2025 ജൂലൈ 27, ഞായറാഴ്‌ച
Social medias.& Senior Citizens
2025 ജൂലൈ 17, വ്യാഴാഴ്‌ച
പത്രപാരായണവും വാർത്തകളും കേരളത്തിലും ഓസ്ട്രേലിയായിലും.
കഴിഞ്ഞ ഒരു വർഷത്തോളം ഞങ്ങൾ നാട്ടിൽ രാവിലെ ഉണർന്നു പുറത്തേക്കുള്ള കതകുതുറക്കുമ്പോൾ കാത്തുനിൽക്കുന്നത് മൂന്ന് വർത്തമാന പത്രങ്ങൾ ആയിരുന്നു. അതിൽ രണ്ടുപത്രങ്ങളായിരുന്നു ഞങ്ങൾ സബ്സ്ക്രൈബ്ചെയ്തിരുന്നത്. അയൽവാസിയായിരുന്ന സുഹൃത്ത് തൊമ്മസും ഭാര്യ ലെതയും മറ്റു രണ്ടു പത്രങ്ങൾ സബ്സ്ക്രൈബ് ചെയ്യുന്നുണ്ട്. അതിൽ ഒരെണ്ണം കൂടി ഞങ്ങളുടെ വീട്ടിലായിരുന്നു എത്തിയിരുന്നത്. ആദ്യമായി മൂന്നാമത്തെ പത്രം വായിച്ചു കഴിഞ്ഞു താമസിയാതെ അത് തൊമ്മസിന് നൽകിയിരുന്നു. അപ്പോഴേക്കും ചായയുമായി എത്തുന്ന ആനിയമ്മയും ഞാനും കൂടി മറ്റു രണ്ടു പത്രകളും കൂടി വായിച്ചു തീർക്കും. സൗകര്യപ്പെടുമ്പോൾ അടുത്തുള്ള K മാധവൻ ഫൗണ്ടേഷൻ ലൈബ്രറിയിലോ കാഞ്ഞങ്ങാട് സി കണ്ണൻനായർ മുൻസിപ്പൽ ലൈബ്രറിയിലോ പോയി ഇംഗ്ലീഷ് ഉൾപ്പടെയുള്ള മറ്റുമലയാളം പത്രങ്ങളും വായിച്ചിരുന്നു. നമുക്ക് ധാരാളം TVചാനലുകൾ ഉണ്ടെങ്കിലും പത്രവായന ഒരു വേറിട്ട അനുഭവമാണല്ലോ ?.
രണ്ടാഴ്ച്ചയായി ഓസ്ട്രേലിയയിലെ മെൽബണിൽ മക്കളുടെ വീട്ടിലെത്തിയപ്പോൾ നല്ലതണുപ്പ്. രാവിലെ ജാക്കറ്റ് എല്ലാം ഇട്ട് പുറത്തുവരുമ്പോൾ ഇവിടെ പത്രമൊന്നുമില്ല. ഇവിടെ അങ്ങനെ പത്രമൊന്നും രാവിലെ കിട്ടാറില്ല. ഇവിടെ ആർക്കും അതിൽ വലിയ താല്പര്യവും ഇല്ല. രാവിലെ മക്കൾ അനൂപും കിറ്റിയും ജോലിക്കുപോകുന്നതിനും കൊച്ചുമക്കളെ സ്കൂളിൽ അയക്കുന്നതിനുമുള്ള തിരക്കിലാവും.
ഞങ്ങൾ TV ചാനലിൽ കയറി ലോക്കൽ ന്യൂസും ഇന്റർനാഷണൽ ന്യൂസും പിന്നെ കേരളത്തിലെ മലയാളം ന്യൂസും എല്ലാം കേൾക്കും. ഏങ്കിലും നാട്ടിലെ പോലെ വാർത്തകൾ ചൂടായി പത്രത്തിൽ നിന്നും വായിക്കുന്ന ഒരു ആവേശം കിട്ടാറില്ല.
ജോലിക്ക് പോകുന്നതിനിടയിൽ കാറിലെ റേഡിയോയിൽ നിന്നും വാർത്തകളോ പട്ടുകളോ കേൾക്കുകയാണ് ഇവിടെ പലരും ചെയ്യുക. ഓൺലൈനിലാണ് എല്ലാവരും. തിരക്കുള്ള ജീവിതത്തിനിടയിൽ വാർത്തകൾക്കും രാഷ്ട്രീയത്തിനും മതത്തിനും ജാതിക്കുമൊന്നും ഒന്നും ഇന്ത്യയിലെപോലെ ഓസ്ട്രേലിയപോലുള്ള വികസിത രാജ്യങ്ങളിൽ വലിയ പ്രധാന്യം കാണുന്നില്ല . എല്ലാവരെയുംപ്പോലെ അവരുടെ തിരഞ്ഞെടിക്കപ്പെടുന്ന ഗവണ്മെന്റും ഗവണ്മെന്റ് ഡിപ്പാര്ട്ടുകളും എല്ലാം കൃത്യമായി അവരുടെ ജോലികൾ ചെയ്യുന്നുമുണ്ടന്നു തന്നെയാണ് എല്ലാവരും വിശ്വസിക്കുന്നതും . ആർക്കും ഈ സമൂഹത്തിൽ കൂടുതൽ ബഹുമാനമോ ആരാധനായോ കൊടുക്കാറുമില്ല .
ഓൺലൈനിൽ കൂടിയാണ് അധികം പേരും വായിക്കുന്നതെങ്കിലും കുറച്ചു അകലെയിട്ടുള്ള ലൈബ്രറികളിൽ ധാരാളം പത്രങ്ങൾ വായിക്കാനായി ഉണ്ടാവും. മൂന്നും നാലും നിലയുള്ള ലൈബ്രറികളിൽ ധാരാളം ബുക്കുകളും കമ്പ്യൂട്ടരുകളും സ്കൂളിലെയും യൂണിവേഴ്‌സിറ്റികളിലെയുംകുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങളും പ്രോജെക്ടിനും റിസേർച്ചിനുമുള്ള മെറ്റീരിയൽസും എല്ലാം ഉണ്ട്. നഴ്സറിക്കുട്ടികൾക്കും സീനിയർ സിറ്റിസൺസിനും പ്രത്യേകം മുറികളും ചർച്ചാ ക്ലാസ്സുകളുമുണ്ട്. അവിടെ എത്താൻ കാറിലോ പബ്ലിക് ട്രാൻസ്‌പോർട്ടിലോ പോകണം. അവിടെപ്പോയി മെമ്പർഷിപ് എടുത്താൽ ദിവസം മുഴുവൻ കമ്പ്യൂട്ടറും പത്രങ്ങളും മാസികകളും റഫറൻസ് ബുക്കുകളും ഉപയോഗിക്കാം. മെമ്പർഷിപ്പിന് ഫീസ് ഒന്നുമില്ല. ഇവിടെയുള്ള അഡ്രസ് നൽകിയാൽ മതി. പുസ്തകങ്ങൾ വായിക്കാനായി എടുത്തു വീട്ടിൽ കൊണ്ടുപോകാം. അതെല്ലാം ഒരു കമ്പ്യൂട്ടർ സ്കാനാർ വഴിയാണ് എടുക്കുക. തിരിച്ചു കൊണ്ടുവരുമ്പോളും സ്കാനർ വഴിയാണ് അവിടെ കൊടുക്കുന്നതും.
ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഇവിടെ തണുപ്പുകാലമാണ്. ഭൂമിയുടെ സതേൺ ഹെമിസ്പീയറിയറിലുള്ള രാജ്യങ്ങൾ ആയതുകൊണ്ട് ഓസ്ട്രേലിയപോലെ ഞങ്ങൾ പഠിപ്പിച്ചുകൊണ്ടിരുന്ന സൗത്ത് ആഫ്രിക്കയിലും ഇപ്പോൾതണുപ്പുകാലമാണ്.
മഴയും കാറ്റു മില്ലെങ്കിൽ ജാക്കറ്റ് ധരിച്ചു ഇവിടെ ഈവെനിംഗ് വാക്കിനുപോകാം. നടക്കാനായി വളരെ നന്നായി നല്ല വീതിയിൽ നിർമ്മിച്ച കോൺക്രീറ്റ് ചെയ്യ്ത നടപ്പാതകൾ എല്ലാ റോഡിനും പാരലൽ ആയി നിർമിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലെ പ്പോലെ തെരുവു നായ്ക്കളും പ്ലാസ്റ്റിക്ക് കൂടുകളും ഇവിടെ എവിടേയും കാണാറില്ല. യാത്രക്കിടയിൽ വളർത്തു നായ്ക്കളുമായി നടക്കുന്ന വഴിയിൽ പലരും ഉണ്ടാവും. അവർ പരസ്പരം പുഞ്ചിരിക്കുകയും ഗ്രീറ്റു ചെയ്യുകയും ചെയ്ത് കടന്നുപോകും. നടപ്പാതയുടെ ഒരു സൈഡിലൂടെ ബൈസിക്കിളിൽ റൈഡ് ചെയ്യാനും സൗകര്യമുണ്ട്. ധാരാളം പേർ ഇതിനിടയിലൂയിടെ ശാന്തമായി കടന്നുപോകും. പൊതുവെ വളരെ ശാന്തമായ ഈ അന്തരക്ഷത്തിൽ ഒരു മണിക്കൂറിൽ അധികം സമയം ഭാര്യയും ഞാനും കൂടി നടക്കാറുണ്ട്. ചില ഭാഗങ്ങളിൽ ഒറ്റക്കും കൂട്ടമായും കങ്കാരുവിനെ കാണാം. ഇടക്കെല്ലാം പാർക്കുകളും ധാരാളം താറാവുകൾ സ്വതന്ത്രമായി നീന്തി നടക്കുന്ന പോണ്ടുകളുമുണ്ട്. അവിടെയെല്ലാം ഇരിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ഇടക്കെല്ലാം ഈ പാർക്കുകളിൽ കേരളത്തിന്റെ പല ഭാഗത്തുനിന്നും ഇവിടെ മക്കളെ വിസിറ്റ് ചെയ്യനെത്തുന്ന ഇന്ത്യാക്കാരും മലയാളികളുമായ സീനിയർ സിറ്റിസൺസിനെയും കാണാം.
ഇന്നലെ യാത്രക്കിടയിൽ ഞങ്ങൾ ഇടക്കുള്ള ഒരു "കോൾസ്" എന്ന വലിയ ഒരു സൂപ്പർ മാർക്കറ്റിൽ ഒന്നു കയറി. ഇന്ത്യൻ സ്‌പൈസും വെജിറ്റബിൾസ് എല്ലാം ഉൾപ്പടെ ധാരാളം ഗ്രോസറി സാധനങ്ങൾ അവിടെ കണ്ടു.സാധങ്ങൾക്ക് ഡോളറിലുള്ള വില ഇവിടെ ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ വളരെ കൂടുതലാണ്. എങ്കിലും ഇവിടെ ജോലിചെയ്യുന്നവർക്ക് അത് വാങ്ങിക്കാൻ വലിയ ബുദ്ധിമുട്ടില്ല.
ഏതായാലും അവിടെ കണ്ട "THE AUSTRALIAN" എന്നു പേരുള്ള ഒരു ന്യൂസ് പേപ്പർ ഞാൻ വാങ്ങി. AUD 4.50 (ഓസ്ട്രേലിയൻ ഡോളർ) ആണ് അതിന്റെ വില. നമ്മുടെ ഏതാണ്ട് 260 രൂപ. കേരളത്തിൽ ഒരു പത്രം ഒരു മാസം ഡെലിവർ ചെയ്യാനുള്ള വിലയായി. ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റർ Anthony Albanese ന്റെ 6 ദിവസത്തെ ചൈനസന്ദർശനവും ചൈനിസ് ലീഡർ Xi Jinpig മായുള്ള കൂടികാഴ്ചയും ചർച്ചയും നിലപാടുകളും പത്രത്തിന്റെ പ്രധാന വാർത്തയായിരുന്നു.തുടർന്ന് Xi Albensi യെ lunch നു ക്ഷണിച്ചതും എല്ലാം ഇതിൽ വിശദവമായി റിപ്പോർട്ട് ചെയ്തിരുന്നു. Xi തന്നെ സന്നർശിക്കാരുള്ള വളരെ ചുരുക്കം പ്രമുഖരായ നേതാക്കന്മാരെ മാത്രമേ ലഞ്ചിനു ക്ഷണിക്കാറുള്ളു.
ചൈന ഓസ്ട്രേലിയായുടെ ഏറ്റവും വലിയ ട്രെഡിങ് പാർട്ണർ ആണ് . ഓസ്ട്രേലിയയുടെ ഏതാണ്ട് 25%ത്തിൽ അധികം എക്പോർട്ടും ചൈനയിലേക്കാണ് നടക്കുന്നത്. ഒരു മൈനിങ് രാജ്യമായ ഓസ്ട്രേലിയയിൽ ഖനനം ചെയ്യപ്പെടുന്ന അയേൺ ഓർ, നാച്ചുറൽ ഗ്യാസ്, ഗോൾഡ്, കോപ്പർ തുടങ്ങിയ മെറ്റീരിയൽസിനുപുറമേ വൂൽ , മീറ്റ്, റെഡ് വൈൻ തുടങ്ങിയ നിരവധി കാർഷിക വിഭവങ്ങളും ചൈനയിലേക്കു കയറ്റി അയക്കുണ്ട്. അതുകൊണ്ടുതന്നെ ഓസ്ട്രേലിയൻ ഇക്കോണമി ചൈനയുടെ എക്കോണമിയുമായി അടുത്തു ബന്ധമുള്ളതാണ്.
വളരെക്കാലമായി അടുത്ത സഹൃദങ്ങളുള്ള USA യുമായി ഓസ്‌ട്രേലിയ 5 % മാത്രമാണ് വ്യാപാരം നടത്തുന്നത് .ചൈനയുടെ ഇൻഡോ പസബിക് മേഖലയിലെ സ്വാധീനം നിയന്ത്രിക്കാനും തയ്‌വനെ ചൈനയുടെ ഭാഗമാക്കാനുമുള്ള നീക്കത്തെ പരാജയെപ്പെടുത്താനുമായി അമേരിക്കയുടെ നേതൃത്വത്തിൽ രൂപം പ്രാപിച്ച AUKUS എന്ന കൂട്ടായ്മയിൽ ഒരു അംഗവുമാണ്ഓസ്ട്രേലിയ.UK, USA, ജപ്പാൻ തുടങ്ങായവരാണ് ഈ കൂട്ടായ്മയിൽ ഉള്ള മറ്റുരാജ്യങ്ങൾ . അതുകൊണ്ടുതന്നെ ഓസ്ട്രേലിയ ഇപ്പോൾ അമേരിക്കക്കും ചൈനക്കുമിടയിൽ കടുത്ത രാഷ്ട്രിയ സമ്മർദ്ദത്തിലുമാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും ലോകരാജ്യങ്ങളും ഓസ്ട്രേലിയയിലെ ജനങ്ങളും ഓസ്ട്രേലിയയിലെ ലേബർ പാർട്ടി ലീഡറും പ്രൈം മിനിസ്റ്ററുമായ ആല്ബനീസിന്റെ ചൈന സന്നർശനത്തെ വളരെ ആകാംഷയോടെ ഇപ്പോൾ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ത്. T V യിലൂടെ ന്യൂസ് അറിയാൻ കഴിയുമെങ്കിലും പത്രപാരായണത്തിലൂടെയെ നമുക്ക് കാര്യങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.
-------------//--------------

