2025 ജൂലൈ 27, ഞായറാഴ്‌ച

Social medias.& Senior Citizens

 സാമൂഹ്യമാധ്യമങ്ങളും മുതിർന്ന           പൗരന്മാരും.

                                                                  Mark Zukarberg


ആധുനിക   ജീവിതത്തെ സോഷ്യൽ  മീഡിയ  വളരെ അധികം  സ്വാധീനിച്ചിട്ടുണ്ട് . നമ്മൾ  ആശയവിനിമയം നടത്തുന്ന രീതിയിലും വിവരങ്ങൾ  പങ്കിടുന്നതിലും   ഇതു വലിയ മാറ്റങ്ങൾ  വരുത്തിയിരിക്കുന്നു. അതോടൊപ്പം ഒരു പ്രൊഫഷണൽ  നെറ്റ് വർക്കിനുള്ള  അവസരവും   നൽകുന്നുണ്ട്  മാത്രമല്ല   പുതിയ ബന്ധങ്ങളും കരിയറുകളും  കെട്ടിപ്പടുക്കാൻ  ആളുകളെ  സഹായിക്കുന്നു .ഉപയോക്തക്കൾക്കു സ്വയം പ്രകടിപ്പിക്കുവാനും,ചിന്തകൾ പങ്കിടാനും ,അവരുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കുവാനും ഇതു പ്രാപ്തമാക്കുന്നുണ്ട് .

 കൊച്ചു കുട്ടികൾ  മുതൽ  മുതിർന്ന പൗരന്മാർവരെ ഇന്ന്  ഏതെങ്കിലും സാമൂഹ്യ മാധ്യമങ്ങൾ   സ്ഥിരമായി  ഉപയോഗിക്കുന്നവരായി മാറിയിട്ടുണ്ട് . കംപ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും വളർച്ചയോടെയാണ്   വളരെ ചെറുപ്പക്കാരായ കുറെ  കോളേജ്  വിദ്യാർഥികൾ  ഇന്ന് നമ്മൾ ഉപയോഗിക്കുന്ന പല തരത്തിലുള്ള  സാമൂഹ്യ മാധ്യമങ്ങൾക്കും ജന്മം  നൽകിയത്  .  

ഫേസ് ബുക്ക് ( F B)
 എന്നപേരിലുള്ള പുതിയ   സോഷ്യൽ മീഡിയ  വിപ്ലവത്തിന്  തിരികൊളുത്തിയത് 2004 ഫെബ്രുവരി 4 ന്   വെറും 19 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന മാർക്ക് സുക്കർബെർഗ്  എന്ന  ഒരുഅമേരിക്കൻ  കോളേജ് വിദ്യാർഥി യായിരുന്നു.  അമേരിക്കയിലെ ഹാർവാഡ്  യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യർഥി യായിരുന്ന അദ്ദേഹം  ആദ്യമായി തൻ്റെ   യൂണിവേഴ്സിറ്റിക്കുവേണ്ടിയാണ് ഫേസ്  ബുക്ക്   ഉപയോഗിച്ചുതുടങ്ങിയത് .  പിന്നീടാണ്  അത്  ലോകം  മുഴുവൻ ഉപയോഗിക്കുന്ന  ഒരു  നെറ്റ്‌വർക് സംവിധാനമായി വളർന്നത് . ഇന്ന്  ഫേസ് ബുക്ക്    ലോകത്തിലെ ഏറ്റവും  സ്വാധീനമുള്ള  ഒരു  സാമൂഹ്യ മാധ്യമമാണ് .

പിന്നീട്  2009 ലാണ്  വാട്ട്സ്ആപ്പ് (WhatsApp) ജന്മം കൊണ്ടത്  . യാഹൂ കമ്പനിയിൽ നിന്നും  രാജിവച്ചു പിരിഞ്ഞുപോയഅമേരിക്കക്കാരായ  27  വയസുള്ള  ബ്രിയാൻ ആഡംസും  23 കാരനായ ജാൻ കോവും ചേർന്നാണ്  WhatsApp  നിർമ്മിച്ചത് .2014 ൽ  ഏതാണ്ട്  19  ബില്യൺ  ഡോളറിനു ഫേസ് ബുക്ക് കമ്പനി  അത്‌  വാങ്ങി അതിൻ്റെ  റ്റെക്കനോളജിയും സ്വീകാര്യതയും  കൂടുതൽ ലളിതവും  ജനകീയവുമാക്കി . ഇന്ന്  ലോകത്തിലെ  ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഒരു  സാമൂഹ്യ മാധ്യമമാണ്  വാട്ട്സ്ആപ്പ് .

2010 ൽ  അമേരിക്കക്കാരനായ  കെവിൻ സിസ്റ്റെറോൺ  (26 ) ബ്രസീലിയൻ -അമേരിക്കനായ  മൈക്ക്  ക്രിഗെർ (24 )  എന്നിവർ  ചേർന്ന്  നിർമ്മിച്ച ഇൻസ്റ്റഗ്രാമും(Instagram)
2012 ൽ  1 ബില്യൺ  ഡോളറിനു  ഫേസ്  ബുക്ക്  സ്വന്തമാക്കി .ഇപ്പോൾ  ലോകത്തു വ്യാപകമായി  പ്രചാരത്തിലുള്ള ഒരു  സാമൂഹ്യ മാധ്യമമാണ് Instgram .

2012 ൽ ഒരു എന്ജിറിങ് വിദ്യാർഥി ആയിരുന്ന  സാങ് യിമങ്  എന്ന 29 വയസുള്ള  ഒരു ചൈനക്കാരനാണ്  ടിക്  ടോക് (Tik  Tok )  നിർമ്മിച്ചത്.  2017 ലാണ്  അദ്ദേഹം  അത്  ചൈനയിൽ  നിന്നും   പുറത്തുള്ള രാജ്യങ്ങളിലേക്ക്  പ്രചരിപ്പിച്ചത് . ടിക്  ടോക്കിന്  ഇന്ന്  ലോകത്തു  ഒരു ബില്ല്യനോളം  ഉപയോക്താക്കളുണ്ട് .

യൂ ട്യൂബ് (You  Tube )  2005  ലാണ്  പ്രക്ഷേപണം ചെയ്തത് .   ഛാഡ് ഹുർലെ (26   , USA ), സ്റ്റീവ് ചെൻ ( 26 , Taivan ) ,  ജാവെദ്  കരിം (27 , Germany )  എന്നിവരാണ്  ഇതിൻറെ  നിർമ്മാതാക്കൾ ,

നാല്  അമേരിക്കൻ യുവാക്കളാണ് ( ജാക്ക്  ഡോർസി , ഇവാൻ ൻ വില്യംസ് ,ബിസ്സ് സ്റ്റോൺ ,നോഹ ഗ്ലാസ് )  2006  മുതൽ പ്രചരിച്ചുതുടങ്ങിയ ട്വിറ്റെർ     (Twitter)      എന്ന   സാമൂഹ്യ മാധ്യമത്തിന്റെ  നിർമ്മാതാക്കൾ .ഇന്ന്  ലോകത്തെല്ലാം  വാർത്തകൾ  പങ്കിടാനും ചർച്ചചെയ്യാനും  സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട  സാമൂഹ്യ  മാധ്യമമാണ് ട്വിറ്റെർ.


.ഫ്യൂഡൽ  കാലഘട്ടത്തിന്റെ  തകർച്ചക്കുശേഷം  കൂട്ടുകുടുംബങ്ങൾ പതുക്കെ  ഇല്ലാതാകുകയും   അഭ്യസ്ഥവിദ്യരായ  പുതിയ തലമുറ ജോലിക്കുവേണ്ടി നഗരങ്ങളിലേക്കും  വിദേശ രാജ്യങ്ങളിലേക്കും ചേക്കേറുകയും  ചെയ്‌തു . വ്യവസായികവിപ്ലവത്തിനുശേഷം  നിലവിൽ വന്ന മുതലാളിത്വ വ്യവസ്ഥ   ഇംഗ്ലണ്ട്‌ , ഫ്രാൻസ് , ജർമ്മനി ,ഇറ്റലി  തുടങ്ങിയ  യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്ക ,ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലുമാണ്  ആദ്യമായി പ്രകടമായത്  . ക്രമേണ  അത്  ജപ്പാൻ, ചൈന ,ഇന്ത്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലേക്കും   ആഫിക്കയിലേക്കും  ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു.   കൂട്ടു കുടുംബങ്ങളുടെ  തകർച്ചയും അണുകുടുംബങ്ങളുടെ  പുതിയ ലോകവും  ഗ്രാമപ്രദേശങ്ങളെയും  മുതിർന്ന    മാതാപിതാക്കളെ  ഒറ്റപ്പെടലിലേക്കും  കടുത്ത  ഏകാന്തതയിലേക്കും  തള്ളിവിട്ടു . സാമൂഹ്യമായി ഒറ്റപ്പെട്ടുപോയ  മാതാപിതാക്കൾ  അവരുടെ മക്കളും കൊച്ചുമക്കളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടാനയി  വാട്ട്സ്ആപ്പ് പോലുള്ള  ഒരു  സാമൂഹ്യമാധ്യമം  വ്യാപകമായി ഉപയോഗിക്കാൻ നിര്ബന്ധിതരായി .

നെതെർലാണ്ടിൽ 65 -74 വയസ്സ്  പ്രായമുള്ള  ആളുകളുടെ 70 %പേരും 75 വയസ്സിനു മുകളിലുള്ളവരുടെ 34 %  പേരും   WhatsApp ഉപയോഗിക്കുന്നവരായി കണ്ടെത്തിയിട്ടുണ്ട്.
88 %  അമേരിക്കയിലെ  മുതിര്ന്ന  പൗരന്മാരും ഏതെങ്കിലും  ഒരു സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണ് .71 % അമേരിക്കയിലെ  മുതിർന്ന പൗരന്മാർ ഫേസ്ബുക്കും 51 % പേർ  യു ട്യൂബും  28 % പേർ  ടിക് ടോക്കും ഉപയോഗിക്കുന്നവരായി കണക്കാക്കിയിട്ടുണ്ട് .


ഓസ്‌ട്രേലിയയിൽ 2025 ൽ  81 %ആളുകൾ  ഏതെങ്കിലും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണ്. അതിൽ  65 -74 വയസ്സ്  പ്രായമുള്ളവർ   3 5.3%
പേരും 75 - 84  വയസ്സ്  പ്രായമുള്ളവർ ,9 %പേരും 85  വയസ്സിൽ കൂടുതലുള്ളവർ 8 % പേരുമാണ്  സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് . ഇന്ത്യയെപ്പോലെ പല രാജ്യങ്ങളിലും  ഈ കാര്യത്തിൽ  ആധികാരികമായ പഠനങ്ങൾ  നടന്നതായി കാണുന്നില്ല . എങ്കിലും  കോവിഡ്  മഹാമാരിക്ക്‌ശേഷം  ഡിജിറ്റൽ  രംഗത്തുണ്ടായ മാറ്റങ്ങൾ നമ്മുടെ  മുതിർന്ന പൗരന്മാർക്കിടയിലും  ഗുണപരമായ ചലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് . നഗരങ്ങളിൽ  അത്  കൂടുതൽ  പ്രകടമായിട്ടുണ്ട് .

ഇന്ത്യയിൽ  100 %  സാക്ഷര ത  നേടിയ കേരളത്തിൽ  ഇപ്പോൾ  ഡിജിറ്റൽ രംഗത്തും വലിയ പുരോഗതി നേടിയിട്ടുണ്ട് .  ഗവണ്മെന്റിന്റെ  നേരിട്ടുള്ള  ഒരു  പഠനം ഈ രംഗത്തു നടന്നതായി തോന്നുന്നില്ല . എങ്കിലും "നൈപുണ്യ നഗരം  പ്രോഗ്രാം"  എന്നപേരിൽ  എറണാകുളം ഡിസ്ട്രിക്ട്  പഞ്ചായത്തു നടത്തിയ  ഒരു പഠനത്തിലും മറ്റു പല  ഏജൻസികളുടെയും ഗവേഷണങ്ങളിലും    നഗരത്തിലെ   മുതിർന്ന പൗരന്മാരിൽ  പകുതിയിൽ അധികം പേരും ഗ്രാമീണ മേഖലയിൽ  ഏതാണ്ട് 25 % ത്തോളം പേരും  ഏതെങ്കിലും  സാമൂഹ്യ മാധ്യമങ്ങൾ  ഉപയോഗിക്കുന്നവരായി കണ്ടെത്തിയിട്ടുണ്ട് .   എങ്കിലും അധികം പേരും ഡിജിറ്റൽ രംഗത്തു  മക്കളുടെ  ആവശ്യമായ  സഹായം  ലെഭിക്കുന്നില്ലെന്നു  പരാതിപെടുന്നവരാണ് .

കുടുബാംഗങ്ങളും സുഹൃത്തുക്കളുമായി ഇടപഴകാനും ഏകാന്തതയും ഒറ്റപ്പെടലും ഇല്ലാതാക്കാനും  സാമൂഹ്യ ബദ്ധങ്ങൾ നിലനിർത്താനും  സാമൂഹ്യ മാധ്യമങ്ങൾക്കു കഴിയുന്നുണ്ട്‌ . അതുകൊണ്ടാണ്   മുതിർന്ന പൗരന്മാർ   സോഷ്യൽ മീഡിയയെലേക്കു ആകർഷിക്കപ്പെടുന്നത് .  ഒറ്റപ്പെട്ടു കഴിയുമ്പോളും  സദാ സമയവും  തൻ്റെ ചുറ്റും ലോകത്തെല്ലാം  നടക്കുന്ന സംഭവങ്ങളെ മനസ്സിലാക്കാനും  എപ്പോഴും ഓരോ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രികരിക്കാനും ഇതു സഹായകരമാവുകയും  ചെയ്യും.മാത്രമല്ല സോഷ്യൽ മീഡിയയിലൂടെ സംഗീതം ഉൾപ്പടെയുള്ള വിനോദപരിപാടികളും  വീഡിയോകളും  പലതരത്തിലുള്ള  ഗെയിമുകളും ക്വിസ്സ്  പ്രോഗ്രാമുകളും മുതിർന്ന പൗരന്മാരേ  കർമ്മനിരധരും  സന്തോഷവാന്മാരും ആയി ജീവിക്കാൻ സഹായിക്കുകയും ചെയ്യും .
പലപ്പോഴും മക്കളുടെയും പേരക്കുട്ടികളുടേയും സഹായത്തോടെയാണ് മാതാപിതാക്കൾ ഡിജിറ്റൽ ലോകത്തിലേക്കു കടന്നു ചെന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പഠിക്കുന്നത്. 2009 ലാണ് ഞാൻ Face Book ൽ അക്കൗണ്ട് തുറന്നത്. അന്ന് സൗത്ത് ആഫ്രിക്കയിൽ  വിദ്യാർഥിയായിരുന്ന ഞങ്ങളുടെ മകൾ  ആണ് എന്നേ  ഡിജിറ്റൽ ഉയോഗത്തിന്റെയും  ഫേസ് ബുക്കിൽ അക്കൗണ്ട് തുറക്കുന്നതിന്റെയും ബാലപാഠങ്ങൾ  പഠിപ്പിച്ചത്. ഇന്ന് എനിക്കു ലോകത്താകമാനം ഏതാണ്ട് 1200 ഓളം ഫേസ് ബുക്ക്‌ സുഹൃത്തുക്കളുമു ണ്ട്.  

ഇലക്ട്രിസിറ്റിയും, ടെലിഫോണും ഒന്നുമില്ലാതെ ഓലമെഞ്ഞ ചാണകം മെഴുകിയ വീടുകളിൽ മണ്ണെണ്ണ വിളക്കുകൾക്ക് മുൻപിൽ  ആശാൻ കളരികളിലെ ഓലയിൽ എഴുതിയ മലയാളം ലിപികൾ  വായിച്ചു പഠിച്ചു സ്കൂളിൽ സ്ലേറ്റും പെൻസിലുമായി പോയിരുന്ന  എന്നെപ്പോലുള്ള മുതിർന്ന പൗരന്മാർ തീർച്ചയായും ഇന്ന് ഭാഗ്യവാന്മാരാണ്. ഒരു നൂറ്റാണ്ടിന്റെ  നാലിൽ മൂന്നു ഭാഗത്തിലധികം ഈ ഭൂമിയിൽ ജീവിക്കാനും  ഈ സമൂഹത്തിലും ലോകത്താകമാനവും നടക്കുന്ന സാമൂഹ്യ രാഷ്ട്രീയ സംഭവവികാസങ്ങൾ നേരിട്ടും വായിച്ചും മനസ്സിലാക്കാനും ഡിജിറ്റൽ സാങ്കേതിക രംഗത്തു ഇതുവരെ നടന്നതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുമായ അത്ഭുതംകരമായ മാറ്റങ്ങൾ കാണുവാനും ഒരു പരിധി വരെയെങ്കിലും അതിന്റെ ഭാഗമാകാനും ഞങ്ങളുടെ തലമുറക്ക് കഴിയുന്നു എന്നത്  ഒരു വലിയ അനുഗ്രഹമാണ്. 

 പണ്ഡിതരെന്നു സ്വയം കരുതി അറിവും സമ്പത്തും കയ്യടക്കി വച്ചിരുന്ന ഒരു മുതിർന്ന വരേണ്യ വർഗ്ഗത്തിൽ നിന്നും  അതെല്ലാം കയ്യടക്കി മുന്നോട്ടു കുത്തിക്കുന്ന പുതിയ തലമുറ ഇനിയും എന്തൊക്കെ മാറ്റങ്ങളാണ് ഭാവിയിൽ ലോകത്തിൽ വരുത്തുക എന്നു കാത്തിരുന്നു കാണാനേ നമുക്ക് കഴിയു. നിർമ്മിത ബുദ്ധി (Artificial Intelegence) യെന്ന പുതിയ ഡിജിറ്റൽ സാധ്യതകൾ ഇനി യും ലോകം കാണാൻ ഇരിക്കുന്നതേയുള്ളു. A I യുടെ സാദ്ധ്യതകൾ കോർപ്പറേറ്റ് ലോകം കൈയടക്കി വച്ച് ലോകത്തെ കീഴടക്കാനും ലാഭം ഉണ്ടാക്കാനും ഇപ്പോൾ ശ്രമിക്കുന്നു എന്നത് ആശങ്കാജനകമാണ്. അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഗ്ലോബൽ ആർട്ടിഫിഷ്യൽ ഇന്റലേജിൻസ് സബ്‌മിറ്റിൽ A I സാങ്കേതിക വിദ്യയെയും സാമൂഹ്യ മാധ്യമങ്ങളെയും ലോകത്തിലെ സാധാരണ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുന്നതിനുള്ള മാർഗമായി ആശവഹമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നു നമുക്ക് പ്രതീക്ഷിക്കാം.

 സാമൂഹ്യ മാധ്യമങ്ങൾ  മുതിർന്ന പൗരന്മാരെ അവരുടെ വാർദ്ധക്യകാലത്തെ  ഏകാന്തതയുടെയും ഒറ്റപ്പെടലിന്റേയും ലോകത്തുനിന്നും  സ്വതന്ത്രരാക്കുകയും    മുഴുവൻ സമയവും കർമ്മനിരതരും  കൂടുതൽ ആൽമവിശ്വാസവും  പ്രതിക്ഷയും  ഉള്ളവരുമാക്കി   സന്തോഷത്തോടെ  മുന്നോട്ടുപോകുവാൻ  സഹായിക്കുകയും ചെയ്യൂ മെന്നതിൽ എനിക്ക് 
സംശയമില്ല .  
               

       ==============================///======================================









2025 ജൂലൈ 17, വ്യാഴാഴ്‌ച

പത്രപാരായണവും വാർത്തകളും  കേരളത്തിലും ഓസ്ട്രേലിയായിലും. 


കഴിഞ്ഞ ഒരു വർഷത്തോളം ഞങ്ങൾ നാട്ടിൽ   രാവിലെ   ഉണർന്നു  പുറത്തേക്കുള്ള  കതകുതുറക്കുമ്പോൾ കാത്തുനിൽക്കുന്നത്  മൂന്ന് വർത്തമാന പത്രങ്ങൾ  ആയിരുന്നു. അതിൽ  രണ്ടുപത്രങ്ങളായിരുന്നു ഞങ്ങൾ സബ്സ്ക്രൈബ്ചെയ്തിരുന്നത്. അയൽവാസിയായിരുന്ന സുഹൃത്ത്‌ തൊമ്മസും ഭാര്യ ലെതയും മറ്റു രണ്ടു പത്രങ്ങൾ സബ്സ്ക്രൈബ് ചെയ്യുന്നുണ്ട്.  അതിൽ ഒരെണ്ണം കൂടി ഞങ്ങളുടെ വീട്ടിലായിരുന്നു എത്തിയിരുന്നത്.  ആദ്യമായി മൂന്നാമത്തെ പത്രം  വായിച്ചു കഴിഞ്ഞു താമസിയാതെ അത് തൊമ്മസിന് നൽകിയിരുന്നു.  അപ്പോഴേക്കും  ചായയുമായി എത്തുന്ന ആനിയമ്മയും  ഞാനും കൂടി മറ്റു  രണ്ടു  പത്രകളും  കൂടി  വായിച്ചു തീർക്കും.   സൗകര്യപ്പെടുമ്പോൾ  അടുത്തുള്ള K മാധവൻ ഫൗണ്ടേഷൻ ലൈബ്രറിയിലോ കാഞ്ഞങ്ങാട് സി കണ്ണൻനായർ  മുൻസിപ്പൽ ലൈബ്രറിയിലോ പോയി ഇംഗ്ലീഷ്  ഉൾപ്പടെയുള്ള മറ്റുമലയാളം പത്രങ്ങളും വായിച്ചിരുന്നു. നമുക്ക് ധാരാളം TVചാനലുകൾ ഉണ്ടെങ്കിലും പത്രവായന ഒരു വേറിട്ട അനുഭവമാണല്ലോ ?. 

രണ്ടാഴ്ച്ചയായി  ഓസ്ട്രേലിയയിലെ മെൽബണിൽ  മക്കളുടെ  വീട്ടിലെത്തിയപ്പോൾ നല്ലതണുപ്പ്.  രാവിലെ ജാക്കറ്റ് എല്ലാം ഇട്ട് പുറത്തുവരുമ്പോൾ  ഇവിടെ പത്രമൊന്നുമില്ല. ഇവിടെ അങ്ങനെ പത്രമൊന്നും രാവിലെ കിട്ടാറില്ല.  ഇവിടെ ആർക്കും അതിൽ വലിയ താല്പര്യവും ഇല്ല. രാവിലെ മക്കൾ അനൂപും കിറ്റിയും  ജോലിക്കുപോകുന്നതിനും കൊച്ചുമക്കളെ സ്കൂളിൽ അയക്കുന്നതിനുമുള്ള തിരക്കിലാവും. 

 ഞങ്ങൾ TV ചാനലിൽ കയറി ലോക്കൽ ന്യൂസും  ഇന്റർനാഷണൽ ന്യൂസും പിന്നെ കേരളത്തിലെ മലയാളം ന്യൂസും എല്ലാം കേൾക്കും. ഏങ്കിലും നാട്ടിലെ പോലെ വാർത്തകൾ ചൂടായി പത്രത്തിൽ നിന്നും വായിക്കുന്ന ഒരു ആവേശം കിട്ടാറില്ല.


ജോലിക്ക് പോകുന്നതിനിടയിൽ കാറിലെ  റേഡിയോയിൽ നിന്നും  വാർത്തകളോ പട്ടുകളോ കേൾക്കുകയാണ്  ഇവിടെ പലരും ചെയ്യുക. ഓൺലൈനിലാണ് എല്ലാവരും. തിരക്കുള്ള ജീവിതത്തിനിടയിൽ വാർത്തകൾക്കും  രാഷ്ട്രീയത്തിനും മതത്തിനും ജാതിക്കുമൊന്നും ഒന്നും ഇന്ത്യയിലെപോലെ ഓസ്ട്രേലിയപോലുള്ള വികസിത രാജ്യങ്ങളിൽ വലിയ പ്രധാന്യം  കാണുന്നില്ല .  എല്ലാവരെയുംപ്പോലെ  അവരുടെ  തിരഞ്ഞെടിക്കപ്പെടുന്ന ഗവണ്മെന്റും  ഗവണ്മെന്റ്  ഡിപ്പാര്ട്ടുകളും എല്ലാം  കൃത്യമായി  അവരുടെ  ജോലികൾ   ചെയ്യുന്നുമുണ്ടന്നു തന്നെയാണ്  എല്ലാവരും വിശ്വസിക്കുന്നതും . ആർക്കും ഈ  സമൂഹത്തിൽ  കൂടുതൽ  ബഹുമാനമോ   ആരാധനായോ  കൊടുക്കാറുമില്ല .   

ഓൺലൈനിൽ കൂടിയാണ്  അധികം പേരും വായിക്കുന്നതെങ്കിലും  കുറച്ചു അകലെയിട്ടുള്ള ലൈബ്രറികളിൽ  ധാരാളം പത്രങ്ങൾ വായിക്കാനായി ഉണ്ടാവും. മൂന്നും നാലും നിലയുള്ള  ലൈബ്രറികളിൽ ധാരാളം ബുക്കുകളും കമ്പ്യൂട്ടരുകളും സ്കൂളിലെയും യൂണിവേഴ്‌സിറ്റികളിലെയുംകുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങളും പ്രോജെക്ടിനും റിസേർച്ചിനുമുള്ള മെറ്റീരിയൽസും എല്ലാം ഉണ്ട്. നഴ്സറിക്കുട്ടികൾക്കും  സീനിയർ സിറ്റിസൺസിനും പ്രത്യേകം മുറികളും ചർച്ചാ ക്ലാസ്സുകളുമുണ്ട്. അവിടെ എത്താൻ കാറിലോ പബ്ലിക് ട്രാൻസ്‌പോർട്ടിലോ പോകണം.  അവിടെപ്പോയി മെമ്പർഷിപ് എടുത്താൽ ദിവസം മുഴുവൻ കമ്പ്യൂട്ടറും പത്രങ്ങളും മാസികകളും റഫറൻസ് ബുക്കുകളും  ഉപയോഗിക്കാം. മെമ്പർഷിപ്പിന് ഫീസ് ഒന്നുമില്ല. ഇവിടെയുള്ള അഡ്രസ് നൽകിയാൽ മതി. പുസ്തകങ്ങൾ വായിക്കാനായി എടുത്തു വീട്ടിൽ കൊണ്ടുപോകാം. അതെല്ലാം ഒരു കമ്പ്യൂട്ടർ സ്കാനാർ വഴിയാണ് എടുക്കുക. തിരിച്ചു കൊണ്ടുവരുമ്പോളും സ്കാനർ വഴിയാണ് അവിടെ കൊടുക്കുന്നതും.

ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ  ഇവിടെ തണുപ്പുകാലമാണ്. ഭൂമിയുടെ  സതേൺ  ഹെമിസ്പീയറിയറിലുള്ള രാജ്യങ്ങൾ ആയതുകൊണ്ട്   ഓസ്ട്രേലിയപോലെ ഞങ്ങൾ പഠിപ്പിച്ചുകൊണ്ടിരുന്ന  സൗത്ത് ആഫ്രിക്കയിലും ഇപ്പോൾതണുപ്പുകാലമാണ്. 

മഴയും കാറ്റു മില്ലെങ്കിൽ ജാക്കറ്റ്  ധരിച്ചു ഇവിടെ ഈവെനിംഗ് വാക്കിനുപോകാം. നടക്കാനായി വളരെ നന്നായി നല്ല വീതിയിൽ നിർമ്മിച്ച കോൺക്രീറ്റ് ചെയ്യ്ത  നടപ്പാതകൾ  എല്ലാ റോഡിനും പാരലൽ ആയി നിർമിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലെ പ്പോലെ തെരുവു നായ്ക്കളും പ്ലാസ്റ്റിക്ക്  കൂടുകളും ഇവിടെ  എവിടേയും കാണാറില്ല. യാത്രക്കിടയിൽ വളർത്തു നായ്ക്കളുമായി നടക്കുന്ന വഴിയിൽ പലരും  ഉണ്ടാവും. അവർ   പരസ്പരം പുഞ്ചിരിക്കുകയും ഗ്രീറ്റു ചെയ്യുകയും ചെയ്ത് കടന്നുപോകും. നടപ്പാതയുടെ ഒരു സൈഡിലൂടെ ബൈസിക്കിളിൽ റൈഡ് ചെയ്യാനും സൗകര്യമുണ്ട്. ധാരാളം പേർ ഇതിനിടയിലൂയിടെ ശാന്തമായി കടന്നുപോകും. പൊതുവെ വളരെ ശാന്തമായ ഈ  അന്തരക്ഷത്തിൽ ഒരു മണിക്കൂറിൽ അധികം സമയം ഭാര്യയും  ഞാനും കൂടി നടക്കാറുണ്ട്. ചില ഭാഗങ്ങളിൽ  ഒറ്റക്കും കൂട്ടമായും കങ്കാരുവിനെ കാണാം. ഇടക്കെല്ലാം പാർക്കുകളും ധാരാളം താറാവുകൾ സ്വതന്ത്രമായി  നീന്തി നടക്കുന്ന പോണ്ടുകളുമുണ്ട്. അവിടെയെല്ലാം ഇരിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ഇടക്കെല്ലാം  ഈ പാർക്കുകളിൽ കേരളത്തിന്റെ പല ഭാഗത്തുനിന്നും ഇവിടെ മക്കളെ വിസിറ്റ് ചെയ്യനെത്തുന്ന ഇന്ത്യാക്കാരും  മലയാളികളുമായ  സീനിയർ സിറ്റിസൺസിനെയും കാണാം. 

ഇന്നലെ യാത്രക്കിടയിൽ ഞങ്ങൾ ഇടക്കുള്ള ഒരു "കോൾസ്" എന്ന വലിയ ഒരു സൂപ്പർ മാർക്കറ്റിൽ ഒന്നു കയറി. ഇന്ത്യൻ സ്‌പൈസും വെജിറ്റബിൾസ് എല്ലാം ഉൾപ്പടെ ധാരാളം ഗ്രോസറി സാധനങ്ങൾ അവിടെ കണ്ടു.സാധങ്ങൾക്ക് ഡോളറിലുള്ള വില  ഇവിടെ  ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ വളരെ കൂടുതലാണ്. എങ്കിലും ഇവിടെ ജോലിചെയ്യുന്നവർക്ക് അത്  വാങ്ങിക്കാൻ വലിയ  ബുദ്ധിമുട്ടില്ല. 

ഏതായാലും അവിടെ കണ്ട "THE AUSTRALIAN" എന്നു പേരുള്ള ഒരു ന്യൂസ്‌ പേപ്പർ ഞാൻ വാങ്ങി.  AUD 4.50 (ഓസ്ട്രേലിയൻ ഡോളർ) ആണ് അതിന്റെ വില. നമ്മുടെ ഏതാണ്ട് 260 രൂപ.  കേരളത്തിൽ ഒരു പത്രം ഒരു മാസം ഡെലിവർ ചെയ്യാനുള്ള വിലയായി. ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റർ Anthony Albanese ന്റെ  6 ദിവസത്തെ ചൈനസന്ദർശനവും ചൈനിസ് ലീഡർ Xi Jinpig മായുള്ള കൂടികാഴ്ചയും ചർച്ചയും നിലപാടുകളും പത്രത്തിന്റെ  പ്രധാന വാർത്തയായിരുന്നു.തുടർന്ന് Xi  Albensi യെ lunch നു ക്ഷണിച്ചതും എല്ലാം ഇതിൽ വിശദവമായി റിപ്പോർട്ട്‌ ചെയ്തിരുന്നു.  Xi തന്നെ സന്നർശിക്കാരുള്ള വളരെ ചുരുക്കം പ്രമുഖരായ നേതാക്കന്മാരെ മാത്രമേ ലഞ്ചിനു ക്ഷണിക്കാറുള്ളു.

ചൈന ഓസ്ട്രേലിയായുടെ ഏറ്റവും വലിയ ട്രെഡിങ് പാർട്ണർ ആണ് . ഓസ്ട്രേലിയയുടെ ഏതാണ്ട് 25%ത്തിൽ അധികം എക്പോർട്ടും ചൈനയിലേക്കാണ് നടക്കുന്നത്. ഒരു മൈനിങ്  രാജ്യമായ  ഓസ്ട്രേലിയയിൽ ഖനനം ചെയ്യപ്പെടുന്ന അയേൺ ഓർ, നാച്ചുറൽ ഗ്യാസ്, ഗോൾഡ്, കോപ്പർ തുടങ്ങിയ മെറ്റീരിയൽസിനുപുറമേ  വൂൽ , മീറ്റ്, റെഡ് വൈൻ തുടങ്ങിയ നിരവധി കാർഷിക വിഭവങ്ങളും ചൈനയിലേക്കു കയറ്റി അയക്കുണ്ട്. അതുകൊണ്ടുതന്നെ ഓസ്ട്രേലിയൻ ഇക്കോണമി ചൈനയുടെ എക്കോണമിയുമായി അടുത്തു ബന്ധമുള്ളതാണ്.

വളരെക്കാലമായി  അടുത്ത  സഹൃദങ്ങളുള്ള  USA  യുമായി  ഓസ്‌ട്രേലിയ  5 %  മാത്രമാണ്  വ്യാപാരം നടത്തുന്നത് .ചൈനയുടെ ഇൻഡോ പസബിക് മേഖലയിലെ സ്വാധീനം നിയന്ത്രിക്കാനും തയ്‌വനെ ചൈനയുടെ ഭാഗമാക്കാനുമുള്ള നീക്കത്തെ പരാജയെപ്പെടുത്താനുമായി അമേരിക്കയുടെ നേതൃത്വത്തിൽ  രൂപം പ്രാപിച്ച   AUKUS എന്ന  കൂട്ടായ്മയിൽ ഒരു അംഗവുമാണ്ഓസ്ട്രേലിയ.UK, USA, ജപ്പാൻ  തുടങ്ങായവരാണ് ഈ കൂട്ടായ്മയിൽ ഉള്ള   മറ്റുരാജ്യങ്ങൾ . അതുകൊണ്ടുതന്നെ ഓസ്ട്രേലിയ ഇപ്പോൾ അമേരിക്കക്കും ചൈനക്കുമിടയിൽ  കടുത്ത രാഷ്ട്രിയ   സമ്മർദ്ദത്തിലുമാണ്. അമേരിക്കൻ   പ്രസിഡന്റ്‌   ഡൊണാൾഡ്  ട്രമ്പും  ലോകരാജ്യങ്ങളും ഓസ്ട്രേലിയയിലെ ജനങ്ങളും ഓസ്ട്രേലിയയിലെ ലേബർ പാർട്ടി ലീഡറും പ്രൈം മിനിസ്റ്ററുമായ  ആല്ബനീസിന്റെ   ചൈന സന്നർശനത്തെ വളരെ ആകാംഷയോടെ ഇപ്പോൾ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ത്. T V യിലൂടെ ന്യൂസ്‌ അറിയാൻ കഴിയുമെങ്കിലും   പത്രപാരായണത്തിലൂടെയെ നമുക്ക്  കാര്യങ്ങൾ കൂടുതൽ   വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.

   -------------//--------------