2026 ജൂലൈ 11, ശനിയാഴ്‌ച

 

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന്റ്റെ  ചരിത്രവും  വളർച്ചയും  പ്രധാന മന്ത്രി  മോദി യുടെ  ഓസ്‌ട്രേലസന്ദർശനവും.



കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഓസ്‌ട്രേലിയയിൽ ഏറ്റവും വേഗത്തിൽ വളർന്ന കുടിയേറ്റ സമൂഹങ്ങളിൽ ഒന്നാണ് ഇന്ത്യൻ സമൂഹം. ഇന്ന് ഇന്ത്യയിൽ ജനിച്ചവരും ഇന്ത്യൻ വംശജരുമായ ഏകദേശം പത്ത് ലക്ഷത്തോളം ആളുകൾ ഓസ്‌ട്രേലിയയിൽ താമസിക്കുന്നു. 2025-ലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ജനിച്ച 9.7 ലക്ഷത്തിലധികം ആളുകൾ ഓസ്‌ട്രേലിയയിൽ ജീവിക്കുന്നു. ആദ്യമായി, ഇന്ത്യ യുണൈറ്റഡ് കിംഗ്ഡത്തെ മറികടന്ന് ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ വിദേശജന്മരാജ്യമായി മാറുകയും ചെയ്തു.

ഇന്ത്യൻ സമൂഹത്തിന്റെ വളർച്ച വെറും ജനസംഖ്യാ വർധന മാത്രമല്ല. ഓസ്‌ട്രേലിയയുടെ സമ്പദ്‌വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യരംഗം, വിവരസാങ്കേതികവിദ്യ, ഗവേഷണം, വ്യാപാരം, കല, കായികം, പൊതുസേവനം എന്നിവിടങ്ങളിലെല്ലാം ഇന്ത്യൻ സമൂഹം നിർണായക പങ്കുവഹിക്കുന്നു. ഇന്ന് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സാമ്പത്തിക, വിദ്യാഭ്യാസ, സാംസ്കാരിക ബന്ധങ്ങളുടെ ഏറ്റവും ശക്തമായ പാലമാണ് ഇന്ത്യൻ പ്രവാസി സമൂഹം.

ചരിത്രപശ്ചാത്തലം

ഓസ്‌ട്രേലിയയുമായുള്ള ഇന്ത്യയുടെ ബന്ധം പുതിയതല്ല. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കാലത്ത് ഇന്ത്യയും ഓസ്‌ട്രേലിയയും ഒരേ സാമ്രാജ്യത്തിന്റെ ഭാഗങ്ങളായിരുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ ഇന്ത്യൻ നാവികർ (Lascars), ഒട്ടകപരിപാലകർ (Afghan Cameleers എന്നറിയപ്പെട്ടിരുന്ന സംഘത്തിൽ ഇന്ത്യയിൽ നിന്നുള്ളവരും ഉണ്ടായിരുന്നു), ചെറുകിട വ്യാപാരികൾ, കർഷക തൊഴിലാളികൾ തുടങ്ങിയവർ ഓസ്‌ട്രേലിയയിലെത്തി.

എന്നാൽ 1901-ൽ നടപ്പിലാക്കിയ White Australia Policy ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റത്തെ ശക്തമായി നിയന്ത്രിച്ചു. അതിനാൽ ഇന്ത്യൻ സമൂഹത്തിന്റെ വളർച്ച വളരെ പരിമിതമായി.

1973-ൽ ഈ നയം അവസാനിപ്പിക്കുകയും ബഹുസാംസ്കാരിക (Multicultural) നയം സ്വീകരിക്കുകയും ചെയ്തതോടെ സ്ഥിതി മാറി. പ്രത്യേകിച്ച് 1990-കൾക്ക് ശേഷം വിദഗ്ധ തൊഴിലാളികൾ, ഡോക്ടർമാർ, നഴ്‌സുമാർ, എഞ്ചിനീയർമാർ, ഐ.ടി. വിദഗ്ധർ, ഗവേഷകർ, സർവകലാശാലാ വിദ്യാർത്ഥികൾ എന്നിവരുടെ വലിയ ഒഴുക്കാണ് ഓസ്‌ട്രേലിയയിലേക്ക് ഉണ്ടായത്.

ജനസംഖ്യയുടെ അതിവേഗ വളർച്ച

ഇന്ത്യൻ സമൂഹത്തിന്റെ വളർച്ച ഓസ്‌ട്രേലിയൻ കുടിയേറ്റ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഭവങ്ങളിലൊന്നാണ്.

  • 2000-ൽ ഇന്ത്യയിൽ ജനിച്ചവർ ഏകദേശം 90,000 പേർ മാത്രമായിരുന്നു.

  • 2015-ൽ അത് ഏകദേശം 4.5 ലക്ഷം ആയി.

  • 2021 സെൻസസിൽ 6.73 ലക്ഷം ഇന്ത്യയിൽ ജനിച്ചവരുണ്ടായിരുന്നു.

  • 2025-ഓടെ ഈ എണ്ണം 9.71 ലക്ഷത്തിലധികമായി, ഇന്ത്യ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ വിദേശജന്മ സമൂഹമായി മാറി.

വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ്, ക്വീൻസ്ലാൻഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ത്യൻ സമൂഹം ഏറ്റവും കൂടുതലുള്ളത്. മെൽബൺ, സിഡ്നി, ബ്രിസ്ബൻ എന്നിവ ഇന്ത്യൻ സംസ്കാരത്തിന്റെ പ്രധാന കേന്ദ്രങ്ങളായി വളർന്നു. ഹിന്ദി, പഞ്ചാബി, മലയാളം, തമിഴ്, തെലുങ്ക്, ഗുജറാത്തി തുടങ്ങിയ നിരവധി ഇന്ത്യൻ ഭാഷകൾ ഇന്ന് ഓസ്‌ട്രേലിയയിലെ വീടുകളിൽ സംസാരിക്കപ്പെടുന്നു. മലയാളം സംസാരിക്കുന്നവരുടെ എണ്ണവും ഗണ്യമായി വർധിച്ചിരിക്കുന്നു.

വിദ്യാഭ്യാസ രംഗത്തെ സംഭാവന

ഓസ്‌ട്രേലിയൻ സർവകലാശാലകളിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാർത്ഥി സമൂഹങ്ങളിൽ ഒന്നാണ് ഇന്ത്യൻ വിദ്യാർത്ഥികൾ.

എഞ്ചിനീയറിംഗ്, മെഡിസിൻ, നഴ്സിംഗ്, ഇൻഫർമേഷൻ ടെക്നോളജി, അക്കൗണ്ടിംഗ്, ബിസിനസ് മാനേജ്മെന്റ്, ശാസ്ത്രഗവേഷണം തുടങ്ങിയ മേഖലകളിൽ അവർ ശ്രദ്ധേയമായ സാന്നിധ്യമാണ്. പഠനം പൂർത്തിയാക്കിയ ശേഷം ഇവരിൽ പലരും സ്ഥിരതാമസക്കാരായി മാറി ഓസ്‌ട്രേലിയയുടെ വിദഗ്ധ തൊഴിൽശക്തിയെ ശക്തിപ്പെടുത്തുന്നു.

ആരോഗ്യരംഗത്തെ സംഭാവന

ഓസ്‌ട്രേലിയയിലെ ആശുപത്രികൾ, പ്രാദേശിക ആരോഗ്യകേന്ദ്രങ്ങൾ, വയോജന പരിചരണ സ്ഥാപനങ്ങൾ എന്നിവയിൽ ഇന്ത്യൻ വംശജരായ ഡോക്ടർമാരും നഴ്‌സുമാരും ആരോഗ്യപ്രവർത്തകരും നിർണായക പങ്ക് വഹിക്കുന്നു.

ഗ്രാമപ്രദേശങ്ങളിലെയും വിദൂര പ്രദേശങ്ങളിലെയും ഡോക്ടർമാരുടെ കുറവ് പരിഹരിക്കുന്നതിൽ ഇന്ത്യൻ ഡോക്ടർമാർ നൽകിയ സേവനം ഏറെ വിലമതിക്കപ്പെടുന്നു. കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യൻ ആരോഗ്യപ്രവർത്തകരുടെ സേവനം ഓസ്‌ട്രേലിയൻ സമൂഹം പ്രത്യേകമായി അംഗീകരിച്ചു.

വിവരസാങ്കേതികവിദ്യയും ഗവേഷണവും

ഇന്ത്യൻ ഐ.ടി. വിദഗ്ധർ ഇന്ന് ഓസ്‌ട്രേലിയയിലെ ബാങ്കുകൾ, ടെലികമ്മ്യൂണിക്കേഷൻ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, സർവകലാശാലകൾ, സ്വകാര്യ കമ്പനികൾ എന്നിവിടങ്ങളിൽ പ്രധാന ഉത്തരവാദിത്വങ്ങൾ വഹിക്കുന്നു.

കൃത്രിമ ബുദ്ധി (AI), സൈബർ സുരക്ഷ, ഡാറ്റാ സയൻസ്, സോഫ്റ്റ്‌വെയർ വികസനം, മെഡിക്കൽ ഗവേഷണം തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ വംശജർ അന്തർദേശീയ നിലവാരത്തിലുള്ള സംഭാവനകൾ നൽകുന്നു.

ചെറുകിട വ്യാപാരവും സംരംഭകത്വവും

ഇന്ത്യൻ സമൂഹം ആയിരക്കണക്കിന് ചെറുകിട-ഇടത്തരം സംരംഭങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യൻ ഭക്ഷണശാലകൾ, സൂപ്പർമാർക്കറ്റുകൾ, ജ്വല്ലറികൾ, ഫാർമസികൾ, ഗതാഗത സ്ഥാപനങ്ങൾ, അക്കൗണ്ടിംഗ് സേവനങ്ങൾ, ഐ.ടി. കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് നികുതി വരുമാനവും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിൽ ഇന്ത്യൻ സംരംഭകർ നിർണായക പങ്കുവഹിക്കുന്നു.

സാംസ്കാരിക സ്വാധീനം

ഓണം, ദീപാവലി, ഹോളി, പൊങ്കൽ, വൈശാഖി, ഈദ്, ക്രിസ്തുമസ് എന്നിവ ഇന്ന് ഓസ്‌ട്രേലിയയിലെ പ്രധാന നഗരങ്ങളിൽ വലിയ ആഘോഷങ്ങളായി മാറിയിരിക്കുന്നു.

ഇന്ത്യൻ സംഗീതം, നൃത്തം, സിനിമ, യോഗ, ആയുർവേദം, ഇന്ത്യൻ ഭക്ഷണരീതികൾ എന്നിവ ഓസ്‌ട്രേലിയൻ സമൂഹത്തിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നു. മെൽബൺ, സിഡ്നി, പെർത്ത്, ബ്രിസ്ബൻ എന്നിവിടങ്ങളിൽ നടക്കുന്ന ഇന്ത്യൻ സാംസ്കാരികോത്സവങ്ങളിൽ എല്ലാ സമൂഹങ്ങളിലുമുള്ള ആളുകൾ പങ്കെടുക്കുന്നു.

ഇന്ത്യ–ഓസ്‌ട്രേലിയ ബന്ധം

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. വ്യാപാരം, ഉന്നതവിദ്യാഭ്യാസം, വിനോദസഞ്ചാരം, ഗവേഷണം, പ്രതിരോധ സഹകരണം, സാംസ്കാരിക കൈമാറ്റം തുടങ്ങിയ മേഖലകളിൽ ഈ സമൂഹം ഒരു ശക്തമായ പാലമായി പ്രവർത്തിക്കുന്നു. ഓസ്‌ട്രേലിയൻ സർക്കാർ ഇന്ത്യൻ പ്രവാസി സമൂഹത്തെ ഇന്ത്യയുമായുള്ള ദീർഘകാല സാമ്പത്തിക-സാമൂഹിക ബന്ധങ്ങളുടെ പ്രധാന ശക്തിയായി വിശേഷിപ്പിച്ചിട്ടുണ്ട്.

പ്രൈം മിനിസ്റ്റർ നരേന്ദ്ര മോദിയുടെ ഓസ്ട്രേലിയ സന്ദർശനം 

ഇന്ത്യഇൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ ദിവസങ്ങളിലെ ഓസ്‌ട്രേലിയൻ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.   സിഡ്‌നിയിലുള്ള ക്യുഡോസ് ബാങ്ക് അരീനയിലും (Qudos Bank Arena) മെൽബണിലെ മാർവൽ സ്റ്റേഡിയത്തിലും  (Marvel Stadium)) നരേന്ദ്ര മോഡിയും  ഓസ്‌ട്രേലിയൻ പ്രൈം മിനിസ്റ്റർ  അൽബേനസിയു.പങ്കെടുത്ത റാലിയിൽ   ഇന്ത്യൻ  കുടിയേറ്റക്കാരുടെയും  സ്വദേശിയരായ  ഓസ്‌ട്രേലിയക്കാരുടെ  വൻപിച്ച  ജനപങ്കാളിത്തം ഇതു പ്രകടമാക്കുന്നതുമാണ് .
ഈ സന്ദർശനം ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധത്തിലുണ്ടാക്കിയ സ്വാധീനവും, പ്രവാസി സമൂഹത്തിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഉണ്ടായ അനുകൂല-പ്രതികൂല പ്രതികരണങ്ങളും താഴെ പറയുന്ന രീതിയിൽ സംഗ്രഹിക്കാം:

1. ഉഭയകക്ഷി ബന്ധത്തിലെ സ്വാധീനം (Impact on Bilateral Relations)

  • തന്ത്രപ്രധാനമായ പങ്കാളിത്തം: ചൈനയുടെ പസഫിക് മേഖലയിലെ സ്വാധീനം ചെറുക്കുന്നതിനായി രൂപീകരിച്ച 'ക്വാഡ്' (Quad) സഖ്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കി.
  • സാമ്പത്തിക-വ്യാപാര കരാറുകൾ: സമഗ്ര സാമ്പത്തിക സഹകരണ കരാർ (CECA) കൂടുതൽ വേഗത്തിലാക്കാനും, ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കാനും ഈ സന്ദർശനം സഹായിച്ചു.
  • പ്രതിരോധ സഹകരണം: സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനായി ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിലുള്ള സംയുക്ത പരിശീലനങ്ങളും വിവരങ്ങൾ കൈമാറലും കൂടുതൽ ശക്തമാക്കി.

2. ഇന്ത്യൻ സമൂഹത്തിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമുള്ള അനുകൂല പ്രതികരണങ്ങൾ (Positive Responses)

  • റോക്ക് സ്റ്റാർ പരിവേഷം: സിഡ്നിയിലെയും മെൽബണിലെയും സ്റ്റേഡിയങ്ങളിൽ പതിനായിരക്കണക്കിന് പ്രവാസി ഇന്ത്യക്കാരാണ് മോദിയെ സ്വീകരിക്കാൻ എത്തിയത്. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് മോദിയെ "ദി ബോസ്" (The Boss) എന്നാണ് പ്രശംസിച്ചത്.
  • പ്രവാസി നയതന്ത്രം (Diaspora Diplomacy): ഓസ്‌ട്രേലിയയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ വളർച്ചയെയും സ്വാധീനത്തെയും ഈ സന്ദർശനം ആഗോളതലത്തിൽ ഉയർത്തിക്കാട്ടി. സിഡ്നിയിലെ ഹാരിസ് പാർക്ക് എന്ന പ്രദേശം "ലിറ്റിൽ ഇന്ത്യ" എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടു.
  • വിദ്യാഭ്യാസ-കുടിയേറ്റ ആനുകൂല്യങ്ങൾ: ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ഓസ്‌ട്രേലിയയിൽ കൂടുതൽ തൊഴിൽ-വിസ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള ചർച്ചകൾക്ക് ഇത് വഴിയൊരുക്കി.

3. ഉയർന്നുവന്ന നെഗറ്റീവ് പ്രതികരണങ്ങളും വിമർശനങ്ങളും (Negative Responses & Protests)

  • മനുഷ്യാവകാശ പ്രശ്നങ്ങൾ: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ, മാധ്യമ സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് ഓസ്‌ട്രേലിയൻ മാധ്യമങ്ങളിലും ചില മനുഷ്യാവകാശ സംഘടനകൾക്കിടയിലും കടുത്ത വിമർശനങ്ങൾ ഉയർന്നു.
  • കമ്മ്യൂണിറ്റിയിലെ ഭിന്നതകൾ: പ്രവാസി ഇന്ത്യൻ സമൂഹത്തിലെ എല്ലാവരും ഈ സന്ദർശനത്തെ അനുകൂലിച്ചില്ല. ചില സിഖ് സംഘടനകളും മോദി സർക്കാരിന്റെ നയങ്ങളെ എതിർക്കുന്ന മറ്റ് പ്രവാസി ഗ്രൂപ്പുകളും സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധ പ്രകടനങ്ങൾ നടത്തി.
  • ആഭ്യന്തര രാഷ്ട്രീയ വിമർശനം: ഇന്ത്യയിലെ രാഷ്ട്രീയ തർക്കങ്ങൾ പ്രവാസി സമൂഹത്തിലേക്ക് പടരുന്നതിനെക്കുറിച്ചും ഓസ്‌ട്രേലിയയിലെ ചില പ്രാദേശിക രാഷ്ട്രീയ നിരീക്ഷകർ ആശങ്ക പ്രകടിപ്പിച്ചു.


2026 ജൂൺ 21, ഞായറാഴ്‌ച


ഒരു ഞായറാഴ്ച്ചയും wisdam (16:12) വചനങ്ങളും .  

ഇന്ന്  ഒരു ഞായറാഴ്ച്ച രാവിലെ അനുഭവപ്പെട്ട തണുത്ത കാറ്റും, ചെവിയിലേക്ക് ഒഴുകിയെത്തിയ കിളികളുടെ കളകളാരാവവും ഒരു പുതിയ ദിവസത്തിന്റെ മനോഹരമായ ഒരു തുടക്കമായി.മനസ്സിന് കുളിർമയേകുന്ന ഈ പ്രഭാതം ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നായി അനുഭവപ്പെട്ടു.
ഞങ്ങളുടെ കൊച്ചുമകനും മകൻ അനുപും അതിരാവിലെ തന്നെ ഒരു ക്രിക്കറ്റ് മാച്ചിനായി  മേൽബോൻ സിറ്റിയിലേക്ക് രാവിലെ തന്നെ പോയിരുന്നു.

രാവിലെ അനുപുന്റെ ഭാര്യ കിറ്റിയോടൊപ്പം ഭാര്യയും കൊച്ചുമകളുമൊത്തു  ഞാൻ മെൽബര്നിലെ സൗത്ത്മോറാങ്ങിലുള്ള സെന്റ് ഫ്രാൻസിസ് ചർച്ചിൽ പോകുകയുണ്ടായി.ശീതകാലമായിരുന്നെങ്കിലും ഇന്നത്തെ പ്രഭാതം നല്ല സൂര്യപ്രകാശമുള്ള മനോഹരമായ ഒരു ദിവസമായിരുന്നു. കാലാവസ്ഥ ഏറെ സുഖകരവു മായിരുന്നു.

സെന്റ് ഫ്രാൻസിസ് ചർച്ച് ഒരു ലാറ്റിൻ കത്തോലിക്കാ ദേവാലയമാണ്. വളരെ കാലം മുൻപ് ഓസ്ട്രേലിയയിൽ ഏത്തിയ ഇറ്റാലിയൻ കുടിയേറ്റക്കാരാണ് ഈ മനോഹരമായ ഈ ദേവാലയം ഇവിടേ സ്ഥാപിച്ചത്. ഇന്ന് പള്ളിയിൽ വലിയൊരു ജനക്കൂട്ടമുണ്ടായിരുന്നു. ചുരുക്കം യൂറോപ്യൻ വംശജർക്കൊപ്പം പല രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരും കുടുംബങ്ങളും പള്ളിയിലെ പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു, വിവിധ ഭാഷകളും സംസ്കാരങ്ങളും ഉള്ളവർ ഒരേ ഇടത്ത് സമാധാനത്തോടെ ഒന്നിച്ചുകൂടുന്നത് കാണുന്നത് ഏറെ ഹൃദ്യമായിരുന്നു.

ഞാൻ ഒരു പുരാതന കത്തോലിക്കാ കുടുംബത്തിലാണ്  ജനിച്ചതെങ്കിലും 
മതത്തിന്റെ ചട്ടക്കൂടിനപ്പുറം — 
ഈ വിശ്വത്തിലും പ്രകൃതിയിലും നമ്മെ ചുറ്റിപ്പറ്റിയിരിക്കുന്ന അത്ഭുതകരമായ ഒരു ശക്തിയായിട്ടാണ്  ഞാൻ ദൈവത്തെ കാണുന്നത്. ജീവിതത്തിന്റെ ഒഴുക്കിലും പ്രകൃതിയുടെ നിശ്ശബ്ദതയിലും മനുഷ്യബന്ധങ്ങളുടെ സ്നേഹത്തിലും ഞാൻ ആ ദൈവിക സാന്നിധ്യം അനുഭവിക്കുന്നു.

അതിനാൽ തന്നെ പള്ളിയിൽ പോകുമ്പോൾ, അത് വെറും മതാചാരത്തിൽ പങ്കെടുക്കുന്നതായി ഞാൻ കാണുന്നില്ല. മറിച്ച്, എന്റെ ഉള്ളിലേക്ക് നോക്കാനും, ശാന്തത കണ്ടെത്താനും, നന്ദി പ്രകടിപ്പിക്കാനുമുള്ള ഒരു അവസരമായാണ് ഞാൻ അത് അനുഭവിക്കുന്നത്.

വിശുദ്ധ കുർബാനയും പ്രാർത്ഥനയും വളരെ ഭംഗിയായി നടന്നു.  വിയറ്റ്നാംകാരനായ  പുരോഹിതന്റെ  ഹൃസ്വമായ സന്ദേശവും ഇടയ്ക്കിടെ ഉണ്ടായ ഹൃദ്യവും ശാന്തവും സൃദ്ധിമധുരവുമായ സംഗീതവും മനസ്സിനെ വളരെ സ്പർശിച്ചു. ആ ശാന്തമായ അന്തരീക്ഷം സമാധാനവും ആത്മസംതൃപ്തിയും നൽകിയ 
 ഒരു മണിക്കൂർ സമയം ഞങ്ങൾക്ക് വളരെ വിലപ്പെട്ട അനുഭവമായിരുന്നു. നമ്മുടെ പരലോകസ്ഥരായ മാതാപിതാക്കളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്നേഹത്തോടെയും നന്ദിയോടെയും ഓർക്കാനും  കഴിഞ്ഞു.  അതോടൊപ്പം നമ്മുടെ മക്കളെയും കുടുംബത്തയും കുറിച്ചും നന്ദിയോടെ ചിന്തിക്കുകയും സമാധാനവും ശാന്തവുമായ യുദ്ധമില്ലാത്ത ഒരു ലോകത്തിനായി  ആഗ്രഹിക്കുകയും ചെയ്തു.

ആരാധന കഴിഞ്ഞ് പള്ളിയിൽ നിന്ന് മടങ്ങുമ്പോൾ, മനസ്സിൽ ഒരുതരം ആഴമുള്ള സമാധാനവും സന്തോഷവും നിറഞ്ഞിരുന്നു. അത് മതത്തിന്റെ പരിധികൾക്കപ്പുറം, ജീവിതത്തോടും പ്രകൃതിയോടും മനുഷ്യബന്ധങ്ങളോടുമുള്ള നന്ദിയുടെയും സ്നേഹത്തിന്റെയും ഒരു മനോഹര അനുഭവമായിഅനുഭവപെടുകയും ചെയ്തു..

പള്ളിയിൽ നിന്ന ഇറങ്ങിയശേഷം  കിറ്റി ഞങ്ങളെ അടുത്തുള്ള  വലംപൂരി സാരി എക്സിബിഷൻ ഹാളിൽ കൊണ്ടുപോയി. ഇന്ത്യയിലെയും ശ്രീലെങ്കയിലയും വിത്യസ്തമായ തരത്തിലുള്ള സാരികൾക്കൊപ്പം മലയാളിസ്ത്രീകളുടെ ഓണം സ്പെഷ്യൽ സാരികളും അവിടെ വിൽപ്പനക്കായി പ്രദർശിപ്പിച്ചിരുന്നു.

വീട്ടിൽ എത്തിയപ്പോൾ പെട്ടന്ന് രാവിലത്തെ വാട്സ്ആപ്പ് മെസ്സേജുകൾ നോക്കി ഗുഡ് മോർണിംഗ് മെസ്സേജുകൾ അയച്ച സുഹൃത്തുക്കൾക്ക് ഗ്രീറ്റിംഗ്സ്  തിരിച്ചും അയച്ചു. 

അമേരിക്കയിലെ സിയറ്റിൽ നീന്നും ആസ്റ്റർ 
അലാസ്‌കയിലെക്കുള്ള 7 ദിവസത്തെ ഹോലൻഡ് -അമേരിക്കൻ ഗ്രീൻ ഹൗസ് ക്രൂസ് യാത്രയുടെ കുറെ ഫോട്ടോകളും വീഡിയോ ക്ലിപ്പുകളും പോസ്റ്റ് ചെയ്തത്   വാച്ച് ചെയ്തു.
ഞങ്ങളുടെ മകൾ ആസ്റ്ററും ഭർത്താവ് മനോജ്യും  അവരുടെ രണ്ടു പെൺകുട്ടികളുമായി  ഇപ്പോൾ ഒരു മാസത്തെ കാനഡ -അമേരിക്കൻ  ടൂറിലാണ്.

പെട്ടന്നാണ് എനിക്കു ഒരു ഫോൺ കാൾ വന്നത്. നോക്കിയപ്പോൾ അത് ഇപ്പോൾ സൗത്ത് ആഫ്രിക്കയിലുള്ള എന്റെ ഒരു അടുത്ത സുഹൃത്തിന്റെ ആണന്നു മനസിലായി.
എന്നെപ്പോലെ എന്റെ കസിൻ ബ്രദർ ചാക്കോ സാർ വഴിയാണ് അദ്ദേഹവും എത്തിയോപിയിൽ വന്നത്.  ഒരുവർഷം കഴിഞ്ഞു ഈ സുഹൃത്തു നൈജീരിയയിലാണ് അദ്ധ്യാപനായി ജോലിചെയ്തത്.  ഞങ്ങൾ പിന്നീട് നൈജീറിയയിൽ  വച്ച് അദേഹത്തിന്റെ  വളെരെ അടുത്ത സൗഹൃദം  പുലർത്തിയിരുന്നു. നല്ല ഒരു അദ്ധ്യാപകനും മനുഷ്യസ്നേഹിയുമായിരുന്നു അദ്ദേഹം..പിന്നീട്  കുറെ വർഷങ്ങൾക്കുശേഷം 
 ഞങ്ങൾ ലേസോതോയിലേക്കും പിന്നീട് സൗത്ത ആഫ്രിക്കയിലേക്കും അദ്ധ്യാപകരായി പോയപ്പോൾ അദ്ദേഹവും കുടുംബവും  ഇന്ത്യയിൽ ചെന്നൈയിലേക്കും പോയി. കുറെ വർഷങ്ങൾക്കു ശേഷം അവരും മൂന്നു പെൺകുട്ടികളുമായി ലേസോതോയിലും അവിടെനിന്നും സൗത്ത് ആഫ്രിക്കയിലും അഫ്യാപകരായിഎത്തി . ഇപ്പോൾ  അവർ അവരുടെ മൂന്നു പെൺകുട്ടികളും ഭർത്താക്കന്മാരും അവരുടെ കുട്ടികളും ഒത്തു നല്ല നിലയിൽ സൗത്ത് ആഫ്രിക്കയിൽ താമസിക്കുന്നു.

കുറച്ചു കാലമായി ഓരോ കാരണങ്ങളാൽ എനിക്കു പല അടുത്ത സുഹൃത്തുക്കളെയും കോൺടാക്ട് ചെയ്യാൻ കഴിഞ്ഞില്ല. അതിൽ ഒരാളാണ് ഈ സുഹൃത്തും.  കോൾ കിട്ടിയ സന്തോഷത്തിൽ ഞാൻ അദ്ദേഹത്തെ അഭിവാദനം ചെയ്ത് വാചാലമായി സംസാരിച്ചു തുടങ്ങിയപ്പോൾ  മറുപടി പറഞ്ഞത് സുഹൃത്തിന്റെഭാര്യയായിരിന്നു, വളരെ വേദനയോടെ.രണ്ടു മൂന്നാഴച്ചക്കുമുൻപ്   അദ്ദേഹത്തിന് ഒന്നുരണ്ടു പ്രാവശ്യം അറ്റക്ക് വന്നതും വളരെ അവശനായി ഒരു വശം തളർന്നു ആശുപത്രിയിൽ കഴിയുന്ന കാര്യവും അവർ  എന്നോട്  ഒരുവിധം പറഞ്ഞു.  അങ്ങനെ വലിയ സന്തോഷത്തോടെ ആരംഭിച്ച ദിവസവും  ആ ഫോൺ സന്നേശവും എന്നെ നിശബ്‍ദനാക്കി.  എന്റെ ആശ്വാസവാക്കുകൾ കേൾക്കാൻ നിൽക്കാതെ അവർ എന്നോട് ഒന്നു മാത്രം പറഞ്ഞു നിർത്തി. 
"സുഹൃത്തിനുവേണ്ടി പ്രാർഥിക്കണം, പ്രാർഥിക്കുമ്പോൾ മറക്കാതെ  Wisdom(16:12) ചൊല്ലി പ്രാർഥിക്കണം."

എന്റെ മടുപാടി കാത്തു നിൽക്കാതെ അവർ ഫോൺ താഴെ വച്ചു.  വീട്ടിൽ സൂക്ഷിച്ചിരുന്ന മലയാളം ബൈബിൾ തുറന്നു ജ്ഞാന പുസ്ത്തകം (Wisdom) 16:12 വായിച്ച നോക്കി.

“അവരെ സുഖപ്പെടുത്തിയത് ഔഷധസസ്യങ്ങളോ ലേപനങ്ങളോ ആയിരുന്നില്ല; സർവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ്, കർത്താവേ, അവരെ സുഖപ്പെടുത്തിയത്.”

പതുക്കേ  അത് എനിക്കു മനപാഠമായി.
പിന്നെയും ഞാൻ  പല  പലപ്രാവശ്യം അത്  ആവർത്തിക്കുകയും ചെയ്തു.  സത്യത്തിൽ  അവർക്കുവേണ്ടി മറ്റൊന്നും ചെയ്യാനും ഈ  അവസരത്തിൽ  എനിക്ക്  സാധിക്കുകയുമില്ല.   അവരുടെ വിശ്വാസം പോലെ പ്രിയപ്പെട്ട സുഹൃത്ത് പതുക്കെ  സുഖം പ്രാപിക്കിക്കുമെന്നും  ഇനിയും  കാണാൻ  സാധിക്കുമെന്നും  പ്രത്യാശിക്കുന്നു . 





2026 മാർച്ച് 28, ശനിയാഴ്‌ച

ഒരുഹോശാന ഞായർകൂടി ആഘോഷിക്കുമ്പോൾ......




 




ക്രിസ്തു വിന്റെ ജീവിതത്തിലെ ഏറ്റവും സ്മരണീയമായ ഓർമ്മ ദിവസമാണ് പാം സൺ‌ഡേ(ഓശന ഞായറാഴ്ച്ച )എന്ന്  എനിക്കു തോന്നുന്നു. ഇസ്രായലിലെ പാർശ്വ വൽക്കരിപ്പെട്ട ജനതയുടെ  വിമോചനത്തിന്റെ നായകനായി അന്ന് അദ്ദേഹം ഉയർത്തപ്പെടുകയായിരുന്നു . ഏതൊരു  വിപ്ലവാകരിയുടെയും സാമൂഹിക പരിഷ്കാർത്താവിന്റെയും ജീവിതത്തിലെ  ഏറ്റവും സന്തോഷകരമായ നിമിഷം അവന്റെ ജനം അവനെ പൂർണമായും തിരിച്ചറിയുന്നതാണല്ലോ?ഈ തിരിച്ചറിവാണല്ലോ അദ്ദേഹത്തിന്റെ ശത്രുക്കളെ പ്രകോപിപ്പിച്ചതും പിന്നീട് ഒരു കുരിശുംമരണത്തിലേക്ക്  അദ്ദേഹത്തെ എത്തിച്ചതും.


2000 വർഷങ്ങൾക്കുശേഷവും  ലോകം ഇന്നും ആ സത്യം തിരിച്ചറിയുന്നു എന്നതാണ്  അദ്ദേഹത്തിന്റെ  മഹത്വം.

ഓസ്ട്രേലിയയിലെ മെൽബനിലുള്ള  സൈന്റ്റ്‌ ഫ്രാൻസിസ് കാത്തോലിക്ക ലാറ്റിൻ ദേവാലയത്തിലാണ്  ഞങ്ങൾ കുട്ടികളുമൊത്തു ഈ വർഷത്തെ ഹോശന ഞായർ ആഘോഷിച്ചത്. ഇറ്റലി യിൽ നിന്നും വർഷങ്ങൾക്കുമുൻപ് കുടിയേറിയ കത്തോലിക്കാ വിശ്വാസികളാണ്  ഈ മനോഹരമായ ദേവാലയം ഇവിടെ പണികഴിപ്പ്പിച്ചത്. ഇറ്റലിയിൽ നിന്നുള്ള ഒരു പുരോഹിതനാണ് ഇവിടുത്തെ വികാരി. ഇന്ത്യക്കാരനായ മറ്റൊറു വൈദീകനും  ഇവിടെയുണ്ട്. ഇപ്പോൾ  പള്ളിയിലെത്തുന  വിശ്വാസികളിൽ ബഹുഭൂരിപഷവും ഇന്ത്യ, ശ്രീലങ്ക, വിയറ്റ്നാം, ഫിലിപ്പയൻസ് പോലുള്ള രാജ്യങ്ങളിൽ നിന്നും അടുത്ത കാലത്തു ഇവിടെ കുടിയേറിയ ഇമ്മീഗ്രന്റ്സ് ആണ്..

പക്ഷേ  പാം സൺ‌ഡേ  ദിവസമായത് കൊണ്ടാവാം തദ്ദേശ വാസികളായ ധാരാളം വിശ്വാസികൾ ഇന്ന് പള്ളയിൽ വന്നിരുന്നു, അവരെല്ലാം  സീനിയർ സിറ്റിസൺസ് ആയിരുന്നു. മലയാളികൾ ഈ പ്രദേശത്തു ധാരാളം ഉണ്ടങ്കിലും അവരെല്ലാംതന്നെ ഇവിടുത്തെ സിറോ മലബാർ ചർച്ചിലും കനനായ കാത്തോലിക്കാ ചർച്ചിലുമാണ് ഇന്നത്തെ ഹോശന ആഘോഷിക്കുന്നത്. യാക്കോബക്കാർക്കും മാർതൊമ്മക്കാർക്കും അവരുടെയെല്ലാം മലയാളം പള്ളികളും പുരോഹിതന്മാരുമുണ്ട്. 


പാൻ മരത്തിന്റെ (palm tree)ഓലകൾ കൊണ്ട്   പള്ളി നന്നായിഅലങ്കരിച്ചുഹോശാനയുടെ  അന്തരീക്ഷം സ്രഷ്ടിച്ചിരുന്നു. 

 പലരും വിവധ തരം ഒലിവ് മര (olive )ശാഖ കളു മായിട്ടാണ് പലവിശ്വാസികളും പള്ളിയിലെത്തിയത്.സൃധിമധുരമായ പിന്നണി ഗാനത്തോടെ ഭക്തി നിർബരമായ കുർബാനകഴിഞ്ഞു സ്വന്തം കയ്യിലുള്ള ഒലിവ് കൊമ്പുകൾ പള്ളിയിലെ ഹോളി വാട്ടറിൽ മുക്കി ഓരോരുത്തരും യാത്രയായി. മരക്കൊമ്പുകൾ ഇല്ലാതെവന്ന ഞങ്ങൾ പള്ളിയിൽ ഉണ്ടായിരുന്ന ഒലിവ്  ശാഖകൾ എടുത്തുഹോളിവാട്ടറിൽ മുക്കി തിരിച്ചുപോന്നു.

പെസഹാ വ്യാഴാഴ്ച  അപ്പം ഉണ്ടാക്കാൻ  കുരുത്തോലയ്ക്കു പകരം ഈ പാൻ മരത്തിന്റെ ഇലകളാണ് ഇവിടെ ഞങ്ങൾക്ക്ഉ പയോഗിക്കേണ്ടത്. അതുകൊണ്ട് പള്ളിയിൽ നിന്ന്ഒരു പാൻ മരത്തിന്റെ ബ്രാഞ്ചും കളക്റ്റ് ച്യ്താണ് ഞങ്ങൾ പൊന്നത്.

കേരളത്തിലെ ഹോശാന പെരുന്നാൾ വേറിട്ട ഒരു  ആഘോഷമാണ്.  വീട്ടിലേക്കു മടങ്ങുബോൽ ആ ഓർമകൾ മനസ്സിൽ കടന്നുവന്നു. ഒരു പാടുപോലും വീഴാത്ത കുരുത്തോലാക്കായി പ്രാർത്ഥിക്കുകയും കാത്തിരിക്കുകയും ചെയ്ത ഒരു കുട്ടിക്കാലം!  അടുത്ത വർഷത്തെ ഭാഗ്യദോഷങ്ങൾ തനിക്കു കിട്ടുന്ന കുരുത്തോലയിൽ ഗുണിച്ചും ഹരിച്ചും നോക്കിയിരുന്നതും അതൊക്കെ സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്ന തുമായ കുരുത്തോല പ്പെരുന്നാൽ എനിക്കിവിടെ ഒരു ഓർമ്മ മാത്രമായി.

ആഫ്രിക്കയിൽ   ആടിയും പാടിയും അവിടുത്തെ  കറുത്ത സഹോദരങ്ങളോടൊപ്പമാണ് 37 വർഷത്തോളം ഞങ്ങൾ ഹോശാന ത്തിരുന്നാളുകൾ ആഘോഷിച്ചി രുന്നത് .  എത്തിയോപ്യയിൽ എത്തിയോപ്യൻ ഓർത്തഡോസ് ചർച്ചുകാരുടെ കൂടയും  നൈജീരിയയിൽ  കാത്തോലിക്  ചർച്ചിലും ആഗ്ലിക്കാൻ പള്ളിയിലും  ലേസോതോയിലും സൗത്ത് ആഫ്രിക്കയിലും കാത്തോലിക് പള്ളികളിലും അവരോടൊപ്പം ഒത്തുചേർന്നാണ് ഈ ദിവസം ആഘോഷിച്ചത്.

മതപരമായ വിശ്വാസങ്ങളിലും ആചാരങ്ങളിലും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉണ്ടെങ്കിലും ഹോശന പോലെയുള്ള ആഘോഷങ്ങൾക്ക്‌ കുട്ടികാലം മുതൽ ഞാൻ എല്ലാ വർഷവും പങ്കെടുത്തിരുന്നു.

സൗത്താഫ്രിക്കയിൽ നിന്നും സുഹൃത്തുക്കളോടൊപ്പം വർഷങ്ങൾക്കു മുൻപ്ത്തി  നടത്തിയ ഹോളിലൻഡ് യാത്രക്കിടയിൽ ഞങ്ങൾ   ക്രിസ്തു കഴുതപുറത്തു കയറി തന്റെ ആരാധകരോടൊപ്പം ആവേശകരമായി ഹോശന ആഘോഴിച്ച തെരുവുകൾ  കാണുകയുണ്ടായി  . യെറുസലേം ദേവാലയം മുതൽ യറുസലേം കോട്ടവരെ ഞങ്ങൾ ഒലി വുമരകോമ്പുകളുമായി  ഹോശാന ഗാനം പാടി അന്നു നടത്തിയ യാത്രയാണ് ജീവിതത്തിലെ ഏറ്റവും  അവിസ്മരണീയമായ ഹോശാന..

അന്നത്തെ ഞങ്ങളുടെ സുഹൃത്തുക്കൾ എല്ലാം ഇപ്പോൾ റിട്ടയേർഡ് ആയി സൗത്ത് ആഫ്രിക്കയിലും  ഇന്ത്യയിലും ഓസ്ട്രേലിയയിലും അമേരിക്കയുൾപ്പടെ ലോകത്തിന്റെ പാലാരാജ്യങ്ങളുമായി കുട്ടികളുമൊത്തു ജീവിക്കുന്നു. പലരും ഇതിനകം നാടുനീങ്ങി കഴിഞ്ഞു.!! 

ഹോശാന എന്നത് ഹീബ്രു ബൈബിളിൽ നിന്ന് ഉത്ഭവിച്ച ഒരു പദമാണ്. ക്രിസ്ത്യൻ ആരാധനയിൽ ആരാധനയും സ്തുതിയും പ്രകടിപ്പിക്കാൻ ഈ പദം ഉപയോഗിക്കുന്നു, 

സ്ഥാപിത മാനദണ്ഡങ്ങളെ വെല്ലുവിളിക്കുകയും സാമൂഹിക മാറ്റത്തിനായി വാദിക്കുകയും ചെയ്യുന്ന ഒരു നേതാവെന്ന നിലയിൽ യേശുവിൻ്റെ അംഗീകാരത്തെയും പിന്തുണയെയും പ്രതീകപ്പെടുത്താൻ "ഹോസാന"യ്ക്ക് കഴിയും. സ്‌നേഹത്തിനും നീതിക്കും സമത്വത്തിനും വേണ്ടി വാദിച്ച തൻ്റെ കാലത്തെ മത-രാഷ്ട്രീയ അധികാരികളെ വെല്ലുവിളിച്ച വിപ്ലവകാരിയായാണ്  യേശു.  യേശുവിൻ്റെ ജറുസലേമിലേക്കുള്ള പ്രവേശന വേളയിൽ ജനക്കൂട്ടം "ഹോസാന" വിളിച്ചത് അദ്ദേഹത്തിൻ്റെ നേതൃത്വത്തെയും ദൗത്യത്തെയും ആത്മീയവും സാമൂഹികവുമായ പരിവർത്തനം വരുത്തിയ വിപ്ലവകരമായി സ്ഥിരീകരിക്കുന്നതായി വ്യാഖ്യാനിക്കാം.

നിർഭാഗ്യവശാൽ   സ്നേഹത്തിന്റെയും മനുഷ്യ സ്നേഹത്തിന്റയും സന്ദേശവഹകനായി വന്നതുമൂലം സ്വന്തം ജീവിതം ബലിയർപ്പിക്കേണ്ടിവന്ന യേശുവിന്റെ നാട് ഇന്ന് വീണ്ടും അധികൃരമായ  മനുഷ്യഹത്യക്കും  വംശീയ ആക്രമണത്തിനുമുള്ള ഒരു പ്രദേശമായി മാറിയിരിക്കുകയാണ് എന്നത് നിർഭാഗ്യകരമാണ് . ലോകം മുഴുവൻ ഇന്ന് അതിന്റെ  കടുത്ത അസ്ഥിരതയിലും ഭയത്തിലും ഉൽക്കണ്ടയിലുമാണ്. ക്രിസ്തുവിന്റെ സ്നേഹത്തിനും പരസ്പര സഹായത്തിനും മനുഷ്യ പുരോഗതിക്കും പകരം ലോകം ഇപ്പോൾ  "ലാഭം"  മാത്രം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന കോര്പറേറ്റുയുടെയും ചില ഭരണാധികാരികളുടേയും നിയന്ത്രണാതീലാണ്.   അവരുടെ ലാഭകൊതിയും കച്ചവടത്താൽപ്പര്യങ്ങളുമാണ് ഇന്ന് ലോകം മുഴുവൻ നിയന്ത്രിക്കുന്നതെന്നാനാണ് നമുക്ക്കാണാൻ സാധിക്കുന്നത്. സഹജീവികളുടെ ജീവനും ജീവിതവും കുടുംബവും ഒന്നും അവർക്ക് ഒരു  ഒരു വിഷയമല്ല. 

ഇന്ന്ലോകം മുഴുവൻ ഹോശന ആഘോഴിക്കുമ്പോൾ ക്രിസ്തു ജനിക്കുകയും ജീവിക്കുകയും മരിക്കേണ്ടിവരുകയും ചെയ്ത വിശുദ്ധ ഭൂമിയിയിലെ ജനങ്ങൾക്ക് അതിനു സാധിക്കുന്നില്ലന്നുള്ളത്   നമുക്ക് കാണാതിരിക്കാൻ  സാധിക്കുകയില്ല!!

2026 ജനുവരി 23, വെള്ളിയാഴ്‌ച

റിട്ടയേർമെന്റ് കാലവും ഓർമകളും

   

(Durban beach)

ഇന്ന്ഞാൻ മകളുമൊത്തു്  രാവിലേ ഒരു ഒരുപ്രഭാതയാത്രയിലായിലായിരിന്നു. നടപ്പാതയിലൂടെ മനോഹരമായ പാർക്കുകളും പോണ്ടുകളും കടന്നു പ്രകൃതിയുടെ സൗന്ദര്യം നുകർന്നു ഉദയസൂര്യന്റെ  ഭംഗി ആസ്വദിച്ചു   ഇളം കാറ്റിലൂടെ   നടന്നു പോകുന്നത് വളരെ വേറിട്ട ഒരു അനുഭവമായി.     തിരക്കിനിടയിൽ  അൽപ്പം റിലാക്സ് ചെയ്യാനും  ഫ്രഷ് ആയി ചിന്തിക്കാനുമായി അവൾ എല്ലാദിവസവും  രാവിലെ ചെയ്യുന്ന ഒരു റീച്വലാണ്  ഈ യാത്ര.  ഞങ്ങൾ മക്കായിയിൽ എത്തിയിട്ട് ഒന്നുരണ്ടു മാസമായി.   ചക്കയും മാങ്ങായും തേങ്ങായും വാഴക്കുലയും  എല്ലാമുള്ള മനോഹരമായ ഒരു പ്രദേശനാണ്  ക്വീൻസ്‌ലാണ്ടിലുള്ള മക്കായ്. ലോകത്തിലെ ഏറ്റവും കൂടുതൽ കരിമ്പു കൃഷിചെയ്യുന്ന രണ്ടാമത്തെ പ്രദേശമാണ് ഓസ്ട്രേലിയയിലെ മക്കായി .ഇവിടെ ജില്ലാ ആശുപത്രിയിലാണ് ഞങ്ങളുടെ മകളും അവളുടെ ഭർത്താവും ജോലിചെയ്യുന്നത്.

 കൊച്ചു പേരക്കുട്ടികളമായി കുട്ടികളുടെ സ്കൂൾ അവധിക്കാലം ഞങ്ങൾ അടിച്ചു പൊളിച്ചു. എങ്കിലും കൊച്ചുമോളുടെ താൽപ്പര്യങ്ങൾക്കൊപ്പം അവളോടൊപ്പം മുഴുവൻ സമയവും കളിയ്ക്കാൻ സാധിക്കാത്തത്തിൽ അവൾക്ക് അൽപ്പം പരിഭവമുണ്ട്. മാത്രമല്ല രണ്ടു ദിവസം കഴിഞ്ഞു അപ്പച്ചനും അമ്മച്ചിയും മെൽബണിൽ പോകുകയാണെന്നും അവർക്ക് പരാധിയുണ്ട്.

മെൽബർണിലും ഇതുപോലെ രണ്ടുപേർ കാത്തിരുപ്പുണ്ട്.  മാക്കയിൽ നിന്നും മൂന്നുമണിക്കൂറിലധികം പ്ലെയിനിൽ യാത്ര ചെയ്തു വേണം മെൽബർണിൽ എത്താൻ.
 കൊച്ചുമക്കളുമൊത്തുള്ള  റിട്ടയേർമെന്റ് ജീവിതത്തിലെ  ദിവസങ്ങൾ വളരെ  മനോഹരമാണ്. അവരുമായി കളിക്കുമ്പോളാണ് നമ്മൾ ജീവിക്കുന്നത്.  "നിങ്ങൾ കുട്ടികളെ പോലെ ആകുവിൻ " എന്നു  ക്രിസ്തു ഒരിക്കൽ തന്റെ ശിഷ്യന്മാരാണ് പറഞ്ഞത് വെറുതെ അല്ല.
  എങ്കിലും കാലം കഴിയുബോൽ മക്കൾ ഓരോരുത്തരായി ഓരോകാലഘട്ടത്തിൽ അവരുടെ ജീവിതത്തിലേക്കു കടന്നുപോകുന്നു. അവരുടെ മക്കളും അവരുടെ ഭാവി ജീവിതത്തിലേക്കു  പതുക്കെ കടന്നു പോകേണ്ടിവരുമല്ലോ.  അതുകൊണ്ട്  
കുട്ടിക്കാലത്തെ  മാത്രമേ  നമുക്ക്  അവരെ കിട്ടുകയുള്ളു.

കുട്ടികളെ വിട്ട്പോകുന്നതിലും പുതിയ മാറ്റാങ്ങളെ നേരിടുന്നതിലും തീർച്ചയായും എനിക്കും  അൽപ്പം വിഷമം ഉണ്ടായിരുന്നു.അതുകൂടികരുതിയാവാം ഇന്ന് മകൾ എന്നെ അവളുടെ പ്രഭാത സവാരിക്കൂ കൂട്ടിയത്. യാത്രക്കിടയിൽ അവൾ എന്റെ പഴയ കൊച്ചുകുട്ടിയായി, സൗഹൃത്തായി പിന്നെ അദ്ധ്യാപികയും ഡോക്ടറും  ഒക്കെ ആയി മാറിക്കൊണ്ടിരുന്നു. 


ഇതിനിടയിലാണ്  ഞങ്ങളുടെ ചർച്ച ആഫ്രിക്കയിലേക്ക് മാറിയത്.  നൈജീരിയയിൽ ജനിച്ച അവൾ ലേസോതോയിലാണ് സ്കൂൾ ജീവിതം ആരംഭിച്ചതെങ്കിലും. സൗത്താഫിക്കയാണ് അവളെ രൂപപ്പെടുത്തിയതും വളർത്തി വലുതാക്കിയതും.  ആഫ്രിക്കൻ ജനതയും അവിടത്തെ ജീവിതവും ഇന്നും അവളുടെ ഓർമകളിൽ മനോഹരമായി മായാതെ  നിലനിൽക്കു ന്നു.
സൗത്ത് ആഫ്രിക്കയിലെ ധാരാളം ഇന്ത്യക്കാർ ജീവിക്കുന്ന മനോഹരമായ ഒരു നഗരമാണ് ഡർബൻ.  ഡിബാനിലെ ബീച്ച്  ലോകത്തിലെ ഏറ്റവും മനോഹരനായ ഒരു  കടൽത്തീരമാണ്.
ഒരിക്കൽ അവിടെ എത്തിയ ഒരാൾക്കും അവിടത്തെ ഓർമകൾ മറക്കാനാവില്ല.ഞങ്ങളുടെ മകൾ കുറേക്കാലം ഡർബൻ ബീച്ചിനടുത്തുള്ള  ഒരു ഹോസ്പിറ്റലിൽ ഡോക്ടർ ആയി ജോലിചെയ്തിരുന്നു.  ഞങ്ങൾ പഠിപ്പിച്ചിരുന്ന സ്കൂൾ 
നെൽസൺ മണ്ടേലയുടെ ജന്മനാടായ ട്രാൻസ്‌കൈ എന്ന "ബ്ലാക്ക് ഹോംലാൻഡിൽ" ആയിരുന്നെങ്കിലും റിട്ടയേർമെന്റിനുശേഷം കുറച്ചുകകാലം ഡാർബൻ നഗരത്തിലും  താമസിച്ചിരുന്നു.  ഡർബണിൽ ഒരു ജാപ്പാനീസ് കാർ കമ്പനിയിൽ ജോലിചെയ്തുകൊണ്ടിരുന്ന ഞങ്ങളുടെ മകനും കുടുംബവും  പിന്നീട് ഓസ്ട്രേലിയയിലേക്ക് പോയപ്പോൾ ആയിരുന്നു അത്.

"ആഫ്രിക്കയിലെ അനുഭവങ്ങളും ഓർമ്മകളും  എന്നോട്പറയുകയും തുടർന്നു എഴുത്തുകയും ചെയ്യുമോ? " ഞങ്ങളുടെ പ്രഭാത യാത്രക്കിടയിൽ മകൾ എന്നോട്  ആവശ്യപ്പെട്ടു. 

37 വർഷം  ജീവിതത്തിലെ സുവർണക്കഘട്ടം ഞങ്ങൾ അഫ്‌റിക്കയിലാണ്  സേവനം ചെയ്തു ജീവിച്ചത്അതിൽ 24 വർഷവും  സൗത്ത്   ആഫ്രിക്കയിലും . നാലുരാജ്യങ്ങളും 8 സ്കൂളുജളും. അവിടുത്തെജനങ്ങൾ അവരുടെജീവിതം വിപ്ലവങ്ങൾമലയാളി സുഹൃത്തുക്കൾ  കുട്ടികളുടെ വിദ്യഭ്യാസം അങ്ങനെ കഥകളും  ഓർമകളും നിരവധിയാണ്.

വേദനകളും ഓർമ്മകളും പറഞ്ഞാൽ കേൾക്കാൻ ആളെക്കിട്ടാ ത്തതാണ് 
 ഏറ്റവും വലിയ ഇന്നത്തെ ദുഃഖം എന്നു മദർ തെരേസ ഒരിക്കൽ പറഞ്ഞതായി വായിച്ചിരുന്നു റിട്ടയേർനെന്റ് കാലത്തു അത് കൂടുതൽ സത്യമാണെന്ന് തോന്നുന്നു.. ഏതായാലും ഞാൻ ആ കാര്യത്തിൽ ഭാഗ്യവാനാണ് എന്നു അറിഞ്ഞപ്പോൾ  മനസ്സിൽ വളരെ സന്തോഷം തോന്നി ജീവിതത്തിൽ  വളരെ ടച്ചിങ് ആയി   ഓർത്തു വച്ചിരുന്ന പല കാര്യങ്ങളും   പതുക്കെ അവളോട് പറയണം.  അത് അവളുടെകൂടി കഥ യാണ്‌.  അവൾ ആഗ്രഹിക്കുന്നതുപോലെ എനിക്കത് ഏഴുതൻ കഴിയാതെവന്നാൽ അവൾ അത് പൂർത്തിയാക്കാതിരിക്കില്ല.








.
























 


















2025 ജൂലൈ 27, ഞായറാഴ്‌ച

Social medias.& Senior Citizens

 സാമൂഹ്യമാധ്യമങ്ങളും മുതിർന്ന           പൗരന്മാരും.

                                                                  Mark Zukarberg


ആധുനിക   ജീവിതത്തെ സോഷ്യൽ  മീഡിയ  വളരെ അധികം  സ്വാധീനിച്ചിട്ടുണ്ട് . നമ്മൾ  ആശയവിനിമയം നടത്തുന്ന രീതിയിലും വിവരങ്ങൾ  പങ്കിടുന്നതിലും   ഇതു വലിയ മാറ്റങ്ങൾ  വരുത്തിയിരിക്കുന്നു. അതോടൊപ്പം ഒരു പ്രൊഫഷണൽ  നെറ്റ് വർക്കിനുള്ള  അവസരവും   നൽകുന്നുണ്ട്  മാത്രമല്ല   പുതിയ ബന്ധങ്ങളും കരിയറുകളും  കെട്ടിപ്പടുക്കാൻ  ആളുകളെ  സഹായിക്കുന്നു .ഉപയോക്തക്കൾക്കു സ്വയം പ്രകടിപ്പിക്കുവാനും,ചിന്തകൾ പങ്കിടാനും ,അവരുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കുവാനും ഇതു പ്രാപ്തമാക്കുന്നുണ്ട് .

 കൊച്ചു കുട്ടികൾ  മുതൽ  മുതിർന്ന പൗരന്മാർവരെ ഇന്ന്  ഏതെങ്കിലും സാമൂഹ്യ മാധ്യമങ്ങൾ   സ്ഥിരമായി  ഉപയോഗിക്കുന്നവരായി മാറിയിട്ടുണ്ട് . കംപ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും വളർച്ചയോടെയാണ്   വളരെ ചെറുപ്പക്കാരായ കുറെ  കോളേജ്  വിദ്യാർഥികൾ  ഇന്ന് നമ്മൾ ഉപയോഗിക്കുന്ന പല തരത്തിലുള്ള  സാമൂഹ്യ മാധ്യമങ്ങൾക്കും ജന്മം  നൽകിയത്  .  

ഫേസ് ബുക്ക് ( F B)
 എന്നപേരിലുള്ള പുതിയ   സോഷ്യൽ മീഡിയ  വിപ്ലവത്തിന്  തിരികൊളുത്തിയത് 2004 ഫെബ്രുവരി 4 ന്   വെറും 19 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന മാർക്ക് സുക്കർബെർഗ്  എന്ന  ഒരുഅമേരിക്കൻ  കോളേജ് വിദ്യാർഥി യായിരുന്നു.  അമേരിക്കയിലെ ഹാർവാഡ്  യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യർഥി യായിരുന്ന അദ്ദേഹം  ആദ്യമായി തൻ്റെ   യൂണിവേഴ്സിറ്റിക്കുവേണ്ടിയാണ് ഫേസ്  ബുക്ക്   ഉപയോഗിച്ചുതുടങ്ങിയത് .  പിന്നീടാണ്  അത്  ലോകം  മുഴുവൻ ഉപയോഗിക്കുന്ന  ഒരു  നെറ്റ്‌വർക് സംവിധാനമായി വളർന്നത് . ഇന്ന്  ഫേസ് ബുക്ക്    ലോകത്തിലെ ഏറ്റവും  സ്വാധീനമുള്ള  ഒരു  സാമൂഹ്യ മാധ്യമമാണ് .

പിന്നീട്  2009 ലാണ്  വാട്ട്സ്ആപ്പ് (WhatsApp) ജന്മം കൊണ്ടത്  . യാഹൂ കമ്പനിയിൽ നിന്നും  രാജിവച്ചു പിരിഞ്ഞുപോയഅമേരിക്കക്കാരായ  27  വയസുള്ള  ബ്രിയാൻ ആഡംസും  23 കാരനായ ജാൻ കോവും ചേർന്നാണ്  WhatsApp  നിർമ്മിച്ചത് .2014 ൽ  ഏതാണ്ട്  19  ബില്യൺ  ഡോളറിനു ഫേസ് ബുക്ക് കമ്പനി  അത്‌  വാങ്ങി അതിൻ്റെ  റ്റെക്കനോളജിയും സ്വീകാര്യതയും  കൂടുതൽ ലളിതവും  ജനകീയവുമാക്കി . ഇന്ന്  ലോകത്തിലെ  ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഒരു  സാമൂഹ്യ മാധ്യമമാണ്  വാട്ട്സ്ആപ്പ് .

2010 ൽ  അമേരിക്കക്കാരനായ  കെവിൻ സിസ്റ്റെറോൺ  (26 ) ബ്രസീലിയൻ -അമേരിക്കനായ  മൈക്ക്  ക്രിഗെർ (24 )  എന്നിവർ  ചേർന്ന്  നിർമ്മിച്ച ഇൻസ്റ്റഗ്രാമും(Instagram)
2012 ൽ  1 ബില്യൺ  ഡോളറിനു  ഫേസ്  ബുക്ക്  സ്വന്തമാക്കി .ഇപ്പോൾ  ലോകത്തു വ്യാപകമായി  പ്രചാരത്തിലുള്ള ഒരു  സാമൂഹ്യ മാധ്യമമാണ് Instgram .

2012 ൽ ഒരു എന്ജിറിങ് വിദ്യാർഥി ആയിരുന്ന  സാങ് യിമങ്  എന്ന 29 വയസുള്ള  ഒരു ചൈനക്കാരനാണ്  ടിക്  ടോക് (Tik  Tok )  നിർമ്മിച്ചത്.  2017 ലാണ്  അദ്ദേഹം  അത്  ചൈനയിൽ  നിന്നും   പുറത്തുള്ള രാജ്യങ്ങളിലേക്ക്  പ്രചരിപ്പിച്ചത് . ടിക്  ടോക്കിന്  ഇന്ന്  ലോകത്തു  ഒരു ബില്ല്യനോളം  ഉപയോക്താക്കളുണ്ട് .

യൂ ട്യൂബ് (You  Tube )  2005  ലാണ്  പ്രക്ഷേപണം ചെയ്തത് .   ഛാഡ് ഹുർലെ (26   , USA ), സ്റ്റീവ് ചെൻ ( 26 , Taivan ) ,  ജാവെദ്  കരിം (27 , Germany )  എന്നിവരാണ്  ഇതിൻറെ  നിർമ്മാതാക്കൾ ,

നാല്  അമേരിക്കൻ യുവാക്കളാണ് ( ജാക്ക്  ഡോർസി , ഇവാൻ ൻ വില്യംസ് ,ബിസ്സ് സ്റ്റോൺ ,നോഹ ഗ്ലാസ് )  2006  മുതൽ പ്രചരിച്ചുതുടങ്ങിയ ട്വിറ്റെർ     (Twitter)      എന്ന   സാമൂഹ്യ മാധ്യമത്തിന്റെ  നിർമ്മാതാക്കൾ .ഇന്ന്  ലോകത്തെല്ലാം  വാർത്തകൾ  പങ്കിടാനും ചർച്ചചെയ്യാനും  സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട  സാമൂഹ്യ  മാധ്യമമാണ് ട്വിറ്റെർ.


.ഫ്യൂഡൽ  കാലഘട്ടത്തിന്റെ  തകർച്ചക്കുശേഷം  കൂട്ടുകുടുംബങ്ങൾ പതുക്കെ  ഇല്ലാതാകുകയും   അഭ്യസ്ഥവിദ്യരായ  പുതിയ തലമുറ ജോലിക്കുവേണ്ടി നഗരങ്ങളിലേക്കും  വിദേശ രാജ്യങ്ങളിലേക്കും ചേക്കേറുകയും  ചെയ്‌തു . വ്യവസായികവിപ്ലവത്തിനുശേഷം  നിലവിൽ വന്ന മുതലാളിത്വ വ്യവസ്ഥ   ഇംഗ്ലണ്ട്‌ , ഫ്രാൻസ് , ജർമ്മനി ,ഇറ്റലി  തുടങ്ങിയ  യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്ക ,ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലുമാണ്  ആദ്യമായി പ്രകടമായത്  . ക്രമേണ  അത്  ജപ്പാൻ, ചൈന ,ഇന്ത്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലേക്കും   ആഫിക്കയിലേക്കും  ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു.   കൂട്ടു കുടുംബങ്ങളുടെ  തകർച്ചയും അണുകുടുംബങ്ങളുടെ  പുതിയ ലോകവും  ഗ്രാമപ്രദേശങ്ങളെയും  മുതിർന്ന    മാതാപിതാക്കളെ  ഒറ്റപ്പെടലിലേക്കും  കടുത്ത  ഏകാന്തതയിലേക്കും  തള്ളിവിട്ടു . സാമൂഹ്യമായി ഒറ്റപ്പെട്ടുപോയ  മാതാപിതാക്കൾ  അവരുടെ മക്കളും കൊച്ചുമക്കളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടാനയി  വാട്ട്സ്ആപ്പ് പോലുള്ള  ഒരു  സാമൂഹ്യമാധ്യമം  വ്യാപകമായി ഉപയോഗിക്കാൻ നിര്ബന്ധിതരായി .

നെതെർലാണ്ടിൽ 65 -74 വയസ്സ്  പ്രായമുള്ള  ആളുകളുടെ 70 %പേരും 75 വയസ്സിനു മുകളിലുള്ളവരുടെ 34 %  പേരും   WhatsApp ഉപയോഗിക്കുന്നവരായി കണ്ടെത്തിയിട്ടുണ്ട്.
88 %  അമേരിക്കയിലെ  മുതിര്ന്ന  പൗരന്മാരും ഏതെങ്കിലും  ഒരു സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണ് .71 % അമേരിക്കയിലെ  മുതിർന്ന പൗരന്മാർ ഫേസ്ബുക്കും 51 % പേർ  യു ട്യൂബും  28 % പേർ  ടിക് ടോക്കും ഉപയോഗിക്കുന്നവരായി കണക്കാക്കിയിട്ടുണ്ട് .


ഓസ്‌ട്രേലിയയിൽ 2025 ൽ  81 %ആളുകൾ  ഏതെങ്കിലും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണ്. അതിൽ  65 -74 വയസ്സ്  പ്രായമുള്ളവർ   3 5.3%
പേരും 75 - 84  വയസ്സ്  പ്രായമുള്ളവർ ,9 %പേരും 85  വയസ്സിൽ കൂടുതലുള്ളവർ 8 % പേരുമാണ്  സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് . ഇന്ത്യയെപ്പോലെ പല രാജ്യങ്ങളിലും  ഈ കാര്യത്തിൽ  ആധികാരികമായ പഠനങ്ങൾ  നടന്നതായി കാണുന്നില്ല . എങ്കിലും  കോവിഡ്  മഹാമാരിക്ക്‌ശേഷം  ഡിജിറ്റൽ  രംഗത്തുണ്ടായ മാറ്റങ്ങൾ നമ്മുടെ  മുതിർന്ന പൗരന്മാർക്കിടയിലും  ഗുണപരമായ ചലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് . നഗരങ്ങളിൽ  അത്  കൂടുതൽ  പ്രകടമായിട്ടുണ്ട് .

ഇന്ത്യയിൽ  100 %  സാക്ഷര ത  നേടിയ കേരളത്തിൽ  ഇപ്പോൾ  ഡിജിറ്റൽ രംഗത്തും വലിയ പുരോഗതി നേടിയിട്ടുണ്ട് .  ഗവണ്മെന്റിന്റെ  നേരിട്ടുള്ള  ഒരു  പഠനം ഈ രംഗത്തു നടന്നതായി തോന്നുന്നില്ല . എങ്കിലും "നൈപുണ്യ നഗരം  പ്രോഗ്രാം"  എന്നപേരിൽ  എറണാകുളം ഡിസ്ട്രിക്ട്  പഞ്ചായത്തു നടത്തിയ  ഒരു പഠനത്തിലും മറ്റു പല  ഏജൻസികളുടെയും ഗവേഷണങ്ങളിലും    നഗരത്തിലെ   മുതിർന്ന പൗരന്മാരിൽ  പകുതിയിൽ അധികം പേരും ഗ്രാമീണ മേഖലയിൽ  ഏതാണ്ട് 25 % ത്തോളം പേരും  ഏതെങ്കിലും  സാമൂഹ്യ മാധ്യമങ്ങൾ  ഉപയോഗിക്കുന്നവരായി കണ്ടെത്തിയിട്ടുണ്ട് .   എങ്കിലും അധികം പേരും ഡിജിറ്റൽ രംഗത്തു  മക്കളുടെ  ആവശ്യമായ  സഹായം  ലെഭിക്കുന്നില്ലെന്നു  പരാതിപെടുന്നവരാണ് .

കുടുബാംഗങ്ങളും സുഹൃത്തുക്കളുമായി ഇടപഴകാനും ഏകാന്തതയും ഒറ്റപ്പെടലും ഇല്ലാതാക്കാനും  സാമൂഹ്യ ബദ്ധങ്ങൾ നിലനിർത്താനും  സാമൂഹ്യ മാധ്യമങ്ങൾക്കു കഴിയുന്നുണ്ട്‌ . അതുകൊണ്ടാണ്   മുതിർന്ന പൗരന്മാർ   സോഷ്യൽ മീഡിയയെലേക്കു ആകർഷിക്കപ്പെടുന്നത് .  ഒറ്റപ്പെട്ടു കഴിയുമ്പോളും  സദാ സമയവും  തൻ്റെ ചുറ്റും ലോകത്തെല്ലാം  നടക്കുന്ന സംഭവങ്ങളെ മനസ്സിലാക്കാനും  എപ്പോഴും ഓരോ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രികരിക്കാനും ഇതു സഹായകരമാവുകയും  ചെയ്യും.മാത്രമല്ല സോഷ്യൽ മീഡിയയിലൂടെ സംഗീതം ഉൾപ്പടെയുള്ള വിനോദപരിപാടികളും  വീഡിയോകളും  പലതരത്തിലുള്ള  ഗെയിമുകളും ക്വിസ്സ്  പ്രോഗ്രാമുകളും മുതിർന്ന പൗരന്മാരേ  കർമ്മനിരധരും  സന്തോഷവാന്മാരും ആയി ജീവിക്കാൻ സഹായിക്കുകയും ചെയ്യും .
പലപ്പോഴും മക്കളുടെയും പേരക്കുട്ടികളുടേയും സഹായത്തോടെയാണ് മാതാപിതാക്കൾ ഡിജിറ്റൽ ലോകത്തിലേക്കു കടന്നു ചെന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പഠിക്കുന്നത്. 2009 ലാണ് ഞാൻ Face Book ൽ അക്കൗണ്ട് തുറന്നത്. അന്ന് സൗത്ത് ആഫ്രിക്കയിൽ  വിദ്യാർഥിയായിരുന്ന ഞങ്ങളുടെ മകൾ  ആണ് എന്നേ  ഡിജിറ്റൽ ഉയോഗത്തിന്റെയും  ഫേസ് ബുക്കിൽ അക്കൗണ്ട് തുറക്കുന്നതിന്റെയും ബാലപാഠങ്ങൾ  പഠിപ്പിച്ചത്. ഇന്ന് എനിക്കു ലോകത്താകമാനം ഏതാണ്ട് 1200 ഓളം ഫേസ് ബുക്ക്‌ സുഹൃത്തുക്കളുമു ണ്ട്.  

ഇലക്ട്രിസിറ്റിയും, ടെലിഫോണും ഒന്നുമില്ലാതെ ഓലമെഞ്ഞ ചാണകം മെഴുകിയ വീടുകളിൽ മണ്ണെണ്ണ വിളക്കുകൾക്ക് മുൻപിൽ  ആശാൻ കളരികളിലെ ഓലയിൽ എഴുതിയ മലയാളം ലിപികൾ  വായിച്ചു പഠിച്ചു സ്കൂളിൽ സ്ലേറ്റും പെൻസിലുമായി പോയിരുന്ന  എന്നെപ്പോലുള്ള മുതിർന്ന പൗരന്മാർ തീർച്ചയായും ഇന്ന് ഭാഗ്യവാന്മാരാണ്. ഒരു നൂറ്റാണ്ടിന്റെ  നാലിൽ മൂന്നു ഭാഗത്തിലധികം ഈ ഭൂമിയിൽ ജീവിക്കാനും  ഈ സമൂഹത്തിലും ലോകത്താകമാനവും നടക്കുന്ന സാമൂഹ്യ രാഷ്ട്രീയ സംഭവവികാസങ്ങൾ നേരിട്ടും വായിച്ചും മനസ്സിലാക്കാനും ഡിജിറ്റൽ സാങ്കേതിക രംഗത്തു ഇതുവരെ നടന്നതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുമായ അത്ഭുതംകരമായ മാറ്റങ്ങൾ കാണുവാനും ഒരു പരിധി വരെയെങ്കിലും അതിന്റെ ഭാഗമാകാനും ഞങ്ങളുടെ തലമുറക്ക് കഴിയുന്നു എന്നത്  ഒരു വലിയ അനുഗ്രഹമാണ്. 

 പണ്ഡിതരെന്നു സ്വയം കരുതി അറിവും സമ്പത്തും കയ്യടക്കി വച്ചിരുന്ന ഒരു മുതിർന്ന വരേണ്യ വർഗ്ഗത്തിൽ നിന്നും  അതെല്ലാം കയ്യടക്കി മുന്നോട്ടു കുത്തിക്കുന്ന പുതിയ തലമുറ ഇനിയും എന്തൊക്കെ മാറ്റങ്ങളാണ് ഭാവിയിൽ ലോകത്തിൽ വരുത്തുക എന്നു കാത്തിരുന്നു കാണാനേ നമുക്ക് കഴിയു. നിർമ്മിത ബുദ്ധി (Artificial Intelegence) യെന്ന പുതിയ ഡിജിറ്റൽ സാധ്യതകൾ ഇനി യും ലോകം കാണാൻ ഇരിക്കുന്നതേയുള്ളു. A I യുടെ സാദ്ധ്യതകൾ കോർപ്പറേറ്റ് ലോകം കൈയടക്കി വച്ച് ലോകത്തെ കീഴടക്കാനും ലാഭം ഉണ്ടാക്കാനും ഇപ്പോൾ ശ്രമിക്കുന്നു എന്നത് ആശങ്കാജനകമാണ്. അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഗ്ലോബൽ ആർട്ടിഫിഷ്യൽ ഇന്റലേജിൻസ് സബ്‌മിറ്റിൽ A I സാങ്കേതിക വിദ്യയെയും സാമൂഹ്യ മാധ്യമങ്ങളെയും ലോകത്തിലെ സാധാരണ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുന്നതിനുള്ള മാർഗമായി ആശവഹമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നു നമുക്ക് പ്രതീക്ഷിക്കാം.

 സാമൂഹ്യ മാധ്യമങ്ങൾ  മുതിർന്ന പൗരന്മാരെ അവരുടെ വാർദ്ധക്യകാലത്തെ  ഏകാന്തതയുടെയും ഒറ്റപ്പെടലിന്റേയും ലോകത്തുനിന്നും  സ്വതന്ത്രരാക്കുകയും    മുഴുവൻ സമയവും കർമ്മനിരതരും  കൂടുതൽ ആൽമവിശ്വാസവും  പ്രതിക്ഷയും  ഉള്ളവരുമാക്കി   സന്തോഷത്തോടെ  മുന്നോട്ടുപോകുവാൻ  സഹായിക്കുകയും ചെയ്യൂ മെന്നതിൽ എനിക്ക് 
സംശയമില്ല .  
               

       ==============================///======================================









2025 ജൂലൈ 17, വ്യാഴാഴ്‌ച

പത്രപാരായണവും വാർത്തകളും  കേരളത്തിലും ഓസ്ട്രേലിയായിലും. 


കഴിഞ്ഞ ഒരു വർഷത്തോളം ഞങ്ങൾ നാട്ടിൽ   രാവിലെ   ഉണർന്നു  പുറത്തേക്കുള്ള  കതകുതുറക്കുമ്പോൾ കാത്തുനിൽക്കുന്നത്  മൂന്ന് വർത്തമാന പത്രങ്ങൾ  ആയിരുന്നു. അതിൽ  രണ്ടുപത്രങ്ങളായിരുന്നു ഞങ്ങൾ സബ്സ്ക്രൈബ്ചെയ്തിരുന്നത്. അയൽവാസിയായിരുന്ന സുഹൃത്ത്‌ തൊമ്മസും ഭാര്യ ലെതയും മറ്റു രണ്ടു പത്രങ്ങൾ സബ്സ്ക്രൈബ് ചെയ്യുന്നുണ്ട്.  അതിൽ ഒരെണ്ണം കൂടി ഞങ്ങളുടെ വീട്ടിലായിരുന്നു എത്തിയിരുന്നത്.  ആദ്യമായി മൂന്നാമത്തെ പത്രം  വായിച്ചു കഴിഞ്ഞു താമസിയാതെ അത് തൊമ്മസിന് നൽകിയിരുന്നു.  അപ്പോഴേക്കും  ചായയുമായി എത്തുന്ന ആനിയമ്മയും  ഞാനും കൂടി മറ്റു  രണ്ടു  പത്രകളും  കൂടി  വായിച്ചു തീർക്കും.   സൗകര്യപ്പെടുമ്പോൾ  അടുത്തുള്ള K മാധവൻ ഫൗണ്ടേഷൻ ലൈബ്രറിയിലോ കാഞ്ഞങ്ങാട് സി കണ്ണൻനായർ  മുൻസിപ്പൽ ലൈബ്രറിയിലോ പോയി ഇംഗ്ലീഷ്  ഉൾപ്പടെയുള്ള മറ്റുമലയാളം പത്രങ്ങളും വായിച്ചിരുന്നു. നമുക്ക് ധാരാളം TVചാനലുകൾ ഉണ്ടെങ്കിലും പത്രവായന ഒരു വേറിട്ട അനുഭവമാണല്ലോ ?. 

രണ്ടാഴ്ച്ചയായി  ഓസ്ട്രേലിയയിലെ മെൽബണിൽ  മക്കളുടെ  വീട്ടിലെത്തിയപ്പോൾ നല്ലതണുപ്പ്.  രാവിലെ ജാക്കറ്റ് എല്ലാം ഇട്ട് പുറത്തുവരുമ്പോൾ  ഇവിടെ പത്രമൊന്നുമില്ല. ഇവിടെ അങ്ങനെ പത്രമൊന്നും രാവിലെ കിട്ടാറില്ല.  ഇവിടെ ആർക്കും അതിൽ വലിയ താല്പര്യവും ഇല്ല. രാവിലെ മക്കൾ അനൂപും കിറ്റിയും  ജോലിക്കുപോകുന്നതിനും കൊച്ചുമക്കളെ സ്കൂളിൽ അയക്കുന്നതിനുമുള്ള തിരക്കിലാവും. 

 ഞങ്ങൾ TV ചാനലിൽ കയറി ലോക്കൽ ന്യൂസും  ഇന്റർനാഷണൽ ന്യൂസും പിന്നെ കേരളത്തിലെ മലയാളം ന്യൂസും എല്ലാം കേൾക്കും. ഏങ്കിലും നാട്ടിലെ പോലെ വാർത്തകൾ ചൂടായി പത്രത്തിൽ നിന്നും വായിക്കുന്ന ഒരു ആവേശം കിട്ടാറില്ല.


ജോലിക്ക് പോകുന്നതിനിടയിൽ കാറിലെ  റേഡിയോയിൽ നിന്നും  വാർത്തകളോ പട്ടുകളോ കേൾക്കുകയാണ്  ഇവിടെ പലരും ചെയ്യുക. ഓൺലൈനിലാണ് എല്ലാവരും. തിരക്കുള്ള ജീവിതത്തിനിടയിൽ വാർത്തകൾക്കും  രാഷ്ട്രീയത്തിനും മതത്തിനും ജാതിക്കുമൊന്നും ഒന്നും ഇന്ത്യയിലെപോലെ ഓസ്ട്രേലിയപോലുള്ള വികസിത രാജ്യങ്ങളിൽ വലിയ പ്രധാന്യം  കാണുന്നില്ല .  എല്ലാവരെയുംപ്പോലെ  അവരുടെ  തിരഞ്ഞെടിക്കപ്പെടുന്ന ഗവണ്മെന്റും  ഗവണ്മെന്റ്  ഡിപ്പാര്ട്ടുകളും എല്ലാം  കൃത്യമായി  അവരുടെ  ജോലികൾ   ചെയ്യുന്നുമുണ്ടന്നു തന്നെയാണ്  എല്ലാവരും വിശ്വസിക്കുന്നതും . ആർക്കും ഈ  സമൂഹത്തിൽ  കൂടുതൽ  ബഹുമാനമോ   ആരാധനായോ  കൊടുക്കാറുമില്ല .   

ഓൺലൈനിൽ കൂടിയാണ്  അധികം പേരും വായിക്കുന്നതെങ്കിലും  കുറച്ചു അകലെയിട്ടുള്ള ലൈബ്രറികളിൽ  ധാരാളം പത്രങ്ങൾ വായിക്കാനായി ഉണ്ടാവും. മൂന്നും നാലും നിലയുള്ള  ലൈബ്രറികളിൽ ധാരാളം ബുക്കുകളും കമ്പ്യൂട്ടരുകളും സ്കൂളിലെയും യൂണിവേഴ്‌സിറ്റികളിലെയുംകുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങളും പ്രോജെക്ടിനും റിസേർച്ചിനുമുള്ള മെറ്റീരിയൽസും എല്ലാം ഉണ്ട്. നഴ്സറിക്കുട്ടികൾക്കും  സീനിയർ സിറ്റിസൺസിനും പ്രത്യേകം മുറികളും ചർച്ചാ ക്ലാസ്സുകളുമുണ്ട്. അവിടെ എത്താൻ കാറിലോ പബ്ലിക് ട്രാൻസ്‌പോർട്ടിലോ പോകണം.  അവിടെപ്പോയി മെമ്പർഷിപ് എടുത്താൽ ദിവസം മുഴുവൻ കമ്പ്യൂട്ടറും പത്രങ്ങളും മാസികകളും റഫറൻസ് ബുക്കുകളും  ഉപയോഗിക്കാം. മെമ്പർഷിപ്പിന് ഫീസ് ഒന്നുമില്ല. ഇവിടെയുള്ള അഡ്രസ് നൽകിയാൽ മതി. പുസ്തകങ്ങൾ വായിക്കാനായി എടുത്തു വീട്ടിൽ കൊണ്ടുപോകാം. അതെല്ലാം ഒരു കമ്പ്യൂട്ടർ സ്കാനാർ വഴിയാണ് എടുക്കുക. തിരിച്ചു കൊണ്ടുവരുമ്പോളും സ്കാനർ വഴിയാണ് അവിടെ കൊടുക്കുന്നതും.

ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ  ഇവിടെ തണുപ്പുകാലമാണ്. ഭൂമിയുടെ  സതേൺ  ഹെമിസ്പീയറിയറിലുള്ള രാജ്യങ്ങൾ ആയതുകൊണ്ട്   ഓസ്ട്രേലിയപോലെ ഞങ്ങൾ പഠിപ്പിച്ചുകൊണ്ടിരുന്ന  സൗത്ത് ആഫ്രിക്കയിലും ഇപ്പോൾതണുപ്പുകാലമാണ്. 

മഴയും കാറ്റു മില്ലെങ്കിൽ ജാക്കറ്റ്  ധരിച്ചു ഇവിടെ ഈവെനിംഗ് വാക്കിനുപോകാം. നടക്കാനായി വളരെ നന്നായി നല്ല വീതിയിൽ നിർമ്മിച്ച കോൺക്രീറ്റ് ചെയ്യ്ത  നടപ്പാതകൾ  എല്ലാ റോഡിനും പാരലൽ ആയി നിർമിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലെ പ്പോലെ തെരുവു നായ്ക്കളും പ്ലാസ്റ്റിക്ക്  കൂടുകളും ഇവിടെ  എവിടേയും കാണാറില്ല. യാത്രക്കിടയിൽ വളർത്തു നായ്ക്കളുമായി നടക്കുന്ന വഴിയിൽ പലരും  ഉണ്ടാവും. അവർ   പരസ്പരം പുഞ്ചിരിക്കുകയും ഗ്രീറ്റു ചെയ്യുകയും ചെയ്ത് കടന്നുപോകും. നടപ്പാതയുടെ ഒരു സൈഡിലൂടെ ബൈസിക്കിളിൽ റൈഡ് ചെയ്യാനും സൗകര്യമുണ്ട്. ധാരാളം പേർ ഇതിനിടയിലൂയിടെ ശാന്തമായി കടന്നുപോകും. പൊതുവെ വളരെ ശാന്തമായ ഈ  അന്തരക്ഷത്തിൽ ഒരു മണിക്കൂറിൽ അധികം സമയം ഭാര്യയും  ഞാനും കൂടി നടക്കാറുണ്ട്. ചില ഭാഗങ്ങളിൽ  ഒറ്റക്കും കൂട്ടമായും കങ്കാരുവിനെ കാണാം. ഇടക്കെല്ലാം പാർക്കുകളും ധാരാളം താറാവുകൾ സ്വതന്ത്രമായി  നീന്തി നടക്കുന്ന പോണ്ടുകളുമുണ്ട്. അവിടെയെല്ലാം ഇരിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ഇടക്കെല്ലാം  ഈ പാർക്കുകളിൽ കേരളത്തിന്റെ പല ഭാഗത്തുനിന്നും ഇവിടെ മക്കളെ വിസിറ്റ് ചെയ്യനെത്തുന്ന ഇന്ത്യാക്കാരും  മലയാളികളുമായ  സീനിയർ സിറ്റിസൺസിനെയും കാണാം. 

ഇന്നലെ യാത്രക്കിടയിൽ ഞങ്ങൾ ഇടക്കുള്ള ഒരു "കോൾസ്" എന്ന വലിയ ഒരു സൂപ്പർ മാർക്കറ്റിൽ ഒന്നു കയറി. ഇന്ത്യൻ സ്‌പൈസും വെജിറ്റബിൾസ് എല്ലാം ഉൾപ്പടെ ധാരാളം ഗ്രോസറി സാധനങ്ങൾ അവിടെ കണ്ടു.സാധങ്ങൾക്ക് ഡോളറിലുള്ള വില  ഇവിടെ  ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ വളരെ കൂടുതലാണ്. എങ്കിലും ഇവിടെ ജോലിചെയ്യുന്നവർക്ക് അത്  വാങ്ങിക്കാൻ വലിയ  ബുദ്ധിമുട്ടില്ല. 

ഏതായാലും അവിടെ കണ്ട "THE AUSTRALIAN" എന്നു പേരുള്ള ഒരു ന്യൂസ്‌ പേപ്പർ ഞാൻ വാങ്ങി.  AUD 4.50 (ഓസ്ട്രേലിയൻ ഡോളർ) ആണ് അതിന്റെ വില. നമ്മുടെ ഏതാണ്ട് 260 രൂപ.  കേരളത്തിൽ ഒരു പത്രം ഒരു മാസം ഡെലിവർ ചെയ്യാനുള്ള വിലയായി. ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റർ Anthony Albanese ന്റെ  6 ദിവസത്തെ ചൈനസന്ദർശനവും ചൈനിസ് ലീഡർ Xi Jinpig മായുള്ള കൂടികാഴ്ചയും ചർച്ചയും നിലപാടുകളും പത്രത്തിന്റെ  പ്രധാന വാർത്തയായിരുന്നു.തുടർന്ന് Xi  Albensi യെ lunch നു ക്ഷണിച്ചതും എല്ലാം ഇതിൽ വിശദവമായി റിപ്പോർട്ട്‌ ചെയ്തിരുന്നു.  Xi തന്നെ സന്നർശിക്കാരുള്ള വളരെ ചുരുക്കം പ്രമുഖരായ നേതാക്കന്മാരെ മാത്രമേ ലഞ്ചിനു ക്ഷണിക്കാറുള്ളു.

ചൈന ഓസ്ട്രേലിയായുടെ ഏറ്റവും വലിയ ട്രെഡിങ് പാർട്ണർ ആണ് . ഓസ്ട്രേലിയയുടെ ഏതാണ്ട് 25%ത്തിൽ അധികം എക്പോർട്ടും ചൈനയിലേക്കാണ് നടക്കുന്നത്. ഒരു മൈനിങ്  രാജ്യമായ  ഓസ്ട്രേലിയയിൽ ഖനനം ചെയ്യപ്പെടുന്ന അയേൺ ഓർ, നാച്ചുറൽ ഗ്യാസ്, ഗോൾഡ്, കോപ്പർ തുടങ്ങിയ മെറ്റീരിയൽസിനുപുറമേ  വൂൽ , മീറ്റ്, റെഡ് വൈൻ തുടങ്ങിയ നിരവധി കാർഷിക വിഭവങ്ങളും ചൈനയിലേക്കു കയറ്റി അയക്കുണ്ട്. അതുകൊണ്ടുതന്നെ ഓസ്ട്രേലിയൻ ഇക്കോണമി ചൈനയുടെ എക്കോണമിയുമായി അടുത്തു ബന്ധമുള്ളതാണ്.

വളരെക്കാലമായി  അടുത്ത  സഹൃദങ്ങളുള്ള  USA  യുമായി  ഓസ്‌ട്രേലിയ  5 %  മാത്രമാണ്  വ്യാപാരം നടത്തുന്നത് .ചൈനയുടെ ഇൻഡോ പസബിക് മേഖലയിലെ സ്വാധീനം നിയന്ത്രിക്കാനും തയ്‌വനെ ചൈനയുടെ ഭാഗമാക്കാനുമുള്ള നീക്കത്തെ പരാജയെപ്പെടുത്താനുമായി അമേരിക്കയുടെ നേതൃത്വത്തിൽ  രൂപം പ്രാപിച്ച   AUKUS എന്ന  കൂട്ടായ്മയിൽ ഒരു അംഗവുമാണ്ഓസ്ട്രേലിയ.UK, USA, ജപ്പാൻ  തുടങ്ങായവരാണ് ഈ കൂട്ടായ്മയിൽ ഉള്ള   മറ്റുരാജ്യങ്ങൾ . അതുകൊണ്ടുതന്നെ ഓസ്ട്രേലിയ ഇപ്പോൾ അമേരിക്കക്കും ചൈനക്കുമിടയിൽ  കടുത്ത രാഷ്ട്രിയ   സമ്മർദ്ദത്തിലുമാണ്. അമേരിക്കൻ   പ്രസിഡന്റ്‌   ഡൊണാൾഡ്  ട്രമ്പും  ലോകരാജ്യങ്ങളും ഓസ്ട്രേലിയയിലെ ജനങ്ങളും ഓസ്ട്രേലിയയിലെ ലേബർ പാർട്ടി ലീഡറും പ്രൈം മിനിസ്റ്ററുമായ  ആല്ബനീസിന്റെ   ചൈന സന്നർശനത്തെ വളരെ ആകാംഷയോടെ ഇപ്പോൾ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ത്. T V യിലൂടെ ന്യൂസ്‌ അറിയാൻ കഴിയുമെങ്കിലും   പത്രപാരായണത്തിലൂടെയെ നമുക്ക്  കാര്യങ്ങൾ കൂടുതൽ   വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.

   -------------//--------------









2024 ജൂലൈ 18, വ്യാഴാഴ്‌ച

മാലിന്യ പ്രശ്നങ്ങളും  മാധ്യമചർച്ചകളും.



കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി കേരളത്തിലെ മാധ്യമങ്ങളും ജനങ്ങളും ഉൽക്കണ്ട 
യോടെ  കാത്തിരുന്നതും ചിന്തിച്ചിരുന്നതും തിരുവനന്തപുരത്തെ
ആമയിഴഞ്ഞാൽ തോട് വൃത്തിയാക്കുന്നതിനിടയിൽ കാണാതായ ജോയിയെന്ന തൊഴിലാളിയുടെ തിരോധനത്തെ പ്പറ്റിയായിരുന്നേല്ലോ ?

ദുരന്ത നിവാരണ സേനയും അഗ്നി രക്ഷാ സേനയും തുടർന്ന് നാവികേ സേനാ വിഭാഗവും  എല്ലാം നടത്തിയ തെരച്ചിലുകൾക്കു ശേഷം മൂന്നാം ദിവസം അദേഹത്തിന്റെ. ചേതനയറ്റ ശരീരമാണ് കോർപറേഷൻ  ശുചീകരണ തൊഴിലാളികൾ  മാലിന്യങ്ങൾക്കിടയിൽ കണ്ടെത്തിയത്.   തന്റെ കുടുബത്തിനു വേണ്ടി  കൂലിപ്പണിയെടുത്താണ് അദേഹം ജീവിച്ചിരുന്നതു്. നിർദ്ധനരായ ഈ കുടുബത്തിന് ഈ മരണം ഒരു തീരാ നഷ്ടമാണ്. .


കേരളത്തിലെ T Vചാനലുകൾ  ഈ വാത്തയാണ്  തൽസമയം സംപ്രേ ഷണം ചെയ്തിരുന്നത്.  ഈ ദുരന്തത്തിന്റെ കാരണത്തെ പ്പറ്റിയും അതിന്റെ കുറ്റക്കാരെ യുംഉത്തരവാദിത്വപ്പെട്ട വരെ
പറ്റിയുമുള്ള  ചച്ചകളാണ്  ഇപ്പോൾ  നടക്കുന്നത്.

ഓരോ Tv ചാനലുകളും അവരുടെ രാഷ്ട്യയ താൽപ്പര്യങ്ങക്ക് അനുകൂലമായ വാദഗതികൾ പ്രകടിപ്പിക്കുന്ന വ്യക്തികളെയാണ് ഈ ചർച്ചകൾക്കായി ഉപയോഗിക്കുക.  പൊതു സ്ഥങ്ങളിലും നദികളിലും മാലിന്യങ്ങൾ  വലിച്ച എറിയുന്ന സാമൂഹ്യ വിരുദ്ധരെ 
 പ്പറ്റിയോ    മഴക്കാലത്ത്  മാലിന്യം ഒന്നിച്ചു കുട്ടാനുള മുൻ കരുതലുകളെപ്പറ്റി യോ   മലിന്യങ്ങൾനിർമാർജനം. ചെയ്യുന്നതിനുള്ള  ക്രീയേറ്റിവായ   മാർഗ്ഗ നിർദേശങ്ങളോ  പ്ലാസ്റ്റിക് മാലിന്യം അലക്ഷിണമായി വലിച്ചപുറത്തെറിയുന്ന വ്യക്തികളെ പ്പറ്റിയോ ഇത്തരം ചാനൽ ചർച്ചകളിൽ അധികം പ്രാധാന്യം നൽകാറുമില്ല.

 രാഷ്ടീയ പാർട്ടികളുടെ താൽപ്പര്യങ്ങൾക്കനുസരിച്ചു  കുറ്റക്കാരെ ഉണ്ടാക്കകയാണ് പല പ്പോഴും ഇവർ ചെയ്യുന്നതു . പ്രശനത്തിനുള്ള  പരിഹാരം ഉണ്ടാക്കുന്നതിനു ള്ള  താൽപ്പര്യത്തെക്കാൾ  ചാനലുകൾക്ക്  കുടുതൽ കാണികളെ  ആകർഷിച്ച്  റേറ്റ്  വർദ്ധിപ്പിക്കുന്നതിനും  കൂടുതൽ പരസ്യങ്ങൾ  കിട്ടുന്നതിനും മാത്രമാണ് ഇവർക്ക് താൽപ്പര്യം.

രാഷ്ടിയ കൊലപാതങ്ങളുടെയും രാഷ്ടിയവും സമുദായികവും വർഗ്ഗീയവുമായ സംഘട്ടനങ്ങളുടെയും  കാലത്തും പകർച്ചവ്യാധികളുടെ കാലത്തും  നരബലിയുടെയും അഭിമാന ക്കൊലയും അന്തവിശ്വാസ ങ്ങളുടെയും കാര്യത്തിലും  വികസനപ്രവർത്തന ങ്ങളിലും അഴിമതി ആരോപണങ്ങളിലും എല്ലാം ചാനലുകളുടെ നിലപാടുകൾ ഏതാങ്ങ് എന്നും ഒന്നു തന്നെയാണ്.

ചാനൽ ചർച്ചകളിലൂടെ നാടും ജനങ്ങളും നന്നാകുമെ
ന്ന്  കരുതേണ്ടതില്ല.  മാലിന്യ സംസ്ക്കരണംപോലുള്ള  നമ്മുടെ നാടിനെ അഭിമുഖീകരിക്കന്ന മിക്കവാറും എല്ലാ  പ്രശനങ്ങളെ
യുംകൈകാര്യം ചെയ്യാൻ ആവശ്യമായ  നിയമങ്ങൾ ഈ രാജ്യത്ത്  ഇപ്പോൾത്തന്നെ നിലവിലുണ്ടു. 

ഭാഷാ പരവും മതപരവും  ജാതിയുടെയും വർഗ്ഗത്തിന്റെയും താൽപ്പര്യങ്ങളും സാംബത്തികമായ
 വൈരുദ്ധ്യങ്ങളും പ്രാദേശിക വാദങ്ങളും എല്ലാം മൂലം   നിലവിലുള്ള പല നിയമങ്ങളും നടപ്പിൽ വരുത്താനുള്ള  ഒരു  ധൈര്യവുംആത്മവിശ്വാസം പല ഭരണകൂടങ്ങളും കാണിക്കാറില്ലന്നു മാത്രം. ജനാധിപത്യ വ്യവസ്ഥയിലെ രാഷ്ട്ടിയപാര്ടികളുടെ ഓട്ടു ബാങ്ക് രാഷ്ടീയമാണ്   ഇതിന്   പലപ്പോഴും  കാരണമെന്നു  കാണാം.  ജനങ്ങളെ
 തമ്മിൽ   അടിപ്പിച്ചും  വിഢികളാക്കിയുമാണ്  രാഷ്ട്രീയ പാർട്ടികൾ  നിലനിൽക്കുന്നത്. 

ജനങ്ങളുടെ മാനാഭാ വത്തിനാണ് ഇവിടെ ഒരു മാറ്റം ഉണ്ടാ
വേണ്ടത്..  സമൂലമായ അത്തരം ഒരു മാറ്റം ഉടനെ അത്ര എളുപ്പമല്ല. പഴയ തലമുറ മാറ്റങ്ങളെ വളരെ സംശയത്തോടെയാണ് നോക്കി കാണുന്നത്.

നമ്മുടെസ്ക്കൂൾവിദ്യാഭ്യസസംവിധാനത്തിലാണ് ആദ്യമായി ഇവിടെ ഒരുമാറ്റം ഉണ്ടാവേണ്ടത്.  വളരെെ  ചെറിയ പ്രായത്തിൽ തന്നെ സഹജീവികളെയും പ്രകൃതിയെയും സ്നേഹിക്കാനും സംരഷിക്കുവാനുമാണ് നമ്മൾ  കുട്ടികളെ പഠിപ്പൊക്കേണ്ടത്.  പകൃതി സംരക്ഷണത്തിന ന്റെയും മതേ
തര സമൂഹത്തിനെ
ന്റെയും ബാലപാഠങ്ങൾ വളരെ ചെറിയ  പ്രായത്തിൽ തന്നെ
 അവരെ പഠിപ്പിക്കണം.
 
വികസിതരാജ്യങ്ങളിൽ ഇത്തരം മാലിന്യമലകൾ ഉണ്ടാവാത്തത്  അവിടത്തെ   നിയമസംവിധാനങ്ങളുടെയും ജയിൽ വാസത്തിന്റയും ഭയം കൊണ്ടു മാത്രമല്ല.അതു  സാധിക്കുന്നത്ഓരോ വ്യക്തിയും അവൻ ജീവിക്കുന്ന 
സമൂഹത്തൊടും പ്രകൃതിയോടുമുള്ള ബഹുമാനത്തിൽ  നിന്നും അതിന്റെ സുഗമമായ നിലനിൽപ്പിനുള്ള അവന്റെ  ഉത്തരവാദിത്വത്തിൽ നിന്നുമാണ്. ഇത്തരം ഒരു  സ്വായം അവബോധം ( self awareness )     വളർത്തി എടുക്കാനുള്ള  വിദ്യാഭ്യാസ സംവിധാനമാണ് അവിടെയെല്ലാം നിലനിൽക്കുന്നത്..അതാണ് നമുക്കും ഉണ്ടാവേണ്ടത്.

കുറച്ചു മാസങ്ങൾക്ക് മുൻപ് ഞങ്ങൾ ഓസ്ട്രേലിയയിൽ കുട്ടികളുമൊത്തും ഒരു വിജനമായ ഗ്രാമത്തിലൂടെ കാറിൽ യാത്രചെയ്യുമ്പോൾ  ഞങ്ങൾ പൊളിച്ചുതിന്ന   ഓറഞ്ചിന്റെ  തൊലി   കാറിന്റെ സൈഡിലുള്ള   ചെടികളുടെ ഇടയിലേക്ക്  വലിച്ചെറിയാനായി  ശ്രമിച്ചു..  മണ്ണിൽ അലിഞ്ഞു ചേരുന്ന ഒരു  ജൈവ വസ്തു ആയതിനാലാണ്   അത് വലിച്ചെറിയാൻ ഞാൻ ആഗ്രഹിച്ചത്.
പക്ഷേ പ്രീ പ്രൈമറി സ്കൂളിൽ പഠിക്കുന്ന  ഞങ്ങളുടെ പേരക്കുട്ടി എന്നെ അതിനു അനുവദിച്ചില്ല. അവൾ എന്നോട്  പ്രതിഷേധം അറിയിക്കുകയും  അതെല്ലാം എന്റെ 
 കയ്യിൽ നിന്നും പിടിച്ചുവാങ്ങി വണ്ടിയിലെ ഒരു ബാഗിൽ ഇടുകയും ചെയ്തു.  മാലിന്യങ്ങൾ  പുറത്തു വലിച്ചെറിയുന്നത് തെറ്റാണന്നുള്ള  ഒരു അവബോധം  ഈ കൊച്ചുപ്രായത്തിൽ തന്നെ അവൾ സ്കൂളിൽ നിന്നും നേടിക്കഴിഞ്ഞിരുന്നു.   മാലിന്യം വലിച്ചെറിയുമ്പോൾ  ഉണ്ടാകുന്ന അന്തരീക്ഷ മാലിനികരണത്തെപ്പറ്റിയും അത് ഉണ്ടാക്കുന്ന  ഭാവിഷത്വങ്ങളെ പറ്റി 
ഒരു കൊച്ചു കുട്ടിപോലും  അവിടെ  മനസിലാക്കിയിരിക്കുന്നു.
 
പോലീസിനെയും കോടതിയെയും ദൈവത്തെയും ഭയപ്പെട്ടു  മാത്രം തെറ്റായകാര്യങ്ങൾ  ചെയ്യാതിരിക്കാൻ പഠിപ്പിക്കുന്നതിനേക്കാൾ   പ്രകൃതിയുടെയും അവിടെ ജീവിക്കുന്ന മനുഷ്യരുടേയും  സുഗമമായ ജീവിതത്തിനും നിലനിൽപ്പിനു  വേണ്ടിയാണന്നുള്ള ഒരു അവബോധമാണ്  കുട്ടികളിൽ വളർത്തി  എടുക്കേണ്ടത്.  അതിനു മുൻഗണന നൽകുന്ന ഒരു വിദ്യാഭ്യാസ  മാണ്  നമ്മുടെ കുട്ടികൾക്ക്  ഇനി നൽകേണ്ടത്.  നമ്മുടെ മീഡിയായും  TV  ചാനലുകളുകളും  ഗവണ്മെന്റും ആ വഴിക്കു ചിന്തിച്ചാൽ നന്നായിരിക്കും.  ജനങ്ങളുടെ മനോ ഭാവത്തിൽ  മാറ്റ മുണ്ടാവു ബോൾ മാത്രമെ  നമ്മുടെ രാഷ്ടിയ പാർട്ടികളും നാടും മാറുകയുള്ളു.