സാമ്പത്തികനയവും  ഒരു വലിയ  ആവേശമായി മാറുകയും ചെയ്‌തു ;

(തുടരും ) .


  








2021, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

സെപ്റ്റംബർ പതിനൊന്നും കുറെ ഓർമകുറിപ്പുകളും (iii)

താലിബാൻറെ   തിരിച്ചുവരവും  അമേരിക്കയുടെവിടവാങ്ങലും 

             With school staff at Gashua Senior Secondary school Gashua in Borno state Nigeria.

                  2014 ൽ  ഏതാണ്ട്  300 ഓളം  പെൺകുട്ടികളെ   നൈജീരിയയിലെ   ബോർണോ  സ്റ്റേറ്റിലെ     ചിബോക്സ്  ഗേൾസ്  സ്കൂളിൽ  നിന്നും     ബോക്കോഹറാം  എന്ന  ഭീകര സംഘടന  തട്ടിക്കൊണ്ടുപോയ  സംഭവം  അന്ന് ലോകത്തെ മുഴുവൻ ഞ് ട്ടിച്ചിരുന്നു;    സെപ്റ്റംബർ 11  അറ്റാക്കിനും  അമേരിക്കപ്രഖ്യപിച്ച " War  Against Terrorism " ത്തിനും ശേഷം  ലോകത്താകെ  ശക്തി പ്രാപിച്ച  ഭീകര സംഘടനകളിൽ ഒന്നാണ്‌   ആഫ്രിക്കയിലെ ബോക്കോഹറാം,  2002ൽ  മുഹമ്മദ്‌  യുസഫ്  എന്ന  ഒരുഭീകരനായിരുന്നു  ആ സംഘടനക്ക്   രൂപംകൊടുത്തത്  . 

  1986 മുതൽ 1988 വരെ  ഞങ്ങൾ നൈജീരിയയിലെ  ഈ പ്രദേശത്തു  അദ്ധ്യാപകരായി  ജോലിചെയ്തിരുന്നു .  ബഹുഭൂരിപഷം ജനങ്ങളും  അവിടെ  വളരെ സാധാരണക്കാരായ  മുസ്ലിം  മതവിശ്വാസികളായിരുന്നു.. അന്നൊക്കെ  ആപ്രദേശം  പൊതുവെ  ശാന്തമായിരുന്നു  എങ്കിലും 1984 ൽ   അടുത്തുള്ള മറ്റൊരുസ്റ്റേറ്റിൽ    ഒരു ഭീകരരുടെ കലാപത്തിൽ നിരവധിപേർ കൊല്ലപ്പെടുകയുണ്ടായി .  ബൊക്കോഹറാമിന്  ജനിച്ചു വളരാൻ  അനുകൂലമായ ഒരു സാഹചര്യം  കുറേകാലമായി  ആ പ്രദേശത്തു നിലനിന്നിരുന്നു .  

ബോക്കോഹറാം പോലെയും താലിബാൻ പോലെയും   ഇസ്ലാമിക സ്റ്റേറ്റ് (IS)  എന്നപേരിൽ ഒരു ഭീകര സംഘടന  ഇറാക്കിലും സിറിയയിലും  ഈ കാലത്ത് രൂപം കൊള്ളുകയും ഒരു ഇസ്ലാമിക്ക്‌ രാജ്യ ത്തിനായി  യുദ്ധം  ആരംഭിക്കുകയും ചെയ്‌തു .ഇതിനുപുറമെ അൽ ഖൈദ മായി ബന്ധപ്പെട്ട  ലഷ്‌കർ തോയ്‌ബ പോലുള്ള പല ഗ്രൂപ്പുകളും  ഇന്ത്യ ഉൾപ്പടെ  ലോകത്തിന്റെ വിവിധ പ്രദേ ശങ്ങളിൽ  ഭീകര പ്രവർത്തങ്ങൾ  ആരംഭിക്കുകയും ചെയ്തു 

.ഇസ്ലാമിക്  സ്‌റ്റേറ്റ്   പോലുള്ള  പല പ്രസ്ഥാനങ്ങളും തുടർന്നുള്ള   യുദ്ധത്തിൽ പരാജയപ്പെട്ടെങ്കിലും   2021ൽ  താലിബാൻ  അഫ്ഗാനിസ്ഥാനിൽ  അധികാരം  പിടിച്ചെടുക്കുകയും   ഓഗസ്റ്റ് 31 നു  വളരെ നാടകീയമായി  അമേരിക്കയും അവരുടെ സഖ്യകക്ഷികളും  കാബൂളിൽ നിന്നും തിരിച്ചു പോരാൻ നിർബന്ധിതരാകുകയും ചെയ്തു ,  അമേരിക്കയോടൊപ്പം നിലകൊണ്ടിരുന്ന ലക്ഷക്കണക്കിനുള്ള ജനങ്ങളെ  അവർക്കു കൈവെടിയേണ്ടിവന്നു .

  അഫ്ഗാനിസ്ഥാനിൽ 20 വർഷം നീണ്ടു നിന്ന യുദ്ധത്തിൽ ഉണ്ടായ  നഷ്ട്ടം വളരെ  വലുതാണ്  . അമേരിക്കയുടെ 2352  സൈനികരും   അഫ്ഗാൻ സൈന്യത്തിലെ 66000 പേരും   അവരുടെ സഖ്യക്ഷികളുടെ 1144 പേരും കൊല്ലപ്പെടുകയും 20000 ത്തോളം പേർക്ക് പരിക്ക്പറ്റുകയും ചെയ്തതായി  കണക്കാക്കിയിട്ടുണ്ട്.
ഇതിനു നുപുറമെ ഏതാണ്ട് 444 മനുഷ്യാവകാശപ്രവർത്തകരും 75 ജേര്ണലിസ്റ്റുകളും  51191  താലിബാൻ ഭീകരരും   47245  അഫ്ഗാനിലെ  സാധാരണ  പൗരന്മാരും  യുദ്ധത്തിനിടയിൽ  വധിക്കപ്പെട്ടു
.
അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിനായി അമേരിക്ക 2 ,2  Trillian  dollar ($ 2 ,2 61 000000000 )ചിലവഴിച്ചത്രെ.  ഇതിനുപുറമെ  അഫ്ഗാനിസ്ഥന്റെ  നിർമാണപ്രവത്തനാൾക്കായി  145 മില്യൺ   ഡോളറും  ചിലവാക്കി .  ഏതാണ്ട് 3  ലെക്ഷത്തോളും  അഫ്‌ഗാൻ പട്ടാളക്കാരെ അമേരിക്കയിൽ വച്ചു  യുദ്ധത്തിനായി ട്രെയിൻ ചയ്യുകയുമുണ്ടായി . യുദ്ധ ത്തിന്റെ  കാലത്തു ഏതാണ്ട് 25  ലക്ഷത്തോളം   അഫ്‌ഗാൻ പൗരന്മാർ അഭയാർഥികളായി പാക്കിസ്ഥാനിലും ഇറാനിലും മറ്റുപല രാജ്യങ്ങളിലുമായി  പാലായനം ചയ്യുകയും അതിനേക്കാൾ അധികം പേർ രാജ്യത്തിലെ പലഭാഗങ്ങളിലുമായി  ചിതറി പോവുകയും ചെയ്തു , 

 2001നു  ശേഷം  നടന്ന യുദ്ധങ്ങളിലും  ഭീകരപ്രവർത്തങ്ങളിലുമായി  പലരാജ്യങ്ങളിലുമായി ഏതാണ്ട് 3870000(3,8millian) സാധാരണ  ജനങ്ങൾ കൊല്ലപ്പെട്ടു .  38 മില്യൺ   പേർ  അഫ്ഗാനിസ്ഥാൻ ,യെമൻ ,സോമാലിയ ,ലിബിയ ,സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും  അഭയാർഥികളായി നടുവിട്ടു.

21 വർഷം (1954 to 1975) നീണ്ടുനിന്ന വിയറ്റ്നാം യുദ്ധവുമായി  അമേരിക്കയുടെ 
അഫ്‌ഗാൻ  യുദ്ധത്തിന്  ഏറെ  സാധുര്ശ്യമുണ്ട്. വിയറ്റ്നാമിൽ അമേരിക്കയുടെ 58220 പട്ടാളക്കാരും  അമേരിക്കയുടെ കൂടെ യുദ്ധം ചെയ്തിരുന്ന സൗത്ത് വിയറ്റ്നാമിൽ  നിന്നുവന്ന   250000 പേരും സൗത്ത് കൊറിയ, തായ്‌ലൻഡ്, ഓസ്ട്രേലിയ, നുസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള 4886 പട്ടാളക്കാരും മരിച്ചിരുന്നു.  വിയറ്റ്നാമിന്റെ  വിജയം അക്കാലത്തു  ലോകം വളരെ  ആവേശത്തോടെയാണ് സ്വീകരിച്ചത്. പക്ഷേ അമേരിക്കയുടെ അഫ്ഗാനിസ്ഥാനിൽ  നിന്നുള്ള പാലയണം വലിയ ഉൽക്കണ്ടയോടെയാണ് ജനങ്ങൾ   കണ്ടുകൊണ്ടിരുന്നത് .  അമേരിക്കയിലെത്തന്നെ 62% ത്തോളം ജനങ്ങൾ  അവരുടെ  അഫ്ഗാൻ യുദ്ധത്തെ  തള്ളിപ്പറയുകയുണ്ടായി.

കുട്ടികളെ  സ്കൂളിളിൽ നിന്നും  സ്ത്രീകളെ  ജോലിയിൽനിന്നും പൊതുരംഗത്തുനിന്നും  മാറ്റിനിർത്തുകയും   മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുന്ന ഒരു  ഭീകരസംഘടന  നയിക്കുന്ന   സർക്കാരിന്റെ നിയന്ത്രണത്തിലാണ് ഇന്ന് ഈ രാജ്യം.
ലോകത്തിലെ  സാമ്പത്തികമായി ഏറ്റവും പിന്നോക്കാവസ്ഥയിലുള്ളതും  യുദ്ധം കൊണ്ടും ഭീകരപ്രവർത്തങ്ങളും മൂലം  വലയുന്നതുമായ അഫ്‌ഗാൻ ജനതയെ  താലിബന്റെ കയ്യിൽ ഏൽപ്പിച്ചു അമേരിക്ക ഇപ്പോൾ കടന്നു പോകുന്നത്   തികച്ചും  ഉൽക്കണ്ടാജനകവും വേദനിപ്പിക്കുന്നതുമാണ് .  

ഓരോരോ  രാജ്യങ്ങളിലും  പ്രദേശത്തും  വളർന്നു വരുന്ന  ജനകീയ സമരങ്ങളെ ഓരോ ലേബലുകളുടെ പേരുപറഞ്ഞു   ആക്രമിക്കാതെ  അവരെയെല്ലാം    അവരുടെ  വഴിക്കു  ചിന്തിക്കാനും വളരാനും അനുവദിച്ചാൽ  ഇനിയും മറ്റൊരു വിറ്റ്‌നാമും അഫ്ഗാനിസ്ഥാനും  ഉണ്ടാകാതിരിക്കുമെന്ന്  എനിക്കുതോന്നുന്നു .  നിർഭാഗ്യവശാൽ  ചരിത്രത്തിൽ നിന്നും  കോവിഡ്  മഹാമാരിയിൽ നിന്നും  ഒന്നും  പഠിക്കാൻ  നമുക്ക് ഇന്നും കഴിയുന്നില്ല , 

  ആയുധങ്ങളും   ആയുധക്കച്ചവടവും  അതിലൂടെയുള്ള ലാഭവും ലോകത്തിലെ  മനുഷ്യരുടെ ആരോഗ്യത്തെക്കാളും  മെച്ചപ്പെട്ട  ജീവിതത്തെക്കാളും  അവരുടെ  സമാധാനത്തെക്കാളും  പ്രധാനമായി കാണുന്ന സമ്പന്ന രാജ്യങ്ങൾ പുതിയ ശത്രുക്കളെ കണ്ടെത്താനും  യുദ്ധത്തിനുള്ള  പുതിയ സമരമുഖങ്ങൾ തുറക്കാനും  ഇനിയും ശ്രമിക്കുമെന്നതിൽ സംശയമില്ല .  എങ്കിലും  മനുഷ്യസമൂഹം  ഇന്നല്ലെങ്കിൽ നാളെ  അവരുടെ  സാമാധാനത്തിന്റെയും  പരസ്പ്പര സഹകരണത്തിന്റയും വഴികൾ കണ്ടെത്തുമെന്ന് നമുക്കാശിക്കാം ,


  






 

    .                 

2021, സെപ്റ്റംബർ 18, ശനിയാഴ്‌ച

 സെപ്റ്റംബർ പതിനൊന്നും ചില ഓര്മക്കുറിപ്പുകളും (ii)

                                                                               
                                                   Eilat  city.in the Thaba border crossing.

സെപ്റ്റംബർ 11 അറ്റാക്കിന്  ആസൂത്രണം നൽകിയ അൽ കൈട  എന്ന ഭീകര സംഘടനയുടെ  നേതാവ്  ബിൻ ലാദൻ  ഏതാണ്ട്  10 വർഷങ്ങൾക്ക് ശേഷം മെയ്‌ 2, 2011 ൽ  പാകിസ്ഥാനിലെ ഒരു  ഒളിവ് സങ്കേതത്തിൽ  വച്ച് വധിക്കപ്പെട്ടു. ഞങ്ങൾ  അപ്പോൾ  സൗത്താഫ്രിക്കയിലെ കുറെ സഹപ്രവർത്തകരുമൊത്തുള്ള    ഒരു  ഹോളി ലാൻഡ് യാത്രക്കിടയിലായിരുന്നു .   ഇസ്രായേലിലെ നിന്നും ഈജിപ്റ്റ്ലേക്കുള്ള  താബ ബോർഡർ ക്രോസ്ടിങ്നോട്  അടുത്തുള്ള ഈലത്   (Eilat)  എന്ന  നഗരത്തിലെ ഒരു ഹോട്ടൽ മുറിയിൽ വച്ചാണ്  ഒരു ബ്രേക്കിങ് ന്യൂസ്‌ ആയി  ഈ  വാർത്ത  അറിഞ്ഞത്.

ഏതാണ്ട് 10 വർഷം നീണ്ടുനിന്ന അന്വഷണത്തിനോടുവിൽ പാക്കിസ്ഥാനിലെ  ബിലാൽ ടൗണിലുള്ള ഒസാമ ബിൻ ലാഡന്റ് കോംപണ്ടിൽ എത്തിയാണ് അമേരിക്കൻ  സൈന്യം  അദ്ദേഹത്തെ വധിച്ചത്. അഫ്ഗാനിസ്ഥാനിൽ താവളമടിച്ചിരുന്ന  ബിൻ ലാദൻ കൂടുതൽ സുരഷിതമായി ജീവിക്കാനാണ്  പാക്കിസ്ഥാനിലേക്ക്  താമസം മാറ്റിയത് .

അഫ്ഗാനിസ്ഥാനിലെ  ആനുകാലിക രാഷ്ട്രീയ പശ്ചാത്തലം  മനസ്സിലാക്കുമ്പോൾ മാത്രമേ  അമേരിക്കക്ക്   ഇപ്പോൾ  അഫ്ഗാനിസ്ഥാനിൽ  നേരിടേണ്ടിവന്ന പരാജയത്തിന്റെ  കാരണങ്ങൾ  വ്യക്തമായി മനസ്സിലാക്കാൻ  കഴിയുകയുള്ളു .

1978 ൽ അഫ്ഗാനിസ്ഥാനിൽ   People's  Democratic Party(P D P)  എന്ന ഒരു ഇടതുപക്ഷ  പാർട്ടി   ജനാധിപത്യത്തിലൂടെ  അധികാരത്തിൽ വരുകയും അവിടെ നിലനിന്നിരുന്ന  അസമത്വങ്ങൾക്കും അനാചാരങ്ങൾക്കു  മെതിരെ  വിപ്ലവകരമായ പല  മാറ്റങ്ങൾക്കും  തുടക്കം കുറിക്കുകയുണ്ടായി .  .ഈ കാലത്തു അഫ്ഗാനിസ്ഥാനിലെ   90% പേരും  നിരക്ഷരരും സ്വന്തമായി  കൃഷിഭൂമി പോലും  ഇല്ലാത്തവറും ആയിരുന്നു.   പെൺകുട്ടികളുടെ   പ്രായപൂർത്തിയാകാതെയുള്ള വിവാഹവും  സ്ത്രീകളുടെ കുടുംബത്തിലെയും   സമൂഹത്തിലെയും  അവഗണയും  അന്ന്  അതികഠിനമായിരുന്നു .P D P   ഗവണ്മെന്റിന്റെ മതനിരപേക്ഷ സോഷ്യലിസ്റ്റ്നി ലപാടുകളോട്  പല മതപണ്ഡിതൻ മാരും കടുത്ത  വിയോജിപ്പ് പ്രകടിപ്പിച്ചു രംഗത്തു വരുകയും ചെയ്‌തു .തുടർന്ന് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള മുജാവുദിൻ  ഗ്രൂപ്പുകളുടെയും അൽ കൈട സ്ഥാപകനായ ബിൻ ലാതന്റെയും പിന്തുണയോടെ  അഫ്ഗാനിസ്ഥാനിലെ P D P ഗോവെര്ന്മേന്റിനെതിരെ കലാപം  തുടങ്ങുകയുണ്ടായി.

1979 ൽ  സോവ്യറ്റ് യൂണിയൻ പിഡിപി  ഗോവെര്ന്മേന്റിനു നൽകിയ പിന്തുണയും സൈനീക സഹായവും  അമേരിക്കയെയും അവരുടെ   സഹയാത്രികരെയും ചോടുപ്പിച്ചു.    ഈ കാലഘട്ടത്തിൽ  അമേരിക്ക  മുജാവുദീൻ  ഗ്രുപ്പുകൾക്കും  ബിൻ ലാദൻറെ  നേതൃത്വത്തിലുള്ള അൽകൈദ ക്കും   ആയുധങ്ങളും  സാമ്പത്തിക സഹായങ്ങളും   നൽകി അവരുടെ  കലാപത്തിന് ശക്തി നൽകി .1986 ൽ അമേരിക്കയുടെ  മിസൈലുകൾ    സോവിയറ്റ് യൂ ണിയൻറെ  ഹെലികോപ്റ്ററുകൾ  തകർക്കുകയുണ്ടായി . 

ആഭ്യന്തര പ്രശ്നങ്ങളും  അഫ്ഗാനിസ്ഥാനിൽ നേരിട്ട  വെല്ലുവിളികളും  ഈ കാലഘട്ടത്തിൽ സോവിയറ്റ്  യൂണിയനെ   അഫ്ഗാനിസ്ഥാനിൽ  നിന്നും പിന്മാറാൻ നിർബന്ധിതരാക്കി .അവസാനം  1989ൽ  സോവിയറ്റ് യൂണിയൻ  അഫ്ഗാനിസ്ഥാൻ   വിട്ടുപോയി. 

സോവിയറ്റ്  പിന്മാറ്റത്തെത്തുടർന്ന്ഗവെർന്മെന്റും   കലാപകാരികളുമായുള്ള  ഏറ്റുമുട്ടൽ  അതിരൂക്ഷമായി തുടർന്നു ;  എങ്കിലും  1992 വിൽ  അന്നത്തെ  P D P യുടെ   അഫ്ഗാനിസ്ഥാൻ  പ്രസിഡന്റ് ഡോക്ടർ   നജീബുള്ളക്ക്  സ്ഥാനത്യാഗം ചെയ്യേണ്ടിവന്നു .

1996 ൽ അധികാരത്തിലെത്തിയ താലിബാൻ ഗവണ്മെന്റ്  U N  കോമ്പൗണ്ടിൽ  അഭയം തേടിയ   അദ്ദേഹത്തെ   കസ്റ്റഡിയിലെടുത്തു  കഠിനമായി  പീഡിപ്പിക്കുകയും  കല്ലെറിയുകയും    കാബൂൾ നഗരത്തിന്റെ തെരുവിലൂടെ  ഒരു മെലിട്ടറി  ട്രാക്കിന്റെ  പുറകിൽ  കെട്ടിവലിക്കുകയും ചെയ്തു ,അതിനുശേഷം  പരസ്യമായി വലിയ ജനക്കൂട്ടത്തിന്റെ മുൻപിൽ വച്ച്     തൂക്കിക്കൊന്നു .

.താലിബാൻ  സ്ത്രീകളെ  ജോലികളിൽ നിന്നും  പെൺകുട്ടികളെ സ്കൂളുകളിൽ നിന്നും   മാറ്റിനിർത്തി . .ടെലിവിഷനും സംഗീതവും വീഡിയോയും നിരോധിച്ചു. ദിവസംതോറും പ്രാര്ഥിക്കാത്ത പുരുഷൻ മാരെ   അടിക്കുകയും അവരുടെ താടി മീശ  വടിച്ചുകളയുകയും   ചെയ്തു.

അഫ്ഗാനിസ്ഥാനിൽ  P D P ഗോവെർന്മേന്റിനെ  പുറത്താക്കാനും    താലിബാൻ അധികാരത്തിൽ എത്തുന്നതിനും ഇറാക്കിനെതിരെ നടന്ന ആക്രമണങ്ങൾക്കും    അമേരിക്കയുമായി   പൂർണമായി സഹകരിച്ചിരുന്നെങ്കിലും     അമേരിക്കയും ഇസ്രയേലും തമ്മിലുള്ള അടുത്ത സഹൃതം  ബിൻ ലാദനെ അമേരിക്കയുമായി അകറ്റാൻ കാരണമായി . സൗദി അറേബ്യായുടെ  അതിർത്തികളിലും ഇറാക്കിലുമുള്ള  അമേരിക്കൻ പട്ടാളക്കാരുടെ  അമിതമായ സാന്നിത്യവും അമേരിക്ക ഇറക്കിനെതിരെ ഏർപ്പെടുത്തിയിരുന്ന തുടർച്ചയായ  ഉപരോധനവും  ക്രമേണ   അയാളെ  അമേരിക്കയുടെ ഒരു ശതൃവാക്കിമാറ്റുകയും  ചെയ്തു .

1998 ൽ  ആഫിക്കയിലെ  ചില അമേരിക്കൻ എംബസികൾക്കുനേരെ ബിൻ ലാദൻ ആക്രമണം നത്തുകയും തുടർന്ന്    അൽ കയിദയുടെ ഒളിത്താവളങ്ങളിലേക്കു അമേരിക്ക മിസൈൽ ആക്രമണങ്ങൾ നടത്തുകയും ചെയ്തു . ഇതേതുടർന്നുള്ള  സംഘർഷങ്ങളുടെ  കാലഘട്ടത്തിലാണ്  ലോകത്തെത്തന്നെ ഞട്ടിച്ചുകൊണ്ടുള്ള  2001 ലെ  സെപ്തംബര് 11  ഇരട്ടഗോപുര ആക്രമണം നടന്നത് . ഏതാണ്ട്  3000 ത്തോളം  പേർ  കൊല്ലപ്പെട്ട ഈ  അറ്റാക്കിനു ശേഷമാണു  അമേരിക്ക "വാർ എഗൈൻസ്റ് ടെററിസം "  പ്രഖ്യപിച്ചു അൽഖയിദയുടെ  സംരക്ഷകരായി കരുതിയിരുന്ന അഫ്ഗാനിസ്ഥാനിലെ താലിബാനെതീരെ  തിരിഞ്ഞതും അവരെ  അധികാരത്തിൽ നിന്നു പുറത്താക്കിയതും .തുടർന്ന്  താലിബാൻ  വിരുദ്ധ  സൈന്യം കാബുളിലെത്തി    നാറ്റോ  സഖ്യത്തിന്റെ  നിയന്ത്രണത്തിൽ  പുതിയ  ഒരു താൽക്കാലിക  ഗോവെർന്മേന്റിനു  രൂപം കൊടുത്തു .

2006 ൽ ഹമീദ് കസായി  ഒരു പൊതുതെരഞ്ഞെടുപ്പിലൂടെ  അധികാരത്തിലെത്തുകയും   നാറ്റോ സഖ്യത്തിന്റെ  പിന്തുണയോടെ അഫ്ഗാനിസ്ഥാനിൽ  ഭരണത്തിൽ എത്തുകയും ചെയ്തു                                         ---===================================

 

    താലിബാന്റെ  തിരിച്ചുവരവും  അമേരിക്കയുടെ  വിടവാങ്ങലും   (തുടരും )


   ,  


.





2021, സെപ്റ്റംബർ 12, ഞായറാഴ്‌ച

സെപ്റ്റംബർ പതിനൊന്നും കുറെ ഓർമകുറിപ്പുകളും(1)

 



ഇരുപതു വർഷങ്ങൾക്കുമുൻ പുഒരു ചൊവ്വാഴ്ച്ച  സെപ്തംബര് 11നു   സ്കൂളിൽ ജോലികഴിഞ്ഞു വീട്ടിലെത്തി ടീ.വീ പതിവുപോലെ  ഓൺ ചെയ്‌തപ്പോൾ  അമേരിക്കയിലെ  ന്യൂയോർക്കിൽ   തലഉയർത്തി നിന്നിരുന്ന   വേൾഡ് ട്രേഡ് സെൻഡറിൻ്റെ  ആസ്ഥാനമായ ട്വിൻ ടവർ കത്തിതകരുന്ന  അവിശ്വസനീമായ  കാഴ്ച്ച  ലൈവ് ആയി പ്രേഷേപണം ചെയ്യുകയായിരുന്നു . വിമാനങ്ങൾ  പറന്നുവന്നു ടവറിൽ ഇടിക്കുന്നതും tടവർ കത്തിയെരിയുന്നതും തകർന്നുവീഴുന്നതും  ആളുകൾ അതിനടയിലും തെരുവുകളിലും നിസഹായരായി നിലവിളിക്കുന്നതുമെല്ലാം  ഇന്നും മനസ്സിൽ  മറക്കാൻ കഴിയാത്ത ഒരു ദുസ്വപ്നം  പോലെ  നിലനിൽക്കുന്നു.


ലോകത്തെ മുഴുവൻ  പിടിച്ചുലച്ച  സെപ്‌റ്റംബർ 11 ന്   ഞങ്ങൾ  സൗത്ത് ആഫ്രിക്കയിലെ മലൂട്ടി  സിബി സീനിയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപകരായി ജോലിചെയ്യുകയായിരുന്നു .  സൗദിഅറേബ്യായിലും  അമേരിക്കയിലും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും  തൻ്റെ  ബിസിനസ് സാബ്രാജ്യം  കെട്ടിപ്പടുത്ത ബിൻ ലാദൻ  എന്നഭീകരപ്രവർത്തകനും  അദ്ദേഹത്തിൻ്റെ  അൽഖയിദ എന്ന  പ്രസ്ഥാനവുമായിരുന്നു ഇതിൻ്റെ പുറകിൽ പ്രവർത്തിച്ചിരുന്നതെന്ന്   പിന്നി ട്   വ്യക്തമാകുകയുണ്ടായി . ഈ  ആക്രമണത്തെ ലോകം മുഴുവൻ അപലപിക്കുകയുണ്ടായി . 

2004 ലെ   ഞങ്ങളുടെ അമേരിക്കൻ യാത്രക്കിടയിൽ  ന്യൂയോർക്കിൽ  തകർന്നുപോയ ഈ ഇരട്ട ഗോപുരത്തിന്റെ അവസ്ഥയും മഹത്വവും നേരിട്ട് കാണാൻ അവസരം ലഭിക്കുകയുണ്ടായി.
 ഞങ്ങളുടെ സുഹൃത്ത് തോമസ് കുട്ടിയും ഭാര്യ ജിജിയു മാണ് ഞങ്ങളെ  ന്യൂയോർക്കിലെ തകർന്നുപോയ ഇരട്ടഗോപുരങ്ങളുടെ ഏരിയാ കാണിച്ചുതന്നത്.   
  അവശിഷ്ട്രങ്ങൾ പൂർണമായും നീക്കം ചെയ്തിരുന്നു എങ്കിലും   കെട്ടിടത്തിന്റെ  ചുറ്റും  ഉണ്ടായിരുന്ന പല ടവറുകളും ഈ അത്യാഹിതത്തിന്റെ ഫലമായി ഷെതം ഏറ്റ്  പൊട്ടലുകളോടെ  കറുത്ത പാടുകളുമായി നിലനിന്നിരുന്നു. ട്വിൻ ടവറുകളുടെ  സ്ഥാനത്  പുതിയ സ്മാരകങ്ങ്ൾ നിർമ്മിക്കാനായി രണ്ടു വലിയ കുളങ്ങളുടെ രൂപത്തിൽ കുഴികൾ കാണപ്പെട്ടു. 2983 പേർ  ടവറുകളുടെ അകത്തും പുറത്തും വിമാനത്തിലുമായി  ഈ അത്യാഹിത്തിനിടയിൽ  മരണപ്പെട്ടുവെന്ന് കരുതപ്പെടുന്നു.

മരണമടഞ്ഞ വരുടെ ബന്ധുക്കളും ടൂറിസ്റ്റുകളുമെല്ലാമായി ആയിരക്കണക്കിനാളുകൾ  അവിടെ തടിച്ചു കൂടിയിരുന്നു..  മരിച്ച  വ്യക്തികളുടെയും ഏല്ലാം പേരുകൾ  അവിടെ വലിയ ഫലകങ്ങളിൽ  രേഖപ്പെടുത്തിയിരുന്നു. അബരചുംബികളായ ന്യൂ യോർക്കിലെ ഗോപുരങ്ങളുടെ ഇടയിൽ  ജനക്കൂട്ടത്തോടൊപ്പം വാടിയ മുഖങ്ങളുമായി ഞങ്ങളും കുറെ സമയം ചിലവഴിച്ചു. സെപ്റ്റംബർ 11ന്റെ ആക്രമണത്തിന്ന്മു ൻപ്
ലക്ഷകണക്കിനാളുകൾ ഓരോ ദിവസവും ഈ പ്രദേശം സന്ദർശിക്കുകയും ഏതാണ്ട് 80000ത്തോളം പേർ 110 നിലയുണ്ടായിരുന്ന ട്വിൻ ടവറിന്റെ  മുകളിലെ ഒബ്സെർവട്ടറിയിൽ കയറിനിന്ന്നിന്നു ന്യൂ യോർക്ക് നഗരത്തെ ഒന്നാകെ കാണുകയും ചെയ്തിരുന്നത്രെ! 

തോമസ്കുട്ടിയും ഭാര്യ ജിജിയും കൂടിയാണ്ഞങ്ങളെ  ന്യൂ യോർക്കിലെ  ജോൺ ഫ് കെന്നഡി എയർപോർട്ടിൽ നിന്നും  collect  ചെയ്തത്. ഈ സുഹൃത്തും ഞാനും ഒന്നിച്ചായിരുന്നു 1977 ൽ  എത്യോപ്യയിൽ അദ്ധ്യാപകരായി ജോലിക്കുവന്നത് .പിന്നീട് നൈജീരിയയിലും ലെസോത്തോയിലും ഒരുമിച്ചാണ് ജോലിചെയ്‌തിരുന്നതും . 1989 വിവാഹിതനായതിനെ തുടർന്നാണ്അദ്ദേഹം അമേരിക്കയിലേക്കു വന്നത്.

ചിക്കാഗോയിൽ സഹോദരന്റെ പുത്രൻ ജോബിയുടെ വിവാഹത്തിൽ പങ്കെടുത്തതിന് ശേഷമാണ്  ആനിയമ്മയും ഞാനും ന്യൂ യോർക്കിൽ എത്തിയത്. ന്യൂ യോർക്കിൽ നിന്നും ഞങ്ങൾ ന്യൂ ജെഴ്‌സിയിലെ ക്കും വാഷിംഗ്‌ ടൺ ഡിസി യിലേക്കും അവിടെനിന്നും കാലിഫോണിയായിലെക്കും  തുടർന്ന് ടെക്സസ് ലേക്കു എല്ലാമുള്ള യാത്രകൾ കഴിഞ്ഞു  ഒരു മാസത്തിനു ശേഷമാണു  ഞങ്ങൾ ചിക്കാഗോയിൽ നിന്നും സൗത്ത് അഫിക്കയിലേക്ക് തിരിച്ചു പോന്നത്.


 അമേരിക്കയിലെ പലനഗരങ്ങളിലും  സഹോദരങ്ങളും അപ്പാപ്പനും അമ്മമ്മമാരും സുഹൃത്തുക്കളും ഏല്ലാം ഉണ്ടായിരുന്നതിനാൽ ഞങ്ങൾക്ക്  യാത്രകൾ വളരെ സന്തോഷകരവും അനായാസകാരവും വിജ്ഞാനപ്രദവുമായിരുന്നു.

New York ലെ Statue of Liberty,  Empire state 
Building സാൻഫ്രാൻസിസ്‌കോയിലെ Goldern Bridge ചിക്കാഗോയിലെ 110 stories Willis Tower
വാഷിങ്ങ്ടനിലെ Whilte House, Capitol Building, Lincoln memorial,Basilica of the National Shine,John F Kennadi യുടയും  കുടുംബത്തിന്റെയും ശവകുടീരങ്ങൾ ഹുസ്റ്റനിലെ NASA Space Center,  പാർക്കുകളും മ്യൂസിങ്ങളും  ഉൾപ്പടെ 
നി രവധി പ്രദേശങ്ങൾ ഈ യാത്രക്കിടയിൽ ഞങ്ങൾക്ക്സ ന്ദർശിക്കാൻ സാധിച്ചു. 

എല്ലാപ്രദേശങ്ങളിലും കണ്ടെത്തിയ നമ്മുടെ നാട്ടിൽ നിന്നുമുള്ള ആളുകൾ‌ വളരെ  സന്തോഷത്തോടെ യാണ് അമേരിക്കയിൽ ജീവിച്ചിരുന്നത്. ഏങ്കിലും സെപ്റ്റംബർ 11 ന്റെ ആക്രമണത്തെ  തുടർന്നുണ്ടായ ഉൽക്കണ്ടയും  ഷെയർ മാർക്കറ്റിലുണ്ടായ സാമ്പത്തികമായ  പ്രശ്‌നങ്ങളും  അവരിൽ പലരിലും സാമ്പത്തിക ബുദ്ധിമുട്ടുകളും  അസ്വസ്ഥതയും ഉൽക്കണ്ടയും ഉണ്ടാക്കിയിരുന്നുവെന്നും മനസ്സിലാക്കാൻ കഴിഞ്ഞു.


 "War Against Terrorism "എന്നപേരിൽ  അമേരിക്കയും  അതിൻ്റെ  സഖ്യകഷികളും  ഭീകരപ്രസ്ഥാങ്ങൾക്കെതിരെ   ശക്തമായ നിലപാടുകളുമായി മുന്നോട്ടുവന്നു . അമേരിക്കയുടെ നിലപാടുകളുമായി പൂർണമായും സഹകരിക്കാത്ത രാജ്യങ്ങളെ  പ്രസിഡണ്ട്  ബുഷ്  ശത്രുക്കളുടെ പട്ടികയിൽ  ഉൾപ്പെടുത്തിയിരുന്നു .

ബിൻ ലാദനും  കൂട്ടാളികൾക്കും  സഹായവും സംരെക്ഷണവും കൊടുക്കുന്നു വെന്നും  രഹസ്യമായി  അണുവായുധം  നിർമിക്കുന്നു വെന്നും ആരോപിച്ച അമേരിക്ക  ഇറാക്ക് ആക്രമിക്കുകയും  കയ്യേറുകയും ഒളിവിൽ പോയിരുന്ന അവരുടെ പ്രസിഡണ്ട് സദ്ദം ഹുസൈനെ 2003 ഡിസംബർ 13 ന്  തടവുകാരനാക്കുകയും 2006 ഡിസംബർ 30 ന്  തൂക്കി കൊല്ലുകയും ചെയ്‌തു . 

ഏതാണ്ട്  ഇതേ കാരണം പറഞ്ഞു  2011  മാർച്ച് 2ന്അമേരിക്ക   ലിബിയയിൽ  കൈയേറുകയും   ഒക്ടോബർ  20 ന്  അവരുടെ പ്രസിഡണ്ടായിരുന്ന  മുഹമ്മദ് ഗദ്ദാഫിയെ  വധിക്കുകയും ചെയ്‌തു .

(തുടരും )
 




 
 
 
  


 
 

2021, ഏപ്രിൽ 21, ബുധനാഴ്‌ച

വിഷുവും ഈസ്റ്ററും കുറെ നാട്ടുവിശേഷങ്ങളും




നമ്മുടെ  മനസ്സിലെ നാടിൻ്റെ ഓർമ്മകളി  ഒരിക്കലും മറക്കാൻ കഴിയാതെ നില നിൽക്കു ക  അവിടത്തെ പ്രകൃതി ഭംഗിയും   നമ്മുടെ  കൂട്ടായ്മ്മകളുമാണല്ലോ/? വിവാഹഘോഷങ്ങളും  ഉത്സവങ്ങളും കലോത്സവങ്ങളും  കലാ സാംസ്‌കാരിക രാഷ്ട്രീയ സമ്മേളനങ്ങളും  സിനിമ നാടക സായാഹ്നകളും  തട്ടുകടകളും  പുഴകളും നദികളും കടലും  കടൽത്തീരങ്ങളും  എല്ലാം ലോകത്തിൽ എവിടേയും ജീവിക്കുന്ന മലയാളികളുടെ മനസ്സിൽ  എന്നും  ഒരു ഗൃഹാതുരത  ഉണ്ടാക്കികൊണ്ടിരിക്കും . വിദേശത്തു ജനിച്ചുവളർന്ന  കുട്ടികൾപോലും  നമ്മുടെ  നാട്ടി ലേക്കുള്ള  യാത്രകൾഎന്നും മറക്കാതെ   മനസ്സിൽ കൊണ്ടുനടക്കുകകയും ചെയ്യും  

ജാതിമത വിത്യാസമില്ലാതെ നാം കൊല്ലംതോറും ആഘോഴിക്കുന്ന നാട്ടിലെ ഓണം ,വിഷു, ക്രിസ്തുമസ്, ഈദ്, പൂരം  തുടങ്ങിയ ആഘോഷങ്ങൾ ആർക്കാണ് വിസ്മരിക്കാൻ കഴിയുക.  ലോകത്തിലെ വിനോദസഞ്ചാരികളുടെ ഭൂപടത്തിൽ കേരളത്തിൻ്റെ സ്ഥാനം വളരെ  മുകളിലാണ് .  അതുകൊണ്ടുതന്നെ  ലക്ഷക്കണക്കിനു  സഞ്ചാരികകൾ കൊല്ലം തോറും ഇവിടെ എത്തിചേരുകയും  ഈ  നാടിനെ  സ്നേഹിക്കുകയും സമ്പന്നമാക്കുകയും   ചെയ്തുകൊണ്ടിരിക്കുന്നു .

നിർഭാഗ്യവശാൽ കോവിഡ് മഹാമാരി  ലോകത്തിൽ മറ്റെവിടെയും  എന്നപോലെ നമ്മുടെ  നാടിൻ്റെയും ജന ജീവിതത്തെയും  ഒരു പരിധി വരേയെങ്കിലും   താറുമാറാക്കി . നിലനില്പിനുള്ള  കൂട്ടായ  ശ്രമങ്ങൾക്കിടയിൽ   നമ്മുടെ  പല ആഘോഷങ്ങളും  വേണ്ടന്നുവയ്ക്കാൻനിർബന്ധിതരായിരിക്കുകയാണല്ലോ!!

ഒരു വർഷം മുൻപ്  ഓസ്‌ട്രേലിയിൽ വിസിറ്റിംഗ്  വിസയിൽ  ഏത്തിയ  ഞങ്ങൾക്ക്  ഇവിടുത്തെ   M.A.Q എന്ന മലയാളി സംഘടനയുടെ ഒരു സംഗമത്തിൽ പങ്കെടുത്തു മക്കളോടും കൊച്ചുമക്കളോടും ഒത്തു  വിഭവസമുദ്ധമായ ഒരു  "വിഷു - ഈസ്റ്റർ"   സദ്യ  കഴിക്കാൻ  അവസരം കിട്ടി..അസോസിയേഷൻ മെമ്പർമാരുടെ   വിസിറ്റിംഗ്  മാതാപിതാക്കൾ  എന്നനിലയിൽ   ഞങ്ങൾക്ക്  പ്രവേശനവും സദ്യയും  ഫ്രീ ആയിരുന്നു. കോവിഡ്  പ്രോട്ടോക്കോൾ എല്ലാം  പാലിച്ചു  വള രെ നന്നായി  ഓർ ഗനൈസ്  ചെയ്ത പാർട്ടി ആയിരുന്നു. ആഴ്ച്ചകൾക്കു മുൻപേ  ബുക്ക് ചെയ്തിരുന്ന 360  പേർക്കുമാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളു .  അതും  രണ്ടു ടൈമിലാണ് അറേഞ്ച് ചയ്തിരുന്നതും . 

 വളരെ  നല്ലനിലയിൽ  ഇവിടെ  ജോലിചെയ്യുന്ന   ചെറുപ്പക്കാരും അവരുടെ കുടുംബങ്ങളുമായിരുന്നുമായിരുന്നു  അവിടെ  അധികം ഉണ്ടായിരുന്നത് .  കേരളത്തിൽ നിന്നും ഇന്ത്യയിലെ മാറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെല്ലാമെത്തിയ  മലയാളികളായ  പലരെയും  കാണാനും സംസാരിക്കാനും  അവിടെവച്ചു സാധിച്ചു . ഇംഗ്ലണ്ടിൽ നിന്നും  ന്യൂസീലൻഡിൽനിന്നും  ആഫ്രിക്കയിൽ നിന്നുമെല്ലാമെത്തിയ  വരും ഉണ്ടായിരുന്നു.   മെഡിക്കൽ ഡോക്ടർസ് ,എഞ്ചിനിയേർസ്,  ഐ റ്റി മേഖലയിലുള്ളവർ, നേഴ്സ്സ്മാർ  തുടങ്ങിയ  എല്ലാരംഗത്തും  ഉള്ള  നമ്മുടെ നാടിൻ്റെ  മുഖ്യ ധാരയിലുള്ളവരുടെ   ഒരു  യുവജന സംഗമം  എന്നുപറയുന്നതിൽ തെറ്റില്ല .

സൗത്താഫ്രിക്കയിലെ  പീറ്റർ മാരിസ് ബർഗിൽ   നിന്നും  20  വര്ഷം മുൻപ്  എവിടെ എത്തിയ ഒരു  ഡോക്ടറേയും  ഇദി അമീൻറ്റെ  കാലത്തു  അദ്ധ്യാപകരായിരുന്ന മാതാ പിതാക്കളോടൊപ്പമെത്തിയ മറ്റൊരു   ഡോക്ടറെയും ഭർത്താവിനേയും  കാണാനും പരിചയപ്പെടാനും കഴിഞ്ഞു . അവർ പഠിച്ചതും വളന്നതും ഓസ്‌ട്രേലിയിൽ തന്നെ ആയിരുന്നു. വളരെക്കാലത്തെ വിദേശ  വാസം  നയിച്ച അവർ  രണ്ടുപേരും   ഇന്നും  മലയാളം  സംസാരിക്കാനും  പുതിയ സൗഹൃദങ്ങൾ  ഉണ്ടാക്കാനും    ഓടിനടന്നു ശ്രമിക്കുന്നുണ്ടായിരുന്നു .

ഇതിനിടയിൽ  ഞങ്ങളുടെ നാടായ കാഞ്ഞങ്ങാടുനിന്നും  ഇവിടെ എത്തിയ സുഹൃ ത്തിനെയും ഭാര്യയേയും  കുട്ടികളുമൊത്തു ഇവിടെവച്ചു  കണ്ടുമുട്ടി . രണ്ടുമൂന്നുമാസത്തെ  വിസിറ്റിങ് വിസയിൽ  മക്കളെക്കാണാൻ  അവർ  എത്തിയിട്ട് ഇപ്പോൾ  ഒരുവർഷം കഴിഞ്ഞു . അവരുടെ രണ്ടുകുട്ടികളും  മരുമക്കളും ഇവിടെ  മെഡിക്കൽ  ഡോക്ടർസ് ആയി ജോലിചെയ്യുന്നു .

.മലയാളി അസോസിയേഷൻ  ഓഫ് ക്യുൻസ്ലാൻഡ്‌ (  M I Q )   ഇവിടെ   ആയിരക്കണക്കിന്  മലയാളികളുടെ പങ്കാളിത്തമുള്ള  വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് .   കോവിഡ്  ലോക്ക് ടൗൻ  നിലവിൽ വന്ന കാലത്തു അവർ  വീട്ടിൽ ഇരുന്നു വിഷമിക്കുന്ന  നാട്ടിൽ നിന്നും വിസിറ്റെർസ് ആയി  എത്തിയ  മാതാപിതാക്കൾക്കായി കംപ്യൂട്ടറിൽ  ഒരു സൂം പ്രോഗ്രാം  നടത്തി .ഞങ്ങളും അതിൽ പങ്കെടുത്തിരുന്നു .  കേരളത്തിൻ്റെ പല ഭാഗത്തുനിന്ന്  എത്തിയ പലരുമായി  സംസാരിക്കാനും  സഹൃദങ്ങൾ ഉണ്ടാക്കാനും  അത്‌  പ്രയോജനപ്പെട്ടു . 

ജൂൺ  5  നു  M I Q  ഒരു   കലാസന്ധ്യക്കുള്ള  ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു . വർഷം തോറും  പബ്ലിഷ് ചെയ്‌തുകൊണ്ടിരിക്കുന്ന "ജാലകം"  എന്ന പേരിലുള്ള  ഓൺലൈൻ  കല സാഹിത്യ വാര്ഷികപ്പതിപ്പിന്റ്റെ ഈ വർഷത്തെ കോപ്പി    പ്രകാശനം ചെയ്യുന്നത്തിനുള്ള  പണിപ്പുരയിലാണ്‌  അവരിപ്പോൾ  . കോവിഡ്   ഒരു ഭീഷണിയായി  മുൻപിലുണ്ടെങ്കിലും  എല്ലാവരും  ഇവിടെ  ശുഭ പ്രതീക്ഷ യിലാണ് .   

          






                                

2021, ജനുവരി 13, ബുധനാഴ്‌ച

ഓസ്‌ട്രേലിയയിൽ നിന്നും കുറെ ക്രിക്കറ്റ് വിശേഷങ്ങൾ.


പതിനാറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ഒരു ജനകിയ വിനോദമായി നിലവിൽ വന്ന  ക്രിക്കറ്റ്  പതിനെട്ടാം നൂറ്റാണ്ടിലാണ് അവരുടെ കോളനികൾ വഴി ഒരു ഇന്റർനാഷൻ സ്പോർട്സ് ആയി അറിയപ്പെടാൻ തുടങ്ങിയത് .  പിന്നീട്  ടെലിവിഷന്റെ  വരവിനു ശേഷം  ആഗോളവൽക്കരണവും  പരസ്യങ്ങളും  മൂലം   കൂടുതൽ കൂടുതൽ  ജനങ്ങൾ    ക്രിക്കറ്റി ലേക്ക്  ആകർഷിക്കപ്പെട്ടു .

ഇന്ന്  ലോകത്തു  ഏറ്റവും കൂടുതൽ  ക്രിക്കറ്റ്  ആരാധകരുള്ള രാജ്യം ഇന്ത്യ ആണ്. അതിനു  പിന്നാലെ  ഏഷ്യൻ രാജ്യങ്ങളായ പാക്കിസ്ഥാനും ശ്രീലങ്കയും ബംഗ്ലദേശും ഉണ്ട് . ഏഷ്യക്കു പുറത്തു  ഏറ്റവും കൂടുതൽ ക്രിക്കറ്റ്‌  ആരാധകരുള്ള  രാജ്യം ഓസ്‌ട്രേലിയയാണ് .  ഫുട്ബോളാ(Soccer)യിരിന്നു   സൗത്ത് ആഫിക്കയിലെ 
ബഹു ഭൂരിപക്ഷം 
ജനവിഭാഗത്തിന്റെയും    ഏറ്റവും ജനകീയമായ ഗെയിം.   എങ്കിലും   അവരുടെ ഇടയിൽ നിന്നും  വളർന്നു വന്ന Makhaya Ntni   ക്രിക്കറ്റ്   ടീമിൽ  അംഗമായതിനുശേഷം  പൊതുവെ എല്ലാവർക്കും   ക്രിക്കറ്റ്   ഇഷ്ടമായിതുടങ്ങി . ലോകത്തിന്റെ   ക്രിക്കറ്റ്  ആരാധകരുടെ  
പട്ടികയിൽ  സൗത്ത് ആഫ്രിക്കയുടെ  സ്ഥാനം  9 ആണ്.
പക്ഷേ  ക്രിക്കറ്റ് ജന്മമെടുത്ത  ഇംഗ്ലണ്ടി ന്    ഇപ്പോൾ നുസിലാൻഡിനും  പുറകിൽ  11മത്തെ  സ്ഥാനമെയുള്ളു..

1860 യിൽ കൽക്കട്ടയിൽ  ക്രിക്കറ്റ്  ആരംഭിക്കുന്നതിനു  60 വർഷം  മുൻപു തന്നെ   കേരളത്തിലെ ഇന്നത്തെ കണ്ണൂർ  ജില്ലയിലെ   തലശ്ശേരിയിൽ ഈ കളി  ആരംഭിച്ചിരുന്നു.  ഇന്ത്യയിലെ പ്രമുഖരായ  പല പഴയ ക്രിക്കറ്റ്കളിക്കാരും  ഹോക്കി കളിക്കാരും   ഈ നാട്ടിൽ  നിന്നും  കളിച്ചു  വളർന്നു വന്നിട്ടുള്ളവരാണ്.  ബ്രിട്ടീഷ്  ഭരണകാലത്തു മലബാറിലെ  സബ് കളക്ടർ  ആയിരുന്ന  സർ  ആർതർ     വെല്ലസ്ലി യാണ്    ക്രിക്കറ്റിനെ  തലശ്ശേരിയിലെ     ജനങ്ങളിൽ  ഏത്തിച്ചത്.   തലശ്ശേരി   ക്രിക്കറ്റിന്റെ  200മത്തെ  ജന്മദിനം ഒരു ഇന്ത്യ ശ്രീലങ്ക  മത്സരത്തോടെ   2002 ൽ  തലശ്ശേരി  മുൻസിപ്പൽ സ്റ്റേടിയത്തിൽ  വച്ചു ആഘോഷിക്കുകയുണ്ടായി. 

ഒരുകാലത്തു  ലോകത്തിലെ  ഏറ്റവും നല്ല  ഒരു ക്രിക്കറ്റ് ടീമിന്റെ   പട്ടികയിൽ   സൗത്ത് അഫിക്കയും ഉണ്ടായിരുന്നു. ജോണ്ടി റോഡ്‌സിനെ പ്പോലെയും  ഹാൻസി ക്രോണിയെപ്പോലെയും  ഡിവിലിയേഴ്‌സിനെ പ്പോലെയും  ഒക്കെ   കരുത്തരയാ ധാരാളം കളികാർ   സൗത്ത് ആഫ്രിക്കൻ ടീമിൽ ഉണ്ടായിരുന്നു. നിർബാഗ്യവശാൽ  ഒന്നിലധികം തവണ  world cup  അവരുടെ കയ്യിൽ നിന്നും വഴുതി പോയി!

  പ്രകൽപ്പരായിരുന്നസച്ചിൽ തെണ്ടുക്കറും   അനിൽ കുമ്പളയും   ഗാംഗുലിയു  മൊക്കെയാണ്   അന്നത്തെ   ഇന്ത്യൻ  ടീമിൽ  ഉണ്ടായിരുന്നത്  .1983 ൽ  ഇന്ത്യക്ക്  വേൾഡ് കപ്പ്  നേടിത്തന്ന ക്രിക്കറ്റ്  ഇതിഹാസനായകൻ   കപിൽ ദേവും ഒരിക്കൽ  സൗത്ത്  ആഫ്രിക്കയിൽ  വന്ന് കളിച്ചകാര്യം ഓർക്കുന്നു . അനിതര സാധാരമായ  ബൌളിംഗ്  പ്രകടങ്ങളോടെ   ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്ന മലയാളിയായ ചെറുപ്പക്കാരൻ    ശ്രീശാന്ത്  എല്ലാവർക്കും  ഒരു  പുതിയ  അനുഭവവും ആവേശവുമായിരുന്നു. 

    സൗത്ത് ആഫ്രിക്കയുമായും പാകിസ്താനുമായുമൊക്കെ  ഇന്ത്യ    ഏറ്റുമുട്ടുമ്പോൾ നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തിൽ 
 സൗത്ത് ആഫ്രിക്കൻ ജനതയോടൊപ്പം   മലയാളികളായ  ഞങ്ങളും   കളി   കാണാൻ ഏത്തി യിരുന്നു . മലയാളികൾ  ഇന്ത്യൻ ടീമിന്റെ  ആരാധകരായിരുന്നെങ്കിലും  സൗത്ത് ആഫ്രിക്കൻ  സ്കൂളുകളിൽ  പഠിക്കുകയും  അവിടെ ക്രിക്കറ്റ്  കളിക്കുകയും ചെയ്തിരുന്ന  ഞങ്ങളുടെ  മകനും  
മകളും ഉൾപ്പടെ   പലരുടേയും  കുട്ടികൾക്ക്‌  താൽപ്പര്യം    സൗത്ത് ആഫിക്കൻടീമിനോടൊപ്പമായിരുന്നു.

അന്നൊക്കെ  ക്രിക്കറ്റ് സ്റ്റേഡിയത്തിൽ  ആവേശത്തോടെ ഉയർത്തി പിടിച്ചിരുന്ന   ഇന്ത്യൻ പതാകയും  സൗത്ത് ആഫ്രിക്കൻ പതാകയും ഒക്കെ  ഈ പെൻഷൻ കാലത്തും  ഞങ്ങൾ   കാഞ്ഞങ്ങാട്ടെ  ഞങ്ങളുടെ  വീട്ടിൽ  ഭദ്രമായി  സൂക്ഷിച്ചു വച്ചിട്ടുണ്ട്.

ഇന്ത്യയും  പാകിസ്ഥാനും തമ്മിൽ  നടന്നിരുന്ന മാച്ചുകൾ  ഇന്ത്യയിലെ പ്പോലെ തന്നെ  സൗത്ത് ആഫ്രിക്കയിലും  ഒരു   യുദ്ധത്തിന്റെ  പ്രതീതി  ഉണ്ടാക്കിയിരുന്നു.  ഇന്ത്യയും പാക്കിസ്താനുമോന്നുമില്ലാത്ത   ഒരു കളിക്കും  ഇത്രമാത്രം  കാണികളും ആവേശവും ആരവങ്ങളും  ഉണ്ടാകാറില്ലായിരുന്നു.

 ഏറ്റവും കൂടുതൽ സൗത്ത് ആഫ്രിക്കൻ 
 ഇന്ത്യക്കാർ  താമസിച്ചിരുന്ന   Durban നിൽ   മാസങ്ങൾക്ക്  മുൻപുതന്നെ   ടിക്കറ്റുകൾ  വിറ്റു  തീർന്നിരിക്കും.
ഏതാണ്ട്  15 ലക്ഷത്തി ലധികം   ഇന്ത്യൻ  വംശജർ  ഇപ്പോൾ   സൗത്ത് ആഫ്രിക്കയിൽ   ജീവിക്കുന്നുണ്ട്. സൗത്ത് ആഫ്രിക്കൻ  പൗരത്വ മുള്ളവരാണെങ്കിലും    ഇന്ത്യൻ സംസ്കാരവും ഇന്ത്യൻ ഭാഷകളും കുടുംബ ബന്ധങ്ങളും ഇന്ത്യൻ ആത്മീയതയും  ജാതി ചിന്തകളും  ഇന്ത്യൻ സിനിമപ്രേമവും  എല്ലാമുള്ള  ഇന്ത്യ കണ്ടിട്ടുപോലുമില്ലാത്ത ഇവിടുത്തെ  ഇന്ത്യക്കാർക്ക്   ഇന്ത്യൻ  ക്രിക്കറ്റ് ടീമിനോടും  കടുത്ത ആരാധനയായിരുന്നു.

അവിഭക്ത ഇന്ത്യയുടെ കാലത്ത് ഇവിടെ എത്തിയ   പല ഇന്ത്യക്കാരും ഇപ്പോൾ   പാക്കിസ്ഥാൻ ആരാധകാരാണ്.    ഇന്ത്യയിൽ നിന്നും   പാകിസ്ഥാനിൽ നീന്നും   ശ്രീലെങ്കയിൽ നിന്നുമൊക്ക ധാരാളം ഏഷ്യക്കാർ  അടുത്ത കാലത്തും  ഇവിടെ  വന്നു   പലതരത്തിലുള്ള  ജോലിചെയ്തു ജീവിക്കുന്നുണ്ട്.



2021 ജനുവരി  15 നാണു  ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യയും  ഓസ്ട്രേലിയമായുള്ള  നാലാമത്തെ നിർണായകമായ  ടെസ്റ്റ് മത്സരം. ഇതു നടക്കുന്നത്  ഓസ്‌ട്രേലിയയിലെ  ബ്രിസ്‌ബേൻ നഗരത്തിലുള്ള  ഗാബ സ്റ്റേഡിയത്തിലാണ്. താമസിക്കുന്ന വീട്ടിൽ നിന്നും 14 മിനിറ്റ്  യാത്ര ചെയ്താൽ ഇപ്പോൾ എനിക്ക് ബ്രിസ്‌ബേനിലെ  Gabba സ്റ്റേഡിയത്തിലെത്താൻ കഴിയും. 

ബ്രിസ്ബനിൽ  COVID19  ഇപ്പോൾ വളരെ നിയന്ത്രവിധേയമാണ്. ഏങ്കിലും  നഗരത്തിൽ     എല്ലായിടത്തും   സുരക്ഷ നിർദേശങ്ങൾ  നിലവിലുണ്ട്.  ജനത്തിരക്ക്  കുറക്കാനായി  സ്റ്റേഡിയത്തിൽ 50%  കാണികൾക്ക് മാത്രമേ  പ്രവേശനം ഉണ്ടാവു. സ്റ്റേഡിയത്തിലേക്കുള്ള  യാത്രകൾ ക്കിടയിൽ  മാസ്ക്  നിർബന്ധുമയും  ധരിച്ചിരിക്കണം.

 കോവിഡ് കാലത്ത്   കടുത്ത 
യന്ത്രണകൾക്കിടയിൽ  ഓസ്ട്രേലിയയിലേ  മൂന്നു 
നഗരങ്ങളിൽ    ക്രിക്കറ്റ്  ടെസ്റ്റ്‌ മാച്ചുകൾ കഴിഞ്ഞാണ്  ഇന്ത്യൻ ടീം ബ്രിസ്ബനിൽ എത്തിയത്.  പലർക്കും കളിക്കിടയിൽ സാരമായ പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. താമസിക്കുന്ന   മുറിയിൽ നിന്നും പുറത്തുവരാനും   ഹോട്ടലിൽ  മറ്റ്  കളിക്കാർ  തമ്മിൽ  പരസ്പ്പരം ഇടപഴകാനുമെല്ലാം  ഇവിടെ അനുവദിച്ചിട്ടുണ്ടന്നുള്ളത്  ആശാവഹമാണ്.
ബുദ്ധിമുട്ടുകൾക്കിടയിലും  മെൽബൺ ടെസ്റ്റ്‌ ജയിക്കാനും  സിഡ്നി  ടെസ്റ്റിൽ  കരുത്തോടെ പിടിച്ചു നിൽക്കാനും  കഴിഞ്ഞ ഇന്ത്യൻ ടീമിന്  ബ്രിസ്ബൺ  ടെസ്റ്റിലും  ജയിക്കാൻ  കഴിയുമെന്നും   ടെസ്റ്റ്‌ മാച്ചിന്റെ  ട്രോഫി  നേടാനാവുമെന്നുമുള്ള ആത്മവിശ്വാസമുണ്ട്.

 ഓസ്ട്രേലിയയും  കരുത്തുള്ള  ഒരു സ്പോർട്സ്  രാജ്യമാണ്.   ക്രിക്കറ്റിന്റ കാര്യത്തിലും ഇവർ     ലോകത്തിലെ  ഏറ്റവും നല്ല  ടീമുകളിൽ  ഒന്നാണ്‌ .  Gabba   സ്റ്റേഡിയത്തിൽ 1988 ശേഷം നടന്ന  28  കളിയിലും     പരാജയപ്പെട്ടിട്ടില്ലാത്ത   ഓസ്ട്രേലിയൻ ടീം  ഈ തവണയും  ഇവിടെ   പരാജയം  പ്രതീക്ഷിക്കുന്നില്ല. നല്ല മത്സരം  പ്രതീക്ഷിക്കാം.

ഏതായാലും  നമുക്ക്  കാത്തിരിക്കാം.




















2021, ജനുവരി 8, വെള്ളിയാഴ്‌ച

മഴവില്ലിന്റെ നാട്ടിൽ 1

 John Ryan  എന്ന  എഴുത്തുകാരൻ  തന്റെ  One Men's Africa എന്ന  പുസ്തകത്തിൽ  ഒരു Rainbow Nation  എന്ന  ഒരു  ആശയം  അവതരിപ്പിക്കുകയുണ്ടായി. എത്ര പ്രായവും പട്ടിണിയും  പരാധിനതകളും ഉള്ളപ്പോഴും തന്റെ കുഞ്ഞുകളെ  മാറോടു ചേർത്ത്  താലോലിക്കുന്ന ഒരു അമ്മയെപ്പോലെ  വിത്യസ്തമയ  രാജ്യങ്ങളിൽ നിന്നും  സംസ്കാരങ്ങളിൽ നിന്നും വിശ്വാസങ്ങളിൽ  നിന്നും  വരുന്ന

ജനാവിഭാഗങ്ങളെ  ഒരു  strong magnet  പോലെ  തന്റെ  മണ്ണിലേക്ക്  ആകർഷിക്കാൻ  കഴിയുന്ന  ഒരു രാജ്യമാണ്  അദ്ദേഹത്തിലെ  Rainbow Nation.

1994 ൽ സൗത്ത് ആഫ്രിക്ക  apartheid അവസാനിപ്പിച്ചു  Nelson Mandela യുടെ നേതൃത്വത്തിൽ ഒരു  ജനാധിപത്യ രാജ്യമായി  രൂപം പ്രാപിച്ചപ്പോൾ  അവിടത്തെ  Arch Bishop  Desmond Tutu
South Africa   ഒരു  Rainbow  Nation ആയതായി  ചിത്രീകരിക്കുകയുണ്ടായി.
അതിനുശേഷം " Rainbow Nation" എന്നു സൗത്ത് ആഫിക്കയെപ്പറ്റി അറിയപ്പെടാറുണ്ട്. അതിനു കാരണം ആ നാടിൻ്റെ  മനോഹാരിത മാത്രമല്ല , അവിടെ    വിത്യസ്തരായ   ജനാവിഭാഗങ്ങൾ  ജീവിക്കുന്ന്തു  എന്നതു   കൊണ്ടുകൂടിയാണ്.

അപ്പാർത്തിഡ്കാലത്ത് ഈ   ജനങ്ങളെ 
 ഏല്ലാം  Whites, Blacks, Coloured, Indiansഎന്നെല്ലാം  പേരിൽ  രാജ്യത്തെ  ഓരോ പ്രദേശങ്ങളിൽ  മാത്രമേ താമസിക്കാൻ   അനുവദിച്ചിരുന്നുള്ളു. Bishop Tutu വിന്റെ  സ്വപ്നങ്ങൾ  ഒരു പരിധി വരെ  പരിഹരിക്കാൻ  സാധിച്ചെങ്കിലും    വിവേചനത്തിൻ്റെ  ചില അവശിഷ്ടങ്ങൾ  ഇപ്പോഴു  ആ രാജ്യത്ത്നിന്ന് ഇനിയും  പൂർണമായി   തുടച്ചു നീക്കാൻ  കഴിഞ്ഞിട്ടില്ല.   

ഏതാണ്ട്  37 വർഷം  Ethiopia, Nigeria, Lesotho, South Africa  എന്നി ആഫ്രിക്കൻ രാജ്യങ്ങളിൽ   അധ്യാപകരായി  ജോലി ചെയ്തതിനുശേഷം  ഭാര്യയും ഞാനും 
റിട്ടയേർമെന്റ് കാലം  കേരളത്തിൽ   ചിലവഴിക്കുന്നതിനിടയിൽ   ഓസ്‌ട്രേലിയയിൽ  ജോലിചെയ്യുന്ന മക്കളുടേയും  കൊച്ചു മക്കളുടേയും       അടുത്ത്  എത്തിയപ്പോഴാണ്  ആസ്ട്രേലിയയെപ്പറ്റി കൂടുതൽ    
 ശ്രദ്ധിക്കാൻ സാധിച്ചത്.   

ആഫ്രിക്കയിൽ നിന്നും  നോക്കുമ്പോൾ ഓസ്ട്രേലിയ വളരെ  വിത്യസ്തമായി അനുഭവപ്പെട്ടു .നല്ലതുപോലെ  പ്ലാൻ ചെയ്‌തു നിർമിച്ച നഗരങ്ങളും  താമസസ്ഥലങ്ങളും പാർക്കുകളും പ്ലൈഗ്രൗണ്ടുകളും  ലൈബ്രറികളും എല്ലാം  ഇവിടെയുമുണ്ട് . വൃത്തിയുള്ള  നഗരങ്ങളും വഴിയിടങ്ങളും ടോയ്‌ലെറ്റുകളും കൃത്യമായ  മാലിന്യനിർമ്മാർജ്ജനവും  പബ്ലിക്  ട്രാൻസ്‌പോർട്  സംവിധാനവുമെല്ലാം    ഈ നാടിനെ   മനോഹരമാക്കി യിരിക്കുന്നു . ധാരാളം മലയാളികൾ കുടുംബങ്ങളും  മറ്റ്  ഇന്ത്യക്കാരും  ഇവിടെ   സന്തോഷത്തോടെ    ജോലിചെയ്ത്  ജീവിക്കുന്നുന്നുണ്ട്.

മെച്ചപ്പെട്ട ജീവിത സാഹച ര്യങ്ങളും  ഗോവെർന്മെന്റിന്റെ  കരുതലും  ജനങ്ങൾ ക്ക്  കൂടുതൽ ആത്മവിശ്വാസവും  സമാധാനവും നല്കുന്നതുപോലെ തൊന്നി . ലോകത്തിലെ മിക്കവാറും എല്ലാരാജ്യങ്ങ്ളിൽ നിന്നുമുള്ള  വ്യത്യസ്ഥ ജനവിഭാഗങ്ങൾ  ഒന്നിച്ചു ചേർന്ന്  നടന്നു നീങ്ങുന്ന  നഗരങ്ങളും  വഴിയിടങ്ങളും  സ്കൂളുകളും  പാർക്കുകളും എല്ലാം  ഒരു പുതിയ  ലോകത്തിന്റെ  മനോഹരമായ ഒരു  നേർകാഴ്ചയായി  അനുഭവപ്പെട്ടു. 
ആഫ്രിക്കനെന്നോ ഏഷ്യനെന്നോ യൂറോപ്യനെന്നോ  ലാറ്റിനമേരിക്കാനെന്നോ  വിത്യസമില്ലാതെ ഇവിടെ യുവജനങ്ങളും  കുടുംബങ്ങളും   കുട്ടികളും ഒന്നിച്ചു  നീങ്ങുന്നത്  പുതിയ ഒരു  ലോകത്തിലേക്കുള്ള  ചരിത്രപരമായ  ചുവടുവയ്പ്പു പോലെ  തോന്നി.

  ലോകത്തിന്റെ നാനാഭാഗത്തുനിന്നും  വര്ഷം തോറും എത്തുന്ന  വിദ്യാസമ്പന്നരായ  ചെറുപ്പക്കാരാന് ഓസ്ട്രേലിയയുടെ ഒരു  വലിയ മുതൽക്കൂട്ട്.  
ഓസ്‌ട്രേലിയയിലെ ഏതാണ്ട്  25 മില്ല്യൺ  ജനങ്ങളിൽ  ഏതാണ്ട്  4 ൽ ഒരാൾ ഏതെങ്കിലും  വിദേശ രാജ്യങ്ങളിൽ  ജനിച്ചവരാണ്‌. അതിലധികം പേർ   ഒന്നോ രണ്ടോ തലമുറയ്ക്ക് മുൻപ് ഇവിടെ കുടിയേറ്റക്കാരായോ അഭ്യർത്ഥികകളായി  വന്നവരുടെ  മക്കളായി  ഇവിടെ  ജനിച്ചവരും.
ഓസ്ട്രേലിയുടെ  യ്ഥാർത്ഥ  സൗന്ദര്യം  ലോകത്തിലെ വിത്യസ്തകളായ  ജനാവിഭാഗങ്ങളുടെ
 കൂടിച്ചേരലാണ്. 

250 വർഷങ്ങൾക്ക് മുൻപ്   500 ഓളം  വിത്യസ്ത  ആചാരങ്ങളും  വിശ്വാസങ്ങളും  ഭാഷകളും സംസാരിക്കുന്നവരുമായ  ഒരു ജനത  ഓസ്ട്രേലിയൻ  ഭൂഘണ്ഡത്തിൽ  ജീവിച്ചിരുന്നു എന്ന്  അറിയുമ്പോഴാണ്    ഈ നാടിന്റെ  യഥാർഥ  സൗന്ദര്യം  നമുക്ക്കാണാൻ കഴിയുക.

1770 ൽ  ക്യാപ്റ്റൻ കുക്ക്  ഓസ്‌ട്രേലിയയിൽ  വരുമ്പോൾ  സ്വന്തമായി  വേട്ടയാടിയും കൃഷിചെയ്തും  കാലാവസ്ഥ അനുസരിച്ചു  ചുറ്റികറങ്ങിയും   മരങ്ങളെയും അരുവികളെയും മലകളെയും കല്ലുകളെയും  ഭൂമിയെയും പ്രകൃതിയെയും തങ്ങളുടെ ജീവനോടൊപ്പം സ്നേഹിച്ചു  ചില റിച്വലുകളിലും  ആചാരപരമായ അനുഷ്ടനങ്ങളിലും  ഉത്സവങ്ങളിലും കൂടിച്ചേരലുകളിലും   വിനോദകളിലും മുഴുകിയൂമാണ്   ഇവിടെ  ജനങ്ങൾ   
ജീവിച്ചിരുന്നത് . 60000  ൽ അധികം  വര്ഷങ്ങളോളം   ഇവിടെ 
അധിവാസിച്ചിരുന്ന   ഈ   ജനതയെ പൊതുവെ   അബോർജിൻസ്‌  എന്നാണ്
ഇപ്പോൾ അറിയപ്പെടുന്നത്.

 Black Life Matter  issue  അമേരിക്കൻ  നഗരങ്ങളെ  കലാപഭൂമിയാക്കിയപ്പോൾ  അതിനു സാമാന്തരമായി ഓസ്‌ട്രേലിയയിൽ നഗരങ്ങളിലും  വലിയ   പ്രകടനങ്ങൾ  നടക്കുകയുണ്ടായി.
ഓസ്‌ട്രേലിയയിലെ  അബോർജിൻ  ജനതയുടെപിൻതലമുറക്കാരും അവരുടെ സുഹൃത്തുക്കളുമായിരുന്നു ഈ പ്രകടനകളിൽ  പങ്കെടുത്തത്  എന്ന്   പിന്നീട്എനിക്ക്മനസിലാക്കാൻ കഴിഞ്ഞു.    ഈ  ജനതയുടെ  ചരിത്രവും  പാരമ്പര്യവും പരിഗണിക്കാതെ  250 വർഷത്തെമാത്രം  പഴക്കമുള്ള  ഒരു പുതിയ  രാജ്യമായി ഓസ്ട്രേലിയ മാറുകയാണെന്നായിരുന്നു  ഇവരുടെ  പരാതി . 

അധിനിവേശ കാലത്തു  കാനഡയിലും  ന്യൂസിലാൻഡിലും  സൗത്ത് ആഫ്രിക്കയിലും  മറ്റും നടന്നതുപോലെ ഈ മണ്ണിന്റെ യഥാർത്ഥ അവകാശികളുമായി എന്തെങ്കിലും  ചർച്ചകളോ  ഉടമ്പടികളോ പോലും നടത്താൻ  ക്യാപ്റ്റൺ കുക്കോ അയാളുടെ പിൻഗാമികളോ അന്ന്  തയ്യാറാ യിരുന്നില്ല.കടുത്ത  യാതനകളും അവഗണകളും  അടിച്ചമർത്തുകളും  നേരിട്ട്   സ്വന്തം  നാടും  സംസ്കാരവും ഭാഷയും  ആത്മാഭിമാനവും  നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന  ഈ  ജനതയുടെ  ജീവിതം    ചരിത്രത്തിൻറെ  ഒരു  വികൃതി യാണെന്ന്  പറയാം.  ഗവെർന്മെന്റിന്റെ  നിർദേശമനുസരിച്ചു  വിവിധ ക്രിസ്ത്യൻ  സഭകൾ  ഇവരുടെ കുഞ്ഞുങ്ങളെ  മാതാപിതാക്കളിൽ നിന്നും വേർപെടുത്തി  ഇംഗ്ലീഷ്  പഠിപ്പിച്ചു .അവരുടെ മാതാപിതാക്കളിൽ നിന്നും സമൂഹത്തിൽ  നിന്നും  അവരുടെ  സംസ്കാരത്തിൽ നിന്നും  അകറ്റി. Stolen  Generation  എന്നപേരിൽ  ചരിത്രത്തിലെ  ഒരു  കറുത്ത അദ്ധ്യായമായി ഇതെല്ലാം  ഇന്ന്   നിലനിൽക്കുന്നു .

 ഓസ്‌ട്രേലിയയിലെ 25 മില്യനോളം  ജനങ്ങളിൽ  ഏതാണ്ട് 3% പേർ  ഈ   അബോർജിൻസ്‌  വിഭാഗത്തിൽ  പെട്ടവരോ അവരുടെ  lenage  ഉള്ളവരോ ആണ്.   

  ഇവരുടെ  ആരോഗ്യകരവും  വിദ്യാഭ്യാസപരവുമായ  കാര്യങ്ങളിൽ ഇന്നത്തെ ഗവണ്മെന്റ്  കൂടുതൽ  ശ്രദ്ധചെലുത്തുന്നുണ്ടന്നുള്ളത്  വളരെ  സന്തോഷകാരമായ കാര്യമാണ്.ഓസ്ട്രേലിയൻ  സമൂഹത്തിന്റെ  മുഖ്യധാരായിലേക്ക്  അവർ  ഇപ്പോൾ  വന്നുകണ്ടിരിക്കുന്നു.  എല്ലാ  പൊതു പരിപാടികളിലും  ഇവരുടെ  ഈ രാജ്യത്തെ  പ്രാധാന്യം  എടുത്തുപറയുകയും പ്രകടമാക്കുകയും ചെയ്യാറുണ്ട്..

2008 ഫെബ്രുവരി 13ന്  അന്നത്തെ പ്രധാന മന്ത്രി Kevin Rudd  ഓസ്ട്രേലിയയിലെ   indigenenous community യോട്   അവരുടെ കുട്ടികളെ നിർബന്ധിതമായി  മാതാപിതാക്കളിൽ നിന്നും  കമ്മ്യൂണിറ്റിയിൽ നിന്നും  വേർപെടുത്തിയതിനും  അവഗണിച്ചതിനും    പരസ്യമായി  മാപ്പുപറയുകയും ചെയ്തു.
 

ഏതായാലും   2021 ജനുവരി  ഒന്നിന് വെള്ളിയാഴ്ച്ച  ഓസ്‌ട്രേലിയ  ഉണർന്നെഴുന്നേറ്റതു അൽപം  വിത്യസ്ഥമായ  ഒരു  National Anthem  കേട്ടുകൊണ്ടാണ് . പുതുവർഷത്തിന്  മുന്നോടിയായി .Prime Minister  Scout Morrison    ഈ രാജ്യത്തെ Indegenouse  Community യുടെ  ചരിത്രപരമായ   പ്രാധന്യവും    ഇവിടുത്തെ സാനിധ്യവും  പ്രകടമാക്കുകയായിരുന്നു.   
1878 ൽ  രെചിക്കപ്പെട്ട  National Anthem ത്തിലെ   We are  young and free   എന്നതിനു  പകരം  We  are  one and  free എന്നു  തിരുത്തിയെഴുതി . ഒരു  വാക്ക്  മാറ്റിയെഴുതിയതിലൂടെ  
ഈ രാജ്യത്തിന്റെ യഥാർത്ഥ അവകാശികളെ 
ആംഗീകരിക്കുകയും അവരുടെ ചരിത്രത്തെ  ഈ രാജ്യത്തിന്റെ ചരിത്രമായി അഗികരിക്കുകയും അങ്ങനെ ഒരു തെറ്റു തിരുത്തുകയു മായിരുന്നു, 
 
".Happy  New  Year  Australia , we  are  one and   free "  Scout Morrison twitts.

അങ്ങനെ 2021 ൽ  വെറും  250  വർഷം മാത്രം  പ്രായമായിരുന്ന  ഓസ്ട്രേലിയ  60000  വർഷത്തെ  ഒരു  ചരിത്രത്തിൻറെയും ജനതയുടെയും  ഭാഗമായി  മാറി .  ഓസ്‌ട്രേലിയൻ ജനത  പൊതുവെയും   പ്രമുഖരായ   പല  indegeneous  community  പ്രവർത്തകരും   ഗോവർണ്മെന്റിന്റെ  പുതിയ  തീരുമാനത്തെ സ്വാഗതം  ചെയ്യുകയും  അഭിനന്ദിക്കുകയും ചെയ്തു.
എല്ലാത്തരത്തിലുമുള്ള   ഇവിടുത്തെ  ജനവിഭാഗങ്ങൾക്കൊപ്പം  വളരെ വിത്യസ്തമായ  പക്ഷികളും മൃഗങ്ങളും  പുഷ്‌പ്പങ്ങളും  മനോഹരമായ  പ്രകൃതിദർശ്യങ്ങളും  ഏല്ലാം  ഈ നാടിന്റെ  ഒരു  വേറിട്ട അനുഭവമാണ്.

രാജ്യത്തിനുള്ളിലെ  വേറിട്ടുനിൽക്കുന്ന   സംസ്കാരങ്ങളും  ആചാരങ്ങളും  ചരിത്രവും  എല്ലാം  ഉൾക്കൊണ്ടുകൊണ്ടു  മാത്രമേ  ഏതൊരു  പരിഷ്‌കൃത  ജനാധിപത്യ രാജ്യത്തിനും  സുഖമമായി മുന്നോട്ടു 
പോകാൻ കഴിയു എന്ന  ചരിത്ര സത്യമാണ് ഇവിടെ അംഗീകരിക്കപ്പെട്ടത്. ലോകത്ത് മറ്റെവിടയും കാണാൻ കഴിയാത്ത  ഒരു  അത്ഭുത പ്രതിഭാസമായി  ഓസ്ട്രേലിയ ഇവിടെ  മാറിയിരിക്കുന്നു. 
 Indigenous community കൂടി  രാജ്യത്തിൻറെ മുഖ്യ ധാരയിലേക്ക്  വരുന്നതോടുകൂടി   ലോകത്തിലെ ഞാൻ കാണാനിടയായ  ഏറ്റവും  നല്ല  "Rainbow Nation Bow Nation " ഇപ്പോൾ  ഓസ്‌ട്രേലിയ  തന്നെയാ ണെന്ന്  പറയാൻ  എനിക്ക്  ഇപ്പോൾ ഒട്ടും 
സംശയമില്ല.
 
മതത്തിന്റയും സംസ്കാരത്തിന്റയും നിറ ത്തിന്റയും ഭാഷയുടെയും  പേരിൽ  തമ്മിലടിക്കുന്നവർക്കും  മതിലുകൾ തീർക്കുന്നവർക്കും  ഈ  രാജ്യം   ഒരു നല്ല  മാതൃകയാണ്. 
ഒരു പക്ഷേ John Ryan ന്റെ  ഭാവനയിൽ  രൂപം കൊണ്ട  ആ  സ്വപ്നലോകം   ഇന്നത്തെ ഓസ്ട്രേലിയ തന്നെ ആയിരിക്കാം.