2024, മാർച്ച് 24, ഞായറാഴ്‌ച

 ഒരു ഹോശാന  ഞായറും കുറെഓർമ്മകുറിപ്പുകളും.



ക്രിസ്തു വിന്റെ ജീവിതത്തിലെ ഏറ്റവും സ്മരണീയമായ ഓർമ്മ ദിവസമാണ് പാം സൺ‌ഡേ എന്ന്  എനിക്കു തോന്നുന്നു. ഇസ്രായലിലെ പാർശ്വ വൽക്കരിപ്പെട്ട ജനതയുടെ  വിമോചനത്തിന്റെ നായകനായി അന്ന് അദ്ദേഹം ഉയർത്തപ്പെടുകയായിരുന്നു . ഏതൊരു  വിപ്ലവാകരിയുടെയും സാമൂഹിക പരിഷ്കാർത്താവിന്റെയും ജീവിതത്തിലെ  ഏറ്റവും സന്തോഷകരമായ നിമിഷം അവന്റെ ജനം അവനെ പൂർണമായും തിരിച്ചറിയുന്നതാണല്ലോ?ഈ തിരിച്ചറിവാണല്ലോ അദ്ദേഹത്തിന്റെ ശത്രുക്കളെ പ്രകോപിപ്പിച്ചതും പിന്നീട് ഒരു കുരിശുംമരണത്തിലേക്ക്  അദ്ദേഹത്തെ എത്തിച്ചതും.

2000 വർഷങ്ങൾക്കുശേഷവും  ലോകം ഇന്നും ആ സത്യം തിരിച്ചറിയുന്നു എന്നതാണ്  അദ്ദേഹത്തിന്റെ  മഹത്വം.

ഓസ്ട്രേലിയയിലെ മെൽബനിലുള്ള  സൈന്റ്റ്‌ ഫ്രാൻസിസ് കാത്തോലിക്ക ദേവാലയത്തിലാണ്  ഞങ്ങൾ ഈ വർഷത്തെ ഹോശന ഞായർ ആഘോഷിച്ചത്. ഇറ്റലി യിൽ നിന്നും വർഷങ്ങൾക്കുമുൻപ് കുടിയേറിയ കത്തോലിക്കാ വിശ്വാസികളാണ്  ഈ മനോഹരമായ ദേവാലയം ഇവിടെ പണികഴിപ്പ്പിച്ചത്. ഇറ്റലിയിൽ നിന്നുള്ള ഒരു പുരോഹിതനാണ് ഇവിടുത്തെ വികാരി. ഇന്ത്യക്കാരനായ മറ്റൊറു വൈദീകനും  ഇവിടെയുണ്ട്. ഇപ്പോൾ  പള്ളിയിലെത്തുന  വിശ്വാസികളിൽ ബഹുഭൂരിപഷവും ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നും അടുത്ത കാലത്തു ഇവിടെ കുടിയേറിയ ഇമ്മീഗ്രന്റ്സ് ആണ്..

പാൻ മരത്തിന്റെ (pan tree)ഓലകൾ കൊണ്ട്   പള്ളി നന്നായിഅലങ്കരിച്ചുഹോശാനയുടെ  അന്തരീക്ഷം സ്രഷ്ടിച്ചിരുന്നു. വശ്വാസികളിൽ പലരും വിവധ തരം പൈൻ മരത്തിന്റെ ശാഖ കളു മായിട്ടാണ് പള്ളിയിലെത്തിയത്.സൃധിമധുരമായ പിന്നണി ഗാനത്തോടെ ഭക്തി നിർബരമായ കുർബാനകഴിഞ്ഞു സ്വന്തം കയ്യിലുള്ള പൈൻ മര കൊമ്പുകൾ പള്ളിയിലെ ഹോളി വാട്ടറിൽ മുക്കി ഓരോരുത്തരും യാത്രയായി. മരക്കൊമ്പുകൾ ഇല്ലാതെവന്ന ഞങ്ങൾ പള്ളിയിലെ പാൻ മരത്തിന്റെ ഓരോ ശാഖകൾ എടുത്തുഹോളിവാട്ടറിൽ മുക്കി തിരിച്ചുപോന്നു.

പെസഹാ വ്യാഴാഴ്ച  അപ്പം ഉണ്ടാക്കാൻ  കുരുത്തോലയ്ക്കു പകരം ഈ പാൻ മരത്തിന്റെ ഇലകളാണ് ഇവിടെ ഞങ്ങൾക്ക്ഉ പയോഗിക്കേണ്ടത്.

കേരളത്തിലെ ഹോശാന പെരുന്നാൾ വേറിട്ട ഒരു  ആഘോഷമാണ്.  വീട്ടിലേക്കു മടങ്ങുബോൽ ആ ഓർമകൾ മനസ്സിൽ കടന്നുവന്നു. ഒരു പാടുപോലും വീഴാത്ത കുരുത്തോലാക്കായി പ്രാർത്ഥിക്കുകയും കാത്തിരിക്കുകയും ചെയ്ത ഒരു കുട്ടിക്കാലം!  അടുത്ത വർഷത്തെ ഭാഗ്യദോഷങ്ങൾ തനിക്കു കിട്ടുന്ന കുരുത്തോലയിൽ ഗുണിച്ചും ഹരിച്ചും നോക്കിയിരുന്നതും അതൊക്കെ സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്ന തുമായ കുരുത്തോല പ്പെരുന്നാൽ എനിക്കിവിടെ ഒരു ഓർമ്മ മാത്രമായി.

ആഫ്രിക്കയിൽ   ആടിയും പാടിയും അവിടുത്തെ  കറുത്ത സഹോദരങ്ങളോടൊപ്പമാണ്  ഞങ്ങൾ ഹോശാന ത്തിരുന്നാളുകൾ ആഘോഷിച്ചി രുന്നത് .  എത്തിയോപ്യയിൽ എത്തിയോപ്യൻ ഓർത്തഡോസ് ചർച്ചുകാരുടെ കൂടയും  നൈജീരിയയിൽ  കാത്തോലിക്കുചർച്ചിലും ആഗ്ലിക്കാൻ പള്ളിയിലും  അവരോടൊപ്പം ഒത്തുചേർന്നു.

ലെസോതോ   കത്തോലിക്കർ  കൂടുതലുമുള്ള ഒരു ചെറിയ രാജ്യമാണ്. സാമ്പത്തിക പരാധിനതകളുള്ള അവിടുത്തെ ജനങ്ങൾ  തങ്ങളുടെ പരാധീനതകളുംവേദനകളും  മറക്കാൻ പള്ളിയെയാണ് ആശ്രയിച്ചിരുന്നത്.  അവരുടെ കൂടെ നൃത്തച്ചുവടുകൾ വച്ചും പാടിയും ആഘോഴിച്ച രണ്ടു ഹോശാന തിരുന്നാളുകളും ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളായി ഓയർമയിലുണ്ട്.

 സൗത്താഫ്രിക്കയിൽ 23 വർഷം വിവിധ ക്രിസ്ത്യൻ വിഭാഗങ്ങൾക്കൊപ്പമായിരുന്നു ഞങ്ങൾ ഓശാന തിരുന്നാൾ ആഘോഴിച്ചത്. വർണവിവചന നിയമത്തിൽ  നൂറ്റാണ്ടുകൾ വിവചനമനുഭവിച്ചിരുന്ന ഒരു ജനതയുടെ ദീനരോധനങ്ങൾ അവരുടെ സംഗീതത്തിലും നൃത്തചുവടുകളിലും  ആവേശം പകർന്നു.   ക്രിസ്തു അവരുടെ പ്രതീക്ഷയുടെ അടയാളമായിരുന്നു.

സൗത്താഫ്രിക്കയിൽ നിന്നും സുഹൃത്തുക്കളോടൊപ്പം നടത്തിയ ഹോളിലൻഡ് യാത്രക്കിടയിൽ ഞങ്ങൾ   ക്രിസ്തു കഴുതപുറത്തു കയറി തന്റെ ആരാധകരോടൊപ്പം ആവേശകരമായി ഹോശന ആഘോഴിച്ച തെരുവുകൾ  കാണുകയുണ്ടായി  . യെറുസലേം ദേവാലയം മുതൽ യറുസലേം കോട്ടവരെ ഞങ്ങൾ ഒലി വുമാരകോമ്പുകളുമായി  ഹോശാന ഗാനം പാടി അന്നു നടത്തിയ യാത്രയാണ് ജീവിതത്തിലെ ഏറ്റവും  അവിസ്മരണീയമായ ഹോശാന..

ഹോശാന എന്നത് ഹീബ്രു ബൈബിളിൽ നിന്ന് ഉത്ഭവിച്ച ഒരു പദമാണ്. ക്രിസ്ത്യൻ ആരാധനയിൽ ആരാധനയും സ്തുതിയും പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്നു, പ്രത്യേകിച്ച് പാം സൺഡേ ആഘോഷങ്ങളിൽ.യാഹുദമതത്തിൽ ഇതു ദൈവീക സഹായത്തിനുള്ള അഭ്യർഥന  പ്രകടിപ്പിക്കുന്ന നിലവിളിയെ സൂചിപ്പിക്കുന്നു.

ഒരു വിപ്ലവ നേതാവെന്ന നിലയിൽ ക്രിസ്തുവിൻ്റെ അംഗീകാരത്തിൻ്റെ പശ്ചാത്തലത്തിൽ, സ്ഥാപിത മാനദണ്ഡങ്ങളെ വെല്ലുവിളിക്കുകയും സാമൂഹിക മാറ്റത്തിനായി വാദിക്കുകയും ചെയ്യുന്ന ഒരു നേതാവെന്ന നിലയിൽ യേശുവിൻ്റെ അംഗീകാരത്തെയും പിന്തുണയെയും പ്രതീകപ്പെടുത്താൻ "ഹോസാന"യ്ക്ക് കഴിയും. സ്‌നേഹത്തിനും നീതിക്കും സമത്വത്തിനും വേണ്ടി വാദിച്ച തൻ്റെ കാലത്തെ മത-രാഷ്ട്രീയ അധികാരികളെ വെല്ലുവിളിച്ച വിപ്ലവകാരിയായാണ്  യേശു.  യേശുവിൻ്റെ ജറുസലേമിലേക്കുള്ള പ്രവേശന വേളയിൽ ജനക്കൂട്ടം "ഹോസാന" വിളിച്ചത് അദ്ദേഹത്തിൻ്റെ നേതൃത്വത്തെയും ദൗത്യത്തെയും ആത്മീയവും സാമൂഹികവുമായ പരിവർത്തനം വരുത്തിയ വിപ്ലവകരമായി സ്ഥിരീകരിക്കുന്നതായി വ്യാഖ്യാനിക്കാം.

2024, മാർച്ച് 12, ചൊവ്വാഴ്ച

 നൈജീരിയയിലെ ഒരു   നിയമലംഘനവും  അറസ്റ്റും കോടതിയും  ഏ .കെ .ജി യും.
 




"ബോക്കോ ഹോറാം " എന്നുപേരുള്ള ഒരു  തീവ്രവാദി പ്രസ്ഥാനത്തിന്റെ പേരിലായിരിക്കും  നൈജീരിയയെ   ഇപ്പോൾ അധികം പേരും കെട്ടിട്ടുണ്ടാവുക.

എന്നാൽ  ആഫ്രിക്കയിലെ   54   രാജ്യങ്ങളിൽ  ഏറ്റവും കൂടുതൽ  ജനസംഖ്യയുള്ളതും     സമ്പന്നവുമായ  ഒരു   രാജ്യംകൂടിയാണ്   നൈജീരിയ. വിത്യസ്തങ്ങളായഭാഷകളും   മതങ്ങളും  ഗോത്രങ്ങളുമെല്ലാം ഉൾകൊള്ളുന്ന  ആഘോഷപരമായ ജീവിതം നയിക്കുന്ന ഒരു  ജനതയാണ്ഈ നാട്ടിലുള്ളത്.

                         1960  ൽ  ബ്രിട്ടീഷ്  കോളോണിയലിസത്തിൽ   നിന്നും നൈജീരിയ  സ്വതന്ത്രമാകുകയും   1963 ൽ   ഒരു പരമാധികാര  റിപ്പബ്ലിക്  ആയി   മാറുകയും ചെയ്തു.  പിന്നീട്  നൈജീരിയ  തുടർച്ചയായി  പട്ടാള   ഭരണത്തിൻറെ  നിയന്ത്രണത്തിലായിരുന്നു .     1979 ൽ  അദ്ധ്യാപകനായിരുന്ന   അൽഹാജി  ഷെഹു  ഷെഹാറി   ബാലറ്റുപേപ്പറിലൂടെ പ്രെസിഡെന്റ് ആയി  തിരഞ്ഞെടുക്കപ്പെട്ടു.  

ഈ  കാലഘട്ടത്തിൽ   നൈജീരിയ  ആഫ്രിക്കയിലെ  ഏറ്റവും വലിയ   പെട്രോളിയം  ഖനനം  ചെയ്യുന്ന  ഒരു സമ്പന്ന   രാജ്യമായി  മാറിയിരുന്നു.  നൈജീരിയൻ സമൂഹത്തിൽ   ഇതു   സാമ്പത്തികമായി  വലിയ     ഉണർവ്  ഉണ്ടാക്കി .   വിദ്യാഭ്യാസമേഖലയിലും   വിപ്ലവകരമായ  മാറ്റങ്ങൾക്ക്   ഇത്  കാരണമായി .  ഇക്കാലത്തു   ധാരാളം  മലയാളികളായ   അദ്ധ്യാപകർ     കേരളത്തിൽ  നിന്ന്‌   നേരിട്ടും   പല   ആഫ്രിക്കൻ  രാജ്യങ്ങളിലൂടെയും     നൈജീരിയയിൽ    അദ്ധ്യാപകരായി എത്തിച്ചേരുകയും  ചെയ്തു .ഉയർന്ന വേതനവും  താമസസൗകര്യവും  കുടുംബമായി  അവധിക്കാലങ്ങളിൽ നാട്ടിൽ  വന്നു പോകാനുള്ള  വിമാന  ടിക്കറ്റുകളും  നമ്മുടെ അദ്ധ്യാപകർ ക്ക്‌  നൽകിയിരുന്നു.. 1970  കളിൽ    നൈജീരിയൻ  കറൻസി യായ നയാറയുടെ   വില  ഏതാണ്ട്  ഒരു  അമേരിക്കൻ ഡോളറിനു  തുല്യമായിഉയർന്നി രുന്നു.

1981 ൽ ഞങ്ങൾ   നൈജീരിയയിൽ     അധ്യാപകരായി  എത്തുമ്പോൾ  അൽഹാജി  ഷെഹു ഷഹാരി യായിതന്നെ ആയി രുന്നു   നൈജീരിയയുടെ  പ്രസിഡണ്ട് . രാജ്യത്തു വളർന്നുവന്ന അഴിമതിയും  അക്രമങ്ങളുംമൂലം നൈജീരിയൻ  ക റ ൻസിയുടെ വില തകർന്നു തുടങ്ങിയിരുന്നു .   രാജ്യത്താകെ  നിലവിൽ വന്ന    ഭക്ഷണ സാധനങ്ങളുടെ  ധൗർലഭ്യവും   വിലക്കയറ്റവും   തൊഴിൽ ഇല്ലായ്മയും  സ്വന്തം ഭരണകൂടത്തിലെ അഴിമതിയും മൂലം .1983  ഡിസംബർ 31 നു നടന്ന   ഒരു  പട്ടാള അട്ടിമറിയിൽ പ്രസിഡണ്ട്‌ ഷഹാരി   സ്ഥാനബ്രഷ്ടനായി .തുടർന്ന്     മേജർ  മുഹമ്മദ് ബുഹാരി യുടെ  നേതൃത്വത്തിലും പിന്നീട്  1985 ൽ   ഇബ്രാഹിം ബാബാങ്കിടയുടെ നേതൃത്വത്തിലും    പട്ടാള  ഗവണ്മെന്റ്കൾ  അധികാരത്തിൽ വന്നു .  

ബാബാങ്കിട   അധികാരത്തിലെത്തിയപ്പോൾ   നൈജീരിയുടെ  നോർത്തേൺ  അതിർത്തിയിലുള്ള  ഗാഷ്വാ    എന്ന  സ്ഥലത്തായിരുന്നു ഞങ്ങൾ   ജോലി ചെയ്തിരുന്നത്.  ഭാര്യ ആനിയമ്മ അവിടെ    ഡേ    സെക്കൻഡറി സ്കൂളിലും  ഞാൻഗാഷ്വാ സീനിയർ  സെക്കണ്ടറി  സ്കൂളിലും ആണ് ജോലി ചെയ്തിരുന്നത്   സഹാറ മരുഭൂമിയോട് ചേർന്നുകിടക്കുന്ന നിജർ  എന്ന രാജ്യത്തിന്റെ  അടുത്തായിരുന്നു  ഈ  പ്രദേശം . 

.നൈജീരിയയുടെ  സുവർണ കാലത്തു  ഇ വിടെ എത്തിയ  നിരവധി  മലയാളി അധ്യാപകർ  ഈ  കാലത്തു നൈജീരിയ വിട്ട്  ആഫ്രിക്കയിലെ മറ്റുരാജ്യങ്ങളിലേക്കും  ഇന്ത്യയിലേക്കുമൊക്കെ തിരിച്ചുപോയി .  പട്ടാളഭരണകാലത്തു   നൈജീരിയ കൂടുതൽ  സാമ്പത്തിക പ്രതിസന്ധിയിലായി .രോഷാകുലരായ  ജനങ്ങളുടെ  ശ്രദ്ധ തിരിച്ചുവിടാനായി   പട്ടാള ഭരണകൂടം എല്ലാമാസവും  നാഷണൽ  ക്ലീനിംഗ് ഡേ യും   ഇടക്കൊക്കെ  പ്രൊവിൻഷ്യൽ  ക്ലീനിങ് ഡേയും   സംഘടിപ്പിച്ചിരുന്നു;  ജോലിക്കുപോകാതെ  എല്ലാവരും  ആ  ദിവസംമുഴുവൻ   നഗരങ്ങളും  ഗ്രാമങ്ങളുമൊക്കെ  ശുചീകരിക്കുന്ന  ജോലി ചെയ്യണം  എന്നത്  പട്ടാളത്തിൻറെ  ഒരു  കർശനമായ  നിർദ്ദേശമായിരുന്നു ,

പതുവുപോലെ ഒരു ദിവസം  അതിരാവിലെ   ആനിയമ്മയെ  അവളുടെ  സ്കൂളിൽ  ഡ്രോപ്പ്  ചെയ്ത   തിരിച്ചുവരുമ്പോൾ  പോലീസും  കുറെ  പട്ടാളക്കാരും   എൻ്റെ കാർ  തടഞ്ഞുനിർത്തി  എന്നെ  അറസ്റ്റ് ചെയ്‍തു . ഞാൻ  പട്ടാളത്തിൻറെ  ഉത്തരവ്‌  ലെങ്കിച്ചെന്നും   കോടതിയിൽ  ഹാജരാക്കാൻ   പോകുകയാണെന്നും  പറഞ്ഞു . അന്ന്  അവർ  ഒരു  റീജിയണൽ  ക്ലീനിങ് ഡേ   പ്രഖ്യപിച്ചിരുന്നത്രെ . ഈ  വിവരം എനിക്കോ  ഞങ്ങളുടെ സ്കൂളുകൾക്കോ  അറിയില്ലായിരുന്നു  അന്നു രാവിലെ  പ്രോവിൻഷ്യൽ  പട്ടാള  നേതൃത്തം  പെട്ടന്ന്  എടുത്ത    തീരുമാനമായിരുന്നുവത്രേ അത്.

എൻ്റെ കാർ  റോഡ്  സൈഡിൽ   പാർക്കുചെയ്‌തു    മിലിട്ടറിവാനിൽ  അവര്  എന്നെ   കോടതിയിൽ എത്തിച്ചു . വാനിൽ നിന്നും  പുറത്തിറങ്ങി നോക്കുമ്പോൾ   എന്നെപോലെ  നിയമം  ലെങ്കിച്ച  നൂറുകണക്കിന്  കുറ്റവാളികളെ  കുത്തിനിറച്ച  ഒരു മുറി  കണ്ടു ;  ഒരു പോലീസുകാരൻ   എന്നെ  ആ  മുറിയുടെ  വാതിൽക്കലേക്കു  കൂട്ടികൊണ്ടുപോയി .   തടവുകാർ വലിയ അട്ടഹാസത്തോടെ   എന്നെ  സ്വീകരിക്കാൻ  മത്സരിച്ചു , അവരെല്ലാം തന്നെ തെരുവിൽ  ഏന്തെങ്കിലും  ചെറിയ കച്ചവടം  ചെയ്‌തു ജീവിക്കുന്ന  അർദ്ധപട്ടിണിക്കാരായ  സാധാരണക്കാരായിരുന്നു,

സത്യത്തിൽ  ആ മുറിയിലേക്ക്  കടക്കാൻ  എനിക്ക്  ഭയം തോന്നി  ,  പതുക്കെ  ഞാൻ  പുറകോട്ടു തിരിഞ്ഞുനോക്കി .  നൈജീരിയയിലെ  ഒരു  TV  ചാനൽ  ഈ കാഴ്ചകളെല്ലാം  റെക്കോർഡ്  ചെയ്യുന്നുണ്ടായിരുന്നു .  തിരി ഞ്ഞു നിന്ന  എന്നെ  അവർക്ക്  കുറച്ചുനേരം  നന്നായി പകർത്താൻ കഴ്ഞ്ഞു ,  നിയമം  ലെങ്കിച്ചു  അറസ്റ്റുചെയ്യപ്പെട്ട   ഒരു  വിദേശി എന്ന കവറേജ്  കൊടുത്തു    നന്നായി  ഫോക്കസ്  ചെയ്‌തു അന്നു  വൈകുന്നേരത്തെ T  V  ന്യൂസിൽ   അവർ  ഈ സംഭവം   ബ്രോഡ്‌കാസ്റ്   ചെയ്യു കയുകയും  ചെയ്‌തു ; 

മിലിട്ടറിയിലെ  ഒരു സീനിയർ  പട്ടാളക്കാരൻറെ നിർദേശമനുസരിച്ചു  എന്നെ  പോലീസുക്കർ   മറ്റൊരുമുറിയിലേക്കുകൂട്ടി കൊണ്ടുപോയി .   അധികം താമസിയാതെ മറ്റു  നാലുതടവുകാരെയും കൂട്ടി  ഏന്നെ  ജഡ്‌ജിയുടെ  ചേംബറിൽ  പ്രതികളായി  എത്തിച്ചു ,  ജഡ്‌ജി  ഞങ്ങളുടെ  ഒഫൻസ്  വായിച്ചുകേൾപ്പിച്ചു . മിലിട്ടറി  ഗോവെർന്മെന്റിന്റെ  ഉത്തരവ്  ലെങ്കിച്ചവർക്കുള്ള  6  മാസത്തെ തടവോ   250  നിയറാ   ഫൈനോ   ശിക്ഷയായി  പ്രഖ്യപിച്ചു . കുറ്റം  സമ്മതിച്ചു  250  നിയറാ   ഫൈൻ  കൊടുത്താൽ  തടവില്ലാതെ  അന്നു  തന്നെ  വീട്ടിൽ പോകുകയും ചെയ്യാവുന്നതാണ് .  

എൻ്റെ കൂടെ  ഉണ്ടായിരുന്ന  നാലുപേരും  കുറ്റം  സമ്മതിക്കുകയും അന്നുതന്നെ ഫൈൻ അടക്കാമെന്നു  സമ്മതിക്കുകയും  ചെയ്തു ,  ഏതായാലും  ഞാൻ  കുറ്റം  സമ്മതിക്കാനും  ഫൈൻ  അടക്കാനും  തയാറായില്ല . ഞാൻ  ഒരുകൂറ്റവും  ചെയ്തതായി  തോന്നുന്നില്ലെന്നും  എൻ്റെ  ഡ്യൂട്ടി  നിയമമനുസരിച്ചു  ചെയ്യുകമാത്രമാണ് ചെയ്തതെന്നും  കോടതിയെ  അറിയിച്ചു ,  എന്നെ  അറസ്റ്റുചെയ്തവരാണ്  തെറ്റുചെയ്തതെന്നായിരുന്നു  എൻ്റെ  നിലപാട് .തെറ്റ്സമ്മതിക്കാതിരുന്നാൽ  എനിക്ക്  അനുഭവിക്കേണ്ടി വരുന്ന തടവ് ശിക്ഷയെപ്പറ്റി  ജഡ്ജി   എന്നെ  ഓർമിപ്പിച്ചു ,  ഏതായാലും  എൻ്റെ  നിലപാടിൽ  നിന്നും  ഞാൻ  പിന്മാറിയില്ല ;  കോടതി അൽപം  കുപിതനായി  എന്നെ  അവിടെനിന്നും  ഇറക്കിവിട്ടു .പോലീസ്  എന്നെ  സംരഷിതമായി മറ്റൊരു    മുറിയിലാക്കി .

1972  കേരളത്തിൽ  നടന്ന  മിച്ചഭൂമി സമരത്തിൽ  പാർലിമെന്റ്  എം പി  യായിരുന്ന ശ്രി  എ കെ ഗോപാലൻ (AKG )  തിരുവന്തപുരം  രാജാവിന്റെ   തോട്ടത്തിലേക്ക്  മതിലുചാടി  കടന്നു  സമരം  ചെയ്യുകയും  അറസ്റ്റുചെയ്യപ്പെടുകയും  ചെയ്തിരുന്നു .  രാജാവിന്റെ  ഭൂമിയിൽ  അനധികൃതമായി  പ്രവേശിച്ച  A K G   നിയമലങ്കനം   നടത്തിയെന്നും  കുറ്റം ഏറ്റുപറഞ്ഞു  ഫൈൻ  അടക്കുകയോ  ജയിൽശിക്ഷ  അനുഭവിക്കുകയോ  ചെയ്യണമെന്നായിരുന്നു    കോടതി നിർദ്ദേശം .  മിച്ചഭൂമി വിട്ടുകൊടുക്കാതെ  നിയമം  ലെങ്കിച്ചതു  രാജാവാണെന്നായിരുന്നു  എ കെ ജി  യുടെ  വാദം .  വളരെ  നീണ്ട  വാദപ്രതിവാദങ്ങൾക്കും    കുത്തിയിരുപ്പിനുശേഷം അന്ന്   കോടതിക്കു   അദ്ദേഹത്തെ  മോചിപ്പിക്കേണ്ടി വന്നു 

ഗാഷ്വ യിലെ പട്ടാള  കോടതിയിലും  അന്ന്  എനിക്ക്  ധൈര്യം  തന്നത്   AKG   യുടെ  ഈ  നിയമലെങ്കന ത്തിന്റെ   ഓർമ്മകളാണ് .  കേരളത്തിൽ   അന്നുനടന്ന  600  ഓളം  മിച്ചഭൂമി  സമരങ്ങളിൽ  ഒന്നിൽ  ഞാനും  പങ്കെടുത്തിരുന്നു . നിരവധി ബഹുജന സമരകളിലൂടെ വളർന്ന മലയാളിയായ AKG  അന്ന്   ഇന്ത്യയിലെ  സാധാരണ ജനങ്ങളുടെ പ്രതീക്ഷയും    പാർലമെന്റിലെ ശക്തനായ പ്രതിപക്ഷ നേതാവായിരുന്നു.

 കുറ്റം സമ്മതിക്കാനും  ഫൈൻ അടച്ചു പുറത്തുപോകാനും  എനിക്ക് ഇനിയും അവസരമുണ്ടാണ്   പോലീസുകാർ  എന്നെ  ഉപേദശിച്ചു '  പക്ഷേ  ഞാൻ എൻ്റെ   നിലപാടിൽ  ഉറച്ചുനിന്നു .  ഏതായാലും  ഒരുപോലിസുകാരൻ  എഡ്യൂക്കേഷൻ ഓഫീസറെ    കോൺടാക്ട്  ചെയ്തു .  വിവരമറിഞ്ഞയുടനെ അദ്ദേഹം  കോടതിയിൽ  എത്തി  എന്നെ  കോൺടാക്ട്  ചെയ്തു ,  എഡ്യൂക്കേഷൻ  ഡിപ്പാര്ട്മെന്റ്   ഈ  സംഭവത്തിൽ  എന്നോടൊപ്പം  നിൽക്കുമെന്ന്  അദ്ദേഹം  വാഗ്‌ദാനം  ചെയ്തു ,   എൻ്റെ  പ്രിൻസിപ്പാലിനേയും  ആനീ യമ്മയുടെ പ്രിൻസിപ്പാലിനേയും അദ്ദേഹം  വിളിച്ചുവരുത്തി  ഉച്ചക്കു  ബ്രേക്ക് ടൈമിൽ  ജഡ്ജിയുമായി സംസാരിച്ചു      എന്നെ  നിരുപാധികം  വിട്ടയക്കാൻ  സമ്മതിച്ചതായി  അദ്ദേഹം എന്നെ  അറിയിക്കുകയും ചെയ്തു ;  .

   എന്നെ  മോചിപ്പിക്കുമെന്നു  അറിവുകിട്ടിയെങ്കിലും  ഞാൻ  മണിക്കൂറുകളോളം    മുറിക്കുള്ളിൽ  തന്നെ കഴിഞ്ഞു   കോടതികര്യങ്ങൾ  അതുപോലെതന്നെ  തുടർന്നു   ഒരു പോലീസുകാരൻ  എനിക്കു  വെള്ളവും കുറചു ബിസ്ക്കറ്റും  നൽകി .ഇത്  ഇന്ത്യ അല്ലെന്നും   താനൊരു  ജനാധിപത്യ  രാജ്യത്തല്ല  ജീവിക്കുന്നതെന്നും   അപ്പോഴാണ്  ഓർമ്മയിൽ  വന്നത് .എനിക്ക്   ആറുമാസം  തടവിൽ  കഴിയേണ്ടിവരുമോ  എന്ന്  ഭയപ്പെട്ടു ,  

ഏതായാലും  ഒരു  അഞ്ചുമണിയായപ്പോൾ  ജഡ്ജി  പുറത്തേക്കിറങ്ങി  'എൻ്റെ  മുറിയിലേക്കൊന്നും  വന്നില്ല ,  പതുക്കെ  പുറത്തേക്കിറങ്ങി  കാറിൽ  കയറാനായിനീങ്ങി . എന്നെ പറഞ്ഞയക്കാൻ ജഡ്ജിക്ക് തീരെ താൽപ്പര്യം ഉണ്ടായിരുന്നില്ലന്ന് തോന്നി. ഈ സമയത്തു ഒരു  പോലീസുകാരന്റെ  സഹായത്തോടെ ഞാൻ  പുറത്തു കടന്ന് ജഡ്ജിയുടെ   അടുത്തെത്തി   എൻ്റെ  കാര്യം  എന്തായി  എന്ന്  അന്വേഷിച്ചു , " തനിക്കു  പോകണമല്ലേ? "എന്നു അദ്ദേഹം അൽപം പരുഷമായി  ചോദിച്ചു.  "പോകണം" എന്നു ഞാൻ മറുപടി പറഞ്ഞു.  "  താങ്കൾക്ക് പോകാം  പക്ഷേ   ഭാവിയിൽ  ശ്രദ്ധിക്കുക " എന്നു  അല്പം  ഗൗരവത്തിൽ   പറഞ്ഞു.. പോലീസ്‌കാർക്ക് നിർദ്ദേശം നൽകി യശേഷം അദ്ദേഹം  പതുക്കെ കാറിൽ കയറി യാത്രയായി.

അങ്ങനെ വിദേശരാജ്യത്തെ  ഒരു ദിവസത്തെ തടവു ജീവിതത്തിനു ശേഷം  ഞാൻ സ്വതത്രനായി വീട്ടിലെത്തി.   ഉൽക്കണ്ടയോടെ കാത്തിരുന്ന എന്റെ ഭാര്യയും രണ്ടു കുട്ടികളും  നിറക്കണ്ണുകളോടെ എന്നെ  സ്വീകരിച്ചു 

 



 


    




    .






    

.


2023, ഡിസംബർ 7, വ്യാഴാഴ്‌ച

ഒരു സീനിയർ സിറ്റിസൺ ന്റെ ഡയറി കുറിപ്പുകൾ.





ഒരു സീനിയർ  സിറ്റിസന്റ്റെ  ഡയറി  കുറിപ്പുകൾ

2023 നോട്  വിടപറയാനായും 2024 നെ വരവേൽക്കാനും  നമ്മൾ   ഇപ്പോൾ  തയാറെടുത്തുകൊണ്ടിരിക്കുകയാണല്ലോ ? നക്ഷത്ര  വിളക്കുകളും  മിന്നിപ്രകാശിക്കുന്ന  ക്രിസ്തുമസ്  ട്രീകളും  ഇപ്പോൾ    നഗരത്തിലെ പല കടകളിലും  നിരന്നുകഴിഞ്ഞിരിക്കുന്നു .  ക്രിസ്തുമസും പുതുവർഷവും   ആഘോഷിക്കാനായി  പാശ്ചാത്യ  രാജ്യങ്ങലെ പോലെ  നമ്മുടെ നാടുംശീലിച്ചു തുടങ്ങിയിരിക്കുന്നു ,   

 കോവിഡുകാലത്തിന്റെ പരാധീനതകളിൽ നിന്നും മുന്നോട്ടുപോകുവാൻ   സാധിച്ചതിൻറെ  സന്തോഷം  ഇപ്പോൾ   എല്ലാവരുടേയും  ജീവിതത്തിൽ  പ്രതിഫലിക്കുന്നുണ്ട്. എങ്കിലും   ഉക്രയിനും  റഷ്യയുമായി  നടക്കുന്ന  യുദ്ധവും  ഇസ്രയേലും പലസ്തിനിലെ ഗാസയുമായി  നിലനിൽക്കുന്ന  ചരിത്രപരമായ  ശത്രുതയും ഏറ്റുമുട്ടലുകളും അതുണ്ടാക്കികൊണ്ടിരിക്കുന്ന  വേദനാജനകമായ  സംഭവവികാസങ്ങളും ഇന്ന് ലോകത്തിനു ഒരു ഭീഷണിയായി നിലനിൽക്കുന്നുണ്ട്. ഇതെല്ലാം 2023  ഓടെ  അവസാനിക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാം.2024  കൂടുതൽ  സന്തോഷകരവും  സമാധാനകരവും  ലോകത്തിന്  കൂടുതൽ  പ്രതീക്ഷ  നൽകാൻ  കഴിയുന്നതുമാവട്ടെ എന്ന്  ആശിക്കുകയും ചെയ്യാം .

പുതുവർഷത്തിലെ   കലണ്ടറുകളും  ഡയറികളും  ഇപ്പോൾ  മാർക്കറ്റിൽ എത്തിക്കഴിഞ്ഞിട്ടുണ്ട് . പതിവുപോലെ   ഒരുകലണ്ടറും  ഡയറിയും  ഞാനും  വാങ്ങി. വർഷങ്ങൽക്കുമുൻപ്  വീട്ടിൽ  വാങ്ങിസൂക്ഷിച്ചിരുന്ന  ഒറ്റ പേജിൽ  ചിങ്ങം മുതൽ കർക്കിടകം വരെയുള്ള മാസങ്ങളും   നാളുകളും രാഹുകാലവും രേഖപ്പെടുത്തിയിരുന്ന കലണ്ടറിൽ നിന്നും  വളരെ വിത്യസ്തമായി  ചിത്രങ്ങളും വിവിധ വർണങ്ങളിൽ നിരവധിപേജുകളും  വിത്യസ്തങ്ങളായ വിവരണങ്ങളുമുള്ള താണല്ലോ ഇന്ന് ലഭിക്കുന്ന കലണ്ടാറുകൾ .


 കോളേജിൻ പഠിക്കുന്നകാലം മുതൽ ഡയറി എഴുതുക  എന്റെ ഒരു ശീല മായിരുന്നു.  1977 ൽ അദ്ധ്യാപകനായി ആഫ്രിക്കയിലേക്ക്
യാത്രതിരിക്കുമ്പോൾ അതുവരെ എഴുതിയ  ഡയറികളും   വായിക്കാനായി വാങ്ങിയ നിരവധി പുസ്തകങ്ങളും എനിക്ക് വീട്ടിലെ  ഷെൽഫിൽ സൂക്ഷിച്ചു വൈക്കേണ്ടിവന്നു. വ്യക്തിപരമായ കാര്യങ്ങൾക്കു പുറമെ   ആ കാലത്തെ    സാമൂഹിക രാഷ്ട്രീയ  വിഷയങ്ങൾ  കൂടി   എന്റെ  ഡയറി കളിൽ എഴുതിതുടങ്ങിയിരുന്നു .

പിന്നീട്   എത്യോപ്യായിലും നൈജീരിയയിലും  ലെസോത്തോയിലും  സൗത്താഫ്രിക്കയിലും ജോലിചെയ്‌തിരുന്ന  കാലത്തും   ഡയറി  എഴുതുന്ന  ശീലം  തുടരുകയും ചെയ്തു.


ഫോൺ കോളുകൾ  ഉൾപ്പടെയുള്ള  കമ്മ്യൂണിക്കേഷൻ   മാർഗങ്ങൾ  ദുര്ലഭമായിരുന്നു  ഒരുകാലത്തു  നാട്ടിൽ നിന്നും  മാതാപിതാക്കളും സുഹൃത്തുക്കളും  സഹോദരങ്ങളും   സ്നേഹപൂർവ്വം  എഴുതി   പോസ്റ്റുചെയ്‌തിരുന്ന   കത്തുകളായിരുന്നല്ലോ  പ്രവാസികൾക്ക്സ്വ ന്തം നാടും വീടുമായി  കണക്ട്ചെയ്യാനുള്ള  പ്രധാന മാർഗ്ഗം. ഞാനും മറ്റു സുഹൃത്തുക്കൾക്കൊപ്പം കണ്ണിൽ എണ്ണയൊഴിച്ചു  കത്തുകൾക്കായി കാത്തിരി ക്കുകയും തുടർച്ചയായി കത്തുകൾ എഴുതി പോസ്റ്റ്‌ ചെയ്യുകയും ചെയ്തു..  പലപ്പോഴും  രണ്ടും മൂണും ആഴ്ച്ചകൾക്കു  ശേഷമാണ്     കത്തുകൾ   ലഭിച്ചിരുന്നത് .  രാജ്യങ്ങളും സ്കൂളുകളും  തുടർച്ചയായി  മാറിവന്നിട്ടും  എൻ്റെ  ഡയറികളും   നാട്ടിൽ നിന്നും ലെഭിച്ചിരുന്ന പ്രധാനപ്പെട്ട കത്തുകളും  കൂടെതന്നെ കൊണ്ടുപോയി.

2014  ൽ സൗത്ത് ആഫ്രിക്കയിൽ വെച്ചു   ഞങ്ങൾ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിൽ   നിന്നും റിട്ടയർ ആയപ്പോൾ വീട്ടിലെ  ഒന്നു രണ്ടുമുറി  നിറയെ  ബുക്കുകളും  ഡോക്യൂമെൻറ്‌ കളും  കംപ്യൂട്ടറുകളും ആൽബങ്ങളും ഡ്രെസുകളും  കത്തുകളും   ബുക്കുകളും ഫർണിച്ചറുകളും   ഉൾപ്പടെ  നിരവധി   സാധനങ്ങൾ  ബാക്കിയായി വീട്ടിൽ   കിടന്നിരുന്നു , 

 പല  ആഫ്രിക്കൻ    രാജ്യങ്ങളിൽ  നിന്നും  ഞാൻ വളരെ താൽപ്പര്യത്തോടെ  എഴുതിസൂക്ഷിച്ചിരുന്ന  35 ഓളം  ഡയറികൾ   എൻ്റെ   കൈവശം  ഉണ്ടായിരുന്നു .     ഡയറികളിൽ  വ്യക്തിപരമായ വിവരങ്ങളോടൊപ്പം  ജീവിച്ച ഓരോ പ്രദേശത്തെയും  സുഹൃത്തുക്കളുമായുള്ള  സൗഹൃബന്ധങ്ങളും   അവിടത്തെ രാഷ്ട്രിയസംഭവവികസങ്ങളും ജനങ്ങളുടെ ജീവിത രീതികളും വിശ്വാസങ്ങളും വിദ്യാഭ്യാസ രീതികളും മറ്റും     രേഖപ്പെടുത്തിയിരുന്നു. അതെല്ലാം   എങ്ങനെ   നാട്ടിൽ  എത്തിക്കാൻ  കഴിയുമെന്നതായിരുന്നു  ആ കാലത്തെ എൻ്റെ   ചിന്ത .  

  കമ്പ്യൂട്ടർ  പ്രചാരത്തിൽ വരുന്നതിനു വളരെമുൻപ്   നൈജീരിയയിൽ നിന്നും  വാങ്ങി  ഉപേയാഗിച്ചിരുന്ന  ബ്രദർ  കമ്പനിയുടെ   വളരെ  ഹാൻഡ്‌ലി   ആയ  ഒരു    ടൈപ്പ് റൈറ്ററൂമായി   എനിക്ക്  വളരെ  അടുത്ത  ആൽമബദ്ധ മുണ്ടായിരുന്നു . ടൈപ്പ്  റൈറ്ററിൽ  ഒരുതരം   സ്റ്റെൻസിൽ കട്ട് ചെയ്ത്   കോപ്പി എടുത്തായിരുന്നു     സ്കൂളിൽ   പരീക്ഷക്കാലത്തു   കുട്ടികൾക്ക്   പരീക്ഷക്കുള്ള   ചോദ്യപേപ്പറുകൾ   തയ്യാറാക്കിയിരുന്നത് .  സ്കൂൾ  അഡ്‌മിനിസ്‌ട്രേഷൻ  കൂടി ഉണ്ടായിരുന്നതുകൊണ്ട്   എനിക്ക്   ഈ   ടൈപ്പ് റൈറ്റർ   ഒരു  അടുത്ത  ബന്ധുവായി മാറിയിരുന്നു .     


4000ഓളം എഴുത്തുകാരുടെ പരിശ്രമത്തോടെ 100പേർ   മുഴുവൻ സമയ   എഡിറ്റഴ്‌സായി   പ്രസിദ്ധികരിച്ച  32  വോളിയമ്സും  32640  പേജുകൾ  ഉള്ളതുമായ 
ബ്രിട്ടാണിക്കയുടെ  എൻസൈക്ലോപീഡിയ അന്ന്  ലോകത്തു   ഏറ്റവും  കൂടുതൽ  സര്കുലഷൻ ഉണ്ടായിരുന്ന   വിശ്വ വിഞ്ജാനകോശമായിരുന്നു  . 2010 ൽ  പബ്ലിഷ് ചെയ്ത ബ്രിട്ടാനിക്കയുടെ  15 ആമത്തെ   എഡിഷൻ ചില  അടുത്ത സുഹൃത്തുക്കളോടൊപ്പം  ഞങ്ങളും  വാങ്ങി   വീട്ടിലെ  സ്വീകരണ മുറിയിലേ   ഷെൽഫിൻ  വളരെ വൃത്തിയായി ആദരപൂർവം  സൂക്ഷിച്ചിരുന്നു .

  പ്രസിദ്ധ  എഴുത്തുകാരനും പ്രഭാഷകനും  വിദ്യാഭ്യസ പ്രവർത്തകനുമായിരുന്നു   സുകുമാർ അഴിക്കോട്  തൻ്റെ  ജീവിതത്തിലെ  ഏറ്റവും  വലിയ  സ്വപ്‌നം   ബ്രിട്ടാണിക്ക സ്വന്താമായി   വാങ്ങിക്കുകയാണെന്നു  ഒരിക്കൽ    ആഗ്രഹം   പ്രകടിപ്പിച്ചിരുന്നു .  ഒന്നോര ലക്ഷത്തോളം   രൂപ  മുടക്കി  ആരോ  അത്  അദ്ദേഹത്തിനു  സാധിച്ചു  കൊടുത്തെന്നും   ആ  കാലത്തു  കേട്ടിരുന്നു . 

നാട്ടിലേക്കു  മടങ്ങുബോൾ  വളരെ  പരിമിധമായ  ലഗേജ്  മാത്രമേ  കൊണ്ടുവരാൻ  സാധിച്ചിരുന്നുള്ളു .   ഫർണിച്ചറുകളും  ടീവി യും  റേഡിയോയോയും  മറ്റു  ഗ്രഹ ഉപകാരണകളും   ഞങ്ങളുടെ അയൽവാസികളായ   അഫ്രിക്കൻ  സുഹൃത്തുക്കൾക്കു   നൽകി ,

ഇംഗ്ലീഷ്ബു ക്കുകൾ  പലതും  മുൻസിപ്പൽ  ലൈബ്രറിയിൽ  ഏൽപ്പിച്ചു . അതിൽ ഞങ്ങളുടെ മകൾ  ആസ്റ്റർ   മെഡിക്കൽ  സ്കൂളിൽ പഠിക്കാനായി വാങ്ങിയ  വലിയ  മെഡിക്കൽ ബുക്കുകളും ഉണ്ടായിരുന്നു .    മലയാളം ബുക്കുകൾ  സൗത്ത് ആഫ്രിക്കയിൽ  ജോലിചെയ്യുന്ന ചില മലയാളി  സുഹ്ര്ത്തുക്കളേയും  ഏൽപ്പിച്ചു

 വീട്ടിലെ  ഷെൽഫിൽ   ഉണ്ടായിരുന്ന 
എൻസൈക്ലോപീഡിയോമാത്രം    ഏതാണ്ട്   64  കിലോ ഗ്രാമിൽ   അധികം ഭാരം ഉണ്ടായിരുന്നു. അത് 
ഏങ്ങനെ  എങ്കിലും  ഇന്ത്യയിൽ  കൊണ്ടുവരണമെന്ന്  ആഗ്രഹിച്ചിരുന്നു .  ഭാഗ്യവശാൽ   ഈ  സമയത്തു  ഓസ്‌ട്രേലിയക്ക്   ഇമിഗ്രൻഡ്‌സ്  ആയി പോയ  മകൻ  അനുപ്  അതെല്ലാം  കൊണ്ടുപോകാൻ   തയാറായി .  സൗത്ത് ആഫ്രിക്കയിൽ ഉണ്ടായിരുന്നതിനേക്കാൾ മെച്ചപ്പെട്ട   സ്റ്റാറ്റസോടെ അതെല്ലാം ഇന്ന്ഓസ്ട്രേലിയയിലെ   അനൂപിൻറെ   സ്വീകരണ മുറിയിൽ      നന്നായി സൂക്ഷിച്ചുവച്ചിട്ടുണ്ട്.

  2016  മുതൽ   ബ്രിട്ടാനിക്ക  എൻസൈക്ലോപീഡിയയുടെ  പ്രിന്റിങ് അവസാനിപ്പിച്ചു'. ഇപ്പോൾ അത്ഓൺലൈൻ  ആയി  പബ്ലിഷ്    ചെയ്യുന്നുണ്ട്.
ഞങ്ങളുടെ "ബ്രദർ" ടൈപ്പ്  റൈറ്റർ നഗരത്തിലെ പുരാവസ്തു മ്യൂസിയത്തിൽ ഏൽപ്പിച്ചു.


അവസാനം  യാത്രയൂടെ  ലഗേജ്   കുറയ്ക്കുന്നതിനായി   ആൽബത്തിലെ കുറെ  ഫോട്ടോകളും  പ്രധാനപ്പെട്ട  കുറെ ഡോക്യൂമെന്റുകളും   സ്കാൻ ചെയ്തു   കമ്പ്യൂട്ടറിൽ  സേവ് ചെയ്തു   .  ഓരോ   ഡയറികളിലെ   പ്രധാനപ്പെട്ട  ഇൻഫൊർമേഷൻസ്   ഒരു   പുതിയ   വലിയ   ബുക്കിൽ   പകർത്തി  എഴുതിയെടുത്തു കൂടെ കൊണ്ടുപോരുന്ന പെട്ടിയിലാക്കി.വളരെ   പ്രധാനപ്പെട്ട  പല  കത്തുകളും   വേര്തിരിച്ചെടുത്   യൂനിവേഴ്‌സിറ്റി   സർട്ടിഫിക്കറ്റുകക്കൊപ്പം  ഫയലിൽ   വച്ചു . 

  നൂറുകണക്കിനുള്ള  പഴയ   കത്തുകളും   കുറെ   ഡോക്യൂമെൻറ്‌സും   എല്ലാം  തീയിലിട്ടു കത്തിച്ചു .   അവസാനം   ഏറ്റവും  വേദനിപ്പിക്കുന്ന  ഒരു  നശിപ്പിക്കൽ  കൂടി  നടത്തേണ്ടിവന്നു . ഞങ്ങളുടെ   പ്രവാസജീവിതത്തിൻ്റെ   സന്തോഷങ്ങളും  ദുഃഖങ്ങളും  സാഹസങ്ങളും  സൗഹൃതങ്ങളും  എല്ലാം  രേഖപ്പെടുത്തിയിരുന്ന  35    ഡയറികളും   അഗ്നിഭഗവന്   സമര്പ്പിച്ചു  നിറകണ്ണുകളോടെ  നോക്കിനിന്നു .  ജീവിതത്തിൽ ഓരോ  വിടവാങ്ങലുകളും  വേദനനിറഞ്ഞതാണല്ലോ ?   ഓർമ്മകൾ  നിലനിൽക്കുന്നതുവരെ   അതെല്ലാം  നമ്മളെ   വേദനിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും ......



അങ്ങനെ   ജന്മനാട്ടിലേക്ക്    ശാന്തമായ  ഒരു  വിശ്രമജീവിതത്തിനായി ഞങ്ങൾ  യാത്രയായി  . 



   
    
          

2023, ഓഗസ്റ്റ് 6, ഞായറാഴ്‌ച

ഗോത്രങ്ങളും മതങ്ങളും ശാസ്ത്രവും

 ഗോത്രങ്ങളും മതങ്ങളും ശാസ്ത്രവും.

(സൗത്ത് ആഫ്രിക്കൻ സുഹൃത്തുക്കൾക്കൊപ്പം.)

ഗോത്രങ്ങളും മതങ്ങളും ആരാധനകളും എല്ലാം നിലവിൽ വരാനിടയത് ചരിത്രപരവും സാമൂഹ്യവുമായ  ചില കാരണങ്ങളാലാണ്.

പ്രകൃതിയുമായുള്ള മനുഷ്യന്റെ ഏറ്റുമുട്ടലിന്റെ കാലത്ത് പ്രകൃതി ആരാധന സജീവമായി. ക്രമേണ മഴയുടെ ദേവനായ ഇന്ദ്രനും കാറ്റിന്റെ ദേവനായ  വരുണനും തീയുടെ ദേവനായ അഗ്നിയും എല്ലാം രുപപ്പട്ടു. 

കൃഷി ആരംഭിക്കുകയും മനുഷ്യ സമുഹത്തിന്റെ ഉൽപ്പാദനം വർദ്ധിക്കുകയും ചെയ്തു തുടങ്ങിയപ്പോൾ അടിമ ഉടമ ബന്ധങ്ങളുണ്ടായി. ഇൻഡ്യയിൽ അത് വർണ ജാതിവ്യവസ്ഥയായി മാറി.  പിന്നിട് ഇൻഡ്യയിൽ നിലവിൽ വന്ന ബുദ്ധമതവും ജൈനമതവും ഈ ജാതി വ്യവസ്ഥക്ക്  ഒരു  വെല്ലവിളിയായിരുന്നു.

പുരാതന റോമാ സാമ്രാജ്യത്വത്തിനു കീഴിൽ  അടിമത്തത്തിനും യഹൂദസമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കും അവിടത്തെ പൗരോഹിത്യ മേധാവിത്വത്തിനും എതിരായുള്ള കലാപത്തിന്റെ ഭാഗമായിട്ടാണ്ക്രിസ്തുമതം രൂപപ്പെടുന്നത്.

അറേബ്യൻ ഉപ ദീപിനെ അബിസീനിയായിൽ നിന്നും മോചിപ്പിക്കുന്നതിനും മറഞ്ഞുപോയ വ്യാപാര മാർഗ്ഗങ്ങൾ വീണ്ടെടുക്കുന്നതിനുമുള്ള അറബ് ദേശീയ ബോധത്തിന്റെ ഉന്നവു കൂടിയായിരുന്നു ഇസ്ളാം മതത്തിന്റെ രൂപികരണത്തിന് സാഹചര്യമായതെന്ന് കരുതപ്പെടുന്നു. അറബ്ഗോത്ര സമൂഹത്തിലെ പാവപ്പെട ജനതയുടെ പക്ഷത്തു നിന്നു ള്ള സമീപനമാണ്  ഇസ്ലാം അന്ന് മുന്നോട്ടു വച്ചത്.

ഗോത്രങ്ങളും ഗോത്ര സംസ്ക്കാരങ്ങളും നിലവിൽ വന്നത്  ആദ്യ കാലത്തെ ഒറ്റപ്പെട്ടു ജീവിച്ചിരുന്ന സമൂഹങ്ങളിലാണ്. ആഫ്രിക്കയിൽ ഇന്നും വിത്യസ്തങ്ങളായനിരവധി ഗോത്രസമൂഹങ്ങളുണ്ട്. 

ഇന്ന് ശാസ്ത്രം വളരുകയും ലോകം വളരെ ചെറുതാകുകയും ചെയ്തത്തോടെ ഗോത്രങ്ങളുടെയും മതങ്ങളുടെയും ആരാധനയുടെയും രുപവും ഭാവവും വളരെ അധികം മാറി കഴിഞ്ഞു.  ശാസ്ത്രത്തിന്റെയും സാങ്കേത വിദ്യയുടെയും വളച്ചയിൽ നമ്മുടെ പല ധാരണകളും വിശ്വാസങ്ങളും മിത്തുകളും  ചോദ്യചെയ്യപ്പെട്ടു കഴിഞ്ഞിരിക്കു ന്നു.

മനുഷ്യ സമൂഹത്തിന്റെ വെല്ലുവിളികളും ആവശ്യങ്ങളും മറെറാന്നായി മാറിയതു കൊണ്ടാണ് ഈ മാറ്റം ഉണ്ടായത്.

ഇസ്രായേൽ ജനത ഈജീപ്റ്റിൽ നിന്നും ഇസ്രായേലിലേക്കു സിനായി മരുഭൂമിയിലൂടെ മോശയുടെ നേതൃത്വത്തിൽ   ഏതാണ്ട് 32--4o km (20-25 miles) ദുരം യാത്ര ചെയ്യാൻ 40 വർക്ഷമെടുത്തു. ഇന്നതു വെറും 4 മണികൂറിൽ താഴെ മാത്രമായി ചുരുങ്ങിയിരിക്കുന്നു.

മാറ്റങ്ങളെ ഉൾക്കൊള്ളാൻ സാധിക്കാത്ത സമൂഹങ്ങളും ഗോത്രങ്ങളും മതങ്ങളും ജാതികളും സംസ്ക്കാരങ്ങളും കലയും സാഹിത്യവും സാപ്രാജ്യങ്ങളും രാഷ്ട്രിയപ്രസ്ഥാനങ്ങളും വ്യക്തികളു മെല്ലാം  ക്രമേണ സമൂഹത്തിൽ അപ്രസക്തമാവുക തന്നെ ചെയ്യുമെന്നതിൽ സംശയമില്ല.

2023, മേയ് 19, വെള്ളിയാഴ്‌ച


ഒരു ഓർമ്മ ദിനവും കുറെ ഓർമ്മകുറിപ്പുകളും  


 കേരളത്തിലെ ജനങ്ങളുടെ പ്രിയപ്പെട്ട നേതാവായിരുന്ന ഈ കെ നയനാരുടെ   19ആം ഓർമ്മ ദിവസം ഇന്ന് പല പത്രങ്ങളും  പ്രാധാന്യം കൊടുത്ത്പ്രസിദ്ധികരിച്ചിരുന്നു.
അദ്ദേഹത്തെപ്പട്ടിയുള്ള എന്റെ ചില പഴയ ഓർമകൾ ഇവിടെ കുറിച്ച് വയ്ക്കുന്നതിൽ സന്തോഷമുണ്ട്. 


എന്നും  കേരളത്തിൽ  വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന നമ്മുടെ സ്വന്തം
 K S RT C    ആനവണ്ടിയിൽ  ഒരു കണ്ടക്ടർ ആയി ഞാൻ സേവനം നടത്തിയിരുന്ന 1974  ൽ ഒരു ദിവസം.  രാവിലെ   എന്റെ വണ്ടി പയ്യന്നൂരൂനിന്നും  കണ്ണൂരിലേക്കുള്ള യാത്രയിലായിരുന്നു. 
 രാവിലത്തെ തിരക്കുള്ള യാത്രക്കിടയിൽ  ധാരാളം യാത്രക്കാർ ഓരോ സ്റ്റോപ്പിലും കയറുകയും  ഇറങ്ങുകയും ചെയ്തിരുന്നു  .

മൈബൈൽ ഫോണുകളും കമ്പുട്ടറുകളും ഒന്നും ഇല്ലാതിരുന്ന ആക്കാലത്തു ഇന്നത്തെപോലെ ടിക്കറ്റ്  ഇഷ്യൂ ചെയ്യാനുള്ള മെഷിൻ ഒന്നും  ഉണ്ടായിരുന്നില്ല.  ഡസൺ കണക്കിനുള്ള വിത്യസ്ത നിറത്തിലുള്ള പലതരം  ടിക്കറ്റുകൾ   അടുക്കി വച്ച ഒരു  റാക്കറ്റ്
ഒരു  കക്ഷത്തിലും പണസഞ്ചി  മറ്റൊരു കക്ഷത്തിലും  വച്ചായിരുന്നു അന്നത്തെ വണ്ടിയിലെ ഞങ്ങളുടെ ജോലി.

 ഓരോ പോയിന്റിലും വേബില്ലിയിൽ ടിക്കറ്റുകളുടെ അവസാനത്തെ  നമ്പർ  എഴുതി യാത്രക്കാരുടെ എണ്ണം  ടാലൂചെയ്തു  നോക്കുകയും വേണം. അല്ലങ്കിൽഇടക്ക്പരിശോധനക്കെത്തുന്ന  ചെക്കറോ സ്പെഷ്യൽ സ്‌ക്വടോ പിടികൂടും.

കല്യശേരിയിൽയിൽ  നിന്നും കയറിയ ഒരു വലിയ ജനക്കട്ടത്തിന്  ടിക്കറ്റ് നൽകിതതിനുശേഷം  പലപ്രാവശ്യം  കൗണ്ട് ചെയ്തിട്ടും  വിളിച്ചു ചൊതിച്ചിട്ടും ഒരാൾ അധികമായി കണ്ടു. ആരും റെസ്പോൻണ്ടു ചെയ്തില്ല.
 കുറെ ആളുകൾ അപ്പോൾ സ്റ്റാൻഡിങ് ഉണ്ടായിരുന്നു താനും.
അവസാനം  ഒരറ്റം മുതൽ ഞാൻ ടിക്കറ്റ് ഓരോരുത്തരോടുമായി ചോദിച്ചു. പുറകിലെത്തിയപ്പോൾ ഒരാൾ തലയിൽ ഒരു ടർക്കി ടൗവൽ ഇട്ടു പുറത്തേക്കു നോക്കി ചിന്തിച്ചിരിക്കുന്നുണ്ടായിയിരുന്നു.  ഞാൻ  അയാളുടെ തോളിൽ തട്ടി ടിക്കറ്റ് ചോദിച്ചു.

അടുത്തിരുന്ന ആൾ  എന്നോട് പറഞ്ഞു  "ഇത്  സഖാവ്  നയനരാണ് "
മാർക്സിസ്റ്റ്‌ പാർട്ടിയുടെ സ്റ്റേറ്റ് സെക്രട്ടറിയും ഇരിക്കൂർ M L A യുമായിരുന്ന നയനാരേ  ഞാനും  തിരിച്ചറിഞ്ഞു.  തന്റെ  ഫ്രീ പാസ്സിനെപ്പറ്റി  എന്നോട് പറയാൻ  മറന്നു പോയ നയനാർ അൽപ്പം  കുറ്റബോധത്തോടെ തന്റെ  ഫ്രീ പാസ്സ് എടുത്തു കാണിച്ചു  അന്നത്തെ അടുത്ത ഏതോ  പരിപാടിയെപ്പറ്റി  അദ്ദേഹം ചിന്തിച്ചരിക്കുകയായിരുന്നു എന്നു തോന്നുന്നു. 

സത്യത്തിൽ നയനാർ അന്ന് എല്ലാവരും ശ്രദ്ധിക്കപ്പെടുന്ന ഒരു നേതാവായിരുന്നു. തിര ക്കിനിടയിൽ  എനിക്ക് അദ്ദേഹത്തെ ശ്രദ്ധിക്കാൻ കഴിയാതെ പോയതായിരുന്നു ഇവിടെ പ്രശ്ശനമായത്.

ഫലിതങ്ങളിലൂടെ  പലപ്പോഴും ഗൗരവം മുള്ള വിഷയങ്ങൾ  രസകരമായി  അവതരിപ്പിക്കുന്നതിൽ  നയനാർ എന്നും സമൃദ്ധനായിരുന്നു . അതെല്ലാം പലപ്പോഴും വളരെ അധികം വിമർശനങ്ങൾക്ക് വിധേയമായിട്ടുമുണ്ട്. "ഭഗവാനെന്തിന് പാറാവ് " " അമേരിക്കക്കാർ ചായകുടിക്കുന്നതുപോലെ "  തുടങ്ങിയ   അദ്ദേഹത്തിന്റെ  ഫലിതങ്ങൾ പ്രസിദ്ധമാണല്ലോ?

വർഷങ്ങൾക്കുശേഷം 1998 ൽ  നയനാർ കേരള മുഖ്യമന്ത്രി ആയിരിക്കെ സൗത്ആഫ്രിക്കയിൽ വച്ചു  ഞങ്ങളുടെ ഒരു അധ്യാപക സുഹൃത്തിനെ കാണാതായി. അതിന്റെ അന്വഷണം  എവിടേയും എത്തിയില്ല. അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും അധികം താമസിയാതെ നാട്ടിലേക്ക് തിരിച്ചുപോരുകയും ചെയ്തു.

ഭർത്താവിന്റെ തിരോധാനത്തെ അന്വേഷിക്കാൻ സഹായം ആവശ്യപ്പെട്ട  അദ്ദേഹത്തിന്റെ ഭാര്യഏഷ്യാനെറ്റിൽ മുഖ്യമന്ത്രിയുമായി സംസാരിക്കുകയുണ്ടായി  .  മുഖ്യമന്ത്രി ആ വാർത്ത വളരെ  ഗൗരവമായി  എടുക്കുകയു തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തെങ്കിലും പിന്നീട് ആ സംഭാഷണം വിമർശന വിധേയമാകുകയുണ്ടായി.
 28സെപ്റ്റംബർ 1998 ന്  മലയാള മനോരമയിൽ ആ വാർത്ത റിപ്പോർട്ട്‌ ചെയ്തു.സംഭാഷണത്തിനിടയിൽ മലബാർ  ഭാഷയിൽ അദ്ദേഹം " ഓനെ ആരപ്പാ കാശപ്പുചെയ്തത് "  എന്നു. നടത്തിയ ആത്മാഗത മാണ് പിന്നീട് വിവാദമായി റിപ്പോർട്ട് ചെയ്തത്.
കേരളത്തിലെ  തെക്കുഭാഗത്തു നിന്നുവന്ന ഞങ്ങളിൽ  ചിലരെല്ലാം  ആ വാർത്ത കണ്ട്‌  വേദനിപ്പിച്ചു. മലയാളി അസോസിയേഷന്റെ സെക്രട്ടറി എന്നപേരിൽ മുഖ്യമന്ത്രിക്ക് നേരിട്ട് ഞാനും സുഹൃത്തുക്കളും കൂടി ഒരു പരാതി എഴുതി അറിയിക്കുകയും ചെയ്തു.

ഏതാണ്ട്  രണ്ടാഴക്ക് ശേഷം  മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും  ഡർബനിലെ ഇന്ത്യൻ എംബസിയിൽ നിന്നും ഞങ്ങളെ  നേരിട്ട്കോൺടാക്ട് ചെയ്യുകയുണ്ടായി. കുറെ ക്കാലം കേരളഗവണ്മെന്റിന്റെ  നിർദ്ദേശമനുസരിച്  ഇന്ത്യൻ ഹൈ കമ്മീഷൻ ഇടപെടുകയും  സൗത്താഫ്രിക്കൻ പോലീസ് വഴി അന്വഷണം 
 തുടരുകയും ചെയ്തു.

നിർഭാഗ്യവശാൽ  ഞങ്ങളുടെ സുഹൃത്തിന്റെ തിരോധാനം  ഇന്നും ദുരുഹമായി  തുടരുന്നു. പിന്നീട  അവരുടെ കുട്ടികൾ  അമ്മയുടെ സംരക്ഷണത്തിൽ  പഠിക്കുകയും  ഇപ്പോൾ നല്ലനിലയിൽ ജീവിക്കുകയും ചെയ്യുന്നു വെന്നാണ്അറിയാൻ കഴിഞ്ഞത്. വിദേശ ജീവിതത്തിനിടയിൽ  ഇത്തരം ദുഃഖകരമായ പല  സംഭവങ്ങളും  കാണാനിടയായിട്ടുണ്ട്!

കേരളത്തിലെ സാമൂഹ്യ മാറ്റങ്ങളുടെ ശക്തനായ  പോരാളിയും ചിന്തിപ്പിക്കുന്ന ഫലിതങ്ങളിലൂടെ  ജനങ്ങലെ കയ്യിലെടുത്തയാളുമായിരുന്നു അദ്ദേഹം.മികച്ച  ഭരണാധികാരി, സമരനായകൻ, പാർലമെന്ററിയൻ, പത്രപ്രവർത്തകൻ, എഴുത്തുകാരൻ, വാഗ്മി എന്നിനിലകളിൽ  അദ്ദേഹം ജനപ്രീയനായി മാറി. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ചു  മുഖ്യമന്ത്രി യായിരുന്നു അദ്ദേഹം. ജാടയില്ലാതെ പച്ചയായി ജനങ്ങൾക്കൊപ്പം എന്നും നിലഉറപ്പിച്ചിരുന്നുവെന്നതാണ് നയനാരുടെ  ജീവിതരെഹസ്യം. അദേഹത്തിന്റെ ഓർമകൾക്കുമുൻപിൽ അഭിവാദനങ്ങൾ.








2022, നവംബർ 12, ശനിയാഴ്‌ച

ആഫ്രിക്കൻ ഓർമ്മകുറിപ്പുകൾ




മണ്ടേലയുടെ നാട്ടിൽ--ഗാന്ധിജിയുടെയും.



ഒരു  വ്യക്തിയുടെ മോചനം ഒരു നാടിന്റെ തന്നെ മോചനമായി  മാറുന്ന സംഭവങ്ങൾ ലോകചരിത്രത്തിൽത്തന്നെ വളരെ അപൂർവമാണ്. 1990 ഫെബ്രുവരി11ന്  10000 ദിവസത്തെകരാഗ്രഹവാസം കഴിഞ്ഞു നെൽസൺ മണ്ടെലപുറത്തുവരുമ്പോൾ അതാണ്സംഭവിച്ചത്.       

 .  "മഡിപ "  (Madiba is a clan name for  Father ) എന്നു  ആർത്തുവിളിക്കുന്ന    ഒരു വലിയജനക്കൂട്ടത്തിനു നേരെ        കൈ ഉയർത്തി  " അമാൻഡലാ" (Amandla is a political slogan calling  power to the Black population)  എന്ന്      അഭിവാദനംചെയ്യുന്ന  നെൽസൺ മണ്ടേലയുടെയുടേയും  അദ്ദേഹത്തിൻ്റെ   വിപ്ലവസഖി  വിനിമണ്ഡേലയുടേയും  ചിത്രം  ഇന്നും  അധികം  ആർക്കുംഎളുപ്പം  മറക്കാൻ കഴിയുമെന്ന് തോന്നുന്നില്ല .


                             
 (Ahammed Katrads was  in prison  with Nelson Mandela for 26 years )

തൻ്റെ 27 വർഷത്തെ  കാരാഗ്രഹജീവിതത്തിൽ  18  വർഷവും അദ്ദേഹം ചിലവഴിച്ചത് റോബിൻ ഐലൻഡിലെ ഏകാന്ത തടവിൽ തന്നെപ്പോലുള്ള  ആഫ്രിക്കൻ  വംശജരായ കറുത്തവരും ഇന്ത്യക്കാരും ,സങ്കര വർഗ്ഗക്കാരായ   കാളേർഡ്സ്   തുടങ്ങിയരാഷ്ട്രീയത്തടവുകാരോടൊപ്പമായിരുന്നു . റോബിൻ  ഐലൻഡിൽ  യൂറോപ്യൻ തടവുകാരെ  പാർപ്പിച്ചിരുന്നില്ല.

           ( Mandela & his fellow ANC   activist Walter Sisulu in prison on Robin Island)


മണ്ടേലയുടെ  മോചനം  സൗത്ത്  ആഫ്രിക്കയിലെന്നപോലെ മറ്റെല്ലാ ആഫ്രിക്കൻ രാജ്യങ്ങളിലും  ലോകത്താകെയും  ചലനങ്ങൾ സ്രഷ്ഠിച്ചു  ലെസോത്തോയിലെ എൻ്റെ  സഹപ്രവർത്തകരും വിദ്യാർഥികളുമെല്ലാം   അത് വളരെ വൈകാരികമായി ആഘോഷിക്കുകയും ചെയ്തു .

1964 ൽ മണ്ടേലയെ   ജയിലിലടക്കുബോൾ ഒരു  സ്കൂൾ വിദ്യാർഥി ആയിരുന്ന  എനിക്ക് ഒരു കോളേജ് വിദ്യാർഥി എന്നനിലയിലും    പിന്നീട് ഇന്ത്യയിലെയും  മറ്റു   പല ആഫ്രിക്കൻ രാജ്യങ്ങളിലെ യും  അധ്യാപകനെന്നനിലയിലും  വര്ണവിവേചനത്തെപ്പറ്റിയുംമണ്ടേലയെന്ന വിപ്ലവകാരിയെപ്പറ്റിയും  കൂടുതൽ പഠിക്കാനും മനസ്സിലാക്കാനും  അവസരങ്ങൾ ലഭിച്ചിരുന്നു . 
ഇൻഡ്യൻ  സ്വാതന്ദ്ര്യ സമരചരിത്രത്തെ പറ്റിയും    ഗാന്ധിജിയുടെ    സൗത്താഫ്രിക്കയിലെ   സത്യന്വഷണ പരീക്ഷണങ്ങളെ പറ്റിയും    നേടിയ അറിവ്  എൻ്റെ  ജീവിതവീക്ഷണകളെ  രൂപപ്പെടുത്തുന്നതിൽ  പങ്കുവഹിച്ചിട്ടുണ്ട് .  മണ്ടേലയുടെ  ജയിൽ മോചനത്തിൽ  സ്വാഭാവികമായും ലോകത്തിലെ   ബഹുഭൂരിപഷം   ജനങ്ങളോടൊപ്പം ഞാനും   അഭിമാനംകൊണ്ടു . 



(M K Gandhi  as an young atorney  just arrived from  India to South Africa)

ഏതാണ്ട്  ഒരു നൂറ്റാണ്ടുമുൻപ് 1893ൽ  ഒരു  യുവ ബാരിസ്റ്റർ ആയി എത്തിയ   M K  ഗാന്ധി  1914 വരെയുള്ള 21 വർഷക്കാലം   സൗത്ത് ആഫ്രിക്കയിൽ ജീവിക്കുകയും  ഇവിടുത്തെ ഇന്ത്യക്കാരുടെ അവകാശങ്ങൾക്കായി   നിലകൊള്ളുകയും ചെയ്‌തു .  അഹിംസാപ്രസ്ഥാനത്തിലൂടെയും നിസഹകരണസമരത്തിലൂടെയും തൻ്റെ  സത്യന്വഷണപരിഷണങ്ങളിലൂടേയും  അദ്ദേഹം  സൗത്താഫിക്കയിലും ഇന്ത്യയിലും ശ്രദ്ധിക്കപ്പെടുന്ന  "ഗാന്ധിജി" യായി മാറുകയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ   ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻസമൂഹത്തിന്റെ നേതാവായി മാറി. സത്യത്തിൽ  ഗാന്ധിജിയുടെ  സൗത്ത് ആഫ്രിക്കയിലെ  ജീവിതാനുഭവങ്ങളാണ്  പിന്നീട്  അദ്ദേഹത്തെ  ഇന്ത്യയുടെ  രാഷ്ട്രപിതാവാക്കിമാറ്റിയതും ലോകാരാധ്യനാക്കിയതും .  


ഗാന്ധിജി ഇന്ത്യക്കാരുടെ അവകാശങ്ങൾക്കായി നടത്തിയ സമരങ്ങളാണ്പി ന്നീട് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്  ഏറ്റടുത്തതും    തുടർന്ന്   മണ്ടേലയുടെ നേതൃത്വത്തിൽ  സൗത്ത് ആഫ്രിക്കയുടെ  മോചനത്തിലേക്കുനയിച്ചതും .

മണ്ടേലയുടെ മോചനത്തിനുശേഷം  അധികം താമസമില്ലാതെ  ഞങ്ങൾക്ക്   സൗത്ത് ആഫ്രിക്കൻ ടൂറിസ്റ്റ് വിസാ ലഭിക്കുകയും  കുടുംബസമേതം ബോർഡർപോസ്റ്റിലൂടെത്തന്നെ   സൗത്ത് ആഫ്രിക്ക സന്ദർശിക്കുകയും    ചെയ്തു.   ആഫ്രിക്കൻ  വംശജർ താമസിച്ചിരുന്ന മലൂട്ടിയെന്ന  ഗ്രാമവും    യൂറോപ്പ്യൻ വംശജർ  താമസിച്ചിരുന്ന മറ്റാറ്റിലെ  എന്ന നഗരവും അവരുടെ വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളും  ആദ്യമായി  നേരിട്ടു   കണ്ടു . ആഫ്രിക്കൻ  വംശജരായ  ജനങ്ങൾ  എവിടേയും ഒരുമിച്ചുകൂടുകയും ആഹ്ളാദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു . നാടിൻറെ പുതിയ മാറ്റങ്ങളെഅവിടുത്തെ യൂറോപ്യൻ വംശജർ  വളരെ ഭയത്തോടും ഉൽക്കണ്ഠയോടു മാണ്  സ്വീകരിച്ചത് .

നെൽസൺ മണ്ടേല  ജ യിൽ വിമുക്തനായതോടുകൂടി  യൂറോപ്യൻ  വംശജരായ   വെള്ളക്കാരുടെ കൈവശമുള്ള വലിയ വീടുകളും  കച്ചവടസ്ഥാപനങ്ങളും സൂപ്പർമാർക്കറ്റുകളും    വ്യവസായശാലകളും    ഗോൾഡ്  -ഡയമണ്ട്  ഖനികളും  കൃഷിഭൂമികളുമെല്ലാം   പിടിച്ചെടക്കുമെന്നും    എല്ലാവർക്കുമായി   വിതരണം  ചെയ്യുമെന്നൊക്കെ  അവരിൽ പലരും വിശ്വസിക്കുന്നുണ്ടായിരുന്നു. സത്യത്തിൽ   മണ്ടേലയുടെ നേതൃത്വത്തിലുള്ള   A N C  യും    ഡി  ക്ലർക്കിന്റെ  നേതൃത്വത്തിലുള്ള  ഗോവെര്ന്മേന്റും തമ്മിലുള്ള ചർച്ചകൾ ആരംഭിക്കുക മാത്രമാണ്   അപ്പോൾ  നടന്നിരുന്നത് .

വർണവിവചനത്തിന്റെ  ആഴമുള്ള  മുറിവുകൾ  ആക്കാലത്തു എല്ലാവരുടേയും  ഓര്മകളിലും ജീവിതത്തിലും വളരെ പ്രകടമായികാണപ്പെട്ടിരുന്നു .  അതുകൊണ്ടു തന്നെ  രക്തച്ചൊരിച്ചിലുകളും  കലാപങ്ങളും ഇല്ലാതെ  ചർച്ചയിലൂടെയുള്ള    ഒരു ശാന്തമായ അധികാരകൈമാറ്റം    എളുപ്പമായിരുന്നില്ല . 
 












 

2022, നവംബർ 2, ബുധനാഴ്‌ച

ആഫ്രിക്കൻ ഓർമ്മ കുറിപ്പുകൾ


ഒരു നുഴഞ്ഞു കയറ്റത്തിന്റ്റെ കഥ 



(Darkin`s burg Moutain range    behind the Mahaula High School  Quacha`s Nek in Lesotho .)


 മലയാളികൾ  പത്തേമാരി  കയറി   അറബിക്കടലിലൂടെ  ഗൾഫ് രാജ്യങ്ങളിലേക്കും  ശ്രീലങ്കക്കാരും  വിയറ്റ്നാംകാരും ബോട്ടുകളിൽ കയറി  ഓസ്‌ട്രേലിയയിലേക്കും  ലാറ്റിൻ  അമെരിക്കക്കാർ      മെക്സിക്കോ വഴി  U S  A  യിലേക്കും  ബംഗ്ലാദേശികൾ  അതിർത്തി കടന്ന്‌  ഇന്ത്യയിലേക്കും  ആഫ്രിക്കൻ അഭയാർഥികൾ മെഡിറ്ററേനിയൻ  സമുദ്രം നീന്തിക്കടന്ന്  യൂറോപ്പിലേക്കും  എല്ലാം    അനധികൃതമായി  നുഴഞ്ഞു കയറുന്ന വാർത്തകൾ  നമുക്ക്  അറിവുള്ളതാണല്ലോ ?     ലോകചരിത്രം തന്നെ  
ഓരോകാലത്തും  മനുഷ്യർ ഒറ്റക്കും കൂട്ടായും   അനധികൃതമായും  അധികൃതവുമായും നടത്തിയ രാജ്യങ്ങളുടെ അതിർത്തികൾ കടന്നുള്ള  കുടിയേറ്റങ്ങളുടെകൂടി യാണല്ലോ?

ഏതാണ്ട് 33 വർഷങ്ങൾക്കിമുൻപ്അനധികൃതമായി എനിക്കും  ലെസോത്തോയിൽ നിന്നും സൗത്താഫ്രിക്കയിലേക്ക്  ഒരു നുഴഞ്ഞുകേറ്റം  നടത്തേണ്ടിവന്നു .    നെൽസൺ മണ്ടേല   അന്ന്  കാരാഗ്രഹത്തിലായിരുന്നു . 


ലെസോത്തോയിലെ  മഹാവൂലാ  ഹൈസ്കൂളിൽ  എന്നോടൊപ്പം  ജോലിചെയ്തിരുന്ന  ആ നാട്ടു കാരിയായ മപ്പലെസ  എന്ന  അദ്ധ്യാപികയാണ്  ഞങ്ങളുടെ സ്കൂളിൽ നിന്നും  ഡാർകിൻസ്ബർഗ്  പർവ്വതനിരകൾക്കു താഴെ  6  കിലോമീറ്റർ  മാത്രം  ദൂരെയുള്ള    സൗത്താഫ്രിക്കയിലേ  ലക്രഞ്ചെ  സീനിയർ സെക്കണ്ടറി സ്കൂളിനെപ്പറ്റിയും  അവിടുത്തെ  മലയാളി  അദ്ധ്യാപക ദമ്പതികളെ കുറിച്ചും എന്നോട്  സൂചിപ്പിച്ചത് . ലെസോത്തോക്കാർക്കും  സൗത്താഫ്രിക്കൻ  പൗരന്മാർക്കും  പരസ്പ്പരം അതിർത്തി കടക്കാൻ സാധിച്ചിരുന്നുവെങ്കിലും  ഇന്ത്യക്കാർക്കു  സൗത്താഫ്രിക്കയിൽ പ്രവേശനമില്ലായിരുന്നു .     


അപ്പാർത്തീഡ് കാലത്തു 80% വരുന്ന സൗത്താഫ്രിക്കയിലെ  ബ്ലാക്ക് വംശജരായ    സൗത്താഫ്രിക്കൻ ജനതയ്ക്ക്  നൽകിയിരുന്ന  ട്രാൻസ്‍കൈ  എന്ന  "ബ്ലാക്ക്ഹോം ലാൻഡി"ലായിരുന്നു  ഈ  സൂചിപ്പിച്ച സ്കൂൾ. രാജ്യത്തെ ഫലഭൂവിഷ്ടമായ  കൃഷിസ്ഥലങ്ങളും  സ്വർണഖനികളും 
രാജ്യത്തിൻറെ  ഭരണവും  ജനസംഖ്യയിൽ വെറും  15% മാത്രമുള്ള യൂറോപ്യൻ വൈറ്റ് സെറ്റലേർസിൻറെ   നിയന്ത്രണത്തിലായിരുന്നു .
അതുകൊണ്ടുതന്നെ സൗത്താഫ്രിക്കയുടെ "ബ്ലാക്ക് ഹോംലാൻഡ് "  കളെ ഇന്ത്യ അംഗീകരിച്ചിരുന്നില്ല.

ഇന്ത്യാ ഗോവെന്മേന്റിന്റെ  അംഗീകാരമില്ലാത്തതിനാൽ  ട്രാൻസ്‌കൈ ബോർഡർ വഴി  ലക്രാഞ്ചെ സ്കൂളിലുള്ള മലയാളി അദ്ധ്യാപരെ  കാണാനുള്ള എന്റെ ശ്രമം   വിജയിച്ചല്ല.

ഇതിനിടയിൽ  സൗത്ത് ആഫ്രിക്കയിൽ നിന്ന് എത്തിയ ഇന്ത്യൻ വംശ്ജനായഒരു ഇദ്രിസ് മുഹമ്മദ്  ലെസോതോയിലുള്ള ഞങ്ങളുടെ  സ്കൂളിന്റെ അടുത്ത് ഒരു ഫർണിചർ  കട ആരംഭിക്കുകയും തുടർന്ന്  ഇന്ത്യക്കാരായ ഞങ്ങളുമായി  അടുത്ത സൗഹൃദം  സ്ഥാപിക്കുകയും ചെയ്തു.  അദേഹത്തിന്റെ പിതാമഹാന്മാർ  ഏതാണ്ട്  80 വർഷങ്ങൾക്കു മുൻപ്  ഇന്ത്യയിൽനിന്നും സൗത്താഫ്രിക്കയിൽ കുടിയേറിയവരായിരുന്നു.

ഇന്ത്യയിൽ വരുകയോ നമ്മുടെ നാട്  നേരിട്ടു കാ ണുകയോ   ചെയ്തിട്ടില്ലങ്കിലും ഇന്ദ്രിസിനെപ്പോലുള്ള  ഏതാണ്ട്  എല്ലാ സൗത്താഫ്രിക്കൻ ഇന്ത്യൻ വംശജരും (they are more than 2 % of the    Sout African population  )   ഇന്ത്യക്കാരോടും ഇന്ത്യയോടും കടുത്ത ആരാധനയും സ്നേഹവും മനസ്സിൽ സൂക്ഷിക്കുന്നവരാണ്. അപ്പാർത്തിഡ് കാലത്ത്   അവരുടെ പലരുടെയും മനസ്സിൽ  ഇന്ത്യ ഒരു സ്വപ്നവും പ്രതീക്ഷയും  അഭിമാനവമായി രുന്നു .

 എന്റെ ആഗ്രഹം മനസ്സിലാക്കിയ ഇദ്രിസ്   സൗത്ത്ആഫിക്കയുടെ 
ബോർഡർപോസ്റ്റിൽ കൂടെ അല്ലാതെ ഒരു   മലയുടെ ചുരം വഴി എന്നെ സൗത്താഫിക്കയിലെ ട്രാൻസക്കായിലുള്ള  ലക്രാഞ്ചെ സെക്കന്ററി സ്കൂളിൽ കൊണ്ടുപോകാൻ  ഒരു പ്ലാൻ ആസുത്രണം ചെയ്തു.

1989 ഡിസംബർ  11 ന്   ഒരു ശനിയാഴ്ച  എന്റെ സുഹൃത്ത് ഇദ്രിസ് അയാളുടെ പ്ലാൻ അനുസരിച്  എന്നെ  ബോർഡർപോസ്റ്റിന്റ ഏതാണ്ട് ഒരു കിലോമീറ്റർ മുൻപായി   അയാളുടെ ട്രക്കിൽ നിന്നും ഇറക്കി.
മറ്റൊരാളോടൊപ്പം ഒരു  വളഞ്ഞ വഴിയേ അതിർത്തി കടത്തി. യാത്രക്കിടയിൽ എനിക്ക് അൽപ്പം ഭയം തോന്നിയെങ്കിലും അതിർത്തിയിൽ കാവൽനിന്നിരുന്ന പട്ടാളക്കാരുടെ ശ്രദ്ധയിൽ പെടാതെ  ഒരുവിധം രക്ഷപ്പെട്ടു.
അപ്പോഴേക്കും അദ്ദേഹംതന്നെ വന്ന് ഞങ്ങളെ കളക്ട് ചെയ്ത്  ലക്രാഞ്ച് സെക്കന്ററിസ്കൂളിൽ മലയാളികളായ അധ്യാപകരുടെ അടുത്ത്ഏ തിക്കുകയും  ചെയ്തു.

1984ൽ മറ്റൊരു സഹസികയാത്രയിലൂടെ സാംമ്പിയായിൽ നിന്നും  അനധികൃതമായി സൗത്ത് ആഫ്രിക്കയിൽ എത്തി ജോലിസമ്പാദിച്ച
ആ മലയാളി കുടുംബം  വളരെ സ്നേഹപൂർവ്വം  എന്നെ സ്വീകരിക്കുകയും സൽക്കരിക്കുകയും എല്ലാ വിവരങ്ങളും അൽപ്പം ഭയത്തോടെയാണെങ്കിലും തുറന്നു പറയുകയും ചെയ്തു. സൗത്താഫ്രിക്കൻ ജനതയെപ്പറ്റിയും അവിടെ ഭാവിയിൽ  ഉണ്ടാകാനിടയുള്ള   രാഷ്ട്രീയ സാമൂഹ്യ മാറ്റാങ്ങളെപ്പറ്റിയും തൊഴിൽ സാധ്യതകളെപ്പറ്റിയും  കാര്യഗ്രഹത്തിൽ കഴിയുന്ന 
 മണ്ടേലയുടെ  ഭാവിയെപ്പറ്റിയുമെല്ലാം ഞങ്ങൾ  സംസാരിക്കുകയും പരസ്പ്പരം മനസ്സിലാക്കുകയും ചെയ്തു.

എതാണ്ട്   രണ്ടുവർഷമായി  കുട്ടികളെ  പഠിപ്പിക്കാൻ പോലും  സൗകര്യമില്ലാതെ കടുത്ത തണുപ്പും  വളരെ പരിമിതമായ ജീവിതസൗകര്യങ്ങളുമായി  ലെസോതോയിൽ ജീവിച്ചിരുന്ന എനിക്ക്  ഈ  സന്ദർശനം  വളരെ  പ്രയോജനകരമായി അനുഭവപ്പെട്ടു.
 
എങ്കിലും  എൻ്റെ  അനധികൃതമായ ഈ  യാത്രയെപ്പറ്റി  അവർ   എന്നെ  കുറ്റപ്പെടുത്താൻ മറന്നില്ല .  അത് ഒരു പരിധിവരെയെങ്കിലും ശരിയായിരുന്നു താനും. കുറച്ചുദിവസങ്ങജൽക്കുമുൻപ്  ഇത്തരം ചില യാത്രക്കാരെ സൗത്ആഫ്രിക്കൻ പട്ടാളക്കാർ വെടിവയ്ക്കുകയും ഗുരുതരമായി  പരുക്കുപറ്റുകയും ചെയ്തത്രേ. ഭാര്യയെയും  രണ്ടു കുട്ടികളെയും തനിയെ ആക്കി ഇത്തരം ഒരു സാഹസത്തിനു ഇറങ്ങിയത് ശരിയായില്ലന്നായിരുന്നു അവരുടെ അഭിപ്രായം.

തിരിച്ചു പോകുമ്പോൾ സത്യത്തിൽ ഞാൻ അൽപ്പം ഭയപ്പെട്ടിരുന്നു. മൊബൈൽ സൗകര്യവും ടെലിഫോൺ കണക്ഷനും ഒന്നും  അന്ന് ഇല്ലാതിരുന്നതുകൊണ്ട്  വീടുമായി  ബന്ധപ്പെടാനും നിവർത്തിയില്ലായിരുന്നുതാനും.
ഏതായാലും ഏതാണ്ട് 2 മണിക്കൂർ കഴിഞ്ഞപ്പോൾ  എന്റെ സുഹൃത്ത്‌ ഒരുലോഡ് ഫാർണിച്ചറുമായി വളരെ വൈകിയ സമയത്തു എന്നെ കളക്ട് ചെയ്തു.

മടക്കയാത്രയുടെ ഇടക്കുവച്ചു സഹായിയോടൊപ്പം എന്നെ നടപ്പാതയിൽ ഇറക്കി വിട്ടശേഷം അയാൾ മുന്നോട്ടുപോയി.  അപ്പോഴേക്കും സമയം  രാത്രിയാവുകയും  എനിക്ക് അൽപ്പം ആത്മവിശ്വാസം നഷ്ടപ്പെട്ടതുപോലെ തോന്നുകയും ചെയ്തു.  ഭയപ്പെട്ടതുപോലെ ഇടക്കുവെച്ചു കുറേപേർ വലിയ ശബ്ദം ഉണ്ടാക്കി  വേഗത്തിൽ കുതരി ഓടി  കാട്ടിൽ ഒളിക്കുന്നതും  കാണാൻ  ഇടയായി . അവരിൽ പലരും അനധികൃതമായി  ബോർഡർ ക്രോസ്സ് ചെയ്തു  പെട്രോളും  ലെഹരി മരുന്നുമൊക്കെ കള്ളക്കടത്തു നടത്തുന്നവരായിരുന്നെന്നു പിന്നീട് മനസ്സിലാക്കാൻ സാധിച്ചു . ഏതായാലും  ഞങ്ങളും കാടുപിടിച്ചുകിടന്ന  കൂർത്ത കല്ലുകളും  മുള്ളുകളുമുള്ള  മലം ചെരുവിലൂടെ  ആ രാത്രി  ഓടി  രക്ഷപ്പെട്ടുവെന്നു പറയാം . ഇതിനിടയിൽ മറ്റൊരു സൈഡിൽ നിന്നും സൗത്താഫിക്കൻ പട്ടാളക്കാരുടെ ഗൺ ഷോട്ടുകളുടെ ശബ്ദം കേൾക്കുകയും ചെയ്തു. അവസാനം  ഭയന്നു വിറച്ചാണ് ഞങ്ങൾ രണ്ടുപേരും ലേസോതോയുടെ  സൈഡിൽ ഞങ്ങളെ കത്ത് കിടന്നിരുന്ന സുഹൃത്തിന്റെ ട്രക്കിന്റെ അടുത്ത് എത്തിയത്.

വീട്ടിൽ എത്തുമ്പോൾ സമയം രാത്രി 9 മണി കഴിഞ്ഞിരുന്നു. ഭാര്യയും  കുട്ടികളും  അത്രയും സമയം എന്നെകാണാതെ വലിയ ഉൽക്കണ്ടയിലായിരുന്നു.  ഏതായാലും തിരിച്ചുവന്നപ്പോൾ  ഒരു സാഹസികയാത്ര നടത്തിയ  വലിയ  ഹീറോ ആയി  അവർ  എന്നെ സ്വീകരിച്ചു.

 സത്യത്തിൽ യാത്രക്കിടയിൽ എനിക്കു അനുഭവപ്പെട്ട  ബുദ്ധിമുട്ടുകൾ ഞാൻ മനഃപൂർവം അന്ന് അവരെ അറിയിച്ചില്ല.
സത്യത്തിൽ ഈ യാത്ര തീരുമാനിച്ചതും  നടത്തിയതും എല്ലാം ഞാൻ മാത്രമായിരുന്നല്ലോ ?.  എന്തെകിലും സംഭവിച്ചിരുന്നെങ്കിൽ  ചിലപ്പോൾ  എൻ്റെ സുഹൃത്തുക്കളും എന്തിന്  ഇന്ത്യഗവണ്മെന്റുപോലും എന്റെ യാത്രയേ ന്യായികരിക്കാൻ സാധ്യതയില്ലായിരിക്കും .

ഏതായാലും  എൻ്റെ നുഴഞ്ഞുകയറ്റം  ഒരു നഷ്ടമായില്ല .  ഏതാനം  മാസങ്ങൾക്കുശേഷം  ഞങ്ങൾ  സൗത്ത് ആഫ്രിക്കയിൽ  ലീഗൽ ആയി പ്രവേശിക്കുകയും   ലക്രാഞ്ചേ  സീനിയർ  സെക്കണ്ടറിസ്കൂളിൽ  ത്തന്നെ അധ്യാപകരയിചാർജ് എടുക്കുകയും ചെയ്തു എന്നത്‌  മറ്റൊരു തുടക്കഥ .



(This  was  our  temporary residence  and  toilet (behind )  in Lesotho )