സാമൂഹ്യമാധ്യമങ്ങളും മുതിർന്ന പൗരന്മാരും.
Mark Zukarberg
ആധുനിക ജീവിതത്തെ സോഷ്യൽ മീഡിയ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട് . നമ്മൾ ആശയവിനിമയം നടത്തുന്ന രീതിയിലും വിവരങ്ങൾ പങ്കിടുന്നതിലും ഇതു വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. അതോടൊപ്പം ഒരു പ്രൊഫഷണൽ നെറ്റ് വർക്കിനുള്ള അവസരവും നൽകുന്നുണ്ട് മാത്രമല്ല പുതിയ ബന്ധങ്ങളും കരിയറുകളും കെട്ടിപ്പടുക്കാൻ ആളുകളെ സഹായിക്കുന്നു .ഉപയോക്തക്കൾക്കു സ്വയം പ്രകടിപ്പിക്കുവാനും,ചിന്തകൾ പങ്കിടാനും ,അവരുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കുവാനും ഇതു പ്രാപ്തമാക്കുന്നുണ്ട് .
കൊച്ചു കുട്ടികൾ മുതൽ മുതിർന്ന പൗരന്മാർവരെ ഇന്ന് ഏതെങ്കിലും സാമൂഹ്യ മാധ്യമങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നവരായി മാറിയിട്ടുണ്ട് . കംപ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും വളർച്ചയോടെയാണ് വളരെ ചെറുപ്പക്കാരായ കുറെ കോളേജ് വിദ്യാർഥികൾ ഇന്ന് നമ്മൾ ഉപയോഗിക്കുന്ന പല തരത്തിലുള്ള സാമൂഹ്യ മാധ്യമങ്ങൾക്കും ജന്മം നൽകിയത് .
ഫേസ് ബുക്ക് ( F B)
എന്നപേരിലുള്ള പുതിയ സോഷ്യൽ മീഡിയ വിപ്ലവത്തിന് തിരികൊളുത്തിയത് 2004 ഫെബ്രുവരി 4 ന് വെറും 19 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന മാർക്ക് സുക്കർബെർഗ് എന്ന ഒരുഅമേരിക്കൻ കോളേജ് വിദ്യാർഥി യായിരുന്നു. അമേരിക്കയിലെ ഹാർവാഡ് യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യർഥി യായിരുന്ന അദ്ദേഹം ആദ്യമായി തൻ്റെ യൂണിവേഴ്സിറ്റിക്കുവേണ്ടിയാണ് ഫേസ് ബുക്ക് ഉപയോഗിച്ചുതുടങ്ങിയത് . പിന്നീടാണ് അത് ലോകം മുഴുവൻ ഉപയോഗിക്കുന്ന ഒരു നെറ്റ്‌വർക് സംവിധാനമായി വളർന്നത് . ഇന്ന് ഫേസ് ബുക്ക് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ഒരു സാമൂഹ്യ മാധ്യമമാണ് .
പിന്നീട് 2009 ലാണ് വാട്ട്സ്ആപ്പ് (WhatsApp) ജന്മം കൊണ്ടത് . യാഹൂ കമ്പനിയിൽ നിന്നും രാജിവച്ചു പിരിഞ്ഞുപോയഅമേരിക്കക്കാരായ 27 വയസുള്ള ബ്രിയാൻ ആഡംസും 23 കാരനായ ജാൻ കോവും ചേർന്നാണ് WhatsApp നിർമ്മിച്ചത് .2014 ൽ ഏതാണ്ട് 19 ബില്യൺ ഡോളറിനു ഫേസ് ബുക്ക് കമ്പനി അത് വാങ്ങി അതിൻ്റെ റ്റെക്കനോളജിയും സ്വീകാര്യതയും കൂടുതൽ ലളിതവും ജനകീയവുമാക്കി . ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഒരു സാമൂഹ്യ മാധ്യമമാണ് വാട്ട്സ്ആപ്പ് .
2010 ൽ അമേരിക്കക്കാരനായ കെവിൻ സിസ്റ്റെറോൺ (26 ) ബ്രസീലിയൻ -അമേരിക്കനായ മൈക്ക് ക്രിഗെർ (24 ) എന്നിവർ ചേർന്ന് നിർമ്മിച്ച ഇൻസ്റ്റഗ്രാമും(Instagram)
2012 ൽ 1 ബില്യൺ ഡോളറിനു ഫേസ് ബുക്ക് സ്വന്തമാക്കി .ഇപ്പോൾ ലോകത്തു വ്യാപകമായി പ്രചാരത്തിലുള്ള ഒരു സാമൂഹ്യ മാധ്യമമാണ് Instgram .
2012 ൽ ഒരു എന്ജിറിങ് വിദ്യാർഥി ആയിരുന്ന സാങ് യിമങ് എന്ന 29 വയസുള്ള ഒരു ചൈനക്കാരനാണ് ടിക് ടോക് (Tik Tok ) നിർമ്മിച്ചത്. 2017 ലാണ് അദ്ദേഹം അത് ചൈനയിൽ നിന്നും പുറത്തുള്ള രാജ്യങ്ങളിലേക്ക് പ്രചരിപ്പിച്ചത് . ടിക് ടോക്കിന് ഇന്ന് ലോകത്തു ഒരു ബില്ല്യനോളം ഉപയോക്താക്കളുണ്ട് .
യൂ ട്യൂബ് (You Tube ) 2005 ലാണ് പ്രക്ഷേപണം ചെയ്തത് . ഛാഡ് ഹുർലെ (26 , USA ), സ്റ്റീവ് ചെൻ ( 26 , Taivan ) , ജാവെദ് കരിം (27 , Germany ) എന്നിവരാണ് ഇതിൻറെ നിർമ്മാതാക്കൾ ,
നാല് അമേരിക്കൻ യുവാക്കളാണ് ( ജാക്ക് ഡോർസി , ഇവാൻ ൻ വില്യംസ് ,ബിസ്സ് സ്റ്റോൺ ,നോഹ ഗ്ലാസ് ) 2006 മുതൽ പ്രചരിച്ചുതുടങ്ങിയ ട്വിറ്റെർ (Twitter) എന്ന സാമൂഹ്യ മാധ്യമത്തിന്റെ നിർമ്മാതാക്കൾ .ഇന്ന് ലോകത്തെല്ലാം വാർത്തകൾ പങ്കിടാനും ചർച്ചചെയ്യാനും സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട സാമൂഹ്യ മാധ്യമമാണ് ട്വിറ്റെർ.
.ഫ്യൂഡൽ കാലഘട്ടത്തിന്റെ തകർച്ചക്കുശേഷം കൂട്ടുകുടുംബങ്ങൾ പതുക്കെ ഇല്ലാതാകുകയും അഭ്യസ്ഥവിദ്യരായ പുതിയ തലമുറ ജോലിക്കുവേണ്ടി നഗരങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും ചേക്കേറുകയും ചെയ്‌തു . വ്യവസായികവിപ്ലവത്തിനുശേഷം നിലവിൽ വന്ന മുതലാളിത്വ വ്യവസ്ഥ ഇംഗ്ലണ്ട് , ഫ്രാൻസ് , ജർമ്മനി ,ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്ക ,ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലുമാണ് ആദ്യമായി പ്രകടമായത് . ക്രമേണ അത് ജപ്പാൻ, ചൈന ,ഇന്ത്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലേക്കും ആഫിക്കയിലേക്കും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു. കൂട്ടു കുടുംബങ്ങളുടെ തകർച്ചയും അണുകുടുംബങ്ങളുടെ പുതിയ ലോകവും ഗ്രാമപ്രദേശങ്ങളെയും മുതിർന്ന മാതാപിതാക്കളെ ഒറ്റപ്പെടലിലേക്കും കടുത്ത ഏകാന്തതയിലേക്കും തള്ളിവിട്ടു . സാമൂഹ്യമായി ഒറ്റപ്പെട്ടുപോയ മാതാപിതാക്കൾ അവരുടെ മക്കളും കൊച്ചുമക്കളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടാനയി വാട്ട്സ്ആപ്പ് പോലുള്ള ഒരു സാമൂഹ്യമാധ്യമം വ്യാപകമായി ഉപയോഗിക്കാൻ നിര്ബന്ധിതരായി .
നെതെർലാണ്ടിൽ 65 -74 വയസ്സ് പ്രായമുള്ള ആളുകളുടെ 70 %പേരും 75 വയസ്സിനു മുകളിലുള്ളവരുടെ 34 % പേരും WhatsApp ഉപയോഗിക്കുന്നവരായി കണ്ടെത്തിയിട്ടുണ്ട്.
88 % അമേരിക്കയിലെ മുതിര്ന്ന പൗരന്മാരും ഏതെങ്കിലും ഒരു സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണ് .71 % അമേരിക്കയിലെ മുതിർന്ന പൗരന്മാർ ഫേസ്ബുക്കും 51 % പേർ യു ട്യൂബും 28 % പേർ ടിക് ടോക്കും ഉപയോഗിക്കുന്നവരായി കണക്കാക്കിയിട്ടുണ്ട് .
ഓസ്‌ട്രേലിയയിൽ 2025 ൽ 81 %ആളുകൾ ഏതെങ്കിലും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണ്. അതിൽ 65 -74 വയസ്സ് പ്രായമുള്ളവർ 3 5.3%
പേരും 75 - 84 വയസ്സ് പ്രായമുള്ളവർ ,9 %പേരും 85 വയസ്സിൽ കൂടുതലുള്ളവർ 8 % പേരുമാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് . ഇന്ത്യയെപ്പോലെ പല രാജ്യങ്ങളിലും ഈ കാര്യത്തിൽ ആധികാരികമായ പഠനങ്ങൾ നടന്നതായി കാണുന്നില്ല . എങ്കിലും കോവിഡ് മഹാമാരിക്ക്‌ശേഷം ഡിജിറ്റൽ രംഗത്തുണ്ടായ മാറ്റങ്ങൾ നമ്മുടെ മുതിർന്ന പൗരന്മാർക്കിടയിലും ഗുണപരമായ ചലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് . നഗരങ്ങളിൽ അത് കൂടുതൽ പ്രകടമായിട്ടുണ്ട് .
ഇന്ത്യയിൽ 100 % സാക്ഷര ത നേടിയ കേരളത്തിൽ ഇപ്പോൾ ഡിജിറ്റൽ രംഗത്തും വലിയ പുരോഗതി നേടിയിട്ടുണ്ട് . ഗവണ്മെന്റിന്റെ നേരിട്ടുള്ള ഒരു പഠനം ഈ രംഗത്തു നടന്നതായി തോന്നുന്നില്ല . എങ്കിലും "നൈപുണ്യ നഗരം പ്രോഗ്രാം" എന്നപേരിൽ എറണാകുളം ഡിസ്ട്രിക്ട് പഞ്ചായത്തു നടത്തിയ ഒരു പഠനത്തിലും മറ്റു പല ഏജൻസികളുടെയും ഗവേഷണങ്ങളിലും നഗരത്തിലെ മുതിർന്ന പൗരന്മാരിൽ പകുതിയിൽ അധികം പേരും ഗ്രാമീണ മേഖലയിൽ ഏതാണ്ട് 25 % ത്തോളം പേരും ഏതെങ്കിലും സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നവരായി കണ്ടെത്തിയിട്ടുണ്ട് . എങ്കിലും അധികം പേരും ഡിജിറ്റൽ രംഗത്തു മക്കളുടെ ആവശ്യമായ സഹായം ലെഭിക്കുന്നില്ലെന്നു പരാതിപെടുന്നവരാണ് .
കുടുബാംഗങ്ങളും സുഹൃത്തുക്കളുമായി ഇടപഴകാനും ഏകാന്തതയും ഒറ്റപ്പെടലും ഇല്ലാതാക്കാനും സാമൂഹ്യ ബദ്ധങ്ങൾ നിലനിർത്താനും സാമൂഹ്യ മാധ്യമങ്ങൾക്കു കഴിയുന്നുണ്ട് . അതുകൊണ്ടാണ് മുതിർന്ന പൗരന്മാർ സോഷ്യൽ മീഡിയയെലേക്കു ആകർഷിക്കപ്പെടുന്നത് . ഒറ്റപ്പെട്ടു കഴിയുമ്പോളും സദാ സമയവും തൻ്റെ ചുറ്റും ലോകത്തെല്ലാം നടക്കുന്ന സംഭവങ്ങളെ മനസ്സിലാക്കാനും എപ്പോഴും ഓരോ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രികരിക്കാനും ഇതു സഹായകരമാവുകയും ചെയ്യും.മാത്രമല്ല സോഷ്യൽ മീഡിയയിലൂടെ സംഗീതം ഉൾപ്പടെയുള്ള വിനോദപരിപാടികളും വീഡിയോകളും പലതരത്തിലുള്ള ഗെയിമുകളും ക്വിസ്സ് പ്രോഗ്രാമുകളും മുതിർന്ന പൗരന്മാരേ കർമ്മനിരധരും സന്തോഷവാന്മാരും ആയി ജീവിക്കാൻ സഹായിക്കുകയും ചെയ്യും .
പലപ്പോഴും മക്കളുടെയും പേരക്കുട്ടികളുടേയും സഹായത്തോടെയാണ് മാതാപിതാക്കൾ ഡിജിറ്റൽ ലോകത്തിലേക്കു കടന്നു ചെന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പഠിക്കുന്നത്. 2009 ലാണ് ഞാൻ Face Book ൽ അക്കൗണ്ട് തുറന്നത്. അന്ന് സൗത്ത് ആഫ്രിക്കയിൽ വിദ്യാർഥിയായിരുന്ന ഞങ്ങളുടെ മകൾ ആണ് എന്നേ ഡിജിറ്റൽ ഉയോഗത്തിന്റെയും ഫേസ് ബുക്കിൽ അക്കൗണ്ട് തുറക്കുന്നതിന്റെയും ബാലപാഠങ്ങൾ പഠിപ്പിച്ചത്. ഇന്ന് എനിക്കു ലോകത്താകമാനം ഏതാണ്ട് 1200 ഓളം ഫേസ് ബുക്ക് സുഹൃത്തുക്കളുമു ണ്ട്.
ഇലക്ട്രിസിറ്റിയും, ടെലിഫോണും ഒന്നുമില്ലാതെ ഓലമെഞ്ഞ ചാണകം മെഴുകിയ വീടുകളിൽ മണ്ണെണ്ണ വിളക്കുകൾക്ക് മുൻപിൽ ആശാൻ കളരികളിലെ ഓലയിൽ എഴുതിയ മലയാളം ലിപികൾ വായിച്ചു പഠിച്ചു സ്കൂളിൽ സ്ലേറ്റും പെൻസിലുമായി പോയിരുന്ന എന്നെപ്പോലുള്ള മുതിർന്ന പൗരന്മാർ തീർച്ചയായും ഇന്ന് ഭാഗ്യവാന്മാരാണ്. ഒരു നൂറ്റാണ്ടിന്റെ നാലിൽ മൂന്നു ഭാഗത്തിലധികം ഈ ഭൂമിയിൽ ജീവിക്കാനും ഈ സമൂഹത്തിലും ലോകത്താകമാനവും നടക്കുന്ന സാമൂഹ്യ രാഷ്ട്രീയ സംഭവവികാസങ്ങൾ നേരിട്ടും വായിച്ചും മനസ്സിലാക്കാനും ഡിജിറ്റൽ സാങ്കേതിക രംഗത്തു ഇതുവരെ നടന്നതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുമായ അത്ഭുതംകരമായ മാറ്റങ്ങൾ കാണുവാനും ഒരു പരിധി വരെയെങ്കിലും അതിന്റെ ഭാഗമാകാനും ഞങ്ങളുടെ തലമുറക്ക് കഴിയുന്നു എന്നത് ഒരു വലിയ അനുഗ്രഹമാണ്.
പണ്ഡിതരെന്നു സ്വയം കരുതി അറിവും സമ്പത്തും കയ്യടക്കി വച്ചിരുന്ന ഒരു മുതിർന്ന വരേണ്യ വർഗ്ഗത്തിൽ നിന്നും അതെല്ലാം കയ്യടക്കി മുന്നോട്ടു കുത്തിക്കുന്ന പുതിയ തലമുറ ഇനിയും എന്തൊക്കെ മാറ്റങ്ങളാണ് ഭാവിയിൽ ലോകത്തിൽ വരുത്തുക എന്നു കാത്തിരുന്നു കാണാനേ നമുക്ക് കഴിയു. നിർമ്മിത ബുദ്ധി (Artificial Intelegence) യെന്ന പുതിയ ഡിജിറ്റൽ സാധ്യതകൾ ഇനി യും ലോകം കാണാൻ ഇരിക്കുന്നതേയുള്ളു. A I യുടെ സാദ്ധ്യതകൾ കോർപ്പറേറ്റ് ലോകം കൈയടക്കി വച്ച് ലോകത്തെ കീഴടക്കാനും ലാഭം ഉണ്ടാക്കാനും ഇപ്പോൾ ശ്രമിക്കുന്നു എന്നത് ആശങ്കാജനകമാണ്. അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഗ്ലോബൽ ആർട്ടിഫിഷ്യൽ ഇന്റലേജിൻസ് സബ്‌മിറ്റിൽ A I സാങ്കേതിക വിദ്യയെയും സാമൂഹ്യ മാധ്യമങ്ങളെയും ലോകത്തിലെ സാധാരണ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുന്നതിനുള്ള മാർഗമായി ആശവഹമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നു നമുക്ക് പ്രതീക്ഷിക്കാം.
സാമൂഹ്യ മാധ്യമങ്ങൾ മുതിർന്ന പൗരന്മാരെ അവരുടെ വാർദ്ധക്യകാലത്തെ ഏകാന്തതയുടെയും ഒറ്റപ്പെടലിന്റേയും ലോകത്തുനിന്നും സ്വതന്ത്രരാക്കുകയും മുഴുവൻ സമയവും കർമ്മനിരതരും കൂടുതൽ ആൽമവിശ്വാസവും പ്രതിക്ഷയും ഉള്ളവരുമാക്കി സന്തോഷത്തോടെ മുന്നോട്ടുപോകുവാൻ സഹായിക്കുകയും ചെയ്യൂ മെന്നതിൽ എനിക്ക്
സംശയമില്ല .
==============================///======================================