2020, ഡിസംബർ 31, വ്യാഴാഴ്‌ച

ഓസ്‌ട്രേലിയയിൽ ഒരു ക്രിസ്തുമസ്കാലം




ഈ  വർഷം ജനുവരിമാസത്തിൽ  കേരളത്തിൽ  COVID19 ഏത്തി ച്ചേരുന്നതിനു  കുറച്ചു   മുൻ പാണ്  ഓസ്‌ട്രേലിയയിൽ  കുട്ടികളുടെ അടുത്തു വന്നത്  . അവസാന ദിവസം  മുടങ്ങിപ്പോയ  ഒരു വിയറ്റ്നാം കമ്പോഡിയ യാത്രയുടെ സങ്കടം  കൊച്ചുമകളയും  മക്കളെയും  കണ്ടും  പറഞ്ഞും   തീർക്കാമെന്നുകരുതികൂടിയാണ്  അവർ  വിളിച്ചപ്പോൾത്തന്നെ   ഓടി  വന്നത്.അധികം  താമസിക്കാതെ   ചൈനയിൽ നിന്നെത്തിയ COVID 19 ലോകത്തെമുഴുവൻ  കരാഗ്രഹത്തിലാക്കുകയും  ഉണ്ടാക്കിയ രാജ്യങ്ങളുടെ അതിർത്തികളും മറ്റു   എല്ലാ വൻ മതിലുകളും (മതവും ജാതിയും പണക്കാരുംപാവപ്പെട്ടവരും) എല്ലാം ‌തകർത്താണ്   അത്  മനുഷ്യരെ മുഴുവൻ  വേട്ടയാടിക്കൊണ്ടിരിക്കുന്നത് .ഇതിനോടകം  അത് 7 കോടിയിലധികം മനുഷ്യരെ രോഗികളാക്കുകയും  1 കോടിയോളം പേരെ ഭൂമിയിൽ നിന്നും  പറഞ്ഞയക്കുകയും ചെയ്തുകഴിഞ്ഞു . വർധിച്ച പ്രഹര ശേഷിയോടഇന്ത്മനുഷ്യന്റെ  സാധാരണ 
 ജീവിതത്തിന്  കടുത്ത വെല്ലുവിളി ഉയർത്തി നമ്മുടെ മുൻപിൽ നിൽക്കുന്നു 
പ്രകൃതി ദുരിതങ്ങളയും  സംക്രമിക രോഗങ്ങളുടേയും  മുൻപിൽ ഏന്നുംപതറാതെ പിടിച്ചു നിന്നിരുന്ന കേരളം ഈ മഹാമാരിക്കുമുൻപിൽഇപ്പോഴുപ്രതീക്ഷയോടെ   അതിജീവനത്തിനുള്ള  ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.
ഏതായാലും പല കാരണങ്ങളാലും  ഈ പ്രതിസന്ധിയുടെ  കാലത്തു മക്കൾ   ഓസ്ട്രേലിയിലേക്ക്  ക്ഷണിച്ചത്  ഒരു  ഭാഗ്യമായി .  സാമൂഹ്യമായ കൂടിച്ചേരലുകലില്ലാതെ   കേരളത്തിലെ  റിട്ടയേർഡ് ലൈഫ്  ഈ കാലത്തു വളരെ  ബുദ്ധമുട്ടുകൾ ഉണ്ടാക്കുമായിരുന്നു.  വിദേശത്തു വളരെക്കാലം ജോലിചയ്തശേഷം  നാട്ടിൽ എത്തുന്നവരുടെ  കുട്ടികൾ പോലും നാട്ടിൽ  ഉണ്ടാവാറില്ലല്ലോ?

. ഇവിടെ മികച്ച ജീവിത സൗകര്യങ്ങളും ആരോഗ്യപരിപാലനവുമുണ്ടകിലും    നമ്മുടെ  നാട്ടിലതുപോലെയുള്ള വ്യപകമായ സാക്രമിക രോഗങ്ങളെയും ആയിരിക്കണക്കിനുള്ള  അത്തരം രോഗികളയും  ചികിൽസിക്കാൻ  ആദ്യം പര്യാപ്തമായിരുന്നില്ല.  അതുപോലെ തന്നെ വ്യക്തികളുടെ സ്വകാര്യതയും  സ്വാതന്ത്ര്യവും  സ്വതന്ദ്രമായ യാത്രകളും  ദിനചര്യകളും ഏല്ലാം  നിയത്രിക്കാനും ഗവണ്മെന്റിന്  എളുപ്പമായിരുന്നില്ല.
COVD 19 മഹാമാരിയെ  നേരിടുന്നതിൽ  ഓസ്ട്രേലിയ ആദ്യം ഒന്നു പകച്ചു നിന്നെങ്കിലും  വളരെ  വിജയകരമായി  അതിന്റെ ഗതിയെ നിയത്രിക്ഓസ്ട്രേലിയക്കുകഴിഞ്ഞു.
ഒരു വർഷത്തോളമായി  ക്വീൻസ്‌ലാണ്ടിലെ  മക്കയിലും ബ്രിസ്ബാനിലും    കഴിഞ്ഞ ഞങ്ങളെ   കോവിഡ് കാലത്തിന്റെ  ആശ്വാസ്ഥ്യങ്ങൾ കാര്യമായി അലട്ടിയിട്ടില്ല. പബ്ലിക് ട്രാൻസ്‌പോർട് ഏന്നും ഓടിക്കൊണ്ടിരിക്കുന്നു. കോവിഡ് നിയന്ത്രങ്ങളൂടെ  നഗരവും സ്കൂളുകളും കളിസ്ഥലങ്ങളും  പാർക്കുകളും  സാമൂഹ്യമായ ഒത്തുകൂടലുകളും  എല്ലായിടതുമുണ്ട്. മാസ്‌ക്കുകൾ  ഉപയോഗിക്കുന്നതിനുള്ള   ഉത്തരവുകളൊന്നും  ഞങ്ങളുടെ പ്രദേശത്തു  വന്നിട്ടില്ല.  റോഡിന്റെ ഇറുവശത്തുമുള്ള  നടപ്പാതകളിൽ കൂടി  രാവിലെയും വൈകുന്നേരവും  മണിക്കൂറുകളോളം  വേണമെങ്കിൽ നടക്കാം.   ഇടക്കൊക്കെ പാർക്കുകളിൽ ഇരിക്കുകയോ  അവിടെയുള്ള  മെഷിനുകളിൽ  വ്യായാമം ചെയ്യുകയോ ചെയ്യാം. മിക്കവാറും എല്ലാദിവസവും ഞങ്ങൾ  സായാഹ്നസവാരിക്കൂ പോയിരുന്നു.

2020, ഡിസംബർ 30, ബുധനാഴ്‌ച

പുതുവർഷത്തെ വരവേൽക്കുമ്പോൾ



ഓസ്‌ട്രേലിയയിലെ  സിഡ്‌നി നഗരം  പതിവുപോലെ ഈ വർഷവും വർണശബലമായ  fire works ലൂടെ   പുതുവർഷത്തിന്റെ  ആഗമനം     ലോകത്തെ അറിയിക്കാൻ  തയാറെടുത്തു  കൊണ്ടിരിക്കുകയാണ്. 

2020  ജനുവരി മാസത്തിൽ ചൈനയിൽനിന്നും  കൊറോണ വൈറസ്  കേരളത്തിലെത്തുമ്പോൾ  ആനിയമ്മയും ഞാനും  ടൂറിസ്റ്റുകളായി   ഓസ്‌ട്രേലിയയിൽ ബ്രിസ്ബനിലുള്ള  മക്കളുടേയും കൊച്ചുമക്കളുടേയും  അടുത്ത്  എത്തിയിരുന്നു . 

മനുഷ്യൻ നിർമ്മിച്ച  രാജ്യങ്ങളുടെ അതിരുകളും മതിലുകളും  കടന്ന്  അതിവേഗം COVID 19  എന്ന ഓമന പേരിൽ  ഈ  വൈറസ്  ലോകം കീഴടക്കുന്ന കാഴ്‌ചയാണ്‌ പിന്നീട്  കണ്ടത്. 

 ഏതാണ്ട്  ഒരു വർഷം പിന്നിടുമ്പോൾ ലോകത്തു 8 കോടിയോളം  ആളുകളെ  രോഗികളാക്കാനും 18 ലക്ഷത്തോളം പേരുടെ ജീവൻ  അപഹരിക്കാനും ഈ  വൈറസിന്  കഴിഞ്ഞു. ഇതോടൊപ്പം ലോകം  വളരെ കഷ്ടപ്പെട്ട്   നേടിയെടുത്ത  പൊതുജനാരോഗ്യ സംവിധാനങ്ങളും   കൃഷി ഭക്ഷണ സംഭരണ  വിതരണവും   മനുഷ്യൻ്റെ തൊഴിൽ   മേഖലയും ടൂറിസവും ഗതാഗതവുമെല്ലാം   അതിന്റെ    താളം തെറ്റു കയും ചെയ്തു.    കോടികണക്കിനാളുകളും  അവരുടെ കുടുംബങ്ങളും  ഇതിനകം തൊഴിൽ ഇല്ലായ്മയിലും  കടുത്ത പട്ടിണിയിലുമായി .

വിഷാദരോഗവും  മാനസികമായ  ആസ്വസ്ഥതകളും ആത്മഹത്യയും  ക്രിമിനൽ  സ്വഭാവങ്ങളും  ഈ കാലഘട്ടത്തിൽ  വളരെ വർധിച്ചിരി ക്കുന്നു . കുട്ടികളുടെ വിദ്യാഭ്യാസവും  ജീവിതവും വൃദ്ധജങ്ങളുടെ പരിപാലനവും  കുടുംബങ്ങൾക്കും സമൂഹത്തിനും    ഒരു  വെല്ലുവിളിയായി  മാറുകയും ചെയ്തു.

 കോവിഡ്  ഒരു  കോടിയോളം ജനങ്ങളെ  ഇന്ത്യയിൽ  രോഗികളാക്കിയെങ്കിലും   മരണസംഖ്യ ഏതാണ്ട് 1 ,5  ലക്ഷമായി പിടിച്ചുനിർത്താനും വളരെ പേർക്ക് രോഗവിമുക്തി നേടാനും കഴിഞ്ഞുവെന്നത്   ആശ്വാസകരമാണ് .

 പരാധിനതകൾ  ഉണ്ടെങ്കിലും  ഒരു പരിധി വരെയെങ്കിലും  കേരളത്തിന്   ഈ  മഹാമാരിയുടെ  വെല്ലുവിളികളെ ഇതുവരെ   അതിജീവിക്കാൻ കഴിഞ്ഞു വെന്നത് അഭിമാനകരമാണ് . കരുതലുള്ള   ആരോഗ്യ പ്രവർത്തകരും പൊതുജനങ്ങളും  അവർക്കൊപ്പം ഉണർന്നു പ്രവർത്തിക്കുന്ന കേരളത്തിലെ  ഭരണസംവിധാനവും   തീർച്ചയായും അഭിനന്ദനങ്ങൾ  അർഹിക്കുന്നുണ്ട്.  

ഇതുവരെ കോവിഡ് 19    വൈറസിനെനിയന്ത്രണത്തിലാക്കാൻ    ഓസ്‌ട്രേലിയക്ക്   കഴിഞ്ഞി ട്ടു ണ്ട്‌. .എങ്കിലും മെൽബണിലെ  ക്വാറന്റൈൻ  സംവിധാനത്തിലുണ്ടായ ആശ്രദ്ധ വിക്ടോറിയ പ്രൊവിൻസിൽ  രോഗം വ്യാപകമായി  പടരാൻ  കാരണമായി . അതുകൊണ്ട്  യാത്ര വിലക്കു മൂലം മെൽബനിലുള്ളമക്കളെയും കൊച്ചു മക്കളെയും    കാണാൻ  ഇനിയും സാധിച്ചിട്ടില്ല.

  ക്രിസ്തുമസ്‌   ആഘോഷങ്ങൾ ഇവിടെ എല്ലായിടത്തും   സജീവമായി  നടക്കുന്നുണ്ട്  . എങ്കിലും  സിഡ്‌നിയിലെ ബീച്ചിൽ  സംബർഗത്തിലൂടെ കണ്ടെത്തിയ വൈറസ്  അതിരുകടക്കാതിരിക്കാൻ  ശ്രദ്ധിക്കുന്നുണ്ട് .    പ്രൊവിൻസുകൾ തമ്മിലുള്ള  യാത്രകൾക്ക് പലപ്പോഴും നിയന്ത്രണനകൾ ഉണ്ട് .  വിദേശയാത്രകളും  സാധരണഗതിയിലായിട്ടില്ല . 

മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും  ഗോവെന്മേന്റിന്റെ  നല്ല കരുതലും ഉള്ള രാജ്യമാണ്  ഓസ്ട്രേലിയ.   ഇവിടെ ജോലിചെയ്യുന്ന  മലയാളികളും  മറ്റ്ഇ ന്ത്യക്കാരും   COVID മൂലം മരിച്ചതായോ  ഗുരുതരമായ രോഗം ബാധിച്ചതായോ   ഇതുവരെ  റിപ്പോർട്ട്‌  ചെയ്തതായി കേട്ടില്ല.

പുതു വർഷത്തെ വരവേൽക്കാൻ   എല്ലാവർഷവും    നടത്താറുള്ള വര്ണശബളമായ ഫയർ വർക്സ്‌  ഈവർഷം   ബ്രിസ്ബനിലും മെൽബണിലും ഉണ്ടാവില്ല ങ്കിലും  സിഡ്‌നിയിൽ   നിയന്ത്രണങ്ങളോടെ ഈ വർഷവും ഫയർ  വർക്‌സ് ഉണ്ടാവും .  65  ലക്ഷം   ഡോളർ  ആണ്  കഴിഞ്ഞ വർഷം ഇതിനായി  ബഡ്ജറ്റ് ചെയ്‌തി രുന്നു ‌  .   ഈ വർഷം COVID നിയന്ത്രണങ്ങളോടെ     വളരെ കുറച്ചു പേർക്ക്  മാത്രമേ അവിടെ  പ്രവേശനം ഉണ്ടാകുകയുള്ളു.  കഴിഞ്ഞ വർഷം  അവിടെ എത്തിയ 16 ലക്ഷത്തോളം   ആളുകൾ     ഏതാണ്ട്  13 കോടിയോളം  ഡോളർ   സിഡ്നി  നഗരത്തിൽ  ചെലവഴിക്കുകയും  ചെയ്തിരുന്നുവത്രേ!!

COVID 19 നു ജനിതക മാറ്റം വന്നത്തോടെ ലോകം ഇപ്പോൾ  കൂടുതൽ  ഉൽക്കണ്ടയിലാണ്.  രാജ്യങ്ങളും വ്യക്തികളും കൂടുതൽ കൂടുതൽ ഒറ്റപ്പെടുകയും  പരസ്‌പരം കലഹിക്കുകയും ചെയ്യുന്നത്  നിരാശാ ജനകമാണ് . മനുഷ്യസമൂഹം പരസ്പരമുള്ള വൈരുദ്യങ്ങൾ  മാറ്റിവച്ചു   ഒന്നിച്ചു നിന്ന്  കോവിടു പോലുള്ള മഹാമാരികൾക്കെതിരെ  യുദ്ധം പ്രഖ്യപിക്കുകയാണ്  വേണ്ടത് .   കോവിഡ്നൊപ്പം  ജീവിക്കാൻ നമ്മൾ പഠിച്ചു   കഴിഞ്ഞിരിക്കുന്നുവെന്നത്   ഒരു നല്ല കാര്യമാണ്.  

COVID  നെ നേരിടാനും പരാജയപ്പെടുത്താനും  ഇപ്പോൾ  പ്രചാരത്തിലുള്ള  വാക്‌സിനേഷനു  കഴിയുംമെന്നും 2021ൽ   രാജ്യങ്ങൾക്കുള്ളിലും രാജ്യങ്ങൾ തമ്മിലുള്ള വാതിലുകൾ  തുറക്കപ്പെടുമെന്നും  മനുഷ്യജീവിതം സാധാരഗതിയിലാക്കുമെന്നും   നമുക്ക് ആശിക്കാം, കാത്തിരിക്കാം .

എല്ലാവർക്കും ഊഷ്മളമായ  പുതുവർഷാശംസകൾ .