2020, ഡിസംബർ 31, വ്യാഴാഴ്‌ച

ഓസ്‌ട്രേലിയയിൽ ഒരു ക്രിസ്തുമസ്കാലം




ഈ  വർഷം ജനുവരിമാസത്തിൽ  കേരളത്തിൽ  COVID19 ഏത്തി ച്ചേരുന്നതിനു  കുറച്ചു   മുൻ പാണ്  ഓസ്‌ട്രേലിയയിൽ  കുട്ടികളുടെ അടുത്തു വന്നത്  . അവസാന ദിവസം  മുടങ്ങിപ്പോയ  ഒരു വിയറ്റ്നാം കമ്പോഡിയ യാത്രയുടെ സങ്കടം  കൊച്ചുമകളയും  മക്കളെയും  കണ്ടും  പറഞ്ഞും   തീർക്കാമെന്നുകരുതികൂടിയാണ്  അവർ  വിളിച്ചപ്പോൾത്തന്നെ   ഓടി  വന്നത്.അധികം  താമസിക്കാതെ   ചൈനയിൽ നിന്നെത്തിയ COVID 19 ലോകത്തെമുഴുവൻ  കരാഗ്രഹത്തിലാക്കുകയും  ഉണ്ടാക്കിയ രാജ്യങ്ങളുടെ അതിർത്തികളും മറ്റു   എല്ലാ വൻ മതിലുകളും (മതവും ജാതിയും പണക്കാരുംപാവപ്പെട്ടവരും) എല്ലാം ‌തകർത്താണ്   അത്  മനുഷ്യരെ മുഴുവൻ  വേട്ടയാടിക്കൊണ്ടിരിക്കുന്നത് .ഇതിനോടകം  അത് 7 കോടിയിലധികം മനുഷ്യരെ രോഗികളാക്കുകയും  1 കോടിയോളം പേരെ ഭൂമിയിൽ നിന്നും  പറഞ്ഞയക്കുകയും ചെയ്തുകഴിഞ്ഞു . വർധിച്ച പ്രഹര ശേഷിയോടഇന്ത്മനുഷ്യന്റെ  സാധാരണ 
 ജീവിതത്തിന്  കടുത്ത വെല്ലുവിളി ഉയർത്തി നമ്മുടെ മുൻപിൽ നിൽക്കുന്നു 
പ്രകൃതി ദുരിതങ്ങളയും  സംക്രമിക രോഗങ്ങളുടേയും  മുൻപിൽ ഏന്നുംപതറാതെ പിടിച്ചു നിന്നിരുന്ന കേരളം ഈ മഹാമാരിക്കുമുൻപിൽഇപ്പോഴുപ്രതീക്ഷയോടെ   അതിജീവനത്തിനുള്ള  ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.
ഏതായാലും പല കാരണങ്ങളാലും  ഈ പ്രതിസന്ധിയുടെ  കാലത്തു മക്കൾ   ഓസ്ട്രേലിയിലേക്ക്  ക്ഷണിച്ചത്  ഒരു  ഭാഗ്യമായി .  സാമൂഹ്യമായ കൂടിച്ചേരലുകലില്ലാതെ   കേരളത്തിലെ  റിട്ടയേർഡ് ലൈഫ്  ഈ കാലത്തു വളരെ  ബുദ്ധമുട്ടുകൾ ഉണ്ടാക്കുമായിരുന്നു.  വിദേശത്തു വളരെക്കാലം ജോലിചയ്തശേഷം  നാട്ടിൽ എത്തുന്നവരുടെ  കുട്ടികൾ പോലും നാട്ടിൽ  ഉണ്ടാവാറില്ലല്ലോ?

. ഇവിടെ മികച്ച ജീവിത സൗകര്യങ്ങളും ആരോഗ്യപരിപാലനവുമുണ്ടകിലും    നമ്മുടെ  നാട്ടിലതുപോലെയുള്ള വ്യപകമായ സാക്രമിക രോഗങ്ങളെയും ആയിരിക്കണക്കിനുള്ള  അത്തരം രോഗികളയും  ചികിൽസിക്കാൻ  ആദ്യം പര്യാപ്തമായിരുന്നില്ല.  അതുപോലെ തന്നെ വ്യക്തികളുടെ സ്വകാര്യതയും  സ്വാതന്ത്ര്യവും  സ്വതന്ദ്രമായ യാത്രകളും  ദിനചര്യകളും ഏല്ലാം  നിയത്രിക്കാനും ഗവണ്മെന്റിന്  എളുപ്പമായിരുന്നില്ല.
COVD 19 മഹാമാരിയെ  നേരിടുന്നതിൽ  ഓസ്ട്രേലിയ ആദ്യം ഒന്നു പകച്ചു നിന്നെങ്കിലും  വളരെ  വിജയകരമായി  അതിന്റെ ഗതിയെ നിയത്രിക്ഓസ്ട്രേലിയക്കുകഴിഞ്ഞു.
ഒരു വർഷത്തോളമായി  ക്വീൻസ്‌ലാണ്ടിലെ  മക്കയിലും ബ്രിസ്ബാനിലും    കഴിഞ്ഞ ഞങ്ങളെ   കോവിഡ് കാലത്തിന്റെ  ആശ്വാസ്ഥ്യങ്ങൾ കാര്യമായി അലട്ടിയിട്ടില്ല. പബ്ലിക് ട്രാൻസ്‌പോർട് ഏന്നും ഓടിക്കൊണ്ടിരിക്കുന്നു. കോവിഡ് നിയന്ത്രങ്ങളൂടെ  നഗരവും സ്കൂളുകളും കളിസ്ഥലങ്ങളും  പാർക്കുകളും  സാമൂഹ്യമായ ഒത്തുകൂടലുകളും  എല്ലായിടതുമുണ്ട്. മാസ്‌ക്കുകൾ  ഉപയോഗിക്കുന്നതിനുള്ള   ഉത്തരവുകളൊന്നും  ഞങ്ങളുടെ പ്രദേശത്തു  വന്നിട്ടില്ല.  റോഡിന്റെ ഇറുവശത്തുമുള്ള  നടപ്പാതകളിൽ കൂടി  രാവിലെയും വൈകുന്നേരവും  മണിക്കൂറുകളോളം  വേണമെങ്കിൽ നടക്കാം.   ഇടക്കൊക്കെ പാർക്കുകളിൽ ഇരിക്കുകയോ  അവിടെയുള്ള  മെഷിനുകളിൽ  വ്യായാമം ചെയ്യുകയോ ചെയ്യാം. മിക്കവാറും എല്ലാദിവസവും ഞങ്ങൾ  സായാഹ്നസവാരിക്കൂ പോയിരുന്നു.

2020, ഡിസംബർ 30, ബുധനാഴ്‌ച

പുതുവർഷത്തെ വരവേൽക്കുമ്പോൾ



ഓസ്‌ട്രേലിയയിലെ  സിഡ്‌നി നഗരം  പതിവുപോലെ ഈ വർഷവും വർണശബലമായ  fire works ലൂടെ   പുതുവർഷത്തിന്റെ  ആഗമനം     ലോകത്തെ അറിയിക്കാൻ  തയാറെടുത്തു  കൊണ്ടിരിക്കുകയാണ്. 

2020  ജനുവരി മാസത്തിൽ ചൈനയിൽനിന്നും  കൊറോണ വൈറസ്  കേരളത്തിലെത്തുമ്പോൾ  ആനിയമ്മയും ഞാനും  ടൂറിസ്റ്റുകളായി   ഓസ്‌ട്രേലിയയിൽ ബ്രിസ്ബനിലുള്ള  മക്കളുടേയും കൊച്ചുമക്കളുടേയും  അടുത്ത്  എത്തിയിരുന്നു . 

മനുഷ്യൻ നിർമ്മിച്ച  രാജ്യങ്ങളുടെ അതിരുകളും മതിലുകളും  കടന്ന്  അതിവേഗം COVID 19  എന്ന ഓമന പേരിൽ  ഈ  വൈറസ്  ലോകം കീഴടക്കുന്ന കാഴ്‌ചയാണ്‌ പിന്നീട്  കണ്ടത്. 

 ഏതാണ്ട്  ഒരു വർഷം പിന്നിടുമ്പോൾ ലോകത്തു 8 കോടിയോളം  ആളുകളെ  രോഗികളാക്കാനും 18 ലക്ഷത്തോളം പേരുടെ ജീവൻ  അപഹരിക്കാനും ഈ  വൈറസിന്  കഴിഞ്ഞു. ഇതോടൊപ്പം ലോകം  വളരെ കഷ്ടപ്പെട്ട്   നേടിയെടുത്ത  പൊതുജനാരോഗ്യ സംവിധാനങ്ങളും   കൃഷി ഭക്ഷണ സംഭരണ  വിതരണവും   മനുഷ്യൻ്റെ തൊഴിൽ   മേഖലയും ടൂറിസവും ഗതാഗതവുമെല്ലാം   അതിന്റെ    താളം തെറ്റു കയും ചെയ്തു.    കോടികണക്കിനാളുകളും  അവരുടെ കുടുംബങ്ങളും  ഇതിനകം തൊഴിൽ ഇല്ലായ്മയിലും  കടുത്ത പട്ടിണിയിലുമായി .

വിഷാദരോഗവും  മാനസികമായ  ആസ്വസ്ഥതകളും ആത്മഹത്യയും  ക്രിമിനൽ  സ്വഭാവങ്ങളും  ഈ കാലഘട്ടത്തിൽ  വളരെ വർധിച്ചിരി ക്കുന്നു . കുട്ടികളുടെ വിദ്യാഭ്യാസവും  ജീവിതവും വൃദ്ധജങ്ങളുടെ പരിപാലനവും  കുടുംബങ്ങൾക്കും സമൂഹത്തിനും    ഒരു  വെല്ലുവിളിയായി  മാറുകയും ചെയ്തു.

 കോവിഡ്  ഒരു  കോടിയോളം ജനങ്ങളെ  ഇന്ത്യയിൽ  രോഗികളാക്കിയെങ്കിലും   മരണസംഖ്യ ഏതാണ്ട് 1 ,5  ലക്ഷമായി പിടിച്ചുനിർത്താനും വളരെ പേർക്ക് രോഗവിമുക്തി നേടാനും കഴിഞ്ഞുവെന്നത്   ആശ്വാസകരമാണ് .

 പരാധിനതകൾ  ഉണ്ടെങ്കിലും  ഒരു പരിധി വരെയെങ്കിലും  കേരളത്തിന്   ഈ  മഹാമാരിയുടെ  വെല്ലുവിളികളെ ഇതുവരെ   അതിജീവിക്കാൻ കഴിഞ്ഞു വെന്നത് അഭിമാനകരമാണ് . കരുതലുള്ള   ആരോഗ്യ പ്രവർത്തകരും പൊതുജനങ്ങളും  അവർക്കൊപ്പം ഉണർന്നു പ്രവർത്തിക്കുന്ന കേരളത്തിലെ  ഭരണസംവിധാനവും   തീർച്ചയായും അഭിനന്ദനങ്ങൾ  അർഹിക്കുന്നുണ്ട്.  

ഇതുവരെ കോവിഡ് 19    വൈറസിനെനിയന്ത്രണത്തിലാക്കാൻ    ഓസ്‌ട്രേലിയക്ക്   കഴിഞ്ഞി ട്ടു ണ്ട്‌. .എങ്കിലും മെൽബണിലെ  ക്വാറന്റൈൻ  സംവിധാനത്തിലുണ്ടായ ആശ്രദ്ധ വിക്ടോറിയ പ്രൊവിൻസിൽ  രോഗം വ്യാപകമായി  പടരാൻ  കാരണമായി . അതുകൊണ്ട്  യാത്ര വിലക്കു മൂലം മെൽബനിലുള്ളമക്കളെയും കൊച്ചു മക്കളെയും    കാണാൻ  ഇനിയും സാധിച്ചിട്ടില്ല.

  ക്രിസ്തുമസ്‌   ആഘോഷങ്ങൾ ഇവിടെ എല്ലായിടത്തും   സജീവമായി  നടക്കുന്നുണ്ട്  . എങ്കിലും  സിഡ്‌നിയിലെ ബീച്ചിൽ  സംബർഗത്തിലൂടെ കണ്ടെത്തിയ വൈറസ്  അതിരുകടക്കാതിരിക്കാൻ  ശ്രദ്ധിക്കുന്നുണ്ട് .    പ്രൊവിൻസുകൾ തമ്മിലുള്ള  യാത്രകൾക്ക് പലപ്പോഴും നിയന്ത്രണനകൾ ഉണ്ട് .  വിദേശയാത്രകളും  സാധരണഗതിയിലായിട്ടില്ല . 

മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും  ഗോവെന്മേന്റിന്റെ  നല്ല കരുതലും ഉള്ള രാജ്യമാണ്  ഓസ്ട്രേലിയ.   ഇവിടെ ജോലിചെയ്യുന്ന  മലയാളികളും  മറ്റ്ഇ ന്ത്യക്കാരും   COVID മൂലം മരിച്ചതായോ  ഗുരുതരമായ രോഗം ബാധിച്ചതായോ   ഇതുവരെ  റിപ്പോർട്ട്‌  ചെയ്തതായി കേട്ടില്ല.

പുതു വർഷത്തെ വരവേൽക്കാൻ   എല്ലാവർഷവും    നടത്താറുള്ള വര്ണശബളമായ ഫയർ വർക്സ്‌  ഈവർഷം   ബ്രിസ്ബനിലും മെൽബണിലും ഉണ്ടാവില്ല ങ്കിലും  സിഡ്‌നിയിൽ   നിയന്ത്രണങ്ങളോടെ ഈ വർഷവും ഫയർ  വർക്‌സ് ഉണ്ടാവും .  65  ലക്ഷം   ഡോളർ  ആണ്  കഴിഞ്ഞ വർഷം ഇതിനായി  ബഡ്ജറ്റ് ചെയ്‌തി രുന്നു ‌  .   ഈ വർഷം COVID നിയന്ത്രണങ്ങളോടെ     വളരെ കുറച്ചു പേർക്ക്  മാത്രമേ അവിടെ  പ്രവേശനം ഉണ്ടാകുകയുള്ളു.  കഴിഞ്ഞ വർഷം  അവിടെ എത്തിയ 16 ലക്ഷത്തോളം   ആളുകൾ     ഏതാണ്ട്  13 കോടിയോളം  ഡോളർ   സിഡ്നി  നഗരത്തിൽ  ചെലവഴിക്കുകയും  ചെയ്തിരുന്നുവത്രേ!!

COVID 19 നു ജനിതക മാറ്റം വന്നത്തോടെ ലോകം ഇപ്പോൾ  കൂടുതൽ  ഉൽക്കണ്ടയിലാണ്.  രാജ്യങ്ങളും വ്യക്തികളും കൂടുതൽ കൂടുതൽ ഒറ്റപ്പെടുകയും  പരസ്‌പരം കലഹിക്കുകയും ചെയ്യുന്നത്  നിരാശാ ജനകമാണ് . മനുഷ്യസമൂഹം പരസ്പരമുള്ള വൈരുദ്യങ്ങൾ  മാറ്റിവച്ചു   ഒന്നിച്ചു നിന്ന്  കോവിടു പോലുള്ള മഹാമാരികൾക്കെതിരെ  യുദ്ധം പ്രഖ്യപിക്കുകയാണ്  വേണ്ടത് .   കോവിഡ്നൊപ്പം  ജീവിക്കാൻ നമ്മൾ പഠിച്ചു   കഴിഞ്ഞിരിക്കുന്നുവെന്നത്   ഒരു നല്ല കാര്യമാണ്.  

COVID  നെ നേരിടാനും പരാജയപ്പെടുത്താനും  ഇപ്പോൾ  പ്രചാരത്തിലുള്ള  വാക്‌സിനേഷനു  കഴിയുംമെന്നും 2021ൽ   രാജ്യങ്ങൾക്കുള്ളിലും രാജ്യങ്ങൾ തമ്മിലുള്ള വാതിലുകൾ  തുറക്കപ്പെടുമെന്നും  മനുഷ്യജീവിതം സാധാരഗതിയിലാക്കുമെന്നും   നമുക്ക് ആശിക്കാം, കാത്തിരിക്കാം .

എല്ലാവർക്കും ഊഷ്മളമായ  പുതുവർഷാശംസകൾ .


   


 



             

2020, ജൂലൈ 10, വെള്ളിയാഴ്‌ച

കൊറോണകാലവും കുറേ ഓർമ്മകുറിപ്പുകളും പ്രതീക്ഷകളും.

Brisbane city view

കേരളത്തിൽ  കൊറോണ റിപ്പോർട്ട്‌ ചെയ്യുന്നതിന്  അൽപ്പം   മുൻപ്  ഓസ്‌ട്രേലിയയിലെ പേരക്കുട്ടികളെ  കാണാൻ  ടൂറിസ്റ്റ്  വിസയിൽ  ബ്രിസ്ബനിൽ എത്തി യിരുന്നു . ഇവിടെ  മക്കളും  കൊച്ചുമക്കളും  ഒത്തു  കറങ്ങി നടക്കുന്നതിനിടയിൽ   ലോകത്തെ ഞട്ടിച്ചു കൊണ്ടുള്ള കൊറോണയുടെ  വരവായി .

   വൈകുന്നേരം    ഒരു  ഈവെനിംഗ്  യാത്രക്കിടയിലാണ്  നാട്ടിലെ  മറക്കാൻ  കഴിയാത്ത  സായാഹ്നങ്ങളിലെ  ഒരു  കൂട്ടായ്മയെപ്പറ്റി  ഓർമമയിൽ വന്നത്   .  ഉടനെത്തന്നെ  അതിൽ  സജീവമായി  പങ്കെടുത്തിരുന്ന   ഒരു സുഹൃത്തിനെ ഫോണിൽ   വിളിച്ചു.  അവരെ എല്ലാം  മിസ്സ്‌  ചെയ്തതിലും ഉടനെ തിരിച്ചു പോരാൻ   സാധിക്കാത്തതിലുമുള്ള   നിരാശയിലുമായിരുന്നു  ഞാനപ്പോൾ .   പക്ഷേ എന്റെ  സ്നേഹന്വഷണത്തിനിടയിലെ അദേഹത്തിന്റെ   പ്രതികരണം  എന്നെ കൂടുതൽ  വിഷമത്തിലാക്കി. അദ്ദേഹം  പറഞ്ഞു......... 

"ഇവിടെ വീട്ടിലിരുന്നു മടുത്തു മാസ്റ്ററെ ."

"മാർച്ചു മാസത്തിൽ ഞങ്ങൾ പിരിഞ്ഞതാണ് പിന്നെ ആരെയും കാണാൻ കഴിഞ്ഞിട്ടില്ല "

"വിജയേട്ടനെയും  നമ്മുടെ മററുസുഹൃത്തുക്കളെയും പറ്റിയും കൂടുതൽ ഒ ന്നും അറിയില്ല,  "

"ഇവിടെ പ്രായമായവരുടെ സ്ഥിതി വളരെ ബുദ്ധിമുട്ടാണു മാസ്റ്ററെ   , വീട്ടിലിരുന്നു മടുത്തു " .

 "ഇവിടെയെല്ലാം   പലയിടത്തും  പ്രായമായവരും   തെഴിൽ നഷ്ടപ്പെട്ടവരുമൊക്കെ  കടുത്ത അസ്വസ്ഥരാണ്.    ആത്മഹത്യകളും  മരണങ്ങളും ഒക്കെ  കൂടി വരുന്നു."

"സ്കൂളിലൊന്നുനും  പോകാതെയും  വീട്ടിലിരുന്നും  കുട്ടികളും  അസ്വാസ്ഥരായിരിക്കുന്നു "

അവസാനം  എനിക്ക്   ഒരു  ഉപദേശവും തന്നു -
"  ഇവിടെ ഇപ്പോൾ  വരാതിരിക്കുന്നതാണ്  നല്ലത്  മാസ്റ്ററെ  !! "
 -
" പിന്നെ  കഴിയുമെങ്കിൽ  തല്ക്കാലം  അവിടെ  പിടിച്ചു നിൽക്കുക".


 "സീനിയർ സിറ്റിസൺസ്  "എന്നൊക്ക  പറയാറുള്ള ഞങ്ങളുടെ  നാട്ടിലെ വൃദ്ധന്മാരുടെ സായാഹ്ന  കൂട്ടായ്മയിൽ  കൃത്യ  സമയത്തു തന്നെ മുടങ്ങാതെ  എത്തിയിരുന്ന   ആളാണ്. സ്ഥലത്തെ റവന്യൂ വകുപ്പിന്റെ  തലവനായി നീണ്ട കാലത്തെ  സേവനം കഴിഞ്ഞു  ഏതാണ്ട്  പത്തു വർഷത്തിന് മുൻപ്  പെൻഷനായി. ഇപ്പോൾ  ഭാര്യയുമൊത്തു  പത്രംമൊക്കെ  വായിച്ചു  മിതമായി ഭക്ഷണം മാത്രം കഴിച്ചു  അത്യവശ്യം  ടെലിവിഷനും  കണ്ടു വീട്ടിൽ   സ്വസ്ഥ ജീവിതം.  രണ്ടു മക്കളും  വിവാഹമൊക്കെ കഴിഞ്ഞു ജോലിയിലുമാണ്.  ഞങ്ങളുടെ  കൂട്ടയ്മകളിൽ    സജീവമായി പങ്കെടുക്കുകയും കലയും സാഹിത്യവും  രാഷ്ട്രിയവും  നാടിന്റെ  മാറുന്ന മുഖവുമെല്ലാം  വസ്തുനിഷ്ടമായി  വിശകലനം ചെയ്തിരുന്ന ഒരു സുഹൃത്തിന്റെ   ഈ പ്രതികരണം എന്നെ  വേദനിപ്പിച്ചു.

ബാംഗ്ലൂരിൽ ജോലി ചെയ്തിതിരുന്ന ഇദ്ദേഹത്തിന്റെ  മകനും  കുടുംബവും  ഇപ്പോൾ  വീട്ടിൽ എത്തിയിരിക്കുന്നു . അതുകൊണ്ട്  ഈ സുഹൃത്തും  മുഴുവൻ   കുടുംബവും  പുറത്തിറങ്ങാതെ ഇപ്പോൾ  14 ദിവസത്തെ കോറൻസേയിനിലാണത്രെ !!


ഇതുപോലെ ഞങ്ങളുടെ  നാട്ടിലെ വളരെ പ്രധാനപ്പെട്ട പല മേഖലകളിലും  സേവനം  ചെയ്ത്  ഇപ്പോൾ  സ്വസ്ഥജീവിതം  നയിക്കുന്ന  എട്ടോളം  പേരുള്ള  ഒരു കൂട്ടായ്മയായിരുന്നു   ഞങ്ങളുടെ  സായാഹ്നങ്ങൾ. ഹെഡ്മാസ്റ്ററായി  വിശിഷ്ടസേവനത്തിന്റെ  നാഷണൽ  അവാർഡ് വാങ്ങിയ  അദ്ധ്യാപകരും, രാജ്യരക്ഷക്കു വേണ്ടി ഇൻഡ്യൻ ആർമിയിൽ ജോലി ചെയ്തിരുന്ന ഒരാളും  പോലീസ് SI മാരും ,  കൃഷി ഓഫീസറും ,  അക്കൗണ്ടനുമെല്ലാം  ഈ കൂട്ടത്തിൽ  ഉണ്ടായിരുന്നു. .  എല്ലാവരും  മുതിർന്ന പൗരന്മാർ  തന്നെയായിരുന്നു !! 
ഏതാണ്ട് 50 വർഷത്തോളം  പഴയ  ഒരു ചരിത്രവും   പാരമ്പര്യവും ഒക്കെ   ഈ  ഒത്തുചേരലിനുണ്ട്.  ഇവരോടൊപ്പം   പ്രവർത്തിച്ചിരുന്ന പല  എഴുത്തു കാരും   കലാകാരമാരും   പൊതുപ്രവർത്തകരും ഇതിനിടയിൽ   പലപ്പോഴായി  നാടുനീങ്ങി പോയി രിക്കുന്നു.......

ചമ്മട്ടം വയലിലെ  ഒരു പാറപ്പുറത്തു  വളർന്നുവന്ന  ഈ  ഒത്തുചേരൽ  പിന്നീട്  കാഞ്ഞങ്ങാട്  മുൻസിപ്പാലിറ്റി യുടെ  കീഴിലുള്ള  വയോജന സെന്ററിലേ വിശാലമായ ഒരു കെട്ടിടത്തിലേക്ക് മാറ്റി.  ഈ പ്രദേശത്തെ  മുതിർന്ന പൗരന്മാരെയെല്ലാം  പങ്കെടുപ്പിച്ചുകൊണ്ടുള്ള  കൂട്ടായ്മകളും കലാ സാംസ്‌കാരിക  പരിപാടികളും  എന്റർടൈൻമെന്റ്  പ്രോഗ്രാംസും  മെഡിക്കൽ പരിശോധനകളും  എല്ലാം ഇവിടെ നടന്നിരുന്നു.   


ഞങ്ങളുടെ കുറേ വർഷം  നീണ്ട   ആഫ്രിക്കയിലെ  അദ്ധ്യാപക  ജീവിതം   കഴിഞ്ഞു   നാട്ടിലെത്തിയപ്പോൾ  നാടും  നാട്ടുകാരും സൗഹൃദങ്ങളും   നാടിന്റെ  പുതിയ  കാഴ്ച്ചപ്പാടുകളും  എല്ലാം  കുറേ വിത്യസ്തമായി  കാണപ്പെട്ടു. എല്ലാം  ഒന്നു കറങ്ങിനടന്നു  പഠിക്കുന്നതിനിടയിലാണ്  ഒരു  കുടുംബക്ഷേത്രത്തിലെ തെയ്യാട്ട  പരിപാടിക്കിടയിൽ  ഒരു  കൃഷ്ണൻ മാസ്റ്റർ  എന്നെ  ഇവരുടെ  കൂട്ടായ്മയിലേക്ക്    ക്ഷണിച്ചതും   തുടർന്ന്  എനിക്ക്  അതിന്റെ  ഭാഗമാകാൻ കഴിഞ്ഞതും.

ഇത്തരം ഒരു കൂട്ടായ്മ എനിക്കും   ഒരു പരിധിവരെ   ഈ   നാട്ടിന്റെ  നന്മയും  പുതിയ ജീവിതരീതികളും   ശരിക്കും   മനസ്സിലാക്കാനും   ചുറ്റുപാടുകളുമായി  ഇടപഴകാനും     കുറെകാലമെങ്കിലും  സന്തോഷമായി ഇവിടെ  ജീവിക്കാനും  സഹായകരമായി.
കഴിഞ്ഞ വർഷം  കാഞ്ഞങ്ങാട്  വച്ചു നടന്ന  സംസ്ഥാന  സ്കൂൾ  കലോത്സവത്തിന് പങ്കെടുത്തവരെല്ലാം  ഈ  നാടിന്റെ   ആദിത്യമനോഭാവത്തെയും  സൗഹൃദത്തേയും    തിരിച്ചറിയുകയും
ചയ്തു.

ഇതെല്ലാം  ഇപ്പോൾ നിലച്ചിരിക്കുന്നു ഏന്ന്  അറിയുബോൾ  തീർച്ചയായും വേദനതോന്നുന്നു .  COVID 19 അതിന്റെ  താണ്ടവം  ഇവിടേയും  സാധാരണ ജീവിതം  ദുസ്സഹകരമാക്കിയിരിക്കുന്നു . എല്ലാ ഒത്തുകൂടലും നിർത്തിവച്ചു.  എല്ലാവരും അവരവരുടെ  വീടിനുള്ളിൽ  അഭയം തേടിയിരുന്നു. സ്കൂളുകളും കളിക്കളങ്ങളും വായനശാലകളും  കല്യാണമണ്ഡപങ്ങളും  ആരാധനാലങ്ങളും  സിനിമാശാലകളും  എല്ലാം എല്ലാം  വിജനമായിരിക്കുന്നു .........

എങ്കിലും  എല്ലാ  വെല്ലുവിളികളെയും നേരിട്ട്    പ്രതീക്ഷകൾ   കൈവിടാതെ  കൂടുതൽ  ജാഗ്രതയോടെ   മുന്നോട്ട്  പോകാൻ  ശ്രമിക്കുന്ന  കേരളത്തിലെ  ആരോഗ്യപ്രവർത്തകരും  നിയമപാലകരും പോതുജനങ്ങളും  അവരെ  ശ്രദ്ധയോടെ  നയിക്കുന്ന ഒരു  ഭരണ സംവിധാനവും   നമുക്ക് പ്രതീക്ഷകൾ  നൽകുന്നതാണ്.   ഇനിയും  എല്ലാവർക്കും  പഴയതുപോലെ ഒത്തുചേരാനും  മുന്നോട്ടുപോകാനും   കഴിയുമെന്നുതന്നെ  കരുതാൻ  നമുക്ക്   കഴിയണം ! ലോകമെല്ലാം ഇപ്പോൾ  അതിനായി  നിയന്ത്രണങ്ങൾ  പാലിക്കുകയും  പുതിയ  വാക്‌സിൻ കണ്ടെത്താനുള്ള  ശ്രമങ്ങൾ  നടത്തുന്നു വെന്നതും  പ്രതീക്ഷ  നൽകുന്നതാണ്.

  രാജ്യങ്ങൾ  അവരുടെ  അതിർത്തികൾ തുറക്കുകയും   മനുഷ്യർ  സ്വതന്ത്രമായി  യാത്ര ചെയ്യുകയും  ജീവിതം  വീണ്ടും  സാധാരണ നിലയിലാവുകയും ചെയ്യാതിരിക്കില്ല.

  അപ്പോൾ   നാട്ടിലെത്തി  പഴയ സുഹൃത്തുക്കളെയും സഹോദരങ്ങളെയും അയൽ വാസികളേയും  വിശ്രമജീവിതം കഴിക്കുന്ന അമ്മാവനേയും    ഏല്ലാം  വീണ്ടും കാണണം.  മുൾട്ടിപ്ളെക്സ്  തീയറ്ററിൽ ഞങ്ങളുടെ  പ്രിയപ്പെട്ട  സുഹൃത്തുക്കൾക്കൊപ്പം  പുതിയ  ഒരു  മലയാളം  മൂവി  കാണണം.    ഇടക്കുവച്ചു  മുടങ്ങിപ്പോയ ഞങ്ങളുടെ   വിയറ്റ്നാം കമ്പോഡിയ യാത്ര  ചെയ്യണം.  പിന്നെ ആഫ്രിക്കയിലെ  പഴയ സുഹൃത്തുക്കളെയും  സ്കൂളുകളും  ഗ്രാമങ്ങളും  ഒരിക്കൽ കൂടി കാണണം. ഇന്ത്യയുടെ ഹൃദയഭൂമിയിലൂടെ  തുടർച്ചയായി  യാത്രചെയ്യണം.

അങ്ങനെ  പലതും  ഇനിയും  ബാക്കിയുണ്ട്.
കാത്തിരിക്കുന്നു.


J