2021 ജനുവരി 13, ബുധനാഴ്‌ച
ഓസ്‌ട്രേലിയയിൽ നിന്നും കുറെ ക്രിക്കറ്റ് വിശേഷങ്ങൾ.
2021 ജനുവരി 8, വെള്ളിയാഴ്‌ച
മഴവില്ലിന്റെ നാട്ടിൽ 1
John Ryan എന്ന എഴുത്തുകാരൻ തന്റെ One Men's Africa എന്ന പുസ്തകത്തിൽ ഒരു Rainbow Nation എന്ന ഒരു ആശയം അവതരിപ്പിക്കുകയുണ്ടായി. എത്ര പ്രായവും പട്ടിണിയും പരാധിനതകളും ഉള്ളപ്പോഴും തന്റെ കുഞ്ഞുകളെ മാറോടു ചേർത്ത് താലോലിക്കുന്ന ഒരു അമ്മയെപ്പോലെ വിത്യസ്തമയ രാജ്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നും വരുന്ന
2020 ഡിസംബർ 31, വ്യാഴാഴ്‌ച
ഓസ്‌ട്രേലിയയിൽ ഒരു ക്രിസ്തുമസ്കാലം
2020 ഡിസംബർ 30, ബുധനാഴ്‌ച
പുതുവർഷത്തെ വരവേൽക്കുമ്പോൾ
ഓസ്‌ട്രേലിയയിലെ സിഡ്‌നി നഗരം പതിവുപോലെ ഈ വർഷവും വർണശബലമായ fire works ലൂടെ പുതുവർഷത്തിന്റെ ആഗമനം ലോകത്തെ അറിയിക്കാൻ തയാറെടുത്തു കൊണ്ടിരിക്കുകയാണ്.
2020 ജനുവരി മാസത്തിൽ ചൈനയിൽനിന്നും കൊറോണ വൈറസ് കേരളത്തിലെത്തുമ്പോൾ ആനിയമ്മയും ഞാനും ടൂറിസ്റ്റുകളായി ഓസ്‌ട്രേലിയയിൽ ബ്രിസ്ബനിലുള്ള മക്കളുടേയും കൊച്ചുമക്കളുടേയും അടുത്ത് എത്തിയിരുന്നു .
മനുഷ്യൻ നിർമ്മിച്ച രാജ്യങ്ങളുടെ അതിരുകളും മതിലുകളും കടന്ന് അതിവേഗം COVID 19 എന്ന ഓമന പേരിൽ ഈ വൈറസ് ലോകം കീഴടക്കുന്ന കാഴ്‌ചയാണ് പിന്നീട് കണ്ടത്.
ഏതാണ്ട് ഒരു വർഷം പിന്നിടുമ്പോൾ ലോകത്തു 8 കോടിയോളം ആളുകളെ രോഗികളാക്കാനും 18 ലക്ഷത്തോളം പേരുടെ ജീവൻ അപഹരിക്കാനും ഈ വൈറസിന് കഴിഞ്ഞു. ഇതോടൊപ്പം ലോകം വളരെ കഷ്ടപ്പെട്ട് നേടിയെടുത്ത പൊതുജനാരോഗ്യ സംവിധാനങ്ങളും കൃഷി ഭക്ഷണ സംഭരണ വിതരണവും മനുഷ്യൻ്റെ തൊഴിൽ മേഖലയും ടൂറിസവും ഗതാഗതവുമെല്ലാം അതിന്റെ താളം തെറ്റു കയും ചെയ്തു. കോടികണക്കിനാളുകളും അവരുടെ കുടുംബങ്ങളും ഇതിനകം തൊഴിൽ ഇല്ലായ്മയിലും കടുത്ത പട്ടിണിയിലുമായി .
വിഷാദരോഗവും മാനസികമായ ആസ്വസ്ഥതകളും ആത്മഹത്യയും ക്രിമിനൽ സ്വഭാവങ്ങളും ഈ കാലഘട്ടത്തിൽ വളരെ വർധിച്ചിരി ക്കുന്നു . കുട്ടികളുടെ വിദ്യാഭ്യാസവും ജീവിതവും വൃദ്ധജങ്ങളുടെ പരിപാലനവും കുടുംബങ്ങൾക്കും സമൂഹത്തിനും ഒരു വെല്ലുവിളിയായി മാറുകയും ചെയ്തു.
കോവിഡ് ഒരു കോടിയോളം ജനങ്ങളെ ഇന്ത്യയിൽ രോഗികളാക്കിയെങ്കിലും മരണസംഖ്യ ഏതാണ്ട് 1 ,5 ലക്ഷമായി പിടിച്ചുനിർത്താനും വളരെ പേർക്ക് രോഗവിമുക്തി നേടാനും കഴിഞ്ഞുവെന്നത് ആശ്വാസകരമാണ് .
പരാധിനതകൾ ഉണ്ടെങ്കിലും ഒരു പരിധി വരെയെങ്കിലും കേരളത്തിന് ഈ മഹാമാരിയുടെ വെല്ലുവിളികളെ ഇതുവരെ അതിജീവിക്കാൻ കഴിഞ്ഞു വെന്നത് അഭിമാനകരമാണ് . കരുതലുള്ള ആരോഗ്യ പ്രവർത്തകരും പൊതുജനങ്ങളും അവർക്കൊപ്പം ഉണർന്നു പ്രവർത്തിക്കുന്ന കേരളത്തിലെ ഭരണസംവിധാനവും തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്.
ഇതുവരെ കോവിഡ് 19 വൈറസിനെനിയന്ത്രണത്തിലാക്കാൻ ഓസ്‌ട്രേലിയക്ക് കഴിഞ്ഞി ട്ടു ണ്ട്. .എങ്കിലും മെൽബണിലെ ക്വാറന്റൈൻ സംവിധാനത്തിലുണ്ടായ ആശ്രദ്ധ വിക്ടോറിയ പ്രൊവിൻസിൽ രോഗം വ്യാപകമായി പടരാൻ കാരണമായി . അതുകൊണ്ട് യാത്ര വിലക്കു മൂലം മെൽബനിലുള്ളമക്കളെയും കൊച്ചു മക്കളെയും കാണാൻ ഇനിയും സാധിച്ചിട്ടില്ല.
ക്രിസ്തുമസ് ആഘോഷങ്ങൾ ഇവിടെ എല്ലായിടത്തും സജീവമായി നടക്കുന്നുണ്ട് . എങ്കിലും സിഡ്‌നിയിലെ ബീച്ചിൽ സംബർഗത്തിലൂടെ കണ്ടെത്തിയ വൈറസ് അതിരുകടക്കാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട് . പ്രൊവിൻസുകൾ തമ്മിലുള്ള യാത്രകൾക്ക് പലപ്പോഴും നിയന്ത്രണനകൾ ഉണ്ട് . വിദേശയാത്രകളും സാധരണഗതിയിലായിട്ടില്ല .
മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ഗോവെന്മേന്റിന്റെ നല്ല കരുതലും ഉള്ള രാജ്യമാണ് ഓസ്ട്രേലിയ. ഇവിടെ ജോലിചെയ്യുന്ന മലയാളികളും മറ്റ്ഇ ന്ത്യക്കാരും COVID മൂലം മരിച്ചതായോ ഗുരുതരമായ രോഗം ബാധിച്ചതായോ ഇതുവരെ റിപ്പോർട്ട് ചെയ്തതായി കേട്ടില്ല.
പുതു വർഷത്തെ വരവേൽക്കാൻ എല്ലാവർഷവും നടത്താറുള്ള വര്ണശബളമായ ഫയർ വർക്സ് ഈവർഷം ബ്രിസ്ബനിലും മെൽബണിലും ഉണ്ടാവില്ല ങ്കിലും സിഡ്‌നിയിൽ നിയന്ത്രണങ്ങളോടെ ഈ വർഷവും ഫയർ വർക്‌സ് ഉണ്ടാവും . 65 ലക്ഷം ഡോളർ ആണ് കഴിഞ്ഞ വർഷം ഇതിനായി ബഡ്ജറ്റ് ചെയ്‌തി രുന്നു . ഈ വർഷം COVID നിയന്ത്രണങ്ങളോടെ വളരെ കുറച്ചു പേർക്ക് മാത്രമേ അവിടെ പ്രവേശനം ഉണ്ടാകുകയുള്ളു. കഴിഞ്ഞ വർഷം അവിടെ എത്തിയ 16 ലക്ഷത്തോളം ആളുകൾ ഏതാണ്ട് 13 കോടിയോളം ഡോളർ സിഡ്നി നഗരത്തിൽ ചെലവഴിക്കുകയും ചെയ്തിരുന്നുവത്രേ!!
COVID 19 നു ജനിതക മാറ്റം വന്നത്തോടെ ലോകം ഇപ്പോൾ കൂടുതൽ ഉൽക്കണ്ടയിലാണ്. രാജ്യങ്ങളും വ്യക്തികളും കൂടുതൽ കൂടുതൽ ഒറ്റപ്പെടുകയും പരസ്‌പരം കലഹിക്കുകയും ചെയ്യുന്നത് നിരാശാ ജനകമാണ് . മനുഷ്യസമൂഹം പരസ്പരമുള്ള വൈരുദ്യങ്ങൾ മാറ്റിവച്ചു ഒന്നിച്ചു നിന്ന് കോവിടു പോലുള്ള മഹാമാരികൾക്കെതിരെ യുദ്ധം പ്രഖ്യപിക്കുകയാണ് വേണ്ടത് . കോവിഡ്നൊപ്പം ജീവിക്കാൻ നമ്മൾ പഠിച്ചു കഴിഞ്ഞിരിക്കുന്നുവെന്നത് ഒരു നല്ല കാര്യമാണ്.
COVID നെ നേരിടാനും പരാജയപ്പെടുത്താനും ഇപ്പോൾ പ്രചാരത്തിലുള്ള വാക്‌സിനേഷനു കഴിയുംമെന്നും 2021ൽ രാജ്യങ്ങൾക്കുള്ളിലും രാജ്യങ്ങൾ തമ്മിലുള്ള വാതിലുകൾ തുറക്കപ്പെടുമെന്നും മനുഷ്യജീവിതം സാധാരഗതിയിലാക്കുമെന്നും നമുക്ക് ആശിക്കാം, കാത്തിരിക്കാം .
എല്ലാവർക്കും ഊഷ്മളമായ പുതുവർഷാശംസകൾ .
2020 ജൂലൈ 10, വെള്ളിയാഴ്‌ച
കൊറോണകാലവും കുറേ ഓർമ്മകുറിപ്പുകളും പ്രതീക്ഷകളും.
![]() |
| Brisbane city view |
കേരളത്തിൽ കൊറോണ റിപ്പോർട്ട് ചെയ്യുന്നതിന് അൽപ്പം മുൻപ് ഓസ്‌ട്രേലിയയിലെ പേരക്കുട്ടികളെ കാണാൻ ടൂറിസ്റ്റ് വിസയിൽ ബ്രിസ്ബനിൽ എത്തി യിരുന്നു . ഇവിടെ മക്കളും കൊച്ചുമക്കളും ഒത്തു കറങ്ങി നടക്കുന്നതിനിടയിൽ ലോകത്തെ ഞട്ടിച്ചു കൊണ്ടുള്ള കൊറോണയുടെ വരവായി .
വൈകുന്നേരം ഒരു ഈവെനിംഗ് യാത്രക്കിടയിലാണ് നാട്ടിലെ മറക്കാൻ കഴിയാത്ത സായാഹ്നങ്ങളിലെ ഒരു കൂട്ടായ്മയെപ്പറ്റി ഓർമമയിൽ വന്നത് . ഉടനെത്തന്നെ അതിൽ സജീവമായി പങ്കെടുത്തിരുന്ന ഒരു സുഹൃത്തിനെ ഫോണിൽ വിളിച്ചു. അവരെ എല്ലാം മിസ്സ് ചെയ്തതിലും ഉടനെ തിരിച്ചു പോരാൻ സാധിക്കാത്തതിലുമുള്ള നിരാശയിലുമായിരുന്നു ഞാനപ്പോൾ . പക്ഷേ എന്റെ സ്നേഹന്വഷണത്തിനിടയിലെ അദേഹത്തിന്റെ പ്രതികരണം എന്നെ കൂടുതൽ വിഷമത്തിലാക്കി. അദ്ദേഹം പറഞ്ഞു.........
"മാർച്ചു മാസത്തിൽ ഞങ്ങൾ പിരിഞ്ഞതാണ് പിന്നെ ആരെയും കാണാൻ കഴിഞ്ഞിട്ടില്ല "
"വിജയേട്ടനെയും നമ്മുടെ മററുസുഹൃത്തുക്കളെയും പറ്റിയും കൂടുതൽ ഒ ന്നും അറിയില്ല, "
"ഇവിടെ പ്രായമായവരുടെ സ്ഥിതി വളരെ ബുദ്ധിമുട്ടാണു മാസ്റ്ററെ , വീട്ടിലിരുന്നു മടുത്തു " .
"ഇവിടെയെല്ലാം പലയിടത്തും പ്രായമായവരും തെഴിൽ നഷ്ടപ്പെട്ടവരുമൊക്കെ കടുത്ത അസ്വസ്ഥരാണ്. ആത്മഹത്യകളും മരണങ്ങളും ഒക്കെ കൂടി വരുന്നു."
"സ്കൂളിലൊന്നുനും പോകാതെയും വീട്ടിലിരുന്നും കുട്ടികളും അസ്വാസ്ഥരായിരിക്കുന്നു "
അവസാനം എനിക്ക് ഒരു ഉപദേശവും തന്നു -
" ഇവിടെ ഇപ്പോൾ വരാതിരിക്കുന്നതാണ് നല്ലത് മാസ്റ്ററെ !! "
-
" പിന്നെ കഴിയുമെങ്കിൽ തല്ക്കാലം അവിടെ പിടിച്ചു നിൽക്കുക".
"സീനിയർ സിറ്റിസൺസ് "എന്നൊക്ക പറയാറുള്ള ഞങ്ങളുടെ നാട്ടിലെ വൃദ്ധന്മാരുടെ സായാഹ്ന കൂട്ടായ്മയിൽ കൃത്യ സമയത്തു തന്നെ മുടങ്ങാതെ എത്തിയിരുന്ന ആളാണ്. സ്ഥലത്തെ റവന്യൂ വകുപ്പിന്റെ തലവനായി നീണ്ട കാലത്തെ സേവനം കഴിഞ്ഞു ഏതാണ്ട് പത്തു വർഷത്തിന് മുൻപ് പെൻഷനായി. ഇപ്പോൾ ഭാര്യയുമൊത്തു പത്രംമൊക്കെ വായിച്ചു മിതമായി ഭക്ഷണം മാത്രം കഴിച്ചു അത്യവശ്യം ടെലിവിഷനും കണ്ടു വീട്ടിൽ സ്വസ്ഥ ജീവിതം. രണ്ടു മക്കളും വിവാഹമൊക്കെ കഴിഞ്ഞു ജോലിയിലുമാണ്. ഞങ്ങളുടെ കൂട്ടയ്മകളിൽ സജീവമായി പങ്കെടുക്കുകയും കലയും സാഹിത്യവും രാഷ്ട്രിയവും നാടിന്റെ മാറുന്ന മുഖവുമെല്ലാം വസ്തുനിഷ്ടമായി വിശകലനം ചെയ്തിരുന്ന ഒരു സുഹൃത്തിന്റെ ഈ പ്രതികരണം എന്നെ വേദനിപ്പിച്ചു.
ബാംഗ്ലൂരിൽ ജോലി ചെയ്തിതിരുന്ന ഇദ്ദേഹത്തിന്റെ മകനും കുടുംബവും ഇപ്പോൾ വീട്ടിൽ എത്തിയിരിക്കുന്നു . അതുകൊണ്ട് ഈ സുഹൃത്തും മുഴുവൻ കുടുംബവും പുറത്തിറങ്ങാതെ ഇപ്പോൾ 14 ദിവസത്തെ കോറൻസേയിനിലാണത്രെ !!
ചമ്മട്ടം വയലിലെ ഒരു പാറപ്പുറത്തു വളർന്നുവന്ന ഈ ഒത്തുചേരൽ പിന്നീട് കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി യുടെ കീഴിലുള്ള വയോജന സെന്ററിലേ വിശാലമായ ഒരു കെട്ടിടത്തിലേക്ക് മാറ്റി. ഈ പ്രദേശത്തെ മുതിർന്ന പൗരന്മാരെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ടുള്ള കൂട്ടായ്മകളും കലാ സാംസ്‌കാരിക പരിപാടികളും എന്റർടൈൻമെന്റ് പ്രോഗ്രാംസും മെഡിക്കൽ പരിശോധനകളും എല്ലാം ഇവിടെ നടന്നിരുന്നു.
ഞങ്ങളുടെ കുറേ വർഷം നീണ്ട ആഫ്രിക്കയിലെ അദ്ധ്യാപക ജീവിതം കഴിഞ്ഞു നാട്ടിലെത്തിയപ്പോൾ നാടും നാട്ടുകാരും സൗഹൃദങ്ങളും നാടിന്റെ പുതിയ കാഴ്ച്ചപ്പാടുകളും എല്ലാം കുറേ വിത്യസ്തമായി കാണപ്പെട്ടു. എല്ലാം ഒന്നു കറങ്ങിനടന്നു പഠിക്കുന്നതിനിടയിലാണ് ഒരു കുടുംബക്ഷേത്രത്തിലെ തെയ്യാട്ട പരിപാടിക്കിടയിൽ ഒരു കൃഷ്ണൻ മാസ്റ്റർ എന്നെ ഇവരുടെ കൂട്ടായ്മയിലേക്ക് ക്ഷണിച്ചതും തുടർന്ന് എനിക്ക് അതിന്റെ ഭാഗമാകാൻ കഴിഞ്ഞതും.
കഴിഞ്ഞ വർഷം കാഞ്ഞങ്ങാട് വച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് പങ്കെടുത്തവരെല്ലാം ഈ നാടിന്റെ ആദിത്യമനോഭാവത്തെയും സൗഹൃദത്തേയും തിരിച്ചറിയുകയും
ചയ്തു.
ഇതെല്ലാം ഇപ്പോൾ നിലച്ചിരിക്കുന്നു ഏന്ന് അറിയുബോൾ തീർച്ചയായും വേദനതോന്നുന്നു . COVID 19 അതിന്റെ താണ്ടവം ഇവിടേയും സാധാരണ ജീവിതം ദുസ്സഹകരമാക്കിയിരിക്കുന്നു . എല്ലാ ഒത്തുകൂടലും നിർത്തിവച്ചു. എല്ലാവരും അവരവരുടെ വീടിനുള്ളിൽ അഭയം തേടിയിരുന്നു. സ്കൂളുകളും കളിക്കളങ്ങളും വായനശാലകളും കല്യാണമണ്ഡപങ്ങളും ആരാധനാലങ്ങളും സിനിമാശാലകളും എല്ലാം എല്ലാം വിജനമായിരിക്കുന്നു .........
എങ്കിലും എല്ലാ വെല്ലുവിളികളെയും നേരിട്ട് പ്രതീക്ഷകൾ കൈവിടാതെ കൂടുതൽ ജാഗ്രതയോടെ മുന്നോട്ട് പോകാൻ ശ്രമിക്കുന്ന കേരളത്തിലെ ആരോഗ്യപ്രവർത്തകരും നിയമപാലകരും പോതുജനങ്ങളും അവരെ ശ്രദ്ധയോടെ നയിക്കുന്ന ഒരു ഭരണ സംവിധാനവും നമുക്ക് പ്രതീക്ഷകൾ നൽകുന്നതാണ്. ഇനിയും എല്ലാവർക്കും പഴയതുപോലെ ഒത്തുചേരാനും മുന്നോട്ടുപോകാനും കഴിയുമെന്നുതന്നെ കരുതാൻ നമുക്ക് കഴിയണം ! ലോകമെല്ലാം ഇപ്പോൾ അതിനായി നിയന്ത്രണങ്ങൾ പാലിക്കുകയും പുതിയ വാക്‌സിൻ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുന്നു വെന്നതും പ്രതീക്ഷ നൽകുന്നതാണ്.
രാജ്യങ്ങൾ അവരുടെ അതിർത്തികൾ തുറക്കുകയും മനുഷ്യർ സ്വതന്ത്രമായി യാത്ര ചെയ്യുകയും ജീവിതം വീണ്ടും സാധാരണ നിലയിലാവുകയും ചെയ്യാതിരിക്കില്ല.
അപ്പോൾ നാട്ടിലെത്തി പഴയ സുഹൃത്തുക്കളെയും സഹോദരങ്ങളെയും അയൽ വാസികളേയും വിശ്രമജീവിതം കഴിക്കുന്ന അമ്മാവനേയും ഏല്ലാം വീണ്ടും കാണണം. മുൾട്ടിപ്ളെക്സ് തീയറ്ററിൽ ഞങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കൊപ്പം പുതിയ ഒരു മലയാളം മൂവി കാണണം. ഇടക്കുവച്ചു മുടങ്ങിപ്പോയ ഞങ്ങളുടെ വിയറ്റ്നാം കമ്പോഡിയ യാത്ര ചെയ്യണം. പിന്നെ ആഫ്രിക്കയിലെ പഴയ സുഹൃത്തുക്കളെയും സ്കൂളുകളും ഗ്രാമങ്ങളും ഒരിക്കൽ കൂടി കാണണം. ഇന്ത്യയുടെ ഹൃദയഭൂമിയിലൂടെ തുടർച്ചയായി യാത്രചെയ്യണം.
അങ്ങനെ പലതും ഇനിയും ബാക്കിയുണ്ട്.
കാത്തിരിക്കുന്നു.
2017 ജനുവരി 23, തിങ്കളാഴ്‌ച
വഴിയോരക്കാഴ്ച്ചകളും കുറെ ഓർമ്മകുറിപ്പുകളും -4
ഓരോവർഷവും രാജ്യത്ത് പുതിയതായി വീടുകൾ ആവശ്യമുള്ളവരുടേയും വിദശരാജ്യങ്ങ്ളിൽനിന്നും PR എടുത്തു വരുന്നവരുടേയും കണക്കുകൾ നോക്കിയാണ്എത്ര വീടുകൾ രാജ്യത്ത്
എവിടെയെല്ലാം നിർമ്മിക്കണം എന്നുതീരുമാനിക്കുക .കൂടുതൽ വീടുകൾ നിർമ്മിച്ച് മാർക്കറ്റിൽ വിലഇടിയാൽ ഇവർക്ക് താൽപ്പര്യമില്ല . വീടുകൾനിർമ്മിക്കുന്നതിനു മുന്പായി ഒരുവലിയ ഏരിയ മുഴുവൻ അതിനായി ഒരുക്കിയിടുക്കുകയും റോഡുകൾ നിർമ്മിക്കുകയും പ്ലോട്ടുതിരിച്ച് ഓരോന്നിനും Electricity ,Water Gas , Sewage തൂടങ്ങിയവയുടെ കണക്ഷൻ നിർമ്മിക്കുകയും ചെയ്യും .
ബിൽഡിംഗ് നിർമ്മാണം ഇവിടെ വളരെ ഡിമാൻറ്റുള്ള ഒരു വ്യവസായമാണ് . പല ബിൽഡിംഗ് കമ്പനികൾക്കും അവരുടെ Show Homes ഉണ്ട്.അവർ പ്ലോട്ടുകൾ മേടിച്ചു ഇഷ്ടമുള്ള മോഡലിലുള്ള വീടുകൾ നിർമ്മിച്ചുതരും.വീടുകൾക്ക് നല്ല വിലയുണ്ടങ്കിലും ബാങ്കുകൾ കുറഞ്ഞപലിശക്കു ലോണും നീണ്ട repayment നുള്ള അവധിയും കൊടുക്കുന്നതുകൊണ്ടു ജോലിയുള്ളവർക്ക് വീടുവാങ്ങാൻ വലിയ ബുദ്ധിമുട്ടില്ല. പിന്നെ ലോൺ അടച്ചു തീരുന്നതുവരെ വീട് ബാങ്കിന്റ്റെ property യായിരിക്കുമെന്നുമാത്രം . ജോലിയും interest rate എല്ലാം നന്നായി പോയാൽ വലിയ താമസമില്ലാതെ വീടു് സ്വന്തമാക്കാം .സ്വന്തം വീടിനുപുറമെ സേവിങ്ങിനായി പലവീടുകളും വാങ്ങി വാടകയ്ക്കു കൊടുക്കുന്ന മലയാളികളും ഇവിടെ ഉണ്ട് .
ആഫ്രിക്കയിലേകറുത്തവർഗ്ഗക്കാരും ചൈന,വിയറ്റ്നാം,ഫിലിപ്പയിൻസ് ശ്രീലങ്ക,ആഫ്ഘ്നിസ്ഥാൻ,ലെബോനോൻ തുടങ്ങിയ രാജ്യങ്ങളിലെ ഏഷ്യക്കാരും പല യൂറോപ്പ്യൻ രാജ്യങ്ങളിലുംനിന്നു മെത്തിയ വെള്ളക്കാരുമെല്ലാം നടപ്പാതകളിലെ നിറസാന്നിധ്യമാണ്. കുടുംബവുമായി എത്തുന്നവരുടെ കൂടെ കുഞ്ഞുകൾക്കുള്ള
Pram ലും സൈക്കിളിലും സ്കേറ്റിംഗ് ബോർഡിലും യാത്രചെയ്യുന്ന കുട്ടികളും കൂടെ ഉണ്ടാവും . ചെറുപ്പക്കാരായ കായികതാരങ്ങൾ നടക്കുമ്പോൾ അവരുടെ സ്പീഡ്,പൾസ് ,റണ്ണിങ്‌സമയം തുടങ്ങിവ റെക്കോർഡ് ചെയ്യുന്ന ഉപകരണങ്ങൾ ശരീരത്തിൽ ധരിച്ചിരിക്കുന്നതുകാണാം .
തെരുവുനായ്ക്കളെ ഇവിടെ എവിടെയും കാണാൻകഴിയില്ല. ഓസ്‌ട്രേലിയായിൽ അവരുടെ നീലയും വിലയും മനസ്സിലാക്കാൻ കഴിഞ്ഞതു ഞങ്ളുടെ യാത്രകൾക്കിടയിലാണ് . പല നിറത്തിലും വലിപ്പത്തിലും രൂപത്തിലും സ്വഭാവത്തിലുമുള്ള നായ്ക്കളുമായി അവരുടെ യജമാനന്മാർ ബോഡിഗാർഡുകളെപ്പോലെ അവരുടെ കൂടെയുണ്ടാകും .യാത്രക്കിടയിൽ ഇവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് അവരുടെ ജോലി . നായ്ക്കൾ വഴിയിൽ കാഷ്ടിച്ചാൽ അതുകോരിയടുത്തു പ്ലാസ്റ്റിക് ബാഗിലാക്കി കൊണ്ടുപോകുന്ന പണി കൂടെയുള്ളയാൾ തന്നെ ചെയ്യും .നടപ്പാതകൾ പോലെ നാടുമുഴുവൻ വൃത്തിയായി സൂക്ഷിക്കാൻ ഇവിടെ എല്ലാവരും ജാഗ്രത പുലർത്താറുണ്ട് . വീടുകളിലും സ്ട്രീറ്റുകളിലുമെല്ലാമുള്ളകൗണ്സിലിന്റ്റെ Waste Box കളിലെ മാലിന്യങ്ങൾ അവർതന്നെ ട്രക്കുകളുമായിവന്നു എല്ലാ ആഴ്ച്ചയും എടുത്തുകൊണ്ടുപോയിക്കൊള്ളും .
പൂത്തുനിൽക്കുന്ന മരങ്ങളും പുഷ്പ്പങ്ങളും അതിനിടയിൽകാണ പ്പെടുന്ന പലനിറത്തിലുള്ള തത്തകളും കുളിർമ്മയുള്ള ഇളംകാറ്റും എല്ലാംകണ്ടും ആസ്വാദിച്ചുമുള്ള സായാഹ്നയാത്രകൾ നമ്മുടെ മനസ്സിനും ശരീരത്തിനും കൂടുതൽ കരുത്തുപകരുന്നതാണ് . ഞങ്ങൾ ദിവസവും ഏതാണ്ട് ഒരു മണിക്കൂറിലധികം യാത്രചെയ്താറുണ്ട് .ഇതിനിടയിൽ കൊച്ചുകുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ എല്ലാസൗകര്യങ്ങളുമുള്ള ഒരു പാർക്കുണ്ട് .കുട്ടികളുമായി എത്തുന്നവർക്കും വിശ്രമിക്കുന്നതിനുള്ള ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട് .
എല്ലാ വീടുകളുടെയും മുൻപിൽ നന്നായി ഡിസൈൻ ചെയ്‌തുണ്ടാക്കിയ പൂന്തോട്ടങ്ങളും പുൽത്തകിടികളുമുണ്ട് .ചിലവീടുകളുടെ മുൻപിൽAartificial പുൽത്തകിടികളാണുള്ളത് .ഓരോ വീട്ടുകാരും അവരുടെ ചിലവിൽ ഇതെല്ലാം നന്നായി Maintain ചെയ്തുകൊണ്ടിരിക്കും .കോംപൗണ്ടനുപുറത്തുള്ള പുൽത്തകിടികളും പാർക്കുകളും കളിസ്ഥലങ്ങളുമെല്ലാം കൃത്യസമയത്തുതന്നെ ഭംഗിയാക്കുന്ന ജോലി കൗൺസിലിനാണ് .
ഇതുകൂടാതെ ഞങ്ങൾ യാത്രചെയ്യുന്ന വഴിയുടെ സൈഡിൽ ഒരു ക്രിക്കറ്റ്‌ഗൗണ്ടും സോക്കർഗ്രൗണ്ടും മൂന്നു ടെന്നിസ് ഗൗണ്ടുമുണ്ട്..അതെല്ലാം നന്നായി Maintain ചെയ്തു മതിലുകെട്ടി ഭംഗിയായി കാണപ്പെടുന്നു.
ഇവിടെഎത്തിയിട്ട് ആറുമാസം കഴിഞ്ഞെങ്കിലും ഇതുവരെ ഒരുകാറിൻറ്റ ഹോൺ പോലും കേൾക്കാൻ കഴിഞ്ഞിട്ടില്ലന്നുള്ളത് ആസ്ട്രേലിയയിൽ ഒരു വലിയകാര്യമൊന്നുമില്ല .താമസസ്ഥലങ്ങളിലെ കുട്ടികളുടെ കരച്ചിൽപോലും പുറത്തുകേൾക്കാറില്ല .ഇവിടെ ഓരോ വ്യക്തികളും അവരുടെ സ്വകാര്യതയും ശാന്തമായ ചുറ്റുപാടുകളും ഇഷ്ടപ്പെടുന്നവരാണ് . മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിൽ ഇവർ ഇടപെടാറില്ല.ആഫ്രിക്കയിലെയും കേരളത്തിലേയുംപോലെ മറ്റുള്ളവരുടെ ഇഷ്ടങ്ങളനുസരിച്ചു ജീവിക്കുന്നതിനേക്കാൾ അവരവരുടെ ഉത്തരവാദിത്വങ്ങൾ കൃത്യമായി ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധിക്കുന്നവരാണ്ഇവർ. People Oriented നേക്കാൾ ഇവിടെയുള്ളവർ Process Oriented ആണ് . ആരോടും തനിക്കുശരിയെന്നു തോന്നുന്ന അഭിപ്രായങ്ങൾ തുറന്നു പറയാനും ചെയ്യുന്നജോലിയിൽ 100 ശതമാനവും ശ്രദ്ധിക്കാനും ചെറുപ്പത്തിൽത്തന്നെ ഇവർ ശീലിക്കുന്നുണ്ട് . നടപ്പിലും പെരുമാറ്റത്തിലുമെല്ലാം നമുക്കതു മനസ്സിലാവും . അതുകൊണ്ടുതന്നെ ഇവിടുത്തുകാർ അപരിചിതരുമായി യാത്രക്കിടയിൽ കൂടുതൽ സൗഹൃതത്തിനൊന്നും നിൽക്കാറില്ല .ചിരിച്ചുകാണിച്ചാൽ അവരും അങ്ങനെചെയ്യുമെന്നുമാത്രം .
നന്നായി ആസൂത്രണം ചെയ്തുണ്ടാക്കിയ നഗരങ്ങളും താമസ്ഥലങ്ങളും റോഡുകളും പാർക്കുകളുമെല്ലാമാണ് ഈ നാടിൻറ്റെ ഭംഗിയും സൗന്നര്യവും .അതെല്ലാം ഭംഗിയായി സൂക്ഷിക്കാൻ ഗവണ്മെന്റും ജനങ്ങളും ഒരുപോലെ ജാഗരൂകരുമാണ് . എല്ലാജോലിക്കാർക്കും സമൂഹത്തിൽ മാന്യമായ പരിഗണയും നല്ല വേതനവും ലഭിക്കുന്നതു മൂലം ആർക്കുംതന്നെ വലിയ പരാധീനതകളില്ലെന്നുപറയാം . കുട്ടികളുടെയും പ്രായമായവരുടേയും കാര്യങ്ങളിൽ ഭരണകൂടം വളരെ ശ്രദ്ധിക്കുണ്ട് .അവരുടെ സംരക്ഷണം രാജ്യത്തിൻറ്റെ ചുമതലകൂടിയായി കണക്കാക്കുന്നു . Medical Care ഉം Education നും സൗജന്യവും സാർവത്രികവുമായതിനാൽ ആർക്കും ആരുടേയും മുൻപിൽ ഓച്ഛാനിച്ചു നിൽക്കേണ്ട ആവശ്യവും ഇല്ല .
സാമ്പത്തികരംഗത്തും സാങ്കതികമായും വളർച്ച പ്രാപിച്ചിട്ടുണ്ടങ്കിലും ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളുടേയും ജീവിതസൗകര്യങ്ങൾ വികസിതരാജ്യങ്ങ്ളിലെക്കാൾ വളരെ പുറകിലാണന്നു പറയേണ്ടതില്ലല്ലൊ ? റോഡുകളും പാർക്കുകളും നടപ്പാതകളുമെല്ലാം നവീകരിക്കാതെ നമുക്ക് മുന്നോട്ടുപോകാൻ നിവൃത്തിയില്ല. ജീവിതനിലവാരത്തിലുള്ള അസന്തുലിതാവസ്ഥയും ഉയർന്ന Population
Density ഉം ആരോഗ്യപരിപാലനത്തിലും വിദ്യാഭാസ ചിലവുകളിലുമുള്ള ഉൽക്കണ്ഠയുമെല്ലാം മൂലം ഇവിടെ അധികംപേരുടെ യും ജീവിതം ദുരിതപൂർണ്ണമാണല്ലോ ? രാഷ്ട്രീയത്തിലും മതത്തിലുമെല്ലാം നിലനിൽക്കുന്ന വ്യക്തിപൂജയും അന്ധവിശ്വാസങ്ങളും അഴിമതിയും നമ്മുടെ വളർച്ചക്കും ആത്മാഭിമാനത്തിനും എന്നും ഒരു വിലങ്ങുതടിയാണ് . അത്ഭുതങ്ങളിലും വിധിയിലും വിശ്വസിച് കുറ്റബോധത്തോടെ കഴിയുകയാണ് പലരും .
ബുദ്ധിമുട്ടുകളും പരാധീനകളുമെല്ലാമുണ്ടങ്കിലും പരസ്പ്പരം സഹായിക്കാനും സ്‌നേഹിക്കാനും സഹതപിക്കാനും പരിശ്രമിക്കാനും കഴിയുന്ന നമ്മുടെ ഒരു നല്ല പാരമ്പര്യം കൈവിടാതെ നാടിൻറ്റെ സമ്പത്ത് അഴിമതിയില്ലാതെ ചിലവഴിച്ചാൽ ഇന്ത്യക്ക് ഒരു വികസിതരാജ്യമായി രൂപാന്തരപ്പെടാൻ കഴിയുമെന്നതിൽ
ഏതായാലും കേരളത്തിലെ തിരക്കിലും ബഹളത്തിലും നിന്നും അകന്നുനില്കുമ്പോൾ ഒരു വല്ലായ്മ്മ അനുഭവപ്പെടുന്നതുപോലെതോന്നും . നാട്ടിലെ ജീവിതത്തിന്റ്റെ മധുരമുള്ള ഓർമ്മകൾ അവിടെനിന്നും അകന്നുനില്കുമ്പോളാണ് ഏതു മലയാളിക്കും മനസ്സിലാവുക . മോസ്കിലെ നമസ്ക്കാരവും പള്ളിയിലെ മണിയടികളുടെ ശബ്‌ദവും അബലത്തിലെ ഭക്തിഗാനവും തിരുന്നാളുകളും ഉത്സവങ്ങളും തെയ്യങ്ങളും എല്ലാം ഒത്തുചേരുന്നതാണല്ലോ നമ്മുടെ നാടും സംസ്കാരവും .അതെല്ലാം നശിക്കാതിരിക്കട്ടെ . അതോടൊപ്പം നമ്മുടെ വികസനവും ഇവിടത്തെ ജനങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും യാഥാർഥ്യമാവട്ടെ .
2017 ജനുവരി 4, ബുധനാഴ്‌ച
വഴിയോരക്കാഴ്ച്ചകളും കുറെ ഓർമ്മകുറിപ്പുകളും -3
15 ദിവസം നീണ്ടുനിൽക്കുന്ന ചൈനീസ് പുതുവർഷാഘോഷങ്ങൾ ഒരു ന്യൂ മൂൺ മുതൽ ഫുൾ മൂൺ വരെ നീണ്ടുനിൽക്കും. പല നിറങ്ങളിൽ വീടും തെരുവുകളും അലങ്കരിക്കുമെങ്കിലും ഭാഗ്യത്തിൻറ്റെയും സന്തോഷത്തിൻറ്റെയും ആരോഗ്യത്തിൻറ്റേയും ചിഹ്നമായ ചുവപ്പിനായിരിക്കും കൂടുതൽ സ്ഥാനം .Dragon ഡാൻസ് ഉം firecracker ഉം ആഘോഷങ്ങളുടെ മാറ്റുകൂട്ടും . കാരണവന്മാരുടെ കല്ലറകൾ സന്നർശിച്ചു പ്രാർത്ഥിക്കുന്നതും കുടുമ്പസമേധം ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഭവനങ്ങളിൽ visit ചെയ്യുന്നതും ഈ ആഘോഷത്തിൻ്റെ ഭാഗമാണ് . Chinese New Year Eve തുടങ്ങുന്നതിന് Chinese traditional വിഭവങ്ങൾ കൊണ്ടുള്ള ഭക്ഷണം നിർബദ്ധമാണ് .
ദിപാവലിയാണ് ഇന്ത്യയിലെ ഏറ്റവുംപ്രചാരത്തിലുള്ള പുതുവർഷ ആഘോഷം. കോടിക്കണക്കിനു ദീപങ്ങളാൽ വീടും നാടും അലങ്കരിക്കും. തിൻമ്മക്കതിരായുള്ള നൻമ്മയുടെ വിജയത്തെയാണ് ദീപാവലിയിലൂടെ ആഘോഷിക്കുന്നത്. ഇന്ത്യക്കുപുറമേ ഏഷ്യയിലെ ഏതാണ്ട് 10 ൽ അധികം രാജ്യങ്ങളിൽ ദീപാവലി അവധിദിനമാണ് .ഏതാണ്ട് 20 ലക്ഷത്തോളം ഇന്ത്യൻ വംശജർ അധിവസിക്കുന്ന South Africa യിലും ഇത് ഒരു നിയന്ത്രിത holiday യാണ് .പാക്കിസ്ഥാനിലെ സിന്ധു province ലും ഇത് അവധി ദിനമാണെന്നാണ് അറിയപ്പെടുന്നത് . ഒക്ടോ ബർ മാസത്തിലാണ് സാധാരണയായി ദീപാവലി ആഘോഷിക്കപ്പെടുന്നത് . ചിങ്ങമാസം ഒന്നാം തിയതിയാണ് മലയാളികളുടെ സ്വന്തമായ കൊല്ലവർഷത്തിൻറ്റ പുതുവർഷം ആഘോഷിക്കുന്നത് .ഏപ്രിൽ മാസത്തിൽ ആഘോഷിക്കപ്പെടുന്ന Puthandu ആണ് തമിഴ് ജനതയുടെ പുതുവർഷം . 13മാസങ്ങളുള്ള എത്യോപ്യൻ കലണ്ടർ ഇപ്പോൾ 2009 ആയിട്ടെയുള്ളു .Maskaram 1 (around September 11 )നാണ് അവരുടെ പുതുവർഷം . ഇങ്ങനെ ലോകത്തിലെ ഓരോജനവിഭാഗങ്ങൾക്കും അവ.രുടേതായ പുതുവർഷാഘോഷങ്ളുണ്ട് .എല്ലാ പുതുവർഷാഘോഷങ്ങളും അവിടത്തെ ജങ്ങളുടെ harvest festivals നോട് ബന്ധപ്പെട്ടിരിക്കുന്നു .
ഗ്രിഗോറിയൻ കലണ്ടറിലെ അദ്യദിനമായ ജനുവരി 1 പുതുവര്ഷാദിനമായി ഇപ്പോൾ എല്ലാരാജ്യങ്ങളിലും തന്നെ ആചരിച്ചു തുടങ്ങിയിട്ടുണ്ട് ..യൂറോപ്പിൽ നിലനിന്നരുന്ന ഈ ആഘോഷം പിന്നീട് അവരുടെ കോളണികൾവഴി ലോകംമുഴുവൻ വ്യാപിക്കുകയായിരുന്നു .ഡിസംബർ 31 ന് രാത്രി 12 മണി മുഴങ്ങുമ്പോൾ ലോകം മുഴുവൻ പുതുവർഷത്തിലേക്ക് കടക്കുന്നു . പുതിയ പ്രതീക്ഷകളും സ്വപ്‌നകളുമായ് നാംഎല്ലാവർഷവും അതിനെ വരവേൽക്കുന്നു.
യൂറോപ്പിൽ നിന്നും എത്തിയ ഓസ്‌ട്രേലിയയില ജനതയും ക്രിസ്തുമസും ജനുവരി ഒന്നിലെ പുതുവർഷാഘോഷവും അവരുടെ സംസ്ക്കാരത്തിന്റ വർണ്ണശഭളമായ ഭാഗമാക്കി മാറ്റിയിട്ടുണ്ട് .പുതുവര്ഷത്തിൻ്റെ ആഗമനത്തെ എല്ലാവർഷവും ലോകത്തെ ആദ്യമായി വിളിച്ചറിയിക്കുന്നത് ഓസ്‌ട്രേലിയയിലെ സിഡ്‌നിയെന്ന നഗരമാണ് .പ്രസിദ്ധമായ സിഡ്‌നി ഹാർബർ ബ്രിഡ്‌ജിലെ 80000 ത്തിലധികം വരുന്ന കരിമരുന്നുപ്രയോ ഗങ്ളിലൂടെയാണ് അസാധരണവും മറക്കാനാവാത്തതുമായ വർണപ്രഭാവത്തോടെ ലോകം പുതുവര്ഷത്തിലേ ക്കുകടക്കുന്നത് . അവിടെ കാത്തിക്കു ന്ന 15 ലക്ഷത്തിലധികം വരാറുള്ള ജനക്കൂട്ടത്തെയും ലോകംമുഴുവൻ പുതുവർഷത്തെ വരവേൽക്കാൻ കാത്തിരിക്കുന്ന ശതകോടി ടെലിവിഷൻ പ്രേക്ഷകരെയും ഇത് കോരിത്തരിപ്പിക്കും.
പുതുവർഷത്തെ വരവേൽക്കാൻ കാലിഫോർ ണിയായിലെ സാൻഫ്രാൻസിസ്കോക്കാർക്ക് പിന്നയും 19 മണിക്കൂർ കൂടി സമയമുണ്ട് .കേരളത്തിലെ മലയാളികൾ അപ്പോഴും 05 :30 മണിക്കൂർ കൂടി ക്ഷമയോടെ ടെലിവിഷനുമുന്പിൽ കാത്തിരിക്കേണ്ടിവരും .
ഓസ്‌ട്രേലിയയിലെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും വീടുകളിലും പുതുവർഷത്തെ സ്വികരിക്കാനുള്ള ഒരുക്കങ്ങൾ നടത്താറുണ്ട് .സിറ്റി കൗണ്സിലുകൾക്കും ലോക്കൽ കൗൺസിലുകളുമെല്ലാം നല്ല ഒരു തുക അതിനായി മാറ്റിവയ്ക്കാറുണ്ട് . ഓസ്‌ട്രേലിയയിലെ വിക്ടോറിയ പ്രൊവിൻസിൻ്റെ തലസ്ഥാനമായ Melbourne City 30 ലക്ഷം ഡോളർ ( 15 കോടി രൂപ ) ഈ വർഷത്തെ പുതുവര്ഷാഘോഷത്തിന് ചിലവഴിച്ചു .അ തിൽ 5 ലക്ഷത്തിൽ അധി കം ഡോളർ fireworks നും ബാക്കി safety and event management നുമാണ് ഉപയോഗിച്ചത് . Sydney City Council അതിൽ ഇരട്ടിയോളം തുക നീക്കിവച്ചിട്ടുണ്ട് . ഏതാണ്ട് 5 ലക്ഷം ആളുകൾ ഈ വർഷം New Year Eve ന് Melbourne City യിൽ എത്തിയിരുന്നതായിട്ടാണ് റിപ്പോർട്ട് . ഇവിടുത്തെ എല്ലാ പബ്ലിക് ട്രാൻസ്‌പോർട്ടുകളിലും New Year Eve ന് രാത്രി മുഴുവൻ (6 PM to 6 A M ) യാത്ര സൗജന്യമാണ് .
8 മാസം പ്രായമായ കൊച്ചുമകളും അവളുടെ സഹോദരനും ഒപ്പം ഞങ്ങളുടെ കുടുബവും ട്രെയിനിൽ അരമണക്കുറോളംയാത്രചെയ്താണ് ആഘോ ഷങ്ങളിൽ പങ്കടുക്കാൻ പോയത് .മോളുടെ ആദ്യത്തെ ട്രെയിൻ യാത്രയും പുതുവര്ഷവുമായി രുന്നതുകൊണ്ട് ആവശ്യമായ ഭക്ഷണവും മറ്റും കരുതിയിരുന്നു. യാത്ര സൗജന്യമായിരുന്നതുകൊണ്ട് കാർഡ് ഉപയോ ഗിച്ചു swipe ചെയ്യാതെതന്നെ റെയിൽവേ ഗേറ്റ് ഞങ്ങളുടെ മുമ്പിൽ തുറന്നു. സിറ്റിക്കടുത്തു 9 :30 നുരാത്രിനടക്കുന്ന early family fire work കാണാനായി പോകുന്ന ഞങ്ങളെപ്പോലെ ധാരാളം കുടുംബങ്ങൾ റെയിൽവേ പ്ലാറ്റുഫോമിൽ എത്തിയിരുന്നു. സിറ്റിയിൽ midnight ലേ തിരക്കിൽ കുഞ്ഞുകൾക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഈ പ്രോഗ്രാം നടത്തുന്നത് .കുട്ടികളുടെ കാര്യങ്ങ്ളിൽ പുരുഷൻമാർ ഇവിടേ സ്രീകളെക്കാൾ ശ്രദ്ധിക്കുന്നവരാണ്.കുട്ടികളെ pram ൽ കയറ്റി നടക്കുന്നതും carry ചെയ്യുന്നതു മെല്ലാം അവർ തന്നെ . ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനായതുകൊണ്ട് നല്ലതിരക്കുള്ള സമയമായിരുന്നങ്കിലും ഞങ്ങൾക്ക് സീറ്റ് കിട്ടി .
പലതരത്തിലുള്ള ആളുകളുടെ തിക്കും തിരക്കു0 കണ്ടപ്പോൾ മോൾ അൽപം നീരസം കാട്ടിയങ്കിലും അടുത്തിരുന്ന ചൈനക്കാരി അവളെ ചിരിച്ചുകാണിച്ചു കയ്യിലെടുത്തു.പിന്നെ അവൾ എല്ലാവരുമായിഅടുപ്പത്തിലാവുകയും ചെയ്തു .ഏതാണ്ടു 30 കിലോമീറ്റർ യാത്രചെയ്‌ത് ട്രെയിൻ Melbourne Cricket Stadium ത്തിനടുത്തുള്ള Jolmont സ്റ്റേഷനിൽ എത്തി . സ്റ്റേഡിയത്തിനുമുന്പിലുള്ള പ്രദേശത്തുള്ള പുൽത്തകിടികൾ മുഴുവൻ പതിനായിരക്കണക്കിന് ആളു കളുമായി നിറഞ്ഞുകഴിഞ്ഞിരുന്നു . ഏതാണ്ട് ലോകത്തിലെ എല്ലാരാജ്യത്തുനിന്നുമായി പലകാലങ്ങളിലായി ഇവിടെ എത്തിയ ഭാഗ്യന്വേഷികളുടെ ഒരു കുടുംബ സംഘമം ! അവരുടെയിടയിൽ ഗ്രൗണ്ടിലെ പുൽത്തകിടിയിൽ ഒരു സീറ്റുവിരിച്ചൂ ഞങ്ങളും സ്ഥാനം പിടിച്ചു . വ്യത്യസ്ഥ സംസ്‌കാരങ്ങളും മതങ്ങളും നിറങ്ങളും വിശ്വാസങ്ങളും ഭാഷകളും സംസാരിക്കുന്നവരും തീപ്രമായ ദേശീയബോധമോ മതപ്രബോധനങ്ങളോ ഒന്നുമി ല്ലാതെ ഇവിടെ ഒത്തുകൂടിയിരിക്കുന്നു. രാജ്യം അവർക്ക് വേണ്ടസഹായങ്ങളെല്ലാം ചെ യ്തുകൊടുക്കുന്നുമു ണ്ട്. അതുകൊണ്ടുതന്നെ ഇവർ ഈ നാടിനെ സ്‌നേഹിക്കുന്നു .
Rainbow Nation എന്നു വിളിക്കുമെങ്കിലും അപ്പർത്തീഡുണ്ടാക്കിയ മുറിവുകൾ ഉണങ്ങാത്ത സൗത്ത് ആഫ്രിക്കയിലോ ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യമെന്നു നാം അഭിമാനിക്കുന്ന ഇന്ത്യയിലോ എനിക്ക് കാണാൻ കഴിയാതിരുന്ന ഒരു വലിയ കാഴ്ച്ചയായിരുന്നു ഇത്തരം ഒരു ജനതയുടെ കൂടിച്ചേരൽ ! ഏതാണ്ട് 3000 വര്ഷങ്ങള്ക്കുമുൻ പ് ഇന്ത്യയിൽ നിലവിൽ വന്ന caste system ഇന്ത്യയിലെ ജനങ്ങളേ ഇന്നും ജാതിയും ഉപജാതികളുമെല്ലാമാക്കി മാറ്റിനിര്ത്തിയിരിക്കുകയാണല്ലോ?
വീട്ടിൽ നിന്നും കൊണ്ടുവന്നിരുന്നബിസ്കറ്റുകളും സ്‌നാക്‌സും സോഫ്റ്ഡ്രിങ്ക്സും മറ്റുള്ളവരെപ്പോലെ ഞങ്ങളും ഷെയർ ചെയ്തു.വലിയ സ്‌ക്രീനിൽ play ചെയ്‌തിരുന്ന കാർട്ടൂൺമൂവി കുറച്ചുനേരം കൊച്ചുമോനും മോൾക്കുമൊപ്പം കണ്ടു .Fireworks തുടങ്ങാൻ പിന്നയും അരമണിക്കൂർ കൂടിയുണ്ട് . ലോകത്തിലെഏറ്റവും വലിയ Cricket Stadium മായ MCG യുടെ പുറംകാഴ്ച്കൾ കാണാൻ ആ സമയം ചിലവാക്കി .ഒരുലക്ഷത്തിലധികം കാണികൾക്കു ഇരിക്കാൻ സാധിക്കുന്ന ഈ സ്റ്റേഡിയത്തിന്റ ചരിത്രമൊക്കെ സൗത്ത് ആഫ്രിക്കയിൽവച്ചുതന്നെ അനുപ് എനിക്കു പറഞ്ഞുതന്നിരുന്നു .ക്രിക്കറ്റ്‌പ്രേമികളുടെ ഈ സ്വപ്നസ്റ്റേഡിയത്തിനു പുറത്തുനിന്നും രണ്ടുമൂന്ന്‌ഫോട്ടോകൾ മങ്ങിയ വെളിച്ചത്തിൽ ഞാൻ ക്യാമറയിൽ എടുക്കുകയുംചെയ്തു .
അടുത്തുകണ്ട കൊറിയൻ കടയുടെ മുൻപിൽ ക്യു നിന്ന് ഒരു റിംഗ് രൂപത്തിൽ പോ രിച്ചെടുക്കുന്ന രണ്ടു പൊട്ടറ്റോ സ്‌നാക്സ്ന് ഓർഡർ കൊടുത്തു .വില 14 ഓസ്‌ട്രേലിയൻ ഡോളറായി( 700 രൂപ ).പണം കൊടുത്തപ്പോൾ വന്നതിനേക്കാൾ വിഷമം receipt ഒന്നും തരാതെ മറ്റൊരു ക്യു വിലൂടെ നിൽക്കണമെന്ന് കേട്ടപ്പോഴാണ് . ഒന്നും രണ്ടും മൂന്നുമൊക്കെ ഓർഡർ ചെയ്തവരുണ്ട് .രസീതില്ലങ്കിൽ എൻ്റെ രണ്ടാമത്തെ ഓർഡർ നഷ്ടപ്പെടുമെന്നായിരുന്നു എൻ്റെ ഭയം. ഓസ്‌ട്രേലിയയിൽ ഇത്തരം കാര്യങ്ങളിൽ ആരും നുണപറയുകയോ സംശയിക്കാറോ ഇല്ലന്ന് അനുപ് പറഞ്ഞുതന്നിട്ടും സാധനം കൈയിൽ കിട്ടുന്നതുവരെ ഞാൻ അൽപം ടെൻഷനിലായിരുന്നു !ഞാൻ ഏതായാലും ഒരു മലയാളിയാണല്ലോ !!
കോലിൽ കോർത്ത പൊട്ടറ്റോ റിങ്ങുകളുമായി ഞങളുടെ ഇരിപ്പിടത്തിയിലെത്തിയപ്പോൾ കൊച്ചുമകൻ ജിയുവും കുടുംബവും അടുത്തുള്ള ചൈനക്കാരും സിക്കുകരുമായി സൗഹൃദത്തിലായി മാറിയിരുന്നു . ഉടനെത്തന്നെ fireworks തുടങ്ങുകയും ചെയ്തു. മാറ്റരു തൃശ്ശൂർപ്പൂരം കണ്ടതുപോലെ തികച്ചും വർണ്ണശഭളമായ ആകാശം !!.ഞാൻ ആകാശത്തിൻ്റെ വർണ്ണപ്പൊലിമകൾ ക്യാമറയിൽ പകർത്തി .10 മിനിറ്റു കഴിഞ്ഞപ്പോൾ ഫാമിലിക്കുള്ള fireworks അവസാനിച്ചു . ഭാഗ്യവശാൽ മോൾ ജിയായുടെ ആദ്യത്തെ fireworks അവളുടെ ഉറക്കത്തിലായിരിന്നതുകൊണ്ട് എല്ലാവരും രക്ഷപ്പെട്ടു . ഇനിയുള്ള ആഘോഷങ്ങൾ സിറ്റിയിലെ സിബിഡി യിലാണ് .ഞങ്ങൾ അവിടെ പോയില്ല . അരമണിക്കൂർ വെയിറ്റ് ചെയ്തശഷം തിരക്കുകുറഞ്ഞപ്പോൾ അടുത്ത ട്രെയിനിൽ കയറി തിരിച്ചുപോന്നു.ഒരാൾക്ക് സീറ്റ് കിട്ടിയതുകൊണ്ട് കുട്ടികൾക്ക് അല്പം ആശ്വാസമായി .സൗത്ത് മൊറാങ് റെയിൽവേ സ്റ്റേഷനടുത് പാർക്ക്
ചെയ്തിരുന്ന കാറിൽ കയറി വീട്ടിലെത്തിയപ്പോൾ അയൽവക്കത്തെ ഓസ്ട്രേലിയക്കാരനായ Cris വീട്ടിൽ അയാളുടെ ഭാര്യയും മക്കളും സുഹൃത്തുക്കളുമൊത്തു ആടിയുംപാടിയും ആഘോഷങ്ങൾപൊടിപൊടിക്കുകയായിരുന്നു.ഇവിടുത്തെ അദ്യകാല കുടിയേറ്റക്കാരുടെ തലമുറയിൽപ്പെട്ട ക്രിസ് നല്ല ഒരു അയൽവാസിയാണ് .മകനും ഭാര്യ കിറ്റി യും അവരുടേ കൂടെ കൂടി .ഞാൻ ഫേസ് ബുക്കിലും വാട്സപ്പിലും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി ഫയർ വർക്‌സിൻറ്റെ വീഡിയോയും New Year Greetings ഉം പോസ്റ്റുചെയ്തു . ആ സമയത്തു ടീവി യിൽ സിഡ്‌നിയിലും Melbourne ലും നടക്കുന്ന New Year Celebrationsഉം Fireworks ഉം broadcast ചെയ്‌തു തുടങ്ങിക്കഴിഞ്ഞിരുന്നു..കുറേ സമയം ഭാര്യയും ഞാനും മനോഹരമായ അതിലെ കാഴ്ചകൾ കൺകുളിർക്കെ നോക്കിയിരുന്നു . കഴിഞ്ഞവർഷം നാട്ടിൽ ഒന്നിച്ചിരുന്ന് New Year celebrate ചെയ്ത സുഹൃത്തും അയൽവാസിയുമായ തോമമ സിനേയും കുടുംബത്തെയും മറ്റ് സുഹൃത്തുക്കളെപ്പറ്റിയും ഓർത്തു . അ ങ്ങനെ അവസാനം പുതിയ പ്രതീക്ഷകളുമായി പുതുവർഷം 2017 പിറന്നുവീണു
അനന്തമായ പ്രപ ഞ്ച കടാഹത്തിലെ ഒരു ചെറിയ ഗ്രഹമായ ഈ സുന്ദരമായ ഈ ഭൂമി യിൽ ജനിക്കാനും ജീവിക്കാനും പല പുതുവർഷങ്ങളെ കാണാനും കഴിഞ്ഞത് ഭാഗ്യം തന്നെ .ഇനിയു ള്ളആഘോഷങ്ളെല്ലാം വെറും ബോണസ് മാത്രം .സംഭവാമി യുഗേ യുഗേ എന്നാണല്ലോ ?
Gold Coast ൽ നിന്നു അധികം താമസിയാതെ മകൾ ആസ്റ്ററിന്റ ന്യൂ ഇയർ ഗ്രീറ്റിംഗ്‌സ് വന്നു. ഹോസ്പിറ്റലിലെ ലേറ്റ് ഡ്യൂട്ടി കഴിഞ് അവളും ഭർത്താവും കുട്ടിയുമൊത്തു ഗോൾഡ് കോസ്റ്റിലേ beach front ൽ New Year Celebration ആഘോഷിക്കുന്നു .ഞങ്ങളും അവർക്ക് പുതുവര്ഷത്തിൻ്റെ മംഗളങ്ങൾ അറിയിച്ചു ബെഡ്റൂമിലേക്ക് പോയി .
പട്ടിണിയും യുദ്ധങ്ങളും കലാപങ്ങളും ഇല്ലാത്ത എല്ലാ മനുഷ്യർക്കും മാന്യമായ ജോലിയും അവസര സമത്വവും ആരോഗ്യ പരിരക്ഷണവുമുള്ള ഒരു സന്തോഷകരമായ പുതുവർഷത്തിനായി നമുക്കു ആശിക്കാം കാത്തിരിക്കാം ...........
.







